ഹൈസ്കൂളിൽ ഞാനും കാതറിനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാത്തപ്പോൾ, അടുത്ത സ്ലീപ്പ്-ഓവർ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ക്ലാസ്സിൽ കുറിപ്പുകൾ കൈമാറുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ വാരാന്ത്യങ്ങൾ ഒരുമിച്ച് ചിലവഴിക്കുകയും സ്കൂൾ പ്രോജക്ടുകളിൽ പങ്കാളികളാകുകയും ചെയ്തു.

ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്, ഞാൻ കാതറിനെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. നിത്യജീവൻ എങ്ങനെ നേടണമെന്ന് എന്റെ പാസ്റ്റർ അന്നു രാവിലെ പറഞ്ഞിരുന്നു. എന്റെ കൂട്ടുകാരി എന്നെപ്പോലെബൈബിളിലെ പഠിപ്പിക്കലുകൾ വിശ്വസിച്ചിരുന്നില്ല എന്നും എനിക്കറിയാമായിരുന്നു. അവളെ വിളിക്കാനും അവൾക്ക് യേശുവുമായി എങ്ങനെ ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുമെന്ന് വിശദീകരിക്കാനും എനിക്ക് ഒരു ഭാരം തോന്നി. എങ്കിലും ഞാൻ മടിച്ചു, കാരണം ഞാൻ പറയുന്നത് അവൾ തള്ളിക്കളയുകയും എന്നിൽ നിന്ന് അകലുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു.

ഈ ഭയം നമ്മിൽ പലരേയും നിശബ്ദരാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അപ്പൊസ്തലനായ പൗലൊസിനു പോലും താൻ “സുവിശേഷത്തിന്റെമർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ” വേണ്ടി പ്രാർത്ഥിക്കുവാൻആളുകളോട് ആവശ്യപ്പെടേണ്ടി വന്നു(എഫെ.6:19). സുവിശേഷംപങ്കിടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാദ്ധ്യത ഒഴിവാക്കുവാൻ സാദ്ധ്യമല്ല, എന്നിട്ടും താൻ ഒരു “സ്ഥാനാപതി” ആണെന്ന് പൗലൊസ് പറഞ്ഞു – ദൈവത്തിനു വേണ്ടി സംസാരിക്കുന്ന ഒരാൾ (വാ.19).മനുഷ്യർ നമ്മുടെ സന്ദേശംതിരസ്കരിക്കുകയാണെങ്കിൽ, സന്ദേശം അയച്ച അവനേയും അവർ തിരസ്കരിക്കുന്നു. ദൈവം നമ്മോടൊപ്പം വേദന അനുഭവിക്കുന്നു.

അപ്പോൾ എന്താണ് സംസാരിക്കുവാൻ നമ്മെ നിർബന്ധിക്കുന്നത്? ദൈവത്തെ പോലെ നാമും മറ്റുമനുഷ്യരെകരുതുന്നവരാണ്(2 പത്രൊ.3:9). ഒടുവിൽ കാതറിനെ വിളിക്കുന്നതിലോട്ട് എന്നെ നയിച്ചത് അതാണ്. അതിശയകരമെന്ന് പറയട്ടെ, അവൾ എന്നെ നിരാകരിച്ചില്ല. അവൾ ശ്രദ്ധിച്ചു കേട്ടു. ചോദ്യങ്ങൾ ചോദിച്ചു. തന്റെ പാപം ക്ഷമിക്കുവാൻ അവൾ യേശുവിനോട് അപേക്ഷിക്കുകയും അവനു വേണ്ടി ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെഎന്റെ ആ സാഹസത്തിനു തക്കപ്രതിഫലം ലഭിച്ചു.