നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കെന്നത്ത് പീറ്റേർസൺ

ഒരായിരം പ്രകാശ ബിന്ദുക്കൾ

അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ അലബാമയിലെ ദി ഡിസ്മൽസ് കാന്യൺ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, മെയ്, ജൂൺ മാസങ്ങളിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞ് തിളങ്ങുന്ന പുഴുക്കളായി മാറുമ്പോൾ. രാത്രിയിൽ, ഈ തിളങ്ങുന്ന പുഴുക്കൾ തിളക്കമുള്ള നീല പ്രകാശം പുറപ്പെടുവിക്കുന്നു, ആയിരക്കണക്കിന് പുഴുക്കൾ ഒരുമിച്ച് ഒരു അത്യാകർഷകമായ പ്രകാശം സൃഷ്ടിക്കുന്നു. 
ഒരർത്ഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഇപ്രകാരം തിളങ്ങുന്നവരായി വിശേഷിപ്പിക്കുന്നു. “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു’’ (എഫെസ്യർ 5:8) എന്ന് അവൻ വിശദീകരിക്കുന്നു. എന്നാൽ ''എന്റെ ഈ ചെറിയ വെളിച്ചം'' എങ്ങനെ ഒരു മാറ്റമുണ്ടാക്കുമെന്ന് ചിലപ്പോൾ നമ്മൾ അത്ഭുതപ്പെട്ടേക്കാം. ഇത് കേവലം ഒരു ഒറ്റയാൾ പ്രവൃത്തിയല്ലെന്ന് പൗലൊസ് അഭിപ്രായപ്പെടുന്നു. അവൻ നമ്മെ 'വെളിച്ചത്തിന്റെ മക്കൾ' എന്ന് വിളിക്കുന്നു (വാ. 8) കൂടാതെ “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കി” (കൊലൊസ്യർ 1:12) എന്ന് വിശദീകരിക്കുന്നു. ലോകത്തിൽ വെളിച്ചമായിരിക്കുന്നത് ഒരു കൂട്ടായ പരിശ്രമമാണ്, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവൃത്തിയാണത്, സഭയുടെ പ്രവർത്തനമാണ്. “പ്രകാശിക്കുന്ന പുഴുക്കൾ” ഒരുമിച്ച് ആരാധിച്ചുകൊണ്ട്, “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മിൽ സംസാരിക്കുന്നു” (എഫെസ്യർ 5:19) എന്ന ചിത്രത്തിലൂടെ പൗലൊസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. 
നിരുത്സാഹപ്പെടുമ്പോൾ, നമ്മുടെ ജീവിത സാക്ഷ്യം ഒരു അർദ്ധരാത്രി സംസ്‌കാരത്തിലെ ഒരു ചെറിയ ബിന്ദു മാത്രമാണെന്ന് കരുതുമ്പോൾ, നമുക്ക് ബൈബിളിൽ നിന്ന് ഉറപ്പ് പ്രാപിക്കാം. നാം ഒറ്റയ്ക്കല്ല. ഒരുമിച്ച്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നാം ഒരു വ്യത്യാസം വരുത്തുകയും തിളക്കമുള്ള പ്രകാശം പരത്തുകയും ചെയ്യുന്നു. തിളങ്ങുന്ന പുഴുക്കളുടെ സമ്മേളനമായ ഒരു സഭ മറ്റുള്ളവരെ വളരെയധികം ആകർഷിച്ചേക്കാം. 

