Month: മെയ് 2020

അനായാസം അതു ചെയ്യുന്നു

ഞാനും അച്ഛനും മരങ്ങള്‍ വെട്ടിയിട്ട് രണ്ടു പേര്‍ക്കുപയോഗിക്കാവുന്ന വട്ടവാള്‍ കൊണ്ട് മുറിക്കുന്നു. ഞാന്‍ ചെറുപ്പവും ഊര്‍ജ്ജസ്വലനുമായതിനാല്‍ ഞാന്‍ വാള്‍ അമര്‍ത്തി മുറിക്കാന്‍ ശ്രമിക്കാറുണ്ട്. ''അനായാസം അതു ചെയ്യുന്നു'' അച്ഛന്‍ പറയും. ''വാള്‍ ജോലി ചെയ്യാന്‍ അനുവദിക്കുക.''

ഫിലിപ്പിയ ലേഖനത്തിലെ പൗലൊസിന്റെ വാക്കുകളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു: ''നിങ്ങളില്‍ ദൈവമല്ലോ ...
പ്രവര്‍ത്തിക്കുന്നത്'' (2:13). അനായാസം അതു ചെയ്യുന്നു. നമ്മെ രൂപാന്തരപ്പെട്ടുത്തുന്നതിനുള്ള വേല അവിടുന്ന് ചെയ്യട്ടെ.

ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വായിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായ കാര്യമാണ് വളര്‍ച്ച എന്നത് എന്നാണ് സി. എസ്. ലൂയിസ് പറഞ്ഞത്. അദ്ദേഹം വിശദീകരിച്ചു, ''ഒരു യഥാര്‍ത്ഥ വ്യക്തി, ക്രിസ്തു. . . നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. . . ക്രമേണ നിങ്ങളെ എന്നേക്കുമായി മാറ്റുന്നു. . . ഒരു പുതിയ ചെറിയ ക്രിസ്തുവായി, ഒരു സത്ത. . . അവന്റെ ശക്തി, സന്തോഷം, അറിവ്, നിത്യത എന്നിവയില്‍ പങ്കുവഹിക്കുന്ന ഒരു വ്യക്തിയായി...'

ദൈവം ഇന്ന് ആ പ്രക്രിയയിലാണ്. യേശുവിന്റെ കാല്‍ക്കല്‍ ഇരുന്ന് അവനു പറയാനുള്ളത് സ്വീകരിക്കുക. പ്രാര്‍ത്ഥിക്കുക. ''ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക'' (യൂദാ 1:21), നിങ്ങള്‍ അവന്റേതാണെന്ന് ദിവസം മുഴുവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുക. അവന്‍ നിങ്ങളെ ക്രമേണ മാറ്റുന്നുവെന്ന ഉറപ്പില്‍ ഉറച്ചുനില്‍ക്കുക.

''എന്നാല്‍ നാം നീതിക്കായി വിശപ്പും ദാഹവും ഉള്ളവരാകേണ്ടതല്ലേ?'' താങ്കള്‍ ചോദിക്കുന്നു. ഒരു ചെറിയ കുട്ടി ഒരു അലമാരയില്‍ ഉയരത്തില്‍ ഇരിക്കുന്ന ഒരു സമ്മാനം എടുക്കാന്‍ ശ്രമിക്കുന്നതായി ചിത്രീകരിക്കുക, അവന്റെ കണ്ണുകള്‍ മോഹത്തോടെ തിളങ്ങുന്നു. ആ ആഗ്രഹം മനസ്സിലാക്കിയ പിതാവ് സമ്മാനം അവന് എടുത്തുകൊടുക്കുന്നു.

പ്രവൃത്തി ദൈവത്തിന്റേതാണ്; സന്തോഷം നമ്മുടേതാണ്. അനായാസം അത് ചെയ്യുന്നു. നാം ഒരു ദിവസം അവിടെയെത്തും.

