പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
ബലഹീനതയിൽ ശക്തി
എന്റെ മകന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾ, എനിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അതു സുഖമാകാൻ ഒരു മാസമോ അതിലധികമോ ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കുമുമ്പ്, ഞാൻ കിടക്കയിൽ തന്നെ കിടക്കുന്നതും സിങ്കിൽ വൃത്തിഹീനമായ പാത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതും ഞാൻ ഭാവനയിൽ കണ്ടു. ഊർജ്ജസ്വലനായ ഒരു പിഞ്ചുകുഞ്ഞിനെ ഞാൻ എങ്ങനെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ സ്റ്റൗവിന് മുന്നിൽ നിൽക്കുന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിഞ്ഞില്ല. എന്റെ ബലഹീനത, ഞങ്ങളുടെ ജീവിതത്തിന്റെ താളത്തിൽ ആഴത്തിൽ ചെലുത്താൻ പോകുന്ന ആഘാതത്തെ ഞാൻ ഭയന്നു.
മിദ്യാന്യരെ നേരിടുന്നതിനുമുമ്പ് ദൈവം മനഃപൂർവം ഗിദെയോന്റെ സൈന്യത്തെ ദുർബലപ്പെടുത്തി. ആദ്യം, ഭയമുള്ളവരെ പോകാൻ അനുവദിച്ചു-ഇരുപത്തീരായിരം പേർ വീട്ടിലേക്ക് പോയി (ന്യായാധിപന്മാർ 7:3). പിന്നെ, അവശേഷിച്ച പതിനായിരത്തിൽ, കുടിക്കാൻ വെള്ളം കൈയിൽ കോരി നക്കിക്കുടിച്ചവർ മാത്രം നിൽക്കട്ടെ എന്നു പറഞ്ഞു. മുന്നൂറ് പേർ മാത്രം അവശേഷിച്ചു. എന്നാൽ ഈ കുറവ്, യിസ്രായേല്യർ സ്വന്തശക്തിയിൽ ആശ്രയിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു (വാ. 5-6). "എന്റെ കൈ എന്നെ രക്ഷിച്ചു" (വാ. 2) എന്ന് അവർക്ക് പറയാൻ കഴിയുമായിരുന്നില്ല.
നമ്മിൽ പലരും, തളർന്നുപോകുന്നതും ശക്തിഹീനരാകുന്നതുമായ സമയങ്ങൾ അനുഭവിക്കാറുണ്ട്. ഇത് എനിക്ക് സംഭവിച്ചപ്പോൾ, എനിക്ക് ദൈവത്തെ എത്രമാത്രം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അവൻ തന്റെ ആത്മാവിലൂടെ ആന്തരികമായും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്താൽ ബാഹ്യമായും എന്നെ പ്രോത്സാഹിപ്പിച്ചു. കുറച്ച് സമയത്തേക്ക് എനിക്ക് എന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവന്നു, എന്നാൽ ഇത് ദൈവത്തിൽ കൂടുതൽ പൂർണ്ണമായി ആശ്രയിക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. കാരണം, '[അവന്റെ] ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യർ 12:9), നമ്മുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാതെ വരുമ്പോൾപോലും നമുക്ക് പ്രത്യാശിക്കുവാൻ കഴിയും.
ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു
ഞാൻ എന്റെ മൊബൈൽ ഫോണിലേക്ക് മുഖം ചുളിച്ച് നെടുവീർപ്പിട്ടു. ആശങ്ക എന്റെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി. എനിക്കും എന്റെ സുഹൃത്തിനും ഞങ്ങളുടെ കുട്ടികളുമായുള്ള ഒരു പ്രശ്‌നത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ഞാൻ അവളെ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഇപ്പോഴും വൈരുദ്ധ്യത്തിലായതിനാൽ ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചില്ല എങ്കിലും, ഞങ്ങൾ വിഷയം ചർച്ച ചെയ്ത അവസാന തവണ ഞാൻ ദയയോ വിനയമോ കാണിച്ചില്ലെന്ന് എനിക്കറിയാം.
