Month: ജനുവരി 2019

പുത്ര സ്വീകാരം

ഭവനരഹിതരായ കുട്ടികൾക്കുവേണ്ടി ഒരു മനുഷ്യസ്നേഹി ഒരു അനാഥാലയം നിർമ്മിച്ചപ്പോൾ എനിയ്ക്ക് സന്താഷമായി. അയാൾ അധികമായി കൊടുക്കുകയും അവരിൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തപ്പോൾ ഞാൻ പുളകംകൊണ്ടു. പല അനാഥരും ഒരു സാക്ഷാൽ രക്ഷാധികാരിയെ കിട്ടിയതിൽ ആഹ്ലാദചിത്തരായി. എന്നാൽ പണം മുടക്കിയാളിന് കേവലം എന്നെ സഹായിക്കുക മാത്രമല്ല എന്നെ ആവശ്യവും ഉണ്ടെന്നു ഞാൻ മനസ്സിലാക്കണമായിരുന്നു. അതു എപ്രകാരം ആയിരിയ്ക്കണം?

 നിങ്ങൾ ഒരു ദൈവപൈതലാണെങ്കിൽ നിങ്ങൾക്ക് നേരത്തെതന്നെ അറിയാം, എന്തുകൊണ്ടെന്നാൽ, നിങ്ങൾക്ക് ഇത് സംഭവിച്ചിട്ടുള്ളതാണ്. ദൈവം, “നാം നശിച്ചുപോകാതെ നിത്യജീവൻ പ്രാപിയ്ക്കുവാനായി” മാത്രം നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ അയച്ചതുകൊണ്ട് നാം പരിഭവിയ്ക്കുന്നില്ല. (യോഹന്നാൻ 3:16). ഒരുപക്ഷെ നമുക്ക് ഇതു മതിയായിരിയ്ക്കാം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. താൻ “തന്റെ പുത്രനെ അയച്ചത്… നമ്മെ വീണ്ടെടുക്കുവാനാകുന്നു”, അതുകൊണ്ട് അതിൽതന്നെ അവസാനിയ്ക്കുന്നില്ല, എന്നാൽ “നാം പുത്രത്വം പ്രാപിക്കേണ്ടതിനുതന്നെ” (ഗലാത്യർ 4:4–5).

 അപ്പൊസ്തലനായ പൌലൊസ് നമ്മെ സംബോധന ചെയ്യുന്നത് “മക്കൾ” എന്നാകുന്നു, എന്തുകൊണ്ടെന്നാൽ പൗലോസിന്റെ ദിവസത്തിൽ മക്കൾ തങ്ങളുടെ സമ്പത്ത് അവകാശമാക്കുന്നത് സാധാരണമായിരുന്നു. തന്റെ വിഷയം എന്നത്, ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തനും സ്ത്രീ ആയാലും പുരുഷനായാലും, പിതൃദ്രവ്യത്തിന്റെ തുല്യമായ അവകാശത്തോടുകൂടെ ദൈവത്തിന്റെ “മക്കൾ” ആയി തീരുന്നു (വാക്യം 7).

 ദൈവം ആഗ്രഹിച്ചത് നിങ്ങളെ രക്ഷിക്കുവാൻ മാത്രമായിരുന്നില്ല. തനിയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവിടുന്നു നിങ്ങളെ തന്റെ കുടുംബത്തിലേക്ക് ദത്തെടുത്ത് തന്റെ നാമം നിങ്ങൾക്ക് തരികയും (വെളിപ്പാട് 3:12), അഭിമാനപൂർവ്വം നിങ്ങളെ തന്റെ “മകനെന്ന്” വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ മറ്റുള്ളവരാൽ സ്നേഹിയ്ക്കപ്പെടുവാനോ വലിയ പ്രാധാന്യമുള്ളവനായോ കാണപ്പെടാൻ സാദ്ധ്യതയില്ലായിരിയ്ക്കാം. എന്നാൽ നിങ്ങൾ ദൈവത്താൽ വെറുതെ അനുഗ്രഹിയ്ക്കപ്പെട്ടതല്ല. നിങ്ങൾ ദൈവ പൈതലാകുന്നു. നിങ്ങളുടെ പിതാവ് നിങ്ങളെ സ്നേഹിയ്ക്കുന്നു.