എന്തും ചെയ്യുക

അടുത്തിടെ ഇറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയില്‍, സ്വയം പ്രഖ്യാപിത ''പ്രതിഭ'' ലോകത്തെ ''ഭീകരത, അഴിമതി, അജ്ഞത, ദാരിദ്ര്യം'' എന്നിവയെക്കുറിച്ച് ക്യാമറയ്ക്കു മുമ്പില്‍ വമ്പുപറഞ്ഞുകൊണ്ട് ജീവിതം ദൈവമില്ലാത്തതും അസംബന്ധവുമാണെന്ന് പ്രഖ്യാപിക്കുന്നു. പല ആധുനിക ചലച്ചിത്ര സ്‌ക്രിപ്റ്റുകളിലും അത്തരം ചിന്ത അസാധാരണമല്ലെങ്കിലും, അത് എങ്ങോട്ടു നയിക്കുന്നു എന്നതാണ് രസകരമായിട്ടുള്ളത്. അവസാനം, പ്രധാന കഥാപാത്രം പ്രേക്ഷകരിലേക്ക് തിരിയുകയും ഒരു ചെറിയ സന്തോഷം കണ്ടെത്തുന്നതിന് എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ പരമ്പരാഗത ധാര്‍മ്മികത ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു.

എന്നാല്‍ ''എന്തും'' ചെയ്യാമോ? ജീവിതത്തിലെ ഭീകരതകളെക്കുറിച്ചുള്ള സ്വന്തം നൈരാശ്യത്തെ അഭിമുഖീകരിച്ച്, സഭാപ്രസംഗിയുടെ പഴയനിയമ എഴുത്തുകാരന്‍ വളരെക്കാലം മുമ്പ് ഇത് പരീക്ഷിച്ചുനോക്കി - സുഖം അനുഭവിക്കുന്നതിലൂടെയും (സഭാപ്രസംഗി 2:1,10), മഹത്തായ പ്രവര്‍ത്തന പദ്ധതികളിലൂടെയും (വാ. 4-6), സമ്പത്തിലൂടെയും (വാ. 7-9), ദാര്‍ശനിക അന്വേഷണത്തിലൂടെയും (വാ. 12-16) സന്തോഷം തേടി. അവന്റെ വിലയിരുത്തല്‍? ''എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ'' (വാ. 17). ഇവയൊന്നും മരണം, ദുരന്തം, അനീതി എന്നിവയില്‍ നിന്ന് മുക്തമല്ല (5: 13-17).

സഭാപ്രസംഗിയുടെ എഴുത്തുകാരനെ നിരാശയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നത് ഒരു കാര്യം മാത്രമാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയിലും, ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമാകുമ്പോള്‍ നമുക്ക് സമ്പൂര്‍ത്തി കണ്ടെത്താനാകും: ''അവന്‍ നല്കിയിട്ടല്ലാതെ ആരു ഭക്ഷിക്കും, ആര് അനുഭവിക്കും?'' (2:25). ജീവിതം ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അനുഭവപ്പെടും, പക്ഷേ ''നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക'' (12:1). ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ച് നിങ്ങള്‍ തളരരുത്, മറിച്ച് ''ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക'' (വാ. 13).

ദൈവം നമ്മുടെ കേന്ദ്രമായി മാറുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ആനന്ദങ്ങളും സങ്കടങ്ങളും നിരാശയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.

ചന്ദ്രനെ നിര്‍മ്മിച്ചവന്‍

ബഹിരാകാശ യാത്രികര്‍ ഈഗിളിനെ പ്രശാന്ത സാഗരത്തില്‍ ഇറക്കിയതിനുശേഷം നീല്‍ ആംസ്‌ട്രോംഗ് പറഞ്ഞു, ''ഇത് മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പാണ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിപ്പും.'' ചന്ദ്രന്റെ ഉപരിതലത്തില്‍ നടന്ന ആദ്യത്തെ മനുഷ്യനായിരുന്നു അദ്ദേഹം. അവസാന അപ്പോളോ മിഷന്റെ കമാന്‍ഡര്‍ ജീന്‍ സെര്‍നാന്‍ ഉള്‍പ്പെടെ മറ്റ് ബഹിരാകാശ യാത്രക്കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ''ഞാന്‍ അവിടെ ആയിരുന്നു, നിങ്ങള്‍ അവിടെയാണ്, ഭൂമി - ചലനാത്മകവും, അതിശയകരവും ആണ്, എനിക്ക് തോന്നുന്നത്. . . അത് ആകസ്മികമായി സംഭവിക്കാവുന്നതിനെക്കാള്‍ വളരെ മനോഹരമായിരുന്നു.'' സെര്‍നാന്‍ പറഞ്ഞു, ''നിങ്ങളെക്കാള്‍ വലുതും എന്നെക്കാള്‍ വലുതുമായ ആരെങ്കിലും ഉണ്ടായിരിക്കണം.' ബഹിരാകാശത്തിന്റെ ഉള്ളില്‍നിന്നുള്ള അവരുടെ അതുല്യമായ വീക്ഷണത്തില്‍ നിന്ന് പോലും, ഈ മനുഷ്യര്‍ പ്രപഞ്ചത്തിന്റെ വിശാലതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ലഘുത്വം മനസ്സിലാക്കി.

