Category  |  odb

ആകുലചിന്തയുടെ കളകൾ പിഴുതുകളയുക

എന്റെ വീടിന്റെ പിൻമുറ്റത്തെ പ്ലാന്ററിൽ കുറച്ച് വിത്തുകൾ കുഴിച്ചിട്ട ശേഷം, ഫലം കാണാൻ ഞാൻ കാത്തിരുന്നു. പത്തോ പതിനാലോ ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കുമെന്ന് വായിച്ചിരുന്നതുകൊണ്ട്, ഞാൻ ഇടയ്ക്കിടെ പരിശോധിക്കുകയും മണ്ണു നനയ്ക്കുകയും ചെയ്തു. താമസിയാതെ കുറച്ച് പച്ച ഇലകൾ മണ്ണിനു പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. പക്ഷേ, അത് കളകളാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ എനിക്കു നിരാശ തോന്നി. ഞാൻ വളർത്താൻ ശ്രമിക്കുന്ന ചെടികളെ അവ ഞെരുക്കാതിരിക്കാൻ വേഗത്തിൽ അവയെ പറിച്ചുകളയാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.

നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുന്ന നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറഞ്ഞു. അവൻ തന്റെ ഉപമയുടെ ഒരു ഭാഗം ഇങ്ങനെ വിശദീകരിച്ചു: ഒരു വിതക്കാരൻ തന്റെ വിത്ത് വിതച്ചപ്പോൾ ചിലത് ''മുള്ളിനിടയിൽ വീണു . . . മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു'' (മത്തായി 13:7). മുള്ളുകൾ, അല്ലെങ്കിൽ കളകൾ, ചെടികളുടെ വളർച്ചയെ തടയും (വാ. 22). ആകുലചിന്ത തീർച്ചയായും നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. തിരുവചനം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും നമ്മുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള മികച്ച വഴികളാണ്, എന്നാൽ ആകുലചിന്തയുടെ മുള്ളുകൾ വളരുന്നോ എന്നു ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവൻ എന്നിൽ നട്ട നല്ല വചനത്തെ അവ “ഞെരുക്കിക്കളയുകയും,’’ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ നയിക്കുകയും ചെയ്യും.

തിരുവെഴുത്തിൽ കാണുന്ന ആത്മാവിന്റെ ഫലത്തിൽ സ്‌നേഹം, സന്തോഷം, സമാധാനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു (ഗലാത്യർ 5:22). എന്നാൽ ആ ഫലം കായ്ക്കാൻ, ദൈവത്തിന്റെ ശക്തിയാൽ, നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനും അവനെയല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്ന സംശയത്തിന്റെയോ ആകുലചിന്തയുടെയോ കളകളെ നാം പിഴുതു മാറ്റേണ്ടതുണ്ട്.

യേശുവിൽ ഒരുമിച്ചു സേവിക്കുക

മൈക്രോനേഷ്യയിലെ ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ രണ്ടുപേരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ സഹകരിച്ചു പ്രവർത്തിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവർക്ക് പരസ്പരം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയതിനാൽ ടീം വർക്ക് ആവശ്യമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആദ്യം കണ്ട പൈലറ്റ് അടുത്തുള്ള ഓസ്‌ട്രേലിയൻ നാവികസേനയുടെ കപ്പലിനെ വിവരമറിയിച്ചു. കപ്പൽ രണ്ട് ഹെലികോപ്റ്ററുകളെ ഭക്ഷണവും വെള്ളവും വൈദ്യസഹായവുമായി അയച്ചു. പിന്നീട്, യുഎസ് കോസ്റ്റ് ഗാർഡ് എത്തി അവരെ പരിശോധിക്കുകയും ഒരു റേഡിയോ നൽകുകയും ചെയ്തു. ഒടുവിൽ, ഒരു മൈക്രോനേഷ്യൻ പട്രോളിംഗ് ബോട്ട് അവരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് പലതും ചെയ്യാൻ കഴിയും. ഫിലിപ്പിയയിലെ വിശ്വാസികൾ അപ്പൊസ്തലനായ പൗലൊസിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ സമാഹരിച്ചു. ലുദിയായും അവളുടെ കുടുംബവും അവനെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു (പ്രവൃത്തികൾ 16:13-15). ക്ലെമന്റും യൂവോദ്യയും സുന്തുകയും (ഇവർ ഒത്തുപോകാത്തവരാണെങ്കിലും) സുവിശേഷം പ്രചരിപ്പിക്കാൻ അപ്പൊസ്തലനോടൊപ്പം നേരിട്ട് പ്രവർത്തിച്ചു (ഫിലിപ്പിയർ 4:2-3). പിന്നീട്, പൗലൊസ് റോമിൽ തടവിലായപ്പോൾ, സഭ അവശ്യവസ്തുക്കൾ ശേഖരിക്കുകയും എപ്പഫ്രോദിത്തൊസ് മുഖേന അത് എത്തിക്കുകയും ചെയ്തു (വാ. 14-18). ഒരുപക്ഷേ ഏറ്റവും പ്രധാനമായി, ഫിലിപ്പിയക്കാർ അവന്റെ ശുശ്രൂഷയിലുടനീളം അവനുവേണ്ടി പ്രാർത്ഥിച്ചു (1:19).

