വിശ്വസ്തൻ, എങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല
അവന്റെ വളർച്ചയുടെ ഘട്ടത്തിലൊന്നും, ഒരു കുടുംബം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് സീനിന് കാര്യമായൊന്നും അറിയില്ലായിരുന്നു. അവന്റെ അമ്മ മരിച്ചു, പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവന് പലപ്പോഴും ഏകാന്തത അനുഭവപ്പെടുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്തു. എന്നാൽ സമീപത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ അവനെ സമീപിച്ചു. അവർ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരുടെ മക്കളെ അവനു “വലിയ സഹോദരനും വലിയ സഹോദരിയും” ആക്കി, അത് അവൻ സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ് അവനു നൽകി. അവർ അവനെ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ, ഇപ്പോൾ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായ സീൻ ഇന്ന് ഒരു യുവനേതാവാണ്.
ഈ ദമ്പതികൾ ഒരു യുവജീവിതം വഴിതിരിച്ചുവിടുന്നതിൽ അത്രയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവർ സീനിനുവേണ്ടി ചെയ്തതെന്തെന്ന് അവരുടെ സഭാ കുടുംബത്തിലെ മിക്ക ആളുകൾക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിനറിയാം, ബൈബിളിലെ വിശ്വാസവീരന്മാരുടെ “ഹാൾ ഓഫ് ഫെയ്ത്ത്” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ അവരുടെ വിശ്വസ്തതയ്ക്ക് എന്നെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എബ്രായർ 11 ആരംഭിക്കുന്നത് തിരുവെഴുത്തുകളുടെ വലിയ പേരുകളോടെയാണ്, എങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കുന്നു, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവർ” (വാ. 39) ആയിരുന്നിട്ടും “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (വാ. 38) എന്ന് എഴുത്തുകാരൻ പറയുന്നു.
നമ്മുടെ ദയാപ്രവൃത്തികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുമ്പോഴും ദൈവം കാണുകയും അറിയുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം - ഒരു ദയയുള്ള പ്രവൃത്തി അല്ലെങ്കിൽ പ്രോത്സാഹജനകമായ ഒരു വാക്ക് - എന്നാൽ ദൈവത്തിന് അത് അവന്റെ നാമത്തിനും അവന്റെ സമയത്തിനും അവന്റെ വഴിക്കും മഹത്വം കൊണ്ടുവരാൻ കഴിയും. മറ്റുള്ളവർക്കറിയില്ലെങ്കിലും അവനറിയാം.
ദുഃഖത്തിൽ പ്രത്യാശ
താൻ കണ്ടുമുട്ടിയ എല്ലാവരിലും പുഞ്ചിരി സമ്മാനിക്കുന്ന ഊർജ്ജസ്വലയും തമശക്കാരിയുമായ പെൺകുട്ടിയായിരുന്നു ലൂയിസ്. അഞ്ചാമത്തെ വയസ്സിൽ, അവൾ ഒരു അപൂർവ രോഗത്തിന് ദാരുണമായി കീഴടങ്ങി. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ മാതാപിതാക്കളായ ഡേ ഡേയ്ക്കും പീറ്ററിനും ഒപ്പം അവരോടൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾക്കെല്ലാം ഒരു ഞെട്ടലായിരുന്നു. അവരോടൊപ്പം ഞങ്ങളും സങ്കടപ്പെട്ടു.
എന്നിരുന്നാലും, ഡേ ഡേയും പീറ്ററും മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തി. അവർ എങ്ങനെയാണ് നേരിടുന്നതെന്ന് ഞാൻ ഡേ ഡേയോട് ചോദിച്ചപ്പോൾ, ലൂയിസ് ആയിരിക്കുന്ന ഇടത്തിൽ - യേശുവിന്റെ സ്‌നേഹനിർഭരമായ കരങ്ങളിൽ - ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നാണ് അവർ ശക്തി നേടിയതെന്ന് അവൾ പറഞ്ഞു. ''നിത്യജീവിതത്തിലേക്ക് കടക്കാനുള്ള സമയമായ ഞങ്ങളുടെ മകളെ ഓർത്ത് ഞങ്ങൾ സന്തോഷിക്കുന്നു,'' അവൾ പറഞ്ഞു. “ദൈവത്തിന്റെ കൃപയാൽ, ശക്തിയാൽ, നമുക്ക് ദുഃഖത്തിലൂടെ സഞ്ചരിക്കാനും അവൻ നമ്മെ ഏൽപ്പിച്ച കാര്യങ്ങൾ തുടർന്നും ചെയ്യാനും കഴിയും.”
യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ ഹൃദയത്തിലുള്ള അവളുടെ ആത്മവിശ്വാസത്തിലാണ് ഡേ ഡേ ആശ്വാസം കണ്ടെത്തുന്നത്. ബൈബിൾ പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസത്തേക്കാൾ വളരെ കൂടുതലായ ഒന്നാണ്; അത് ദൈവത്തിന്റെ വാഗ്ദത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തികഞ്ഞ ഉറപ്പാണ്, അത് അവൻ ഒരിക്കലും ലംഘിക്കുകയില്ല. വേർപിരിഞ്ഞ സുഹൃത്തുക്കളെ ഓർത്ത് ദുഃഖിക്കുന്നവരെ പൗലൊസ്‌ധൈര്യപ്പെടുത്തിയതുപോലെ, നമ്മുടെ ദുഃഖത്തിൽ, നമുക്ക് ഈ ശക്തമായ സത്യത്തെ മുറുകെ പിടിക്കാം: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും” (1 തെസ്സലൊനീക്യർ 4:14). ഈ പ്രത്യാശ ഇന്ന് നമ്മുടെ ദുഃഖത്തിലും നമുക്ക് ശക്തിയും ആശ്വാസവും നൽകട്ടെ.
അനുഗൃഹീത പതിവ്
രാവിലെ തീവണ്ടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ, തിങ്കളാഴ്ച നിരാശ കടന്നുപിടിച്ചതായി എനിക്ക് തോന്നി. തിരക്കേറിയ ക്യാബിനിലുള്ളവരുടെ ഉറക്കം തൂങ്ങിയ മുഖങ്ങളിൽ നിന്ന്, ആരും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുമായിരുന്നു. ചിലർ സ്ഥലത്തിനായി തിരക്കുകൂട്ടടുകയും കൂടുതൽ പേർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു മുഖം ചുളിച്ചു. ഇതാ ഞങ്ങൾ വീണ്ടും പോകുന്നു, ഓഫീസിലെ മറ്റൊരു മുഷിപ്പൻ ദിനം.
അപ്പോൾ, ഒരു വർഷം മുമ്പ് ട്രെയിനുകൾ ശൂന്യമാമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. കാരണം കോവഡ് -19 ലോക്ക്ഡൗൺ ഞങ്ങളുടെ ദൈനംദിന ദിനചര്യകളെ താറുമാറാക്കിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും പോകാൻ കഴിഞ്ഞില്ല, ചിലർക്ക് ഓഫീസിൽ പോകുന്നത് മുടങ്ങി. എന്നാൽ ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി, പലരും ജോലിയിലേക്ക് മടങ്ങുകയായിരുന്നു-പതിവുപോലെ. 'പതിവ്,' നല്ല വാർത്തയാണെന്നു ഞാൻ മനസ്സിലാക്കി, 'ബോറടിക്കുന്നത്' ഒരു അനുഗ്രഹമായിരുന്നു!
ദൈനംദിന അധ്വാനത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ചിന്തിച്ചതിനു ശേഷം ശലോമോൻ രാജാവ് സമാനമായ ഒരു നിഗമനത്തിലെത്തി (സഭാപ്രസംഗി 2:17-23). ചില സമയങ്ങളിൽ, അത് അനന്തവും 'അർഥരഹിതവും', പ്രതിഫലം നൽകാത്തതും ആയി കാണപ്പെട്ടു (വാ. 21). എന്നാൽ ഓരോ ദിവസവും ഭക്ഷണം കഴിക്കാനും കുടിക്കാനും ജോലി ചെയ്യാനും കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അവൻ മനസ്സിലാക്കി (വാ. 24).
നമുക്ക് ദിനചര്യകൾ ഇല്ലാതാകുമ്പോഴാണ്, ഈ ലളിതമായ പ്രവർത്തനങ്ങൾ ഒരു ആഡംബരമാണെന്ന് നമുക്ക് കാണാൻ കഴിയുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും നമ്മുടെ എല്ലാ പ്രയത്‌നങ്ങളിലും സംതൃപ്തി കണ്ടെത്താനും കഴിയുന്നതിന് ദൈവത്തിന് നന്ദി പറയാം, കാരണം ഇത് അവന്റെ ദാനമാണ് (3:13).
യേശുവിൽ മുന്നോട്ടായുന്നു
കാട്ടിലൂടെയുള്ള ഒരു ഓട്ടത്തിനിടയിൽ, ഞാൻ ഒരു കുറുക്കുവഴി കണ്ടെത്താൻ ശ്രമിച്ച്, അപരിചിതമായ വഴിയിലൂടെ പോയി. എനിക്കു വഴിതെറ്റിയോ എന്ന് സംശയിച്ച്, ഞാൻ ശരിയായ പാതയിലാണോ എന്ന് എതിരെ വന്ന ഒരു ഓട്ടക്കാരനോട് ചോദിച്ചു.