കടൽക്കളകൾ ഉൾപ്പെടുന്ന സസ്യവിഭാഗം

“എന്താകുന്നു ഡയടോം അഥവാ ആൽഗ?” ഞാൻ എന്റെ സ്നേഹിതയോട് ചോദിച്ചു. ഞാൻ അവളുടെ തോളിൽ ചാരിക്കൊണ്ട്, അവൾ സൂക്ഷ്മ ദർശിനിയിലൂടെ എടുത്ത ചിത്രങ്ങൾ അവളുടെ സെൽഫോണിൽ കാണുകയായിരുന്നു. “ഓ, ഇത് ആൽഗ പോലെയിരിയ്ക്കുന്നുവെങ്കിലും, കാണ്മാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ നിങ്ങൾക്ക് ഒരു തുള്ളി എണ്ണ ലെൻസിലിടുകയോ അവയെ കാണ്മാൻ അവ നിർജ്ജീവമാക്കുകയോ ചെയ്യേണ്ടതായിരിക്കുന്നു” അവൾ വിവരിച്ചു. അവൾ ചിത്രങ്ങൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു. ദൈവം ജീവനിൽ സങ്കീർണമായ വിവരങ്ങളെ വച്ചതിനെ, നമുക്ക് സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാം എന്നതിനെ എനിയ്ക്ക് ചിന്തിക്കാനാവാതെ പോയി.

 ദൈവത്തിന്റെ സൃഷ്ടിയും പ്രവൃത്തികളും അനന്തമാകുന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ, ഇയ്യോബിന്റെ സ്നേഹിതന്മാരിൽ ഒരുവനായ എലീഹൂ, ഇയ്യോബ് തന്റെ നഷ്ടങ്ങളിലൂടെ ക്ലേശിക്കുമ്പോൾ, ഇതു ചൂണ്ടിക്കാട്ടുന്നു. എലീഹൂ തന്റെ സ്നേഹിതനെ ആഹ്വാനം ചെയ്യുന്നത്, “ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോബ് 37:14–16). നാം, മനുഷ്യരെന്ന നിലയിൽ, ദൈവത്തിന്റെയും തന്റെ സൃഷ്ടിയുടെയും സങ്കീർണത മനസ്സിലാക്കിത്തുടങ്ങുവാൻ സാധിച്ചിട്ടില്ല.

സൃഷ്ടിയുടെ നാം കാണാത്ത ഭാഗങ്ങൾ പോലും ദൈവത്തിന്റെ മഹത്വവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. തന്റെ മഹത്വം നമ്മെ വലയം ചെയ്യുന്നു. നാം കടന്നുപോകുന്ന സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമുക്ക് കാണാനോ മനസ്സലാക്കുവാനോ സാധിയ്ക്കുന്നില്ലെങ്കിലും ദൈവം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നു നമുക്ക് തന്നെ സ്തുതിക്കാം, എന്തുകൊണ്ടെന്നാൽ “അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു” (ഇയ്യോബ് 5:9).

ആകാശങ്ങളെ കീറുക

സമീപകാലത്ത് ഒരു സംഭാഷണത്തിൽ, എന്റെ ഒരു സ്നേഹിത ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിച്ചുവെന്ന് എന്നോട് പറഞ്ഞു, എങ്ങനെയാണ് ഒരിയ്ക്കലും പ്രവൃത്തിച്ചുകാണാത്ത ഒരു ദൈവത്തിൽ ഞാൻ വിശ്വസിയ്ക്കുക?  എന്ന പരിചിതമായ ഒരു പരാതി ഞാൻ കേട്ടു. ഒരു സന്ദർഭത്തിലോ മറ്റൊന്നിലോ, നാം കലാപത്തെക്കുറിച്ച് വാർത്തകളിൽ വായിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെതന്നെ ഹൃദയം തകർക്കുന്ന അവസ്ഥയിലും, മനക്കരുത്ത് തകർക്കുന്ന ഈ ചോദ്യങ്ങൾ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും. നാം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, തനിയ്ക്കുവേണ്ടി ദൈവം പ്രവൃത്തിക്കണമെന്ന ഗൌരമായ ആവശ്യം എന്റെ സ്നേഹിതയുടെ തീവ്രദുഃഖം വെളിപ്പെടുത്തുന്നു.

 യിസ്രായേലിന് ഈ യുദ്ധഭൂമി നല്ലതുപോലെ അറിയാമായിരുന്നു. ബാബിലോണ്യ സാമ്രാജ്യം യിസ്രായേലിനെ ഇരുമ്പ് മുഷ്ടികൊണ്ടും യെരുശലേമിനെ തീയില്ലാതെ പുകയുന്നതും, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടംപോലെയും ആക്കി മുക്കിക്കളഞ്ഞു. ജനത്തിന്റെ കടുത്ത സംശയത്തിലേയ്ക്ക് പ്രവാചകനായ യെശയ്യാവ് വാക്കുകളിടുന്നു: നമ്മെ വിടുവിക്കേണ്ടുന്ന ദൈവം എവിടെ?  (യെശയ്യാവ് 63:11–15). എങ്കിലും കൃത്യമായി ഈ സ്ഥലത്ത്, യെശയ്യാവ് വ്യക്തമായി ഒരു പ്രാർത്ഥനയർപ്പിക്കുന്നു: ദൈവമേ, ആകാശം കീറി ഇറങ്ങി വരേണമേ” (64:1). യെശയ്യാവിന്റെ അമർഷവും വിഷമവും ദൈവത്തിൽനിന്നും വ്യതിചലിപ്പിയ്കാൻ അനുവദിക്കാതെ, തന്നെ അന്വേഷിക്കുവാനും കൂടുതൽ അടുക്കുവാനുമായിരുന്നു ഉതകിയത്.

