“കൊയ്ത്തിന്റെ നിയമം” മനസ്സിലാക്കാൻ എളുപ്പമാണ്. ഏതൊന്നും സമാനമായതിനെ ഉല്പാദിപ്പിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ ആദിമ നൂറ്റാണ്ടിലെ സഭയ്ക്ക് എഴുതുന്നതു പോലെ, വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും (ഗലാ. 6:7).
ഇതേ ആശയം വളരെ മുമ്പുതന്നെ ഇയ്യോബിന്റെ പുസ്തകത്തിൽ പ്രകടിപ്പിച്ചിരുന്നു. ഇയ്യോബിനെ പതിയിരുന്നാക്രമിച്ച എല്ലാ ദുരന്തങ്ങൾക്കും അവൻ അർഹതയുള്ളവനാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഇയ്യോബിന്റെ സ്‌നേഹിതന്മാരിൽ ഒരാൾ അവനോട് ചോദിച്ചു, ”ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞു പോയിട്ടുള്ളൂ? ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു” (ഇയ്യോബ് 4:7-8).
കൊയ്ത്തിന്റെ നിയമം ഏറ്റവും അധികം തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളിലൊന്നായി ഭവിച്ചേക്കാം. ആ കാരണത്താൽ തന്നേ, ബിൽ ക്രൗഡർ എഴുതിയ താഴെക്കൊടുത്തിരിക്കുന്ന പേജുകൾക്ക് വിപുലമായ വായന ലഭിക്കുകയും ബൈബിളിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ കഥകളിലൊന്നിൽ പുതുക്കിയ ഒരു താത്പര്യം ഉളവാക്കുകയും ചെയ്യും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

– മാർട്ട് ഡിഹാൻ

വായിക്കാൻ ദയവായി സ്‌ക്രോൾ ചെയ്യുകയോ അല്ലെങ്കിൽ പ്രസക്ത ഭാഗങ്ങൾക്കായി ചുവടെ ഉള്ള ലിങ്കുകൾ അമർത്തുകയോ ചെയ്യുക.

banner image

തുളച്ചുകയറുന്ന വിരോധാഭാസത്തോടെ, വൂഡി അലൻ പ്രഖ്യാപിച്ചു, ജീവിതം മുഴുവനും ദുരിതവും ഏകാന്തതയും കഷ്ടതയും ആണ്, ഇതെല്ലാം പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിൽ നമ്മെ മൂടുകയും ചെയ്യും. നമുക്ക് ഇതിനകം തന്നെ അറിവില്ലാതിരുന്ന കാര്യമല്ല അലൻ നമ്മോടു പറയുന്നത്. വേദനയും കഷ്ടതയും സാധാരണ മാനുഷിക അനുഭവങ്ങളിലേക്ക് നെയ്തുചേർക്കപ്പെട്ടിരിക്കുന്നു. യുദ്ധം, ഭൂകമ്പം, സൂനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയിലൂടെ ആഗോളമായി കഷ്ടത പൊട്ടിപ്പുറപ്പെടുന്നു. അത് ഒരു ബന്ധത്തിന്റെ നഷ്ടം,

കഷ്ടതയിൽ, നാം പേരില്ലാത്ത, മുഖമില്ലാത്ത, ഹൃദയമില്ലാത്ത, ശത്രുവുമായിട്ടാണ് കൂട്ടിയിടിക്കുന്നത്. മതിയായ ഉത്തരങ്ങൾ നമുക്കില്ലാത്ത ചോദ്യങ്ങൾ ആ ശത്രു നമ്മിലുയർത്തുന്നു.

ആരോഗ്യത്തിന്റെ നഷ്ടം, ഒരു കുഞ്ഞിന്റെ നഷ്ടം, ഒരു വൈവാഹിക ജീവിതത്തിന്റെ നഷ്ടം, ഒരു ജോലിയുടെ നഷ്ടം എന്നിങ്ങനെ വ്യക്തിപരമായ രീതിയിലും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. സാധാരണ നിലയിൽ നാം തയ്യാറെടുക്കാത്ത വഴികളിലാണ് കഷ്ടത നമ്മെ സ്പർശിക്കുന്നത്. നമുക്ക് നിർവചിക്കാനാവാത്ത വേദനയോടെ അതു നമ്മെ പിടികൂടുന്നു. ശാരീരികമായും വൈകാരികമായും ആത്മീയമായും, നമ്മുടെ ബന്ധങ്ങളിലും അതു നമ്മെ ബാധിക്കുന്നു.