അവളുടെ ഫോൺ കോൾ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ ഞാൻ ഭയന്നു, അവൾ എന്നോട് ക്ഷമിച്ചില്ലെങ്കിലോ? ഞങ്ങളുടെ സൗഹൃദം തുടരാൻ അവൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തുചെയ്യും? അപ്പോഴാണ്, ഒരു പാട്ടിന്റെ വരികൾ മനസ്സിലേക്ക് വന്നത്. ആ സാഹചര്യത്തിൽ ഞാൻ എന്റെ പാപം ദൈവത്തോട് ഏറ്റുപറയുന്ന അവസ്ഥയിലേക്ക് അത് എന്നെ തിരികെ കൊണ്ടുപോയി. ദൈവം എന്നോട് ക്ഷമിക്കുകയും കുറ്റബോധത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും ചെയ്തുവെന്ന് എനിക്ക് ബോധ്യമായതിനാൽ എനിക്ക് ആശ്വാസം തോന്നി.
ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ നമ്മോട് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മൾക്ക് അറിയാൻ കഴിയില്ല. നമ്മുടെ ഭാഗത്തുള്ള തെറ്റ് മനസ്സിലാക്കി, താഴ്മയോടെ ക്ഷമ ചോദിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ, നമ്മൾ ദൈവത്തെ ആ പ്രശ്നം കൈകാര്യം ചെയ്യാൻ അനുവദിക്കുകയാണ്. പരിഹരിക്കപ്പെടാത്ത "ബന്ധങ്ങളുടെ" വേദന സഹിക്കേണ്ടിവന്നാലും, അവനുമായുള്ള സമാധാനം എപ്പോഴും സാധ്യമാണ്. ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു, നമുക്കാവശ്യമായ കൃപയും കരുണയും കാണിക്കാൻ അവൻ കാത്തിരിക്കുകയാണ്." നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1 യോഹന്നാൻ 1:9).
ശരിയായ യേശു
ബുക്ക് ക്ലബ്ബ് നേതാവ് ദി ഗ്രൂപ്പ് വുഡ് ഡിസ്‌കസ് നോവൽ സംഗ്രഹിക്കുമ്പോൾ മുറിയിലെ ബഹളം സുഖകരമായ ഒരു നിശബ്ദതയിലേക്ക് നീങ്ങി. എന്റെ സുഹൃത്ത് ജോവാൻ നോവൽ സംഗ്രഹം ശ്രദ്ധയോടെ കേട്ടിരുന്നു, പക്ഷേ അതിന്റെ ഇതിവൃത്തം തിരിച്ചറിഞ്ഞില്ല. അവസാനം, മറ്റുള്ളവർ വായിച്ച ഫിക്ഷൻ സൃഷ്ടികൾക്ക് സമാനമായ തലക്കെട്ടുള്ള ഒരു നോൺ ഫിക്ഷൻ പുസ്തകമാണ് താൻ വായിച്ചതെന്ന് അവൾ മനസ്സിലാക്കി. "തെറ്റായ" ആ പുസ്തകം അവൾ ആസ്വദിച്ചെങ്കിലും, "ശരിയായ" പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ അവളുടെ സുഹൃത്തുക്കളുമായി പങ്കു ചേരാൻ അവൾക്ക് കഴിഞ്ഞില്ല.
യേശുവിലുള്ള കൊരിന്ത്യ വിശ്വാസികൾ "തെറ്റായ" ഒരു യേശുവിൽ വിശ്വസിക്കാൻ അപ്പോസ്തലനായ പൗലോസ് ആഗ്രഹിച്ചില്ല. വ്യാജ ഉപദേഷ്ടാക്കൾ സഭയിൽ നുഴഞ്ഞുകയറുകയും അവർക്ക് വ്യത്യസ്തമായ ഒരു "യേശു" വിനെ നൽകുകയും അവർ ആ നുണകൾ വിഴുങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി (2 കൊരിന്ത്യർ 11:3-4).