മാറ്റമില്ലാത്ത ദൈവം

ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ ഒരു ബൂട്ട് പതിഞ്ഞ അടയാളത്തിന്റെ ഫോട്ടോ വളരെ പ്രസിദ്ധമാണ്. 1969-ൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ ചന്ദ്രനിൽ അവശേഷിപ്പിച്ച കാൽപ്പാടാണിത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ ആ കാൽപ്പാടുകൾ അവിടെയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാറ്റോ വെള്ളമോ ഇല്ലാത്തിനാൽ ചന്ദ്രനിലെ യാതൊന്നും ഇല്ലാതാകില്ല, അതിനാൽ ചന്ദ്ര ഭൂപ്രകൃതിയിൽ സംഭവിക്കുന്നത് അവിടെത്തന്നെ നിലനിൽക്കും. 
ദൈവത്തിന്റെ തന്നെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതിലും ഗംഭീരമാണ്. യാക്കോബ് എഴുതുന്നു, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). നമ്മുടെ സ്വന്തം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൊസ്തലൻ ഇത് പ്രതിപാദിക്കുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ ... അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” (വാ. 2). എന്തുകൊണ്ട്? കാരണം, വലിയവനും മാറ്റമില്ലാത്തവനുമായ ഒരു ദൈവം നമ്മെ സ്‌നേഹിക്കുന്നു! 
കഷ്ടകാലങ്ങളിൽ, ദൈവത്തിന്റെ നിരന്തരമായ കരുതൽ നാം ഓർക്കേണ്ടതുണ്ട്. “നിന്റെ വിശ്വസ്തത മഹത്തരമാണ്” എന്ന മഹത്തായ സ്തുതിഗീതത്തിലെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നിന്നിൽ ഗതിഭേദത്താലുള്ള ആച്ഛാദനം ഇല്ല; / നീ മാറുന്നില്ല, നിന്റെ കരുണ, അവ പരാജയപ്പെടുന്നില്ല; / നീ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്നേക്കും ആയിരിക്കും.'' അതെ, നമ്മുടെ ദൈവം തന്റെ ശാശ്വതമായ കാൽപ്പാടുകൾ നമ്മുടെ ലോകത്തിൽ അവശേഷിപ്പിച്ചിരിക്കുന്നു. അവൻ എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. അവന്റെ വിശ്വസ്തത വലുതാണ്. 

ഹൃദയത്തിന്റെ സ്ഥലങ്ങൾ

ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.

ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).

തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.

 ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം. 

മുത്തശ്ശി ഗവേഷണം

എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്. 

'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.'' 
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).

 നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്. 

ദൈവം നമ്മോട് സംസാരിക്കുന്നു

എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്‌സ്‌മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ''അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും'' എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് 'സാക്ഷിക്കുക' എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.

ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു 'വിളി'യെ ഓർമ്മിപ്പിച്ചു - ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: "അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു'' (വാക്യം 10) എന്ന് അവൻ പ്‌രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം 'ഫോണെടുക്കണം,' അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.

തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ 'വിളിയെ'ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ''ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?''

തിരുവെഴുത്തിന്റെ പരിശീലനം

1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന    പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.

അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് . 

തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, "തിരുവെഴുത്ത് ദൈവശ്വാസീയമാണ്'' എന്നും അതു നമ്മെ "സകല സൽപ്രവൃത്തിക്കും" സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ "ബൈബിൾ വായിക്കുന്നത് നല്ലതാണ്'' എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. "ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത" (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും" (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി "ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ" (വാ.14) ആക്കുന്നു. 

ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, "തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും" (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.

യേശുവിനെ കാണുന്നു

നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.

അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.

യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പോസ് അവനോട് ചോദിച്ചു, "പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ" (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? (വാ. 10). "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് - ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.

നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.

നീ ആരാണ് കർത്താവേ?

ലൂയിസ് റോഡ്രിഗസ്സ് കൊക്കൈൻ വിറ്റതിന് തന്റെ പതിനാറാം വയസ്സിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊലപാതകശ്രമത്തിന് അറസ്റ്റിലായി, അയാൾ വീണ്ടും ജയിലിലായി-ജീവപര്യന്തമാണ്‌. എന്നാൽ ദൈവം അവന്റെ കുറ്റബോധസാഹചര്യത്തിൽ അവനോടു സംസാരിച്ചു. താൻ ഒരു കുട്ടി ആയിരിക്കുമ്പോൾ അവന്റെ 'അമ്മ അവനെ ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുമ്പഴികൾക്ക് പിന്നിലിരുന്ന് അവൻ ഓർത്തു. ദൈവം അവന്റെ ഹൃദയത്തോട് മല്ലിടുന്നതായി അവനു അനുഭവപ്പെട്ടു. ലൂയിസ് ക്രമേണ തന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും യേശുവിങ്കലേക്കു വരുകയും ചെയ്തു. 