 നമ്മുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും അസാധാരണമായ ദാനമാണ് വാഗ്ദാനം നല്കുന്നത്: നാം എത്രമാത്രം വിജയസാദ്ധ്യതയില്ലാത്തവരാണെന്നും, ദൈവത്തിന്റെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്നുമാണ് വെളിപ്പെടുത്തുന്നത്. സവിശേഷവും അസംഭവ്യവുമായ ചരിത്രം നാം ഇപ്പോൾ കാണുന്നു. യേശുവിൽ, ദൈവം ആകാശങ്ങൾ കീറി നമ്മിലേക്ക് ഇറങ്ങിവന്നു. നമ്മെ തന്റെ സ്നേഹത്തിൽ നിമജ്ഞനം ചെയ്യുവാൻ, ക്രിസ്തു തന്റെ കീറിയതും നുറുങ്ങിയതുമായ ശരീരത്തെ പരിത്യാഗം ചെയ്തു. യേശുവിൽ, ദൈവം വളരെ സമീപസ്ഥനാകുന്നു.

മാനസീകാവസ്ഥയെ തിരുത്തുന്നയാൾ

ഞാൻ എന്റെ പ്രതിവാര തീവണ്ടി സവാരിയ്ക്കായി കാത്തിരിയ്ക്കുമ്പോൾ, സവാരിചെയ്യുന്നവർ തീവണ്ടിയിൽ കയറുവാൻ നിരനിരയായി നിൽക്കുന്നതുപോലെ നിഷേധാർത്ഥകമായ ചിന്തകൾ എന്റെ മനസ്സിൽ തള്ളിക്കയറി – കടങ്ങളുടെ സമ്മർദ്ദം, എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള നിർദ്ദയമായ അഭിപ്രായപ്രകടനങ്ങൾ, ഒരു കുടുംബാംഗത്തോട് സമീപകാലത്ത് കാണിച്ച അനീതിയോടുള്ള നിസ്സഹായത പോലുള്ളത്. ആ സമയത്ത് തീവണ്ടി വന്നു, ഞാൻ ഒരു വല്ലാത്ത അവസ്ഥയിലുമായി.

 തീവണ്ടിയിലിരുന്നപ്പോൾ, മറ്റൊരു ചിന്ത മനസ്സിൽ വന്നു: ദൈവത്തിന് എന്റെ വിലാപങ്ങളുടെ ഒരു കുറിപ്പെഴുതുക. എന്റെ പരാതികൾ ദിനസരിക്കുറിപ്പുകളിൽ കുടഞ്ഞിട്ടു കഴിഞ്ഞയുടനെ, ഞാൻ എന്റെ ഫോൺ വലിച്ചെടുക്കുകയും എന്റെ ശേഖരത്തിലുള്ള ക്രിസ്തീയ സ്തുതി ഗീതങ്ങൾ കേൾക്കുകയും ചെയ്തു. ഞാൻ അറിയുന്നതിന് മുമ്പേ, എന്റെ എല്ലാ മോശമായ മാനസ്സീക അവസ്ഥകളും പൂർണ്ണമായി മാറിപ്പോയി.

 94-ം സങ്കീർത്തനത്തിന്റെ രചയിതാവ് വച്ചിരിയ്ക്കുന്ന മാതൃകയാണ് ഞാൻ പിന്തുടരുന്നതെന്ന് എനിയ്ക്ക് അല്പമേ അറിയാമായിരുന്നുള്ളു. സങ്കീർത്തനക്കാരൻ ആദ്യം തന്റെ പരാതികൾ കുടഞ്ഞിട്ടു: “ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്ക് നീ പ്രതികാരം ചെയ്യേണമേ. …ദുഷ്ക്കർമികളുടെ നേരെ ആർ എനിക്കുവേണ്ടി എതിർത്തു നില്ക്കും?” (സങ്കീർത്തനം 94:2, 16.) താൻ ദൈവത്തോട് സംസാരിച്ചപ്പോൾ വിധവമാരോടും അനാഥരോടും ചെയ്ത അനീതിയോ മറ്റെന്തെങ്കിലുമോ പറയാതിരുന്നില്ല. ഒരിയ്ക്കൽ താൻ ദൈവത്തോടു വിലപിച്ചത്, സങ്കീർത്തനം അതിനെ സ്തുതിയായിട്ട് പരിവർത്തനം വരുത്തി: “എങ്കിലും യഹോവ എനിക്ക് ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.” (വാക്യം 22).