ഈ വ്യാജ പണ്ഡിതന്മാരുടെ ദൈവദൂഷണത്തെ പൗലോസ് വിമർശിച്ചു. എന്നിരുന്നാലും, സഭയ്ക്കുള്ള തന്റെ ആദ്യ കത്തിൽ, തിരുവെഴുത്തുകളിലെ യേശുവിനെക്കുറിച്ചുള്ള സത്യം അദ്ദേഹം അവലോകനം ചെയ്തു. ഈ യേശുവായിരുന്നു “നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച മിശിഹാ... മൂന്നാം ദിവസം ഉയത്തെഴുന്നേറ്റു . . . പിന്നീട് പന്ത്രണ്ടു ശിഷ്യന്മാർക്കും [പ്രത്യക്ഷപ്പെട്ടു],” ഒടുവിൽ പൗലോസിന് തന്നെയും (1 കൊരിന്ത്യർ 15:3-8). ഈ യേശു മറിയ എന്ന കന്യകയിലൂടെ ഭൂമിയിലേക്ക് വന്നു, അവന്റെ ദൈവിക സ്വഭാവം സ്ഥിരീകരിക്കാൻ ഇമ്മാനുവൽ (ദൈവം നമ്മോടുകൂടെ) എന്ന് നാമകരണം ചെയ്യപ്പെട്ടു (മത്തായി 1:20-23).
ഇത് താങ്കൾക്ക് അറിയാവുന്ന യേശുവിനെപ്പോലെയാണോ? അവനെക്കുറിച്ച് ബൈബിളിൽ എഴുതിയിരിക്കുന്ന സത്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് നാം സ്വർഗത്തിലേക്ക് നയിക്കുന്ന ആത്മീയ പാതയിലാണെന്ന് ഉറപ്പുനൽകുന്നു.
ഭാരങ്ങൾ ഒഴിവാക്കുക
കോളേജിൽ ഒരു സെമസ്റ്ററിൽ, ഞാൻ വില്യം ഷേക്സ്പിയറുടെ കൃതികൾ പഠിക്കുകയുണ്ടായി. ഷേക്സ്പിയർ ഇതുവരെ എഴുതിയതെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ പാഠപുസ്തകം ക്ലാസിന് ആവശ്യമായിരുന്നു. പുസ്തകത്തിന് അനേകം കിലോഗ്രാം ഭാരമുണ്ടായിരുന്നു. മണിക്കൂറുകളോളം എനിക്ക് അതു ചുമക്കേണ്ടതായി വന്നിട്ടുണ്ട്. ആ ഭാരം ചുമന്നു ചുറ്റിക്കറങ്ങുന്നത് എന്റെ നടുവു വേദനക്കു കാരണമായി. അത് ഒടുവിൽ എന്റെ പുസ്തക സഞ്ചിയെ കെട്ടിയുറപ്പിച്ചിരുന്ന ലോഹസ്ട്രാപ്പിനെ തകർത്തു!
ചില കാര്യങ്ങൾ നമുക്കു വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്. ഉദാഹരണത്തിന്, മുൻകാല മനോവേദനയിൽ നിന്നുള്ള വൈകാരിക ഭാരങ്ങൾ കൈപ്പും വെറുപ്പും കൊണ്ടു നമ്മെ ഭാരപ്പെടുത്തും. എന്നാൽ മറ്റുള്ളവരോടു ക്ഷമിച്ചും സാധ്യമാകുമ്പോഴൊക്കെ അവരുമായി അനുരഞ്ജനപ്പെട്ടും നാം സ്വാതന്ത്ര്യം നേടിയെടുക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (കൊലൊസ്സ്യർ 3:13). മനോവേദനയുടെ ആഴം കൂടുന്തോറും ഇതിനു കൂടുതൽ സമയം എടുത്തേക്കാം. അതു സാരമില്ല. തന്റെ ജന്മാവകാശവും അനുഗ്രഹവും അപഹരിച്ചതിനു യാക്കോബിനോടു ക്ഷമിക്കാൻ ഏശാവിനു വർഷങ്ങൾ വേണ്ടിവന്നു (ഉല്പത്തി 27:36).
