Month: ഡിസംബര് 2021

തക്ക സമയത്തെ തീരുമാനം

സൈമണും ജെഫ്രിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന പരിഹരിക്കപ്പെടാത്ത ഒരു മുറിവുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുവാനുള്ള സൈമന്റെ ഉദ്യമങ്ങളൊന്നും ഫലം കണ്ടില്ല. ജെഫ്രിയുടെ അമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ,സൈമൺ, അവളുടെ അമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കെനിയയുടെ  ഉൾപ്രദേശത്തേക്ക് യാത്രയായി. ആ കൂടിക്കാഴ്ചയെ പിന്നീട് സൈമൻ ഇങ്ങനെ അനുസ്മരിച്ചു :“ എങ്ങിനെയാണ് കാര്യങ്ങൾ തിരിഞ്ഞു വരുക എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ശുശ്രൂഷക്ക് ഹൃദയം തുറന്ന, ഫലപ്രദമായ ഒരു സംഭാഷണം ഉണ്ടായി. ഞങ്ങൾ കെട്ടി പിടിച്ചു, സന്തോഷം പങ്കിട്ടു, ഒരുമിച്ച് പ്രാർത്ഥിച്ചു, വീണ്ടും കാണാമെന്ന് തീരുമാനിച്ചു. " സൈമണിനും ജെഫ്രിക്കും നേരത്തേ അനുരഞ്ജനപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും കാലം അനുഭവിച്ച വേദനകൾ ഒഴിവാക്കാമായിരുന്നു.

മത്തായി 5:21-26 ലെ യേശുവിന്റെ വാക്കുകളിലെ പ്രതിപാദ്യം വ്യക്തിബന്ധങ്ങളിൽ  പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സംഘർഷങ്ങളാണ്.വലിയ ഭിന്നതയിലേക്ക് നയിക്കാവുന്ന ദേഷ്യം ഗൗരവമായ ഒരു കാര്യമാണ് (വാ.22). ഇതിലുപരി, ബന്ധങ്ങൾ നല്ല നിലയിൽ ആക്കുക എന്നുള്ളത്, ദൈവത്തിന് വഴിപാട് അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ് (വാ.23-24). യേശുവിന്റെ ഉപദേശമായ “ നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊൾക”(വാ.25 ) എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത്, അനുരഞ്ജനത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത്, വേഗത്തിൽ ചെയ്താൽ, അത് എല്ലാവർക്കും നല്ലതായിരിക്കും എന്നാണ്.

 വ്യക്തി ബന്ധങ്ങൾ വളരെ അപകട സാധ്യതകൾ ഉള്ളതാണ്; അത് കാത്ത് സൂക്ഷിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് – അത് നമ്മുടെ വീട്ടിലാണെങ്കിലും, , ജോലിസ്ഥലത്താണെങ്കിലും , വിദ്യാഭ്യാസ മേഖലയിലായാലും, യേശുവിലുള്ള നമ്മുടെ അതേ വിശ്വാസം പങ്കുവെക്കുന്ന ആളുകൾക്കിടയിലാണെങ്കിലും . “സമാധാന പ്രഭു” (യെശയ്യാവു 9:6) ആയ യേശുവിനെ പ്രതിനിധീകരിക്കുന്നവരായ നമുക്ക്, പിണക്കം നിലനിൽക്കുന്നവരുമായി അനുരഞ്ജനത്തിനായി  ഹൃദയപൂർവ്വം പ്രവർത്തിക്കാം.

ക്രിസ്തുമസ്സ് പൈതൽ

ഒരു വിത്തിൽ നിന്നും ദേവദാരുവിന്റെ വസന്തം തന്നെ ഉണ്ടാക്കുന്നവൻ ഒരു ഭ്രൂണമായിട്ടാണ് ജീവിതം ആരംഭിച്ചത്; നക്ഷത്രങ്ങളെ ഉണ്ടാക്കിയവൻ തന്നെത്താൻ ഒരു ഗർഭപാത്രത്തിൽ സമർപ്പിച്ചവൻ; സ്വർഗ്ഗം മുഴുവൻ നിറക്കുന്നവൻ ഇന്നത്തെ സ്ഥിതിയിൽ കേവലം അതീന്ദ്രിയ ശബ്ദത്തിലെ ഒരു കണിക മാത്രമായി മാറുന്നു. യേശു, അസ്തിത്വത്തിൽ ദൈവമായവൻ, തന്നെത്താൻ ശൂന്യനാക്കി (ഫിലിപ്പിയർ 2:6-7). എന്തൊരു വിസ്മയാവഹമായ ചിന്തയാണ് !