ആ ചോദ്യങ്ങൾ ബുദ്ധിമുട്ടുള്ളവ ആയിരിക്കുമ്പോൾ തന്നേ, മെച്ചപ്പെട്ട ഉത്തരങ്ങൾ തിരയാനും അതേ ചോദ്യങ്ങൾ നമ്മെ നിർബന്ധിക്കുന്നു. നാം പുസ്തകങ്ങൾ വായിക്കുന്നു. നാം ചിന്തകരുടെയും തത്വചിന്തകരുടെയും ദൈവശാസ്ത്രജ്ഞരുടെയും ഉപദേഷ്ടാക്കന്മാരുടെയും അഭിപ്രായം ആരായുന്നു. കഷ്ടതയുടെ പ്രശ്‌നത്തിന്റെ വിശദീകരണങ്ങളെക്കുറിച്ചു നാം തർക്കവും വാദപ്രതിവാദവും നടത്തുന്നു. എന്നാൽ നമ്മുടെ പ്രതീക്ഷകൾ എത്ര തന്നെ ഉയർന്നതായിരുന്നാലും, ഈ സ്രോതസ്സുകളിൽനിന്നുള്ള ഉത്തരങ്ങൾ എത്ര പ്രതീക്ഷാനിർഭരമായിരുന്നാലും അവ പിന്നെയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു – ഒന്നുകിൽ നമ്മെ ദൈവത്തിൽ നിന്ന് അകറ്റിക്കളയുകയോ അല്ലെങ്കിൽ നമ്മെ അവനോട് അടുപ്പിക്കുകയോ ചെയ്യുന്ന, ഭ്രാന്തു പിടിപ്പിക്കുന്ന മർമ്മങ്ങളായി അവ നിലകൊള്ളുന്നു.

ഈ ലഘുഗ്രന്ഥത്തിന്റെ പേജുകളിൽ, ഈ പ്രയാസകരമായ വിഷയത്തിനു ചുറ്റും ചുഴലിക്കാറ്റുപോലെ ഭ്രമണം ചെയ്യുന്ന ചോദ്യങ്ങളിൽ ചിലതു മാത്രമാണു നമുക്കു പരിശോധിക്കാൻ കഴിയുക. കഷ്ടത എങ്ങനെയുള്ളതാണ്? കഷ്ടത നമ്മുടെ പേർ വിളിക്കുമ്പോൾ നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നിമിഷത്തിനു നടുവിൽ ദൈവത്തെ എങ്ങനെ കണ്ടെത്താനാകും?

കഷ്ടതയെ ദർശിക്കുന്നതിന് ഇയ്യോബ് എന്ന മനുഷ്യന്റെ അനുഭവങ്ങളേക്കാൾ മെച്ചപ്പെട്ട ആരംഭബിന്ദു ഇല്ല. ബൈബിളിലെ ഏറ്റവും പഴക്കമുള്ള പുസ്തകത്തിൽ ആ മനുഷ്യന്റെ കഥ പറഞ്ഞിട്ടുണ്ട്.

രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിലെ ആദ്യകാലഘട്ടങ്ങളിൽ ഊസ് ദേശത്തായിരുന്നു ഇയ്യോബ് ജീവിച്ചിരുന്നത്. ദൈവവുമായുള്ള ബന്ധത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. “നിഷ്‌ക്കളങ്കനും” “നേരുള്ളവനും” “ദോഷം വിട്ടകലുന്നവനും”(ഇയ്യോബ് 1:1) എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നു. ശരിയായത് ചെയ്യാനും ദൈവത്തെ പ്രസാദിപ്പിക്കാനും അവൻ ശ്രമിച്ചു. എന്നിട്ടും അതിദ്രുതം ആഞ്ഞടിച്ച അത്യാപത്തുകളുടെ പരമ്പര അവന്റെ ലോകത്തെ തകർക്കുകയും ആ ബന്ധത്തിനു ഭീഷണിയുയർത്തുകയും ചെയ്തു.