ഒടുവിൽ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ, ഏശാവു തന്റെ സഹോദരനോടു സദയം ക്ഷമിച്ചുകൊണ്ട് “അവനെ എതിരേറ്റു, ആലിംഗനം ചെയ്തു” (33:4). രണ്ടുപേരും പൊട്ടിക്കരയുന്നതിനുമുമ്പ് ഒരു വാക്കു പോലും കൈമാറിയില്ല. കാലക്രമേണ, കൊലപാതകം പരിഗണിക്കാൻ പ്രേരിപ്പിച്ച കോപം ഏശാവ് ഉപേക്ഷിച്ചു (27:41). തന്റെ സഹോദരനെ താൻ എപ്രകാരം ദ്രോഹിച്ചുവെന്നതിന്റെ വ്യാപ്തി കാണാൻ ആ നീണ്ട വർഷങ്ങൾ യാക്കോബിനു അവസരം നൽകി. ആ പുനഃസമാഗമത്തിലുടനീളം അവൻ എളിമയും ബഹുമാനവും ഉള്ളവനായിരുന്നു (33:8-11).
അവസാനം, ആ സഹോദരന്മാർ ഇരുവരും മറ്റെയാളിൽ നിന്നു യാതൊന്നും തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥാനത്ത് എത്തിച്ചേർന്നു (വാ. 9, 15). പഴയകാലത്തെ ഭാരിച്ച ഭാണ്ഡക്കെട്ടിൽ നിന്നു മോചനം നേടിക്കൊണ്ട് ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും അത് ധാരാളമായിരുന്നു.
യേശുവിൽ നിലനില്ക്കുക
ഒരു തീപിടിത്തത്തിൽ ബൽസോറ ബാപ്റ്റിസ്റ്റ് പള്ളി നിലംപതിക്കുകയുണ്ടായി. തീ അണച്ചതിന് ശേഷം അഗ്നിശമന പ്രവർത്തകരും സമൂഹത്തിലെ അംഗങ്ങളും ഒത്തുകൂടിയപ്പോൾ, പുകയ്ക്കും ചാരത്തിനുമിടയിൽ കത്തിക്കരിഞ്ഞ ഒരു ക്രൂശ് നാട്ടിയ നിലയിൽ നിൽക്കുന്നത് കണ്ട് അവർ ആശ്ചര്യപ്പെട്ടു. തീ “കെട്ടിടത്തെ ഇല്ലാതാക്കിയെങ്കിലും ക്രൂശിനെ ബാക്കിയാക്കി. ആ കെട്ടിടം വെറുമൊരു കെട്ടിടമായിരുന്നു [എന്ന ഓർമ്മപ്പെടുത്തലാണ് ഇത്]. “സഭയെന്നത് അവിടുത്തെ സഭാഗങ്ങളാണ്” എന്ന് ഒരു അഗ്നിശമന സേനാംഗം അഭിപ്രായപ്പെട്ടു.
സഭ ഒരു കെട്ടിടമല്ല, മറിച്ച് മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ ക്രൂശിനാൽ ഏകീകരിക്കപ്പെട്ട ഒരു സമൂഹമാണ്. താൻ തന്റെ ലോകമെമ്പാടുമുള്ള സഭ പണിയുമെന്നും, ഒന്നും അതിനെ നശിപ്പിക്കില്ല (മത്തായി 16:18) എന്നും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ യേശു പത്രൊസിനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികളെ യേശു ഒരു കൂട്ടമായി കൂട്ടിച്ചേർക്കും. അത് കാലകാലങ്ങളോളം തുടരും. തീവ്രമായ കഷ്ടത ഈ സമൂഹം നേരിടേണ്ടിവരുമെങ്കിലും ആത്യന്തികമായി അവർ അതിനെ തരണം ചെയ്യും. ദൈവം അവരുടെ ഉള്ളിൽ വസിച്ച് അവരെ നിലനിർത്തും (എഫെസ്യർ 2:22).
