Month: മെയ് 2019

നിങ്ങള്‍ക്കായി ഇവിടെ

ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. 'ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്' എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.

ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ 'കൈ തുറക്കാന്‍' നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്‌പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും 'വ്യസന ഹൃദയത്തോടെ' അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).

നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്‍കുമ്പോള്‍, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.

കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.

ഭയരഹിത സ്‌നേഹം

വര്‍ഷങ്ങളോളം എന്റെ ഹൃദയത്തെ സംരക്ഷിക്കുവാന്‍ ഭയത്തിന്റെ കവചം ഞാന്‍ ധരിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതും ദൈവത്തെ അനുസരിക്കുന്നതും ഒഴിവാക്കുന്നതിനുള്ള ഒരു ഒഴികഴിവായി അതു മാറി. എങ്കിലും നഷ്ടഭയവും ഹൃദയവേദനയും തിരസ്‌കരണവും, ദൈവമായും മറ്റുള്ളവരുമായും സ്‌നേഹമസൃണ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്നെന്നെ തടഞ്ഞു. ഭയം എന്നെ അരക്ഷിതയും ഉത്കണ്ഠാകുലയും അസുയാലുവുമായ ഒരു ഭാര്യയും അമിത സംരക്ഷണം കൊടുക്കുന്നവളും ആകുലചിത്തയുമായ മാതാവും ആക്കി മാറ്റി. എന്നിരുന്നാലും ദൈവം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവനോടും മറ്റുള്ളവരോടും ബന്ധപ്പെടുന്ന…

ശൂന്യമായ കിടക്ക

ജമൈക്കയിലെ മോണ്ടിഗോ ബേയിലുള്ള സെന്റ് ജെയിംസ് ആതുരശാലയിലേക്ക്, എത്രയുംവേഗം മടങ്ങിച്ചെന്ന് രണ്ടു വര്‍ഷം മുമ്പ് യേശുവിനു തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ റെന്‍ഡലിനെ കാണാന്‍ എനിക്ക് തിടുക്കമായിരുന്നു. ഓരോ വസന്തകാലത്തിലും എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഹൈസ്‌കൂള്‍ സംഗീത ഗ്രൂപ്പിലെ കൗമാരക്കാരിയായ ഈവി റെന്‍ഡലിനൊപ്പം തിരുവചനം വായിക്കുകയും സുവിശേഷം വിശദീകരിക്കുകയും ചെയ്തപ്പോള്‍ അവന്‍ വ്യക്തിപരമായി യേശുവിനെ രക്ഷകനായി കൈക്കൊണ്ടു.

ഹോമിലെ പുരുഷവിഭാഗത്തില്‍ ഞാന്‍ പ്രവേശിച്ച് റെന്‍ഡലിന്റെ കിടക്ക അന്വേഷിച്ചു. എങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്. നഴ്‌സിന്റെ മുറിയിലെത്തി തിരക്കിയപ്പോള്‍, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതാണ് കേട്ടത് - അദ്ദേഹം മരിച്ചുപോയി. ഞങ്ങള്‍ വരുന്നതിന് അഞ്ചു ദിവസം മുമ്പ്.

കണ്ണുനീരോടെ ഈവിക്കു ഞാന്‍ വാര്‍ത്ത അയച്ചു. അവളുടെ പ്രതികരണം ലളിതമായിരുന്നു: 'റെന്‍ഡല്‍ യേശുവിനോടൊപ്പം ആഘോഷിക്കുന്നു.' പിന്നീടവള്‍ പറഞ്ഞു, 'കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തോട് യേശുവിനെക്കുറിച്ചു പറഞ്ഞത് നല്ല കാര്യമായി.'

ക്രിസ്തുവില്‍ നമുക്ക് പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സുപ്രധാനമാണെന്ന് അവളുടെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എല്ലായ്‌പ്പോഴും നമ്മോടു കൂടെയിരിക്കുന്നവനെക്കുറിച്ചുള്ള സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല (മത്തായി 28:20). എങ്കിലും അത് നമ്മിലും റെന്‍ഡലിനെപ്പോലെയുള്ള ആളുകളിലും വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നാം പോകുന്നിടത്തെല്ലാം 'ആളുകളെ ശിഷ്യരാക്കുവാന്‍' നാം കൂടുതല്‍ തയ്യാറാകുവാന്‍ ധൈര്യം പ്രാപിക്കും (വാ. 19).

ആ ശൂന്യമായ കിടക്ക കണ്ടപ്പോഴുണ്ടായ ദുഃഖം - ഒപ്പം ഒരു വിശ്വസ്തയായ കൗമാരക്കാരി റെന്‍ഡലിന്റെ എന്നേക്കുമുള്ള ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അറിയുന്നതിലുള്ള സന്തോഷവും - ഞാന്‍ ഒരിക്കലും മറക്കുകയില്ല.

ഒരിക്കലും ഒറ്റയ്ക്കല്ല

ഇന്‍ഡോനേഷ്യയിലെ പാസ്റ്റര്‍മാര്‍ക്കു വേണ്ടി ഒരു ബൈബിള്‍ പഠന സഹായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എഴുത്തുകാരനായ സുഹൃത്ത്, ഒന്നിച്ചിരിക്കുന്നതു സംബന്ധിച്ച ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടനാകാന്‍ തുടങ്ങി. ഗോട്ടോംഗ് റോയോംഗ് - 'പരസ്പര പിന്താങ്ങല്‍' എന്നര്‍ത്ഥം - എന്നു വിളിക്കുന്ന ഈ ആശയം ഗ്രാമങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്: അയല്‍ക്കാര്‍ ചേര്‍ന്ന് ഒരുവന്റെ മേല്‍ക്കൂര നന്നാക്കുകയോ ഒരു പാലമോ, റോഡ് പണിയുകയോ ചെയ്യും. എന്റെ സുഹൃത്ത് പറഞ്ഞത് നഗരങ്ങളിലും 'ആളുകള്‍ എല്ലായ്‌പ്പോഴും മറ്റൊരാളെക്കൂടി കൂട്ടിയാണ് പോകാറുള്ളത്. ഉദാ. ഡോക്ടറെ കാണാനും മറ്റും. അത് സാംസ്‌കാരിക നിയമമാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല.