ബൈബിളിലെ ഏറ്റവും പഴക്കമുള്ള പുസ്തകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മനുഷ്യന്റെ അനുഭവങ്ങളിലെ ഒരു പൊതുവായ ഘടകത്തിലാണ് – വേദനയുയെയും കഷ്ടതയുടെയും പ്രശ്‌നം – എന്നതു ശ്രദ്ധേയമാണ്. ഇയ്യോബിന്റെ കഥ പലർക്കും പരിചിതമാണെങ്കിലും, നമുക്ക് സങ്കൽപിക്കാൻ കഴിയുന്നതിൽ കൂടുതൽ അതിനു പറയാനുണ്ടാകും. ലോകത്തെക്കുറിച്ച് കൂടുതലായി, നമ്മെക്കുറിച്ച് കൂടുതലായി, ദൈവത്തെക്കുറിച്ചും കൂടുതലായി.

banner image

സൈദ്ധാന്തികവും അമൂർത്തവുമായി വയ്ക്കാൻ നാം ആഗ്രഹിക്കുന്ന ചില പാഠങ്ങളുണ്ട്. എന്നാൽ ആ പരിതസ്ഥിതിയിൽ അവയും മുഴുവനായി മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല. നീന്തൽ പഠിക്കാൻ കറസ്‌പോണ്ടൻസ് കോഴ്‌സുകൾ ഒന്നുമില്ലെന്ന് പ്രൊഫസ്സർ ഹോവാർഡ് ഹെൻഡ്രിക്‌സ് ഒരിക്കൽ പറഞ്ഞു. കഷ്ടതയിൽ വിദൂര പഠനാനുഭവങ്ങൾ ഒന്നും ഇല്ല – ആഴമാർന്നതും രക്ഷപ്പെടാനാകാത്തവിധം വ്യക്തിപരമായവയും മാത്രമേയുള്ളു. കഷ്ടതയുടെ അടകല്ലിൽ ആയിരിക്കുമ്പോൾ, നാം അനുഭവിക്കുന്ന എന്തു സംഗതിയാണ് അവയുടെ ഭാരമേറിയ ബുദ്ധിമുട്ടുകൾക്ക് സംഭാവന ചെയ്യുന്നത്? ഇയ്യോബിന്റെ അനുഭവത്തിൽ നിന്നുള്ള നിരവധി ഉൾക്കാഴ്ചകളാണ്‌ താഴെ കൊടുത്തിട്ടുള്ളത്.

കഷ്ടത നിഗൂഢമായി അനുഭവപ്പെടുന്നു (ഇയ്യോബ് 1:1-12)

രണ്ടാം മഹായുദ്ധ കാലത്ത് ഓഷ്‌വിറ്റ്‌സ് തടങ്കൽ പാളയത്തിലെ തടവുകാരനായിരുന്ന പ്രൈമോ ലേവി, ആ സമയത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചു. ദാഹത്താൽ വരണ്ട് ബാരക്കിൽ ചുരുണ്ടുകൂടിയിരുന്ന താൻ, തന്റെ വരണ്ട നാവിന് അൽപം ഈർപ്പം നൽകാൻ ജനാലയിലൂടെ ഒരു ഹിമസൂചി എത്തിപ്പിടിച്ചു. എന്നാൽ തന്റെ വിണ്ടു കീറിയ ചുണ്ടുകൾ നനയ്ക്കുന്നതിനു മുമ്പു തന്നെ, ഒരു കാവൽക്കാരൻ വന്ന് ആ മഞ്ഞുകഷണം പിടിച്ചുപറിച്ചിട്ട് തന്നെ ജനാലക്കരികിൽ നിന്നും അകത്തേക്കു തള്ളിയിട്ടു. ആ ക്രൂരതയിൽ ഞെട്ടി ലേവി കാവൽക്കാരനോട് എന്തുകൊണ്ടാണതു ചെയ്തതെന്നു ചോദിച്ചു. കാവൽക്കാരന്റെ മറുപടി, ഇവിടെ എന്തുകൊണ്ട് എന്നൊന്നില്ല.

