Month: ഫെബ്രുവരി 2023

ഒരു ബബൂൺ, ഒരു കഴുത, പിന്നെ ഞാനും

ട്രെയിനുകൾ ശരിയായ പാതയിൽ എത്തിക്കാൻ ജാക്കിന്റെ കഴിവ് മികവുറ്റതായിരിന്നു. ഒമ്പത് വർഷത്തെ ജോലിയിൽ, ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേഗിന് സമീപം  ലോക്കോമോട്ടീവുകൾ എത്തുമ്പോൾ ഒരിക്കൽപോലും ട്രാക്ക് സ്വിച്ച് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടിട്ടില്ല. അതു പോകേണ്ട ദിശയ്ക്കുള്ള വിസിൽ ശബ്ദം കേട്ട ഉടനെ, അവൻ അവരുടെ ട്രാക്ക് കൃത്യമായി മാറ്റുന്നു.

ജാക്ക് ഒരു വാലില്ലാക്കുരങ്ങ് ആയിരുന്നു. ജാക്കും ഒരു ചാക്മ ബാബൂൺ ആയിരുന്നു. റെയിൽവേ സിഗ്നൽമാൻ ജെയിംസ് വൈഡ് ഓടുന്ന റെയിൽവെ കാറുകൾക്കിടയിലെ വീഴ്ചയിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ജാക്ക് പരിപാലിച്ചു.  വീടിനു ചുറ്റുമുള്ള ജോലികളിൽ സഹായിക്കാൻ ജാക്കിനെ അദ്ദേഹം പരിശീലിപ്പിച്ചു, താമസിയാതെ ജോലിസ്ഥലത്തും ജാക്ക് അദ്ദേഹത്തെ സഹായിച്ചു, വന്നുചേരുന്ന ട്രെയിനുകളുടെ സിഗ്നലുകളോട് അവയുടെ ട്രാക്കുകൾക്ക് അനുയോജ്യമായ ലിവർ വലിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നു ജാക്ക് മനസ്സിലാക്കി.

ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഒരാളെ സഹായിച്ച മറ്റൊരു മൃഗത്തെക്കുറിച്ച് ബൈബിൾ പറയുന്നു - ബിലെയാമിന്റെ കഴുത. ഇസ്രായേലിനെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു രാജാവിനെ സേവിക്കുന്ന ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. ആ രാജാവിനെ സഹായിക്കാൻ ബിലെയാം തന്റെ കഴുതപ്പുറത്ത് കയറുമ്പോൾ, "യഹോവ കഴുതയുടെ വായ് തുറന്നു" അത് ബിലെയാമിനോട് സംസാരിച്ചു (സംഖ്യ 22:28). ദൈവം "ബിലെയാമിന്റെ കണ്ണുകൾ" (വാക്യം 31) തുറന്നു. ആസന്നമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തന്റെ ജനത്തെ ദ്രോഹിക്കുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തതിന്റെ ഭാഗമായിരുന്നു കഴുതയുടെ സംസാരം.

ഒരു റെയിൽവേ ബബൂൺ? ഒരു സംസാരിക്കുന്ന കഴുത? ദൈവത്തിന് ഈ അത്ഭുതകരമായ മൃഗങ്ങളെ നല്ല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവൻ നിങ്ങളെയും എന്നെയും ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും മണ്ടത്തരമല്ല. നാം അവനിലേക്ക് നോക്കുകയും അവന്റെ ശക്തി തേടുകയും ചെയ്യുന്നതിലൂടെ, നാം വിചാരിക്കുന്നതിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയും.

ഒരു ആവശ്യം കാണുന്നവർ

എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, "തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു." റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം "സുന്ദരിയായി" കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.

ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബിത എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പോസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.

എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രോസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, "തബിത്താ, എഴുന്നേൽക്കൂ" (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും "അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു" (വാക്യം 42).

അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ - ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്യതു.

ഇത് ഒരു അടയാളമാണോ?

ഓഫർ നല്ലതായി കാണപ്പെട്ടു, പീറ്ററിന് അത് ആവശ്യമായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ഒരു യുവകുടുംബത്തിന്റെ ഏക ആശ്രയമായ ഈ വ്യക്തി ഒരു ജോലിക്കായി തീവ്രമായി പ്രാർത്ഥിച്ചിരുന്നു. “തീർച്ചയായും ഇത് നിങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്,” അവന്റെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു.