ലോകവ്യാപകമായി, യേശുവിലുള്ള വിശ്വാസികള്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ നിരന്തരവും എന്നെന്നേക്കുമുള്ള കൂട്ടാളി ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. ഒരു വിശ്വസ്ത സ്‌നേഹിതന്‍ എന്നതിലുപരി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ ഓരോ അനുയായിക്കും നല്‍കിയിരിക്കുന്നത്, 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യേണ്ടതിനാണ് (യോഹന്നാന്‍ 14:16).

ഭൂമിയിലെ തന്റെ വാസം അവസാനിച്ചാലുടനെ പരിശുദ്ധാത്മാവ് വരും എന്ന് യേശു വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല' (വാ. 18) യേശു പറഞ്ഞു. പകരം പരിശുദ്ധാത്മാവ് - 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യുന്ന 'സത്യത്തിന്റെ ആത്മാവ്' - ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും വസിക്കുന്നു (വാ.17).

പരിശുദ്ധാത്മാവാണ് നമ്മുടെ സഹായിയും ആശ്വാസകനും പ്രോത്സാഹകനും ആലോചനക്കാരനും - പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളെപ്പോലും ഏകാന്തത ബുദ്ധിമുട്ടിക്കുന്ന ഒരു ലോകത്തില്‍ - നമ്മുടെ സന്തത സഹചാരിയും. നമുക്ക് എന്നെന്നേക്കും അവന്റെ ആശ്വസിപ്പിക്കുന്ന സ്‌നേഹത്തിലും സഹായത്തിലും വസിക്കാം.

ദയയുടെ ഒരു ജീവിക്കുന്ന സ്മാരകം

പാരമ്പര്യങ്ങള്‍ നിറഞ്ഞ ഒരു സഭയിലാണ് ഞാന്‍ വളര്‍ന്നത്. ഒരു പ്രിയപ്പെട്ട കുടുംബാംഗമോ സുഹൃത്തോ മരിക്കുമ്പോള്‍ ഇതിലൊന്ന് കാണാന്‍ കഴിയും. അധികം താമസിയാതെ ഒരു ചാരുബഞ്ചിലോ അല്ലെങ്കില്‍ ഹാളില്‍ തൂക്കിയ പെയിന്റിംഗിലോ ഒരു പിച്ചളത്തകിടില്‍ കൊത്തിയ ലിഖിതം കാണാം: '... ന്റെ ഓര്‍മ്മയ്ക്ക്'. മരിച്ച വ്യക്തിയുടെ പേര്, കടന്നുപോയ ഒരു ജീവിതത്തിന്റെ തിളങ്ങുന്ന ഓര്‍മ്മപ്പെടുത്തലായി തെളിഞ്ഞു നില്‍ക്കും. ആ സ്മരണകളെ ഞാന്‍ എന്നും അഭിനന്ദിച്ചിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യുന്നു. എങ്കിലും അതേ സമയം തന്നെ, അവയെല്ലാം നിശ്ചലമായ, നിര്‍ജ്ജീവമായ വസ്തുക്കളാണെന്നാണ് അതെന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 'ജീവനില്ലാത്തവ.' ഒരു സ്മാരകത്തിനു 'ജീവന്‍' കൊടുക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമുണ്ടോ?

തന്റെ പ്രിയ സ്‌നേഹിതനായ യോനാഥാന്റെ മരണത്തിനുശേഷം അവനെ ഓര്‍മ്മിക്കാനും അവനോടുള്ള ഒരു വാഗ്ദാനം പാലിക്കുവാനും ദാവീദ് ആഗ്രഹിച്ചു (1 ശമുവേല്‍ 20:12-17). കേവലം നിര്‍ജ്ജീവമായ ഒന്ന് അന്വേഷിക്കുന്നതിന് പകരം ദാവീദ് ജീവനുള്ള ഒന്നിനെ അന്വേഷിച്ചു കണ്ടെത്തി - യോനാഥാന്റെ ഒരു മകനെ (2 ശമുവേല്‍ 9:3). ഇവിടെ ദാവീദിന്റെ തീരുമാനം നാടകീയമാണ്. അവന്റെ വസ്തുവക തിരികെ കൊടുത്തുകൊണ്ടും ('നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു'), തുടര്‍മാനമായി അവനാവശ്യമായ ഭക്ഷണ പാനീയങ്ങള്‍ നല്‍കിക്കൊണ്ടും ('നീയോ നിത്യം എന്റെ മേശയിങ്കല്‍ നിന്നു ഭക്ഷണം കഴിച്ചു കൊള്ളേണം') (വാ. 6-7) മെഫിബോശത്തിനു ദയ കാണിക്കാന്‍ (വാ. 1) അവന്‍ തീരുമാനിച്ചു.

മരിച്ചുപോയവരെ തുടര്‍ന്നും നാം ഓര്‍മ്മക്കുറിപ്പുകളും പെയിന്റിങ്ങുകളും കൊണ്ട് സ്മരിക്കുമ്പോള്‍ തന്നേ, നമുക്ക് ദാവീദിന്റെ മാതൃക ഓര്‍ക്കുകയും ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍ക്ക് ദയ കാണിക്കുകയും ചെയ്യാം.