 ദൈവം നമ്മെ നമ്മുടെ വിലാപങ്ങളുമായി തന്റെയടുക്കൽ ചെല്ലുവാൻ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ ഭയവും, വിഷാദവും, നിസ്സഹായതയും സ്തുതിയായി മാറ്റും.

ജനതകളുടെ ഇടയിൽ നീതിമാന്മാർ

യിസ്രായേലിലെ യാദ് വാശെമിലുള്ള കൂട്ടക്കുരുതിയുടെ പ്രദർശാനാലയത്തിൽ യഹൂദന്മാരുടെ കൂട്ടക്കുരുതിയിൽ അവരെ രക്ഷിപ്പാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവനെ പ്രാണത്യാഗംചെയ്യേണ്ടതായിവന്ന സ്ത്രീകളെയും പുരുഷന്മാരെയും ആദരിയ്ക്കുവാനായുള്ള “ജനതകളുടെ ഇടയിൽ നീതിമാന്മാർ” എന്ന ഉദ്യാനത്തിൽ ഞാനും എന്റെ ഭർത്താവും പോയി. സ്മാരകത്തിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ, നെതർലാൻഡിൽനിന്നും വന്ന ഒരു കൂട്ടരെ സന്ധിച്ചു. ഒരു സ്ത്രീ വന്നിരിയ്ക്കുന്നത് തന്റെ മുത്തച്ഛന്മാരുടെ പേരുകൾ വലിയ ലോഹഫലകത്തിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാനായിരുന്നു. ആകാംക്ഷാപൂർവം, അവരുടെ കുടുംബചരിത്രത്തെക്കുറിച്ച് ഞങ്ങൾ ചോദിച്ചു.

ഒരു പ്രതിരോധ ശൃംഖലയിൽ അംഗങ്ങളാണവർ, സ്ത്രീയുടെ മുത്തച്ഛന്മാരായ റവ. പിയെറ്ററും അഡ്രിയാന മുള്ളെറും രണ്ടുവയസ്സുള്ള കുട്ടി (1943–1945) യെ എടുത്തു തങ്ങളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാക്കി.

 കഥയാൽ പ്രേരിതരായി, ഞങ്ങൾ ചോദിച്ചു, “ആ കുട്ടി അതിജീവിച്ചുവോ? എന്ന്” ആ കൂട്ടത്തിലുള്ള ഒരു മാന്യനായ വൃദ്ധൻ മുമ്പോട്ടുവന്നിട്ട്, “ഞാനാകുന്നു ആ ആൺകുട്ടി!” എന്ന് പ്രസ്താവിച്ചു.

 അനേകർ യഹൂദന്മാർക്കുവേണ്ടി ധൈര്യസമേധം നിലകൊള്ളുന്നത് എന്നെ എസ്ഥേർ രാജ്ഞിയെ ഓർമ്മിപ്പിച്ചു. രാജ്ഞി ഒരുപക്ഷെ ചിന്തിച്ചിരിയ്ക്കാം തനിയ്ക്ക് അഹശ്വേരോശ് രാജാവിന്റെ യഹൂദന്മാരെ ഉന്മൂലനം ചെയ്യുവാനുള്ള ഏകദേശം ക്രി.മു. 350-ലെ കല്പനയിൽനിന്നു രക്ഷപെടാമെന്ന്, എന്തുകൊണ്ടെന്നാൽ താൻ ഏതു

ഗോത്രക്കാരിയാണെന്നുള്ളത് അവർ മറച്ചുവച്ചിരുന്നു. എന്തുതന്നെയായിരുന്നാലും അവൾ പ്രവൃത്തിക്കാൻ ഉറച്ചു – തന്റെ ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും – തന്റെ വല്യപ്പന്റെ മകൻ തന്നോട് യാചനാ സ്വരത്തിൽ, തന്റെ പൈതൃകത്തെക്കുറിച്ച് മൌനം പാലിക്കരുത്, എന്തുകൊണ്ടെന്നാൽ “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടാകുന്നു” നീ ഈ പദവിയ്ക്ക് വന്നിരിക്കുന്നത് (എസ്ഥേർ 4:14).

 നാം ഒരിയ്ക്കലും ഇത്തരത്തിലുള്ള നാടകീയമായ തീരുമാനങ്ങളെടുക്കാൻ ആരും നമ്മോട് ആവശ്യപ്പെടാറില്ല. എന്തുതന്നെയായിരുന്നാലും നാമും അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതായി വരികയോ നിശ്ശബ്ദമായിരിയ്ക്കുകയോ ചെയ്യേണ്ടതായ - ബുദ്ധിമുട്ടിലായവരെ സഹായിക്കുയോ മാറിനിൽക്കുന്നതോ ആയ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും. ദൈവം നമുക്ക് അതിനായി ധൈര്യം നല്കട്ടെ.

ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കത്തിൽനിന്നും വിടുതൽ

ശീതകാലത്തിലെ ഒരു ദിവസം, എന്റെ മക്കൾ തെന്നുവണ്ടിയിൽ പോകുവാൻ ചോദിച്ചു. താപനില ഏകദേശം പൂജ്യം ആയിരുന്നു. മഞ്ഞുപാളികൾ ഞങ്ങളുടെ ജാലകങ്ങൾവരെ ഉയർന്നു. ഞാൻ കഴിഞ്ഞു എന്ന് വിചാരിക്കുകയും ശരിയെന്ന് പറയുകയും, എന്നാൽ അവരോട് യാത്രയ്ക്കൊരുങ്ങാനും, ഒന്നിച്ച് നിൽക്കുവാനും പതിനഞ്ച് നിമിഷങ്ങൾക്ക് ശേഷം അകത്തുവരുവാനും പറഞ്ഞു.

 സ്നേഹത്തിൽനിന്നും ഞാൻ ആ ചട്ടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് എന്റെ മക്കൾ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കമേശാതെ സ്വതന്ത്രമായി കളിച്ചു. ഞാൻ ചിന്തിക്കുന്നു 119-ം സങ്കീർത്തനത്തിന്റെ രചയിതാവ് വിപരീതം എന്നു തോന്നിക്കുന്ന രണ്ടു വാക്യങ്ങൾ രചിക്കുമ്പോൾ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശത്തെ അംഗീകരിക്കുകയായിരുന്നു: “ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കു” മെന്നും “നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കു”മെന്നും (വാക്യം 44–45). എങ്ങനെയാകുന്നു സങ്കീർത്തനക്കാരൻ സ്വാതന്ത്ര്യത്തെ ആത്മികമായ പ്രമാണം അനുസരിക്കുന്ന ജീവിതത്തോട് ബന്ധപെടുത്തുന്നതെന്നും കാണാം.

 ദൈവത്തിന്റെ ജ്ഞാനോപദേശങ്ങളെ പ്രമാണിയ്ക്കുമ്പോൾ, പിന്നീട്‍ നമുക്ക് ഒഴിവാക്കാമായിരുന്നു എന്ന് ആഗ്രഹിയ്ക്കാവുന്ന തിരഞ്ഞെടുപ്പിന്റെ പരിണിത ഫലങ്ങളിൽനിന്നും രക്ഷപെടുവാൻ അത് നമ്മെ അനുവദിയ്ക്കുന്നു. അകൃത്യഭാരമോ വേദനയോകൂടാതെ നമുക്ക് സ്വതന്ത്രമായി നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കാം. ദൈവം നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാൽ നമ്മെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നില്ല; ഉപരിയായി, തന്റെ മാർഗ്ഗനിർദ്ദേശക രേഖകളാൽ അവിടുന്ന് നമ്മെ സ്നേഹിയ്ക്കുന്നുവെന്ന് കാണിക്കുന്നു.

 എന്റെ മക്കൾ തെന്നുവണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ, കുന്നിനടിവാരത്തിൽ നിയന്ത്രണംവിടുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ ചിരിയുടെ ശബ്ദത്തിലും അവരുടെ ഇളംചുവപ്പ് നിറമുള്ള കവിളുകളുടെ കാഴ്ചയും കണ്ട് ഞാൻ ചിരിച്ചു. ഞാൻ അവർക്ക് അനുവദിച്ചിരുന്ന അതിരുകളിൽ അവർ സ്വതന്ത്രരായിരുന്നു. ഈ നിർബന്ധിത വിരോധാഭാസം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും സന്നിഹിതമാണ് – ഇത് നമ്മെ സങ്കീർത്തനക്കാരനോടുകൂടെ, “നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (വാക്യം 35) എന്ന് പറയുവാൻ പ്രേരിപ്പിയ്ക്കുന്നു.