ഈ പുരാതന സഭയിൽ വിശ്വാസികൾ ഒരുമിച്ചു ശുശ്രൂഷ ചെയ്യുന്നതിന്റെ മാതൃക ഇന്ന് നമ്മെ പ്രചോദിപ്പിക്കും. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും സഹവിശ്വാസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്, നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നതിനെക്കാൾ കാര്യങ്ങൾ പൂർത്തീകരിക്കും. “ഒറ്റയ്ക്ക്, നാം ഒരു തുള്ളി മാത്രമാണ്. ഒരുമിച്ച് നാം ഒരു സമുദ്രമാണ്.’’

ദൈവം എന്റെ സഹായി

എന്റെ സുഹൃത്ത് റാലി തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു! മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവുമായുള്ള എന്റെ ആദ്യ സംഭാഷണം മുതൽ, അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമാണ്. ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം, അദ്ദേഹം ഒരു പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി, മറ്റൊരു ശുശ്രൂഷാ സംരംഭം ആരംഭിച്ചുവെന്ന് അദ്ദേഹം അടുത്തിടെ പരാമർശിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി, പക്ഷേ അതെന്നെ അതിശയിപ്പിച്ചില്ല.

എൺപത്തിയഞ്ചാം വയസ്സിൽ, ബൈബിളിലെ കാലേബും ജോലി നിർത്താൻ തയ്യാറായില്ല. ദൈവത്തിലുള്ള അവന്റെ വിശ്വാസവും ഭക്തിയും ദശാബ്ദങ്ങൾ നീണ്ട മരുഭൂമിയാത്ര തരണം ചെയ്യുവാനും യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത അവകാശം സുരക്ഷിതമാക്കാനുള്ള യുദ്ധങ്ങൾ നയിക്കാനും അവനെ ശക്തിപ്പെടുത്തി. അവൻ പറഞ്ഞു: “മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു’’ (യോശുവ 14:11). അവൻ എങ്ങനെ അതു സാധിക്കും? “യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും’’ (വാക്യം 12) എന്ന് കാലേബ് പ്രഖ്യാപിച്ചു.

പ്രായം, ജീവിത ഘട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവ പരിഗണിക്കാതെ തന്നെ, പൂർണ്ണഹൃദയത്തോടെ തന്നെ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും. നമ്മെ സഹായിക്കുന്ന നമ്മുടെ രക്ഷകനായ യേശുവിലുടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൽ നാം കാണുന്ന കാര്യങ്ങളിലൂടെ സുവിശേഷങ്ങൾ ദൈവത്തിലുള്ള വിശ്വാസം നമ്മിൽ പ്രചോദിപ്പിക്കുന്നു. സഹായത്തിനായി തന്നിലേക്ക് നോക്കുന്ന എല്ലാവരോടും ദൈവത്തിന്റെ കരുതലും അനുകമ്പയും അവൻ പ്രകടമാക്കി. എബ്രായ എഴുത്തുകാരൻ അംഗീകരിച്ചതുപോലെ, ''കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല'' (എബ്രായർ 13:6). ചെറുപ്പക്കാരനോ വൃദ്ധനോ, ബലഹീനനോ ശക്തനോ, ബന്ധിതനോ സ്വതന്ത്രനോ, ഓട്ടക്കാരനോ മുടന്തനോ ആരായിരുന്നാലും ഇന്ന് അവന്റെ സഹായം ചോദിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്?

ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം

“സർവ്വീസ് ആൻഡ് സ്‌പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, ''ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.''

1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും.

ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26).