ഒരു കർഷക ഗ്രാമത്തിൽ സമതല പ്രദേശത്ത്, ആട്ടിടയന്മാരുടേയും മാലാഖമാരുടേയും ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും ഇടയിൽ, ആടുകളുടെ കരച്ചിൽ അവന്റെ ആദ്യത്തെ താരാട്ട് പാട്ടാക്കി അവൻ ഭൂജാതനാകുന്ന ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കൂ. അവൻ നല്ല ആകാരവടിവും ഭംഗിയുമുള്ളവനുമായി വളർന്നു; ഗുരുക്കന്മാരെ അമ്പരിപ്പിക്കുന്ന വിധം വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ബാലനായി ; സ്വർഗ്ഗത്തിൽ നിന്ന് തന്റെ പിതാവിന്റെ അംഗീകാരത്തിനായി യോർദ്ദാനിൽ ഇറങ്ങി നില്ക്കുന്ന യുവാവായി; വിജന പ്രദേശത്ത്, പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി സാത്താനോട് പോരാടി. 

അടുത്തതായി അവൻ , ലോകത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തന്റെ ദൗത്യം തുടങ്ങുന്നത് കാണാം - രോഗികളെ സൗഖ്യമാക്കി, കുഷ്ഠ രോഗിയെ തൊട്ടു, അശുദ്ധന് മോചനം കൊടുത്തു. അവൻ ഒരു തോട്ടത്തിൽ മുട്ടുകുത്തി അതിവേദനയോടെ പ്രാർത്ഥിക്കുമ്പോൾ അവർ അവനെ പിടികൂടുന്നതും ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവനെ വിട്ട് ഓടിപ്പോകുന്നതും കാണുക. മുഖത്ത് തുപ്പലേറ്റ്, ലോകത്തിന്റെ പാപം ചുമലിലേറ്റി, രണ്ട് മരത്തടികളിന്മേൽ ക്രൂശിക്കപ്പെട്ടതും കാണുക. പക്ഷെ നോക്കൂ, ശരിക്ക് നോക്കൂ ,കല്ല്  ഉരുണ്ടു മാറി പോയിരിക്കുന്നു; ശൂന്യമായ കല്ലറയുടെ മുഴക്കം കേൾക്കുന്നു ; കാരണം,അവൻ ജീവിക്കുന്നു!

നോക്കൂ, ദൈവം അവനെ ഏറ്റവും ഉയർത്തി.(വാ.9). അവന്റെ നാമം സ്വർലോകവും ഭൂലോകവും നിറഞ്ഞിരിക്കുന്നു.    (വാ.10-11).

നക്ഷത്രങ്ങളുടെ സ്രഷ്ടാവായവൻ അൾട്രാ സൗണ്ടിലെ ഒരു കണികയായി. ഇതാണ് നമ്മുടെ ക്രിസ്മസ്  പൈതൽ.

സമാധാന പ്രഭു

ജോണിന്റെ ജലദോഷം ന്യൂമോണിയ ആയി മാറിയപ്പോൾ ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വന്നു.ആ സമയത്തു തന്നെ അവന്റെ അമ്മ കാൻസറിനുള്ള ചികിത്സയുടെ ഭാഗമായി കുറച്ച് മുകളിലെ നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയുടേയും, തന്റേയും ആരോഗ്യത്തെക്കുറിച്ച് വിഷമിച്ച് അവൻ വളരെ പരവശനായിരുന്നു. ക്രിസ്തുമസ്സിന്റെ തലേ ദിവസം വൈകുന്നേരം, റേഡിയോയിൽ “ഓ ഹോളി നൈറ്റ്” എന്ന കരോൾ ഗാനം കേട്ടപ്പോൾ ജോണിന് ദൈവ സമാധാനത്തിന്റെ ആഴമുള്ള അനുഭവം കൊണ്ട് മനസ്സ് നിറഞ്ഞു. അവൻ അതിലെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ പ്രിയപ്പെട്ട രക്ഷകൻ ജനിച്ച രാത്രിയെ കുറിച്ചുള്ളതായിരുന്നു അത്:“പ്രത്യാശയുടെ ഒരു ആവേശവും, ക്ഷീണിച്ച ആത്മാവ് സന്തോഷിക്കുന്നതും, അങ്ങ് അകലെ പുതിയതും മഹത്വമുള്ളതുമായ പ്രഭാതവും!”  ആ നിമിഷത്തിൽ തന്നെ അവന്റെ അമ്മയേയും  തന്നേയും കുറിച്ചുള്ള ആകുലതകൾ മാറിപ്പോയി.