വൈഷമ്യങ്ങളെ തരണം ചെയ്തു പ്രാദേശിക സഭകൾ സ്ഥാപിച്ചിട്ടും അവ സ്തംഭനാവസ്ഥയിലാകുകയും ചിതറിപ്പോകുകയും ചെയ്യുമ്പോൾ, സഭാ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞെരുക്കമനുഭവിക്കുന്ന വിശ്വാസികളെക്കുറിച്ചു ഭാരപ്പെടുമ്പോൾ, ദൈവജനത്തെ സഹിഷ്ണുതയോടെ ജീവിക്കാൻ പ്രാപ്തരാക്കുന്ന യേശു ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് ഓർക്കാം. അവൻ ഇന്ന് നിർമ്മിക്കുന്ന സഭയുടെ ഭാഗമാണ് നാം. അവൻ നമ്മോടൊപ്പവും നമുക്കുവേണ്ടിയും ഉണ്ട്. അവന്റെ ക്രൂശ് നിലനില്ക്കുന്നു.
നമ്മുടെ ശക്തിയെ പുതുക്കുക
എന്റെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഒരു മരത്തിൽ ഒരു ജോടി കഴുകന്മാർ അസാമാന്യ വലുപ്പമുള്ള ഒരു കൂടുണ്ടാക്കി. അധികം താമസിയാതെ, ഭീമാകാരമായ ആ പക്ഷികൾക്ക് കുഞ്ഞുങ്ങളുണ്ടായി. പ്രായപൂർത്തിയായ കഴുകന്മാരിൽ ഒന്നു ദാരുണമായി ഒരു കാറു കയറി മരിക്കുന്നതുവരെ അവ ഒരുമിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിച്ചു. ഒറ്റപ്പെട്ടുപോയ കഴുകൻ ദിവസങ്ങളോളം നഷ്ടപ്പെട്ട ഇണയെ തിരയുന്നതുപോലെ, അടുത്തുള്ള നദിയിലൂടെ മുകളിലേക്കും താഴേക്കും പറന്നു. ഒടുവിൽ, ആ കഴുകൻ കൂട്ടിലേക്ക് മടങ്ങി, സന്താനങ്ങളെ വളർത്തുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു.
ഏത് സാഹചര്യത്തിലും, ഒറ്റയ്ക്കു കുഞ്ഞുങ്ങളെ വളർത്തുക എന്നതു വെല്ലുവിളി നിറഞ്ഞതാണ്. സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദവും ഒരു കുട്ടി കൊണ്ടുവരുന്ന ആനന്ദവും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും. എന്നാൽ ഈ സുപ്രധാന പങ്കു വഹിക്കുന്നവർക്കും, സംഭ്രമിപ്പിക്കും വിധമുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.
തളർച്ചയും അധൈര്യവും അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവം നമ്മോടൊപ്പമുണ്ട്. അവൻ എല്ലാറ്റിനും മേൽ അധികാരമുള്ള സർവ്വശക്തനും മാറ്റമില്ലാത്തവനും ആയതിനാൽ, അവന്റെ ശക്തി ഒരിക്കലും നഷ്ടപ്പെട്ടുപോകുന്നില്ല. വേദപുസ്തകം പറയുന്നതിൽ നമുക്ക് ആശ്രയിക്കാം: “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” (യെശയ്യാവു 40:31). നമ്മുടെ സ്വന്തം പരിധിയെ നേരിടുന്നത് നമുക്ക് എന്ത് സംഭവിക്കുമെന്നു നിർണ്ണയിക്കുന്നില്ല. കാരണം, അമാനുഷികമായി നമ്മുടെ ശക്തിയെ പുതുക്കാനായി നമുക്കു ദൈവത്തിൽ ആശ്രയിക്കാനാകും. അവനിൽ പ്രത്യാശിക്കുന്നത് നമ്മെ നടക്കാനും തളരാതിരിക്കാനും “കഴുകന്മാരെപ്പോലെ ചിറകു അടിച്ചു” (വാ. 31) കയറാനും നമ്മെ അനുവദിക്കുന്നു.