കഷ്ടതയുടെ തീച്ചൂളയിൽ പ്രവേശിച്ചപ്പോൾ ഇയ്യോബിനും അങ്ങനെ തോന്നിയിരിക്കണം. തന്റെ ജീവിതത്തിന്റെ ആത്മീയ പശ്ചാത്തലത്തെക്കുറിച്ച് അവന് ഒന്നും അറിയില്ലായിരുന്നു. വാസ്തവത്തിൽ ഇയ്യോബ് തന്റെ കഥയുടെ പ്രാരംഭ രംഗത്തിൽ അരങ്ങിലില്ല. ഇയ്യോബ് 1 ൽ ദൈവസിംഹാസനത്തിനു മുമ്പിൽ സാത്താൻ ഉൾപ്പെടെയുള്ള ദൂതന്മാരുടെ ഒത്തുചേരലിനെക്കുറിച്ച് പറയുന്നു. അപ്പോൾ സവിശേഷമായ എന്തോ ഒന്ന് സംഭവിക്കുന്നു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്‌ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്, വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?” (ഇയ്യോബ് 1:8-9).

ഭൂമിയിലെ പുരുഷന്മാരെയും സ്ത്രീകളെയും സാത്താൻ നിരീക്ഷിക്കുന്നതിനെക്കുറിച്ച്, നമ്മുടെ ആത്മീയ ശത്രുവായ സാത്താനെ ദൈവം ചോദ്യം ചെയ്യുന്നു. അതോടൊപ്പം ദൈവം ഇയ്യോബിനെ എടുത്തു പറഞ്ഞ് അവനെ പ്രശംസിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ പ്രശംസ സാത്താൻ തള്ളിക്കളയുന്നു. ദൈവത്തെ സ്‌നേഹിക്കുവാനുള്ള ഇയ്യോബിന്റെ പ്രചോദനത്തെ അവൻ ചോദ്യം ചെയ്യുന്നു: അവന് എന്തുകൊണ്ട് അങ്ങയെ സേവിച്ചു കൂടാ! സാത്താൻ സൂചിപ്പിച്ചു: അങ്ങ് അവന് എല്ലാം കൊടുത്തിട്ടുണ്ട്. അതിനാൽ ഇയ്യോബിന്റെ വിശ്വാസം പരീക്ഷിക്കാൻ ദൈവം സാത്താന് അനുമതി നൽകുന്നു. ഇയ്യോബ് ഒരു പ്രാപഞ്ചിക പരീക്ഷണത്തിന്റെ ഭാഗമാകാൻ പോകുന്നു. ദൈവത്തോടുള്ള അവന്റെ ഭക്തിയുടെയും ബന്ധത്തിന്റെയും നിർമ്മലത പരീക്ഷിക്കുന്നതിന്റെ മാനദണ്ഡം കഷ്ടത ആയിരിക്കും.

പാപം മൂലമുള്ള മനുഷ്യ ജാതിയുടെ വീഴ്ച നിമിത്തം, കഷ്ടത എല്ലാ മനുഷ്യരുടെയും പൊതുവായ അനുഭവമാണ്. നാം അനുഭവിക്കുന്ന കഷ്ടത വ്യത്യസ്ത അളവുകളിലും വ്യത്യസ്ത രൂപങ്ങളിലും ഉള്ളവയാണെങ്കിലും അത് ഒരു സാർവത്രിക മനുഷ്യാനുഭവമാണ്. അക്കാരണത്താലാണ് സ്ഥിരോത്സാഹത്തിന്റെ കഥകൾ ഇത്രയും ശക്തമാകുന്നത്.

ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് അനുഭവപ്പെടുന്നത്. നമ്മുടെ എന്തുകൊണ്ട് എന്ന ചോദ്യത്തിന് ന്യായമായ ഉത്തരമില്ലാതെ നാം കഷ്ടപ്പെടുമ്പോൾ, എന്തുകൊണ്ടില്ല എന്നു പരിഹസിക്കുന്നതായി തോന്നുന്ന നിശബ്ദത മാത്രം.