 യെശയ്യാവ് പ്രവചിച്ചതുപോലെ ഈ “പ്രിയ രക്ഷകൻ” നമുക്കായി ജനിച്ചു, യേശു എന്ന “സമാധാന പ്രഭു” (യെശയ്യാവ് 9:6). യേശു ഒരു  ശിശു ആയി ഭൂമിയിലേക്ക് വന്ന് “മരണ നിഴലിന്റെ ദേശത്ത് വസിക്കുന്നവർക്ക്” (മത്തായി 4-16; യെശയ്യാവ് 9-2 നോക്കുക)പ്രകാശവും രക്ഷയും നൽകി ആ പ്രവചനം നിവൃത്തിയാക്കി.  താൻ സ്നേഹിക്കുന്നവർക്ക്, ബുദ്ധിമുട്ടുകളും മരണവും നേരിടേണ്ടി വന്നാലും, അവൻ അവർക്ക് സമാധാനം ആയിത്തീരുന്നു ; സമാധാനം നൽകുന്നു. 

 സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം (ഫിലിപ്പിയർ 4:7), ആശുപത്രിയിൽ വെച്ച് യേശുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ജോൺ അനുഭവിച്ചറിഞ്ഞു. ക്രിസ്തുമസ്സിന്, വീട്ടുകാരിൽ നിന്ന് അകന്ന് ,              അണുവിമുക്തമാക്കിയ ആ മുറിയിൽ കിടക്കുമ്പോൾ ദൈവവുമായുണ്ടായ ഈ കൂടിക്കാഴ്ച വിശ്വാസവും കൃതജ്ഞതാബോധവും ശക്തിപ്പെടുത്തി. നമുക്കും ദൈവത്തിന്റെ ദാനമായ സമാധാനവും പ്രത്യാശയും സ്വീകരിക്കാം.

അവർ എങ്ങിനെ അറിയും

വടക്കൻ തായ്‌ലൻഡിലെ ഒരു അന്തർസാമുദായിക, അന്തർദ്ദേശീയ സഭ ആണ് "ദ ഗാതറിങ്ങ് ". അടുത്തയിടെ ഒരു ഞായറാഴ്ച  കൊറിയ, ഘാന,പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, യു എസ്, ഫിലിപ്പൈൻസ് , പിന്നെ മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ,  ഒരു ലളിതമായ ഹോട്ടലിലെ സമ്മേളന മുറിയിൽ ഒന്നിച്ച് കൂടി. അവർ “ഇൻ ക്രൈസ്റ്റ് എലോൺ”,”അയാം എ ചൈൽഡ് ഓഫ് ഗോഡ്” എന്നീ പാട്ടുകൾ പാടി. ആ ഗാനങ്ങൾ പ്രത്യേകിച്ച് അവിടുത്തെ പശ്ചാത്തലത്തിൽ ആകർഷകമായിരുന്നു.

യേശുവിനെപ്പോലെ മറ്റാർക്കും ജനങ്ങളെ ഇങ്ങിനെ ഒരുമിച്ച് കൊണ്ടുവരാനാകില്ല. യേശു തുടക്കം മുതലേ അത് ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ അന്ത്യോഖ്യാ പതിനെട്ട് വ്യത്യസ്ത ഗോത്ര വിഭാഗങ്ങൾ അടങ്ങിയതായിരുന്നു. ഓരോ വിഭാഗവും പട്ടണത്തിൽ അവരവരുടെ ഭാഗങ്ങളിലാണ് ജീവിച്ചിരുന്നത്. വിശ്വാസികൾ ആദ്യം അന്ത്യൊക്കായിലേക്ക് വന്നപ്പോൾ അവർ ദൈവ വചനം പ്രസംഗിച്ചത്  “യഹൂദന്മാരോട് മാത്രമാണ്” (പ്രവൃത്തികൾ 11:19). എന്നാൽ സഭയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല; പിന്നീട് മറ്റുള്ളവരും വന്ന് , “യവനൻമാരോടും(ജാതികൾ) കർത്താവായ യേശുവിന്റെ സുവിശേഷം അറിയിച്ചു”, “വലിയൊരു കൂട്ടം വിശ്വാസിച്ചു കർത്താവിലേക്ക് തിരിഞ്ഞു”(വാ.20-21). നൂറ്റാണ്ടുകളായി യഹൂദന്മാരും, യവനന്മാരുമായി നിലനിന്നിരുന്ന വിരോധത്തെ യേശു  മാറ്റിയത് ആ പട്ടണത്തിലെ ജനങ്ങൾ ശ്രദ്ധിച്ചു. അങ്ങിനെ പല ജനവിഭാഗങ്ങളിലുളളവർ ചേർന്ന സഭയെ അവർ “ ക്രിസ്ത്യാനികൾ” അല്ലെങ്കിൽ "ചെറു ക്രിസ്തുകൾ "എന്ന് വിളിച്ചു (വാ.26).