എന്നിരുന്നാലും, ഭാവി തൊഴിലുടമയെക്കുറിച്ച് വായിച്ചപ്പോൾ, പീറ്ററിന് അസ്വസ്ഥത തോന്നി. കമ്പനി സംശയാസ്പദമായ ബിസിനസുകളിൽ നിക്ഷേപിക്കുകയും അഴിമതിയുടെ പേരിൽ ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവസാനം, പീറ്റർ ഈ ഓഫർ നിരസിച്ചു, അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരുന്നു. "ഞാൻ ശരിയായ കാര്യം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം എന്നോട് പങ്കുവെച്ചു. "അവൻ എനിക്കായ് കരുത്തുമെന്നു ഞാൻ വിശ്വസിച്ചാൽ മാത്രം മതി."

പീറ്ററിന്റെ പ്രതികരണം, ദാവീദ് ശൗലിനെ ഒരു ഗുഹയിൽ വച്ച് കണ്ടുമുട്ടിയതിനെ ഓർമ്മിപ്പിച്ചു. തന്നെ വേട്ടയാടുന്ന ആളെ കൊല്ലാനുള്ള മികച്ച അവസരം അയാൾക്ക് ലഭിച്ചതായി തോന്നി, പക്ഷേ ദാവീദ് എതിർത്തു. “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു” (1 സാമുവൽ 24:6). സംഭവങ്ങളുടെ സ്വന്തം വ്യാഖ്യാനവും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ദൈവത്തിന്റെ കൽപ്പനയും തമ്മിൽ വേർതിരിച്ചറിയാൻ ദാവീദ് ശ്രദ്ധാലുവായിരുന്നു.

ചില സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും "അടയാളങ്ങൾ" തിരയുന്നതിന് പകരം, നമ്മുടെ മുമ്പിലുള്ളത് എന്താണെന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി നമുക്ക് ദൈവത്തിലേക്കും അവന്റെ സത്യത്തിലേക്കും നോക്കാം. അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ അവൻ നമ്മെ സഹായിക്കും.

യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുക!

ഒരു അഭിമുഖത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സംഗീതജ്ഞൻ "യേശുവിനെക്കുറിച്ചു സംസാരിക്കുന്നത് നിർത്താൻ" ആവശ്യപ്പെട്ട ഒരു സമയം ഓർമ്മിക്കുന്നു. എന്തുകൊണ്ട്? തന്റെ പ്രവർത്തി യേശുവിനെക്കുറിച്ചാണെന്ന് പറയുന്നത് നിർത്തിയാൽ, അദ്ദേഹത്തിന്റെ ബാൻഡ് കൂടുതൽ പ്രശസ്തമാകുമെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ പണം സ്വരൂപിക്കാമെന്നും അഭിപ്രായമുയർന്നു. ആലോചിച്ച ശേഷം അദ്ദേഹം തീരുമാനിച്ചു, “എന്റെ സംഗീതത്തിന്റെ മുഴുവൻ ലക്ഷ്യവും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം പങ്കിടുക എന്നതാണ്. . . . ഒരു തരത്തിലും [ഞാൻ] മിണ്ടാതിരിക്കാൻ പോകുന്നില്ല." യേശുവിന്റെ സന്ദേശം പങ്കുവെക്കുക എന്നതാണ് തന്റെ ജ്വലിക്കുന്ന വിളി എന്ന് അദ്ദേഹം പറഞ്ഞു.

വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, അപ്പോസ്തലന്മാർക്ക് സമാനമായ ഒരു സന്ദേശം ലഭിച്ചു. അവർ തടവിലാക്കപ്പെട്ടു, പക്ഷേ അത്ഭുതകരമായി ഒരു ദൂതൻ അവരെ വിടുവിക്കുകയും ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് തുടരാൻ അവരോട് പറയുകയും ചെയ്തു (പ്രവൃത്തികൾ 5:19-20). അപ്പോസ്തലന്മാർ രക്ഷപ്പെട്ടതിനെ കുറിച്ചും അവർ ഇപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിനെ കുറിച്ചും മതനേതാക്കൾ അറിഞ്ഞപ്പോൾ അവർ അവരെ വിളിച്ചു ശാസിച്ചു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ” (വാക്യം 28).

അവരുടെ മറുപടി: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (വാ. 29) എന്നായിരുന്നു. തത്ഫലമായി, നേതാക്കൾ അപ്പോസ്തലന്മാരെ അടിക്കുകയും "ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കൽപിക്കുകയും ചെയ്തു" (വാക്യം 40). യേശുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു, കൂടാതെ “ദിനംപ്രതി . . . സുവിശേഷം പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും ഒരിക്കലും നിർത്തിയില്ല” (വാക്യം 42). അവരുടെ മാതൃക പിന്തുടരാൻ ദൈവം നമ്മെ സഹായിക്കട്ടെ!