ദൃശ്യം പകർത്തൽ

പ്രഥമ ആഫ്രിക്ക – അമേരിക്കക്കാരനായ അമേരിക്കയുടെ രാഷ്ടപതിയുടെ ഉൽഘാടനം ഛായാഗ്രഹകൻ വിദൂരദർശിനിയ്ക്കുവേണ്ടി പകർത്തിക്കൊണ്ടിരുന്നപ്പോൾ, ചരിത്ര സംഭവത്തിന് സക്ഷ്യംവഹിയ്ക്കാൻ കൂടിവന്ന ഏകദേശം രണ്ട് ദശലക്ഷം വരുന്ന അതിബൃഹത്തായ ആളുകളുടെ പരിദർശനം ഛായാഗ്രഹണി പ്രദർശിപ്പിച്ചു. സി ബി എസ് വാർത്താ ലേഖകൻ ബോബ് ഷെയിഫെർ അഭിപ്രായപ്പെട്ടത്, “ഈ പ്രദർശനത്തിലെ താരം ദൃശ്യം പകർത്തലാണ്” എന്ന്. മറ്റൊന്നിനും സാദ്ധ്യമാകുമായിരുന്നില്ല ലിങ്കൺ സ്മാരകം മുതൽ ക്യാപ്പിറ്റോൾ വരെ തിങ്ങിനിറഞ്ഞിരുന്ന പുരുഷാരത്തെ പിടിച്ചെടുക്കുവാൻ.

 തിരുവെഴുത്ത് യേശുവിലുള്ള വിശ്വാസത്തിലൂടെ ഐക്യമത്യപ്പെട്ട നമുക്ക് അല്പംകൂടി വലിയ പുരുഷാരത്തിന്റെ ഒരു ക്ഷണദർശനം നല്കുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേയ്ക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതി (1 പത്രൊസ് 2:9) എന്നത്.

ഇത് ഒരു വിശേഷാവകാശമുള്ള കുറച്ചാളുകളുടെ ചിത്രമല്ല, മറിച്ച് “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ വിലയ്ക്ക് വാങ്ങപ്പെട്ടവരുടേതാകുന്നു” (വെളിപ്പാട് 5:9). ഇന്ന് നാം ഭൂഗോളം മുഴുവനും ചിതറിപ്പാർക്കുകയും യേശുവിനോടുള്ള ഭക്തികൊണ്ട് അനേകർ ഒറ്റപ്പെടുകയും ക്ലേശിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവവചനത്തിന്റെ കുഴൽക്കണ്ണാടിച്ചില്ലിലൂടെയുള്ള ദൃശ്യ പകർപ്പിൽ നമ്മെ വീണ്ടെടുത്ത് തന്റെ സ്വന്തമാക്കിയ ഒരുവനെ ബഹുമാനിയ്ക്കുവാൻ ഒരുമിച്ചു നിൽക്കുന്നവരായ നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും നമുക്കു കാണാം.

നമുക്ക് നമ്മെ അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേക്ക് കൊണ്ടുവന്നവനെ സ്തുതിയ്ക്കുന്നതിന് ഒന്നിച്ചു കൂടാം! 

ഒരു വലിയ ഇടപാട്

ഒരു കുടുംബാംഗത്തിന് ഡിസംബർ മാസത്തിലെ വാടകയ്ക്കുള്ള പണം ആവശ്യമായിരുന്നു. തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് വർഷാവസാനത്തെ തങ്ങളുടേതായ അപ്രതീക്ഷിതമായ ചിലവുകളോടുകൂടെയുള്ള ആ ആവശ്യം ഒരു ഭാരമായി അനുഭവപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കരുതലും, തങ്ങളുടെ കുടുംബാംഗത്തിന്റെ ഉപകാരവുംകൊണ്ട് അവരുടെ സമ്പാദ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് അനുഗ്രഹീതരായി.  

 അയാൾ അവർക്ക് ഒരു കൃതജ്ഞതാ വാചകം നിറച്ചെഴുതിയ കൃതജ്ഞതാ കട്ടിക്കടലാസ്സ് കൈമാറി. “വീണ്ടും അവിടേയ്ക്ക് പോകുക… നല്ലകാര്യങ്ങൾ ചെയ്യുക, വലിയ കാര്യമല്ലാത്തതുപോലെ അതിനെ കൈമാറിക്കൊണ്ടിരിയ്ക്കുക.”

 എന്നിരുന്നാലും ദൈവത്തിന് മറ്റുള്ളവരെ സഹായിക്കുകയെന്നത് വലിയ ഇടപാടാകുന്നു. പ്രവാചകനായ യെശയ്യാവ് ആ വിഷയം യിസ്രായേൽ ജനതയെ അറിയിച്ചു. ജനങ്ങൾ ഉപവസിക്കുകയായിരുന്നു. എന്നാൽ അപ്പോഴും കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തുകൊണ്ടിരുന്നു. പകരമായി, യെശയ്യാവ് പറഞ്ഞു: “അനാവശ്യമായി തടവിലാക്കപ്പെട്ടവരെ വെറുതെവിടുക; നിങ്ങൾക്ക് വേണ്ടി വേല ചെയ്യുന്നവരുടെ ജോലിഭാരം ലഘുകരിക്കുക…. വിശക്കുന്നവർക്ക് നിങ്ങളുടെ ആഹാരം പങ്കുവെക്കുകയും ഭവനമില്ലാത്തവർക്ക് അഭയം നല്കുകയും ചെയ്യുക. വസ്ത്രം ആവശ്യമുള്ളവർക്ക് അത് നല്കുകയും, ആവശ്യക്കാരായ കുടുംബാംഗങ്ങൾക്ക് നിങ്ങൾ ഒളിക്കാതിരിക്കുകയും ചെയ്യുക” (യെശയ്യാവ് 58:6–7 nlt).