ഭൂമിയുടെയും അതിനപ്പുറത്തുള്ളതിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ അപാരതയെക്കുറിച്ച് യിരെമ്യാ പ്രവാചകനും ചിന്തിച്ചു. എല്ലാവരുടെയും സ്രഷ്ടാവ് തന്റെ ജനത്തിന് സ്‌നേഹവും പാപമോചനവും പ്രത്യാശയും വാഗ്ദാനം ചെയ്തതുപോലെ തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു (യിരെമ്യാവ് 31: 33-34). 'സൂര്യനെ പകല്‍ വെളിച്ചത്തിനും ചന്ദ്രനെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി
വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും'' എന്നിങ്ങനെ യിരെമ്യാവ് ദൈവത്തിന്റെ മഹത്വം സ്ഥിരീകരിക്കുന്നു (വാ. 35). നമ്മുടെ സ്രഷ്ടാവും സര്‍വശക്തനുമായ കര്‍ത്താവ് തന്റെ എല്ലാ ജനങ്ങളെയും വീണ്ടെടുക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാറ്റിനുമുപരിയായി വാഴും (വാ. 36-37).

ആകാശത്തിന്റെ അളവറ്റ വിശാലതയും ഭൂമിയുടെ അടിത്തട്ടിന്റെ ആഴവും പര്യവേക്ഷണം ചെയ്ത് നമ്മള്‍ ഒരിക്കലും പൂര്‍ത്തിയാക്കുകയില്ല. എന്നാല്‍ നമുക്ക് പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ട്് ചന്ദ്രന്റെ സ്രഷ്ടാവില്‍ - മറ്റെല്ലാറ്റിന്റെയും - ആശ്രയിക്കാന്‍ കഴിയും.

ഒരാണ്ടത്തെ ബൈബിള്‍ വായന

ഒരു ദിവസം ഒരു പെട്രോള്‍ ബങ്കില്‍ ബാങ്ക് കാര്‍ഡ് ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ഒരു സ്ത്രീയെ സ്റ്റെല്ല കണ്ടു. കുഞ്ഞിനൊപ്പം വഴിയില്‍ കുടുങ്ങിയ അവള്‍ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ആ സമയത്ത് തനിക്ക് ജോലിയില്ലായിരുന്നുവെങ്കിലും അപരിചിതയ്ക്ക് പെട്രോള്‍ അടിക്കാന്‍ സ്റ്റെല്ല 500 രൂപ ചെലവഴിച്ചു . ദിവസങ്ങള്‍ക്കുശേഷം, സ്റ്റെല്ല വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും അടങ്ങിയ പെട്ടി തന്റെ പൂമുഖത്ത് കാത്തിരിക്കുന്നതു കണ്ടു. അപരിചിതയുടെ സുഹൃത്തുക്കള്‍ സ്റ്റെല്ലയുടെ ദയാപ്രവൃത്തി തിരികെ നല്‍കിക്കൊണ്ട്് പ്രതികരിക്കുകയും അവള്‍ നല്‍കിയ 500 രൂപ അവളുടെ കുടുംബത്തിന് അവിസ്മരണീയമായ ക്രിസ്തുമസിന്റെ അനുഗ്രഹമായി മാറ്റുകയും ചെയ്തു.

ഈ ഹൃദയസ്പര്‍ശിയായ കഥ കൊടുക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യത്തെ ചിത്രീകരിക്കുന്നു, ''കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ്നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും'' (ലൂക്കൊസ് 6:38).