ഭോഷ്‌കും സത്യവും
அடால்ஃப் ஹிட்லர், சிறிய பொய்களைவிட பெரிய பொய்கள் சக்திவாய்ந்தவை என்று நம்பினார். மேலும் அவர் தனது கோட்பாட்டை வெற்றிகரமாக பரிசோதித்தார். அவரது அரசியல் வாழ்க்கையின் ஆரம்பத்தில், அவர் மற்றவர்களின் கருத்துக்களை ஆதரிப்பதில் திருப்தி அடைவதாகக் கூறினார். அவர் ஆட்சிக்கு வந்ததும், யாரையும் துன்புறுத்தவேண்டும் என்ற எண்ணம் தனது கட்சிக்கு இல்லை என்றார். பின்னர், ஊடகங்களை பயன்படுத்தி தன்னை தகப்பனாகவும் ஒழுக்க நெறியாளராகவும் சித்தரித்தார்.
சாத்தான் நம் வாழ்வில் வல்லமை பெற பொய்களைப் பயன்படுத்துகிறான். அனைத்து தருணங்களிலும், அவன் பயம், கோபம் மற்றும் விரக்தியைத் தூண்டுகிறான். ஏனெனில் அவன் “பொய்யனும் பொய்க்குப் பிதாவுமாய்” இருக்கிறான் (யோவான் 8:44). சாத்தானால் உண்மையைச் சொல்லமுடியாது, ஏனென்றால் இயேசு சொன்னதுபோல், அவனுக்குள் எந்த உண்மையும் இல்லை.
சாத்தானின் பொய்களில் சிலவைகள் இங்கே. முதலில், நமது பிரார்த்தனைகள் முக்கியமில்லை என்பதே. “நீதிமான் செய்யும் ஊக்கமான வேண்டுதல் மிகவும்பெலனுள்ளதாயிருக்கிறது” (யாக்கோபு 5:16) என்று வேதம் சொல்லுகிறது. இரண்டாவது பொய், “நாம் சிக்கலில் இருக்கும்போது, அதிலிருந்து வெளியேற வழியே இல்லை” என்பதே. இதுவும் தவறானது. “தேவனாலே எல்லாம் கூடும்” (மாற்கு 10:27) என்றும் “சோதனையோடுகூட அதற்குத் தப்பிக்கொள்ளும்படியான போக்கையும் உண்டாக்குவார்” (1 கொரிந்தியர் 10:13) என்றும் வேதம் வாக்களிக்கிறது. மூன்றாவதாக, “தேவன் நம்மை நேசிப்பதில்லை” என்னும் பொய். அது உண்மையல்ல. நம்முடைய கர்த்தராகிய கிறிஸ்து இயேசுவிலுள்ள “தேவனுடைய அன்பைவிட்டு நம்மைப் பிரிக்கமாட்டாது” (ரோமர் 8:38-39).
தேவனுடைய சத்தியம் பொய்யைவிட சக்தி வாய்ந்தது. இயேசுவின் போதனைக்கு நாம் அவருடைய வல்லமையில் கீழ்ப்படிந்தால், நாம் "சத்தியத்தை அறிவோம்", பொய்யானதை நிராகரிப்போம். “சத்தியம் நம்மை விடுதலையாக்கும்” (யோவான் 8:31-32).