അപ്പോസ്തലപ്രവൃത്തികളുടെ പുസ്‌തകത്തിൽ, പൗലോസ് എന്നു വിളിക്കപ്പെടുന്ന ശൗൽ എന്ന തീക്ഷ്ണതയുള്ള ഒരു യഹൂദനെ നാം കണ്ടുമുട്ടുന്നു. യേശുവിലുള്ള വിശ്വാസികൾക്ക് നേരെയുള്ള കടുത്ത ആക്രമണത്തിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ഹൃദയത്തിൽ കൊലപാതകം ഉണ്ടായിരുന്നു(പ്രവൃത്തികൾ 9:1). അവൻ ഒരുതരം ഗുണ്ടാനേതാവായിരുന്നുവെന്നും സ്തെഫാനോസിനെ വധിച്ച ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്നും തെളിവുകളുണ്ട് (7:58). എന്നാൽ ദൈവം അക്ഷരാർത്ഥത്തിൽ - ശൗലിന്റെ കുറ്റകരമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ശൗൽ ദമാസ്‌കസിലേക്ക് പോകുന്ന തെരുവിൽവെച്ച്  ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി, യേശു അവനോട്: “നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. (9:4). “നീ ആരാകുന്നു, കർത്താവേ?” എന്ന് ശൗൽ  ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ: എന്ന് അവൻ പറഞ്ഞു (വാ. 5), അത് ശൗലിന്റെ  ജീവിതത്തിന്റെ പുതിയ തുടക്കമായിരുന്നു. അവൻ യേശുവിന്റെ അടുക്കൽ വന്നു. 

 

സമയമെടുത്തെങ്കിലും ലൂയിസ് റോഡ്രിഗസ്സിനു ഒടുവിൽ പരോൾ ലഭിച്ചു. അതിനുശേഷം, അദ്ദേഹം ദൈവത്തെ സേവിച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സിലും മധ്യ അമേരിക്കയിലും ജയിൽ ശുശ്രൂഷയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചു.

 

നമ്മിൽ ഏറ്റവും മോശമായവരെ വീണ്ടെടുക്കുന്നതിൽ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും നമ്മുടെ കുറ്റബോധം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സംസാരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് യേശുവിന്റെ അടുക്കൽ വരാനുള്ള സമയമാണിത്.

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം

വർ‌ഷം 1968. അമേരിക്ക വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. നഗരങ്ങളിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു പ്രവർത്തകരായ രണ്ടു വ്യക്തികൾ വധിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം മുമ്പ്, വിക്ഷേപണത്തറയിൽ അഗ്നിബാധ മൂന്നു ബഹിരാകാശയാത്രികരുടെ ജീവൻ അപഹരിച്ചിരുന്നു. ചന്ദ്രനിലേക്കു പോകുക എന്ന ആശയം ഒരു സ്വപ്നമായി തോന്നി തുടങ്ങി. എന്നിരുന്നാലും, ക്രിസ്തുമസിന് അല്പ ദിവസങ്ങൾക്കു മുമ്പ് അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു.

ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമായി ഇത് മാറി. സംഘാംഗങ്ങളായ ബോർമാൻ, ആൻഡേഴ്സ്, ലോവെൽ—മൂവരും ക്രിസ്തു വിശ്വാസികൾ—ക്രിസ്തുമസിന്റെ തലേദിനത്തേക്കുള്ള ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1:1). അക്കാലത്ത്, ലോകത്ത് ഏറ്റവുമധികം വ്യക്തികൾ കണ്ട ടിവി സംഭവമായിരുന്നു അത്. ഇപ്പോൾ ജനപ്രീതിയാർജ്ജിച്ച ഒരു ചിത്രമായ ദൈവത്തിന്റെ കണ്ണുകളിലൂടെയുള്ള ഭൂമിയുടെ കാഴ്ച ദശലക്ഷക്കണക്കിനു മനുഷ്യർ പങ്കുവച്ചു. ഫ്രാങ്ക് ബോർമാൻ തന്റെ വായന പൂർത്തിയാക്കി: “നല്ലതു എന്നു ദൈവം കണ്ടു” (ഉല്പത്തി 1:10).

നാം ആഴ്ന്നുകിടക്കുന്ന എല്ലാ പ്രയാസങ്ങളും കാരണം ചിലപ്പോഴൊക്കെ നമ്മിലേക്കു തന്നെ നോക്കി നല്ലതെന്തെങ്കിലും കാണുക പ്രയാസമാണ്. എന്നാൽ നമുക്കു സൃഷ്ടിയുടെ കഥയിലേക്കു മടങ്ങി, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം കാണാം: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (വാ. 27). ആ വാക്യത്തെ നമുക്കു മറ്റൊരു ദൈവിക വീക്ഷണവുമായി ചേർത്തു വായിക്കാം: “ദൈവം… ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16). ഇന്ന്, ദൈവം നിങ്ങളെ സൃഷ്ടിച്ചുവെന്നും പാപങ്ങൾക്കിടയിലും നിങ്ങളിലെ നന്മ കാണുന്നുവെന്നും അവൻ സൃഷ്ടിച്ച നിങ്ങളെ അവൻ സ്നേഹിക്കുന്നുവെന്നും ഓർക്കുക.