ഇത് കേള്‍ക്കാനും നാം കൊടുക്കുന്നതില്‍ നിന്ന് നമുക്ക് എന്തു കിട്ടും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതു നമ്മില്‍ പ്രലോഭനമുണ്ടാക്കിയേക്കാം, എന്നാല്‍ അങ്ങനെ നല്‍കുന്നത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യേശു ഈ പ്രസ്താവനയ്ക്ക് മുമ്പായി ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍, ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍. എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെയാകും; നിങ്ങള്‍ അത്യുന്നതന്റെ മക്കളാകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ' (വാ. 35).

എന്തെങ്കിലും ലഭിക്കാന്‍വേണ്ടി നാം നല്‍കരുത്; നമ്മുടെ ഔദാര്യത്തില്‍ ദൈവം സന്തോഷിക്കുന്നതിനാല്‍ നാംനല്‍കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹം നമ്മോടുള്ള അവന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.

എന്തുകൊണ്ട് ഞാന്‍?

ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്കു വീതം ഇടിമിന്നലേല്‍ക്കുന്നതായി ബുക്ക് ഓഫ് ഓഡ്‌സ് പറയുന്നു. 25,000 ത്തില്‍ ഒരാള്‍ക്ക് കഠിനമായ ആഘാതത്തിന്റെയോ നഷ്ടത്തിന്റെയോ മുമ്പില്‍ ''ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'' എന്ന ഒരു മെഡിക്കല്‍ അവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും പുസ്തകം പറയുന്നു. ഓരോ പേജിലും പ്രത്യേക പ്രശ്നങ്ങള്‍ നേരിടുന്നതിലെ അസ്വാഭാവികത ഉത്തരം നല്‍കാതെ കടന്നുവരുന്നു: 'നാമാണ് അതെങ്കില്‍?'

ഇയ്യോബ് എല്ലാ പ്രതിബന്ധങ്ങളെയും ധിക്കരിച്ചു. ദൈവം അവനെക്കുറിച്ചു പറഞ്ഞു, ''അവനെപ്പോലെ
നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ല' (ഇയ്യോബ് 1:8). എന്നിട്ടും എല്ലാ വിരോധാഭാസങ്ങളെയും നിരാകരിക്കുന്ന നഷ്ടങ്ങളുടെ ഒരു നിര തന്നെ അനുഭവിക്കാന്‍ ഇയ്യോബിനെ തിരഞ്ഞെടുത്തു. ഭൂമിയിലുള്ള എല്ലാവരെക്കാളും ഒരു ഉത്തരം തേടാനുള്ള കാരണം ഇയ്യോബിനുണ്ട്. ''എന്തുകൊണ്ട് ഞാന്‍?'' എന്ന് മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടത്തെക്കുറിച്ച് വായിക്കാന്‍ ഓരോ അധ്യായത്തിലും ധാരാളമുണ്ട്.

വിവരിക്കാനാവാത്ത വേദനയുടെയും തിന്മയുടെയും രഹസ്യത്തോട് പ്രതികരിക്കാനുള്ള ഒരു വഴി ഇയ്യോബിന്റെ കഥ നല്‍കുന്നു. നന്മയും കരുണയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരുവന്റെ കഷ്ടതകളും ആശയക്കുഴപ്പങ്ങളും വിവരിക്കുന്നതിലൂടെ (അധ്യായം 25), വിതയും കൊയ്ത്തും സംബന്ധിച്ചുള്ള മാറ്റംവരാത്ത നിയമത്തിന് ഒരു പകരം നാം കണ്ടെത്തുന്നു (4:7-8). സാത്താന്‍ വരുത്തുന്ന നാശത്തിന് ഒരു പശ്ചാത്തല കഥ മെനഞ്ഞുകൊണ്ടും (അധ്യായം 1) നമ്മുടെ പാപങ്ങള്‍ വഹിക്കാന്‍ ഒരു ദിവസം തന്റെ പുത്രനെ അനുവദിക്കുന്ന ദൈവത്തില്‍ നിന്ന് ലഭിക്കുന്ന ഒരു ഉപസംഹാരം നല്‍കിക്കൊണ്ടും (42:7-17) ഇയ്യോബിന്റെ കഥ നമുക്ക് കാഴ്ചയാലല്ല വിശ്വാസത്താല്‍ ജീവിക്കാന്‍ ഒരു കാരണം നല്‍കുന്നു.