യേശു - യഥാർത്ഥ സമാധാനസ്ഥാപകൻ

1862 ഡിസംബർ 30-ന് അമേരിക്കൻ ആഭ്യന്തരയുദ്ധം രൂക്ഷമായി. എതിർസൈന്യങ്ങൾ ഒരു നദിയുടെ ഇരുവശങ്ങളിലുമായി 640 മീറ്റർ അകലത്തിൽ നിലയുറപ്പിച്ചു. തീക്കുണ്ഠത്തിനു ചുറ്റും ഇരുന്നു തീകായുമ്പോൾ, ഒരു വശത്തുള്ള പട്ടാളക്കാർ അവരുടെ വയലിനുകളും ഹാർമോണിക്കകളും എടുത്ത് “യാങ്കി ഡൂഡിൽ’’ എന്ന് വിളിക്കുന്ന ട്യൂൺ മീട്ടാൻ തുടങ്ങി. മറുപടിയായി, മറുവശത്തുള്ള സൈനികർ “ഡിക്‌സി’’ എന്ന ട്യൂൺ വായിച്ചു. അതിശയകരമെന്നു പറയട്ടെ, ഇരുപക്ഷവും ഒരുമിച്ചുചേർന്ന് ഒരു സമാപന ട്യൂൺ വായിച്ചു: “ഹോം, സ്വീറ്റ് ഹോം.’’ പരസ്പരം നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശത്രുക്കൾ രാത്രിയിൽ പങ്കിട്ട സംഗീതം, സങ്കൽപ്പിക്കാനാവാത്ത സമാധാനത്തിന്റെ വെളിച്ചം വിതറി. എന്നിരുന്നാലും, സംഗീത ഐക്യം ഹ്രസ്വമായിരുന്നു. പിറ്റേന്ന് രാവിലെ, അവർ തങ്ങളുടെ സംഗീതോപകരണങ്ങൾ താഴെവെച്ച് റൈഫിളുകൾ എടുത്തു, 24,645 സൈനികർ മരിച്ചു.

സമാധാനം സൃഷ്ടിക്കാനുള്ള നമ്മുടെ മാനുഷികശ്രമങ്ങൾ അനിവാര്യമായും ദുർബലമാണ്. ശത്രുത ഒരിടത്ത് അവസാനിക്കുന്നത്, മറ്റൊരിടത്ത് കത്തിപ്പടരാൻ മാത്രമാണ്. ഒരു ബന്ധുത്വപരമായ തർക്കം ഒത്തുതീർപ്പിലെത്തുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കത്തിപ്പടരുന്നു. ദൈവമാണ് നമ്മുടെ ഏക ആശ്രയയോഗ്യനായ സമാധാനദാതാവ് എന്ന് തിരുവെഴുത്തു പറയുന്നു. യേശു അത് വ്യക്തമായി പറഞ്ഞു, ''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു'' (16:33). യേശുവിൽ നമുക്ക് സമാധാനമുണ്ട്. അവന്റെ സമാധാന ദൗത്യത്തിൽ നാം പങ്കുചേരുമ്പോൾ, ദൈവത്തിന്റെ അനുരഞ്ജനവും നവീകരണവുമാണ് യഥാർത്ഥ സമാധാനം സാധ്യമാക്കുന്നത്.

സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴികയില്ലെന്ന് ക്രിസ്തു പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (വാക്യം 33) എന്നവൻ കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്‌നങ്ങൾ പലപ്പോഴും വ്യർത്ഥമാകുമ്പോൾ, നമ്മുടെ സ്‌നേഹവാനായ ദൈവം (വാ. 27) ഈ സംഘർഷഭരിത ലോകത്തിൽ സമാധാനം ഉണ്ടാക്കുന്നു.

ദിവസം 6: ആവശ്യങ്ങളിൽ കൂടെയുള്ള സുഹൃത്ത്

വായിക്കുക: ഇയ്യോബ് 2:1-13

അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു. (വാക്യം 13)

എൻ്റെ പ്രിയ സുഹൃത്തുക്കളുടെ…

ദിവസം 5: തരിശു സ്ഥലങ്ങളിൽ നിന്നുള്ള ജീവിതം

വായിക്കുക: ലൂക്കോസ് 1:1-17

എലിസബത്തിന് ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ [സെഖര്യാവിനും എലിസബത്തിനും] കുട്ടികളില്ലായിരുന്നു, അവർ ഇരുവരും വളരെ പ്രായമുള്ളവരായിരുന്നു (വാക്യം 7).

ഒരു കുഞ്ഞ് ജനിക്കാൻ പാടുപെടുന്ന നിരവധി സുഹൃത്തുക്കൾ…

ദിവസം 4: ശാശ്വത സ്നേഹം

വായിക്കുക: യിരെമ്യാവ് 31:1-14

നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു (v.3).

ഭാര്യയെയും നിരവധി കുട്ടികളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു സുഹൃത്ത് അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം…

ദിവസം 3: അജ്ഞാതമായ ഇരുട്ടിലേക്ക്

വായിക്കുക: ഇയ്യോബ് 4:12-15

എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി (v. 14).

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കത്തിൽ, അവസാനം 669 കുട്ടികളെ നാസി കശാപ്പിൽനിന്നും രക്ഷിക്കുന്ന ഒരു മനുഷ്യൻ, ചെക്കോസ്ലോവാക്യയിൽ നിന്ന്…

ദിവസം 2: നമുക്കെല്ലാവർക്കും വേണ്ടി കരയുന്നു

വായിക്കുക: യിരെമ്യാവ് 3:12-22

"വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ"…