വംശീയമായും, സാമൂഹികമായും, സാമ്പത്തികമായും ഉള്ള അതിരുകളെ മറികടന്ന് നമ്മളിൽ നിന്നും വ്യത്യസ്തരായവരെ  ചേർത്ത് പിടിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷെ ഈ ബുദ്ധിമുട്ടാണ് നമുക്ക് ഒരു അവസരമൊരുക്കുന്നത്. അത് ഒരു ബുദ്ധിമുട്ടല്ലായിരുന്നെങ്കിൽ, അത് ചെയ്യുവാനായി  നമുക്ക് യേശുവിനെ ആവശ്യമുണ്ടാകുമായിരുന്നില്ല.നാം അവനെ പിന്തുടരുന്നണ്ടെന്ന് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.

സാങ്കല്പിക സാന്നിദ്ധ്യം

പുതിയ കൊറോണ വൈറസ് ലോകത്തെ അങ്ങോളം ഇങ്ങോളം ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ, രോഗവ്യാപനം കുറയ്ക്കാൻ ശാരീരിക അകലം കൂട്ടുക എന്നാണ് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നത്.പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് ആവശ്യപ്പെടുന്നത്, സംസർഗ്ഗം കുറക്കുവാനോ സുരക്ഷിതമായ ഒരു സ്ഥലത്തായിരിക്കുവനോ ആണ്. സാധിക്കുന്ന സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുവാൻ അയച്ചിരിക്കുകയാണ്. അത് കഴിയാത്തിടങ്ങളിൽ ധാരാളം പേർ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. മറ്റു ചിലരെ പോലെ ഞാനും സഭയുടെ യോഗങ്ങളിലും ചെറിയ കൂട്ടായ്മകളിലും ഡിജിറ്റൽ വേദികളിൽ കൂടിയാണ്  പങ്കെടുത്തുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായി ബന്ധപ്പെടുവാൻ സാധിക്കുന്നില്ലെങ്കിലും ലോകം മുഴുവൻ നാം പുതിയ രീതിയിലുള്ള കൂടിച്ചേരലുകൾ പരിചയിച്ചു.

നാം ബന്ധപ്പെട്ട്കൊണ്ടിരിക്കുന്നു എന്ന തോന്നൽ നിലനിർത്തുന്നത് ഇൻറർനെറ്റ് മാത്രമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായ നാം ഓരോരുത്തരും പരിശുദ്ധാത്മാവിൽ ബന്ധപ്പെട്ടിരിക്കുന്നു. പൗലോസ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കൊലോസ്സ്യർക്ക് എഴുതിയ ലേഖനത്തിൽ ഈ ഒരാശയം പ്രകടിപ്പിച്ചിരുന്നു. പൗലോസ് നേരിട്ട് അല്ല ആ സഭയെ സ്ഥാപിച്ചത് എങ്കിലും, അവരെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും നല്ല താല്പര്യമുണ്ടായിരുന്നു. പൗലോസ് ശരീരം കൊണ്ട് ദൂരസ്ഥനെങ്കിലും “ആത്മാവുകൊണ്ട് അവരോടു കൂടെ” ഉണ്ടെന്ന് ഓർമ്മിപ്പിച്ചു (കൊലോസ്സ്യർ 2:5).

നമുക്ക് എപ്പോഴും നാം സ്നേഹിക്കുന്നവരുടെ കൂടെ അടുത്ത് ആയിരിക്കുവാൻ  സാമ്പത്തികമായോ, ആരോഗ്യപരമായോ, വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സാധിക്കുല്ലെങ്കിലും പുതിയ സാങ്കേതിക വിദ്യകൾ  ആ വിടവ് നികത്തുന്നു. എങ്കിലും ഓൺലൈൻ കൂട്ടായ്മകൾക്ക്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളുടെ യഥാർത്ഥമായ ഒരുമിച്ച് കൂടലിനെ അപേക്ഷിച്ച് ഊഷ്മളത കുറവായിരിക്കും. (1 കൊരിന്ത്യർ12:27). ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് പൗലോസിനെ പോലെ ഓരോരുത്തരുടേയും വിശ്വാസത്തിന്റെ ഉറപ്പിൽ സന്തോഷിക്കാം, “ക്രിസ്തുവെന്ന ദൈവമർമ്മത്തെ”(കൊലോസ്സ്യർ 2:2) മുഴുവൻ മനസ്സിലാക്കുവാൻ പ്രാർത്ഥനയിലൂടെ പ്രോൽസാഹിപ്പിക്കാം.