ജീവിതത്തിന്റെ അർത്ഥം

എന്റെ ഹൈസ്കൂൾ ഇയർബുക്ക് നോക്കിക്കൊണ്ടു, കാലഹരണപ്പെട്ട ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ഫോട്ടോകളിലെ “പഴയ രീതിയിലുള്ള” കാറുകൾ എന്നിവയിൽ എന്റെ കൊച്ചുമക്കൾ അത്ഭുതപ്പെട്ടു. ഞാൻ കണ്ടത് വ്യത്യസ്തമായ ചിലതായിരുന്നു—ആദ്യം ദീർഘകാല സുഹൃത്തുക്കളുടെ, ഇപ്പോഴുമുള്ള ചില സുഹൃത്തുക്കളുടെ പുഞ്ചിരി. അതിലുപരിയായി, ദൈവത്തിന്റെ പാലന ശക്തി ഞാൻ കണ്ടു. പൊരുത്തപ്പെടാൻ ഞാൻ പ്രയാസപ്പെട്ട ഒരു വിദ്യാലയത്തിൽ അവന്റെ സൗമ്യമായ സാന്നിധ്യം എന്നെ വലയം ചെയ്തു. അവന്റെ പരിപാലിക്കു നന്മ — തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ നൽകുന്ന ആ കരുണ — എന്നെ പരിപാലിച്ചു. 

ദൈവത്തിന്റെ പരിപാലന സാന്നിധ്യത്തെക്കുറിച്ചു ദാനീയേലിന് അറിയാമായിരുന്നു. ബാബേൽ പ്രവാസ വേളയിൽ, ചെയ്യരുതെന്ന് രാജാവിന്റെ കൽപ്പന ഉണ്ടായിരുന്നിട്ടും (ദാനീയേൽ 6:7-9), അവൻ തന്റെ “മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു — താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10) പ്രാർത്ഥിച്ചു. തന്റെ പ്രാർഥനാപരമായ വീക്ഷണകോണിൽ നിന്ന്, തന്റെ പ്രാർഥനകൾ കേട്ടു ഉത്തരമരുളി തന്നെ നിലനിർത്തുന്ന ദൈവത്തിന്റെ പരിപാലന സാന്നിധ്യം ദാനീയേൽ ഓർക്കുമായിരുന്നു. അപ്രകാരം, ദൈവം വീണ്ടും കേട്ടു ഉത്തരമരുളി അവനെ നിലനിർത്തും. 

എന്നിരുന്നാലും, പുതിയ ഒരു നിയമം ഉണ്ടായിരുന്നിട്ടും, തനിക്ക് എന്തു സംഭവിച്ചാലും ദാനീയേൽ ദൈവത്തിന്റെ സാന്നിധ്യം തേടുമായിരുന്നു. അതിനാൽ മുമ്പ് പലതവണ ചെയ്തതുവന്നതു പോലെ അവൻ പ്രാർത്ഥിച്ചു (വാ. 10). സിംഹങ്ങളുടെ ഗുഹയിൽ ആയിരിക്കുമ്പോൾ, കർത്താവിന്റെ ഒരു ദൂതനെ അയച്ചു പരിപാലിച്ചുകൊണ്ടു ദാനീയേലിന്റെ വിശ്വസ്തനായ ദൈവം അവനെ രക്ഷിച്ചു (വാ. 22).

ഇപ്പോഴത്തെ പരീക്ഷാവേളകളിൽ നമ്മുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുന്നതു ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്തെടുക്കാൻ നമ്മെ സഹായിച്ചേക്കാം. ദാര്യാവേശ്‌രാജാവു ദൈവത്തെക്കുറിച്ചു പറഞ്ഞതുപോലെ, “അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു” (വാ. 27). ദൈവം അന്നു നല്ലവനായിരുന്നു, ഇന്നും അവൻ നല്ലവനാണ്. അവന്റെ സാന്നിധ്യം നിങ്ങളെ പരിപാലിക്കും.