 ഇത്തരത്തിലുള്ള യാഗം പങ്കു വെക്കുന്നത് ദൈവത്തിന്റെ വെളിച്ചവും എന്നാൽ നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നുയെന്നു യെശയ്യാവ് പറഞ്ഞിരിക്കുന്നു (വാക്യം 8). എല്ലാ വർഷവും നന്നായി കഴിയുവാനുള്ള വഴികളെ ആരാഞ്ഞുകൊണ്ട് തങ്ങളുടേതായ സാമ്പത്തികാവസ്ഥയെ പകച്ചുനോക്കി നിന്ന സ്വന്തക്കാരെ അത്രയ്ക്ക് ആ കുടുംബം സഹായിച്ചു. ഇതായിരുന്നു ഔദാര്യമനസ്ക്കർക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം: “നിങ്ങളുടെ ഭക്തി നിങ്ങളെ മുമ്പോട്ടു നയിക്കുകയും, യഹോവയുടെ മഹത്വം നിങ്ങളെ പുറകിൽനിന്ന് സംരക്ഷിക്കുയും ചെയ്യും” (വാക്യം 8 nlt). അവസാനമായി, അവരുടെ സ്വന്തക്കാർക്ക് കൊടുത്തതിലൂടെ അവർ ഏറെ അനുഗ്രഹിക്കപ്പെട്ടു. ദൈവമോ തന്റെ എല്ലാം മുൻകൂട്ടിത്തന്നെ നല്കി –സ്നേഹത്തോടുകൂടെ. 

ആകർഷകമാക്കുവാനുള്ള പരിശ്രമം

ഒരു കലാലയ വകുപ്പിന്റെ സാംസ്ക്കാരിക പഠനയാത്ര നടന്നുകൊണ്ടിരിയ്ക്കുമ്പോൾ, അദ്ധ്യാപകൻ തന്റെ പ്രസിദ്ധ വിദ്യാർത്ഥികളിൽ ഒരുവളെ തിരിച്ചറിഞ്ഞില്ല. ക്ലാസ്സ്മുറിയിൽ തന്റെ കാൽക്കുപ്പായത്തിനടിയിൽ ആറിഞ്ചുള്ള ചെരിപ്പുമടമ്പ് ഒളിപ്പിച്ചു. എന്നാൽ അവൾ പാദരക്ഷ ഇടുമ്പോൾ അവൾക്ക് അഞ്ചടിയിൽ കുറഞ്ഞപൊക്കമേ ഉണ്ടായിരുന്നുള്ളു. “ഞാൻ ആഗ്രയിക്കുന്നതുപോലെയാകുന്നു എന്റെ പിൻകാലുകൾ,” അവൾ ചിരിച്ചു. “എന്നാൽ എന്റെ പാദരക്ഷ ഞാൻ എപ്രകാരം ആയിരിയ്ക്കുന്നുവോ അപ്രകാരംതന്നെയാകുന്നു.”

 നമ്മുടെ ബാഹ്യരൂപം നാം ആരാകുന്നുവെന്ന് നിർവ്വചിക്കുന്നില്ല; നമ്മുടെ ഹൃദയമാകുന്നു കാര്യം. പുറംകാഴ്ചകളിൽ അതികുശലന്മാരായവരും മതാധിഷ്ഠതയ്ക്കതീതരുമായ “പരീശന്മാരോടും നിയമോപദേഷ്ടാക്കന്മാരോടും” യേശു പ്രതികരിച്ചത് കഠിനമായ വാക്കുകളോടെയായിരുന്നു. അവർ യേശുവിനോട്, എന്തുകൊണ്ടാകുന്നു പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ച് തന്റെ ശിഷ്യന്മാർ ഭക്ഷണം കഴിയ്ക്കുന്നിന് മുമ്പ് കൈകഴുകാത്തതെന്ന് ചോദിച്ചു? (മത്തായി 15:1–2). അതിന് യേശു, “നിങ്ങളുടെ സമ്പ്രദായംകൊണ്ട് നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു (വാക്യം 3). എന്നിട്ട് താൻ എപ്രകാരമാകുന്നു തങ്ങളുടെ മാതാ പിതാക്കന്മാരെ കരുതുന്നതിനു പകരം, തങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള നിയമപരമായുള്ള പഴുത് കണ്ടുപിടിച്ചതെന്ന് ചൂണ്ടിക്കാട്ടി (വാക്യം 4–6), ഇപ്രകാരം അവരെ അപമാനിക്കുകയും അഞ്ചാമത്തെ കല്പനയെ ലംഘിക്കുകയും ചെയ്യുന്നു (പുറപ്പാട് 20:12).