ദൈവവും സാത്താനും തമ്മിലുള്ള ഈ കൈമാറ്റം, നിത്യമായ ആത്മീയ മണ്ഡലവുമായി നമ്മുടെ ജീവിതങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി കാണിക്കുന്നു. തന്റെ കഷ്ടതയുടെ കാരണത്തെക്കുറിച്ച് ഇയ്യോബിന് തികച്ചും അറിവില്ലായിരുന്നു എന്നു കൂടെ ഇതു വ്യക്തമാക്കുന്നു – അവൻ കഷ്ടത മാത്രമേ അറിഞ്ഞിരുന്നുള്ളൂ. കാരണം ഒരു നിഗൂഢതയായിരുന്നു. ഓസ് ഗിന്നസ് പറഞ്ഞതുപോലെ, ജീവിതം കേവലം ബുദ്ധിമുട്ടുള്ളതല്ല. ജീവിതം ന്യായരഹിതമായതും ഒരു വിധത്തിൽ പറഞ്ഞാൽ ഭയപ്പെടുത്തും വിധം പ്രാപഞ്ചികമായി അന്യായമായതുമായി മാറുന്നു. അതിനു ശേഷം, നിലം ഇനിമേൽ ഉറപ്പില്ലാത്തതായി മാറുന്നു.

വേദനയുടെയും ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും പെട്ടെന്നുള്ള കടന്നാക്രമണം അവനെ വിഴുങ്ങിയപ്പോൾ, ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഇയ്യോബിന്റെ ഹൃദയം മിടിച്ചു.

കഷ്ടത കീഴ്‌പ്പെടുത്തിക്കളയുന്നതായി അനുഭവപ്പെടുന്നു (ഇയ്യോബ് 1:13-19)

ഷേക്‌സ്പിയറിന്റെ ഹാംലറ്റിൽ, ക്ലോഡിയസ് പറയുന്നു, ക്ലേശങ്ങൾ വരുമ്പോൾ അവർ ഒറ്റപ്പെട്ട ചാരന്മാരായല്ല, മറിച്ച് ഒരു സൈന്യമായിട്ടാണ് വരുന്നത്. ഇയ്യോബിന്റെ അനുഭവത്തിൽ ഇത് തീർച്ചയായും സത്യമായിരുന്നു; ഒന്നിനു പുറകേ ഒന്നായി നാശനഷ്ടത്തിന്റെ വാർത്തയുമായി ദൂതന്മാർ വന്നുകൊണ്ടിരുന്നു.

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്നു ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രൻമാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽ നിന്ന് ഒരു കൊടുങ്കാറ്റ് വന്നു വീട്ടിന്റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. (ഇയ്യോബ് 1:13-19 ഊന്നൽ ചേർത്തിരിക്കുന്നു)

തകർത്തുകളയുന്ന നഷ്ടത്തിന്റെ തുടർച്ചയായ അറിയിപ്പുകളുടെ ആളുന്ന അഗ്നി ഇയ്യോബിന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറി. കൂടുതൽ മോശം വാർത്തകളുമായി എത്തിയ ദാസന്മാർ അക്ഷരാർത്ഥത്തിൽ പരസ്പരം കൂട്ടിയിടിച്ചു. ഇയ്യോബിന്റെ ലോകത്തിൽ ദാസന്മാരുടെയും വസ്തുവകകളുടെയും അടിസ്ഥാനത്തിലാണ് സമ്പത്ത് കണക്കാക്കിയിരുന്നത്. ഇയ്യോബിന്റെ ഹൃദയത്തിനു നേരെയുള്ള ആക്രമണത്തിന് ഇവ രണ്ടും ആയുധങ്ങളായിരുന്നു. ഒന്നാമത്, കഴുതകളുടെയും കാളകളുടെയും നഷ്ടവും വേലക്കാരുടെ മരണവും (1:14-15). അടുത്തതായി, ദൈവത്തിന്റെ തീ ആകാശത്തു നിന്നു വീണു കത്തി ഇയ്യോബിന്റെ ആടുകളെയും കൂടുതൽ വേലക്കാരെയും ദഹിപ്പിച്ചു എന്ന വാർത്ത വന്നു (1:16). അടുത്തതായി, കല്ദയരുടെ പടക്കൂട്ടം ഒട്ടകങ്ങളെ മോഷ്ടിക്കുകയും കൂടുതൽ വേലക്കാരെ കൊല്ലുകയും ചെയ്തു എന്ന സന്ദേശം വന്നു (1:17). ഓരോ അറിയിപ്പിലും അപകടങ്ങൾ വലുതായി വലുതായി വന്ന് അതിന്റെ നഷ്ടം വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഏറ്റവും വലിയ നഷ്ടം വന്നത് ഇയ്യോബിന്റെ പുത്രന്