 ദൈവത്തിന്റെ വ്യക്തമായ കല്പനകളിൽ പഴുതന്വേഷിക്കുമ്പോൾതന്നെ നാം ബാഹ്യമായതിനെ പീഡിപ്പിക്കുന്നുവെങ്കിൽ, നാം തന്റെ നിയമത്തിന്റെ ആത്മാവിനെയാകുന്നു ലംഘിക്കുന്നത്. യേശു പറഞ്ഞു, “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.” (മത്തായി 15:19). ദൈവത്തിനു മാത്രമേ, തന്റെ പുത്രനായ യേശുവിന്റെ നീതിയാൽ നമുക്ക് ശുദ്ധഹൃദയം തരാൻ സാധിക്കുകയുള്ളു.

സദാ ഒരു ദൈവ പൈതലായിരിയ്ക്കുക

എന്റെ മാതാപിതാക്കളുമൊത്ത് പള്ളിയിൽ ദൈവാരാധനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞങ്ങൾ കർത്താവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ പതിവ് രീതിയനുസരിച്ച് കൈകോർത്തു. ഞാൻ എന്റെ ഒരു കൈ എന്റെ മാതാവിന്റെ കരവുമായും, മറ്റൊന്ന് പിതാവിന്റെയുമായും മുറുകെപ്പിടിച്ചുകൊണ്ടു നിന്നപ്പോൾ, ഞാൻ എപ്പോഴും അവരുടെ മകളായിരുന്നുവെങ്കിൽ എന്ന ചിന്തയാൽ സ്തബ്ധയായി. ഞാൻ ഉറപ്പായും എന്റെ മദ്ധ്യവയസ്സിലായിരുന്നിട്ടും, എനിക്കിപ്പോഴും “ലിയോയുടെയും ഫില്ലിസിന്റെയും മകളെന്ന് വിളിപ്പിയ്ക്കാൻ സാധിക്കും.” ഞാൻ അവരുടെ മകൾ മാത്രമല്ല, ഞാൻ എപ്പോഴും ദൈവത്തിന്റെ മകളും ആയിരിയ്ക്കും എന്നതാണ് ഞാൻ പ്രതിഫലിപ്പിച്ചത്.

 അപ്പൊസ്തലനായ പൌലൊസ് റോമിലെ സഭയിലെ ജനങ്ങൾ തങ്ങളുടെ വ്യക്തിത്വം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടതിൽ അധിഷ്ഠിതമായിരിയ്ക്കുന്നു എന്നു മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു (റോമർ 8:15). എന്തുകൊണ്ടെന്നാൽ അവർ ആത്മാവിനാൽ ജനിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു (വാക്യം 14), അതുകൊണ്ട് അനാവശ്യമായ കാര്യങ്ങൾക്ക് അവർ മേലാൽ അടിമപ്പെടേണ്ട ആവശ്യമില്ല. വിശേഷാൽ, ആത്മാവിന്റെ ദാനത്തിലൂടെ, അവർ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ” (വാക്യം 17).

 ക്രിസ്തുവിനെ അനുഗമിയ്ക്കുന്നവർക്ക്, എന്ത് വ്യത്യാസമാകുന്നു ഇത് വരുത്തുന്നത്? തികച്ചും എല്ലാം! ദൈവത്തിന്റെ മക്കളെന്ന നിലയിൽ നമുക്ക് ലഭിയ്ക്കുന്നത് നമ്മുടെ അടിസ്ഥാനവും നാം നമ്മെയും ലോകത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതുമാകുന്നു. ഉദാഹരണത്തിന്, നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞ് തന്നെ അനുഗമിയ്ക്കുന്നത്, നമ്മുടെ സുഖലോലുപ മണ്ഡലംവിട്ട് പുറത്തുവരുവാൻ നമ്മെ സഹായിക്കുന്നു. നമ്മെ മറ്റുള്ളവരുടെ അംഗീകാരം അന്വേഷിയ്ക്കുന്നതിൽനിന്നും സ്വതന്ത്രരാക്കുയും ചെയ്യുന്നു.

 ഇന്ന്, ദൈവത്തിന്റെ പൈതൽ എന്നത് എന്താകുന്നു അർത്ഥമാക്കുന്നത് എന്ന് എന്തുകൊണ്ട്‍ വിചിന്തനം ചെയ്തുകൂടാ?