'അതേ,' അവൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അയാൾ പെട്ടെന്ന് കൂട്ടിച്ചേർത്തു: ''വിഷമിക്കേണ്ട, ഞാൻ എല്ലാ തെറ്റായ വഴികളും പരീക്ഷിച്ചു! പക്ഷേ കുഴപ്പമില്ല, ഇതെല്ലാം ഓട്ടത്തിന്റെ ഭാഗമാണ്.''
എന്റെ ആത്മീയ യാത്രയുടെ എത്ര ഉചിതമായ വിവരണം! എത്ര പ്രാവശ്യം ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്, പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുണ്ട്, ജീവിതത്തിലെ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു? എന്നിട്ടും ദൈവം ഓരോ തവണയും എന്നോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുകയും ചെയ്തു-ഞാൻ തീർച്ചയായും വീണ്ടും ഇടറിപ്പോകുമെന്ന് അറിയുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള നമ്മുടെ പ്രവണത ദൈവത്തിനറിയാം. എന്നാൽ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവന്റെ ആത്മാവിനെ നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്താൽ, വീണ്ടും വീണ്ടും ക്ഷമിക്കാൻ അവൻ എപ്പോഴും തയ്യാറാണ്.
ഇതെല്ലാം വിശ്വാസയാത്രയുടെ ഭാഗമാണെന്ന് പൗലൊസിനും അറിയാമായിരുന്നു. തന്റെ പാപപൂർണ്ണമായ ഭൂതകാലത്തെയും നിലവിലെ ബലഹീനതകളെയും കുറിച്ച് പൂർണ്ണമായി ബോധവാനായ അദ്ദേഹം, താൻ ആഗ്രഹിച്ച ക്രിസ്തുവിനെപ്പോലെ പൂർണ്ണത കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവനറിയാമായിരുന്നു (ഫിലിപ്പിയർ 3:12). "ഒന്നു ഞാൻ ചെയ്യുന്നു," അവൻ കൂട്ടിച്ചേർത്തു, "പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു" (വാ. 13-14). ഇടർച്ച ദൈവവുമായുള്ള നമ്മുടെ നടത്തത്തിന്റെ ഭാഗമാണ്: നമ്മുടെ തെറ്റുകളിലൂടെയാണ് അവൻ നമ്മെ ശുദ്ധീകരിക്കുന്നത്. ക്ഷമിക്കപ്പെട്ട മക്കളായി മുന്നേറാൻ അവന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു.
ഒരിക്കലും അകലെയല്ല
രാജ് തന്റെ യൗവ്വനത്തിൽ യേശുവിനെ രക്ഷകനായി വിശ്വസിച്ചിരുന്നു, എന്നാൽ താമസിയാതെ, അദ്ദേഹം വിശ്വാസത്തിൽ നിന്ന് അകന്നുപോകുകയും ദൈവത്തിൽ നിന്ന് വേറിട്ട ഒരു ജീവിതം നയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം, യേശുവുമായുള്ള ബന്ധം പുതുക്കി സഭയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു - ഇത്രയും വർഷങ്ങൾ വരാതിരുന്നതിന് തന്നെ നിന്ദിച്ച ഒരു സ്ത്രീയുടെ ശകാരം കേൾക്കുവാൻ വേണ്ടി മാത്രം. ആ ശകാരം, തന്നിൽ വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ ലജ്ജയും കുറ്റബോധവും വർധിപ്പിച്ചു. ഇനി എനിക്ക് ഒരു പ്രതീക്ഷയ്ക്കം വകയില്ലേ? അദ്ദേഹം അദ്ഭുതപ്പെട്ടു. യേശുവിനെ തള്ളിപ്പറഞ്ഞിട്ടും (ലൂക്കൊ. 22:34, 60-61) ശിമോൻ പത്രൊസിനെ കർത്താവ് എങ്ങനെയാണ് പുനഃസ്ഥാപിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു (യോഹ. 21:15-17).
പത്രൊസ് എന്തെല്ലാം ശകാരം പ്രതീക്ഷിച്ചിരിക്കാമെങ്കിലും, അവന് ലഭിച്ചത് പാപമോചനവും പുനഃസ്ഥാപനവും മാത്രമാണ്. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനെ യേശു വീണ്ടും പരാമർശിച്ചതേയില്ല, പകരം തന്നോടുള്ള സ്നേഹം വീണ്ടും ഉറപ്പിക്കാനും തന്നെ അനുഗമിക്കുന്നവരെ പരിപാലിക്കാനും അവിടുന്ന് അവനോടു നിർദ്ദേശിച്ചു (യോഹ. 21:15-17). പത്രൊസ് തന്നെ കൈവിടുന്നതിനു മുമ്പുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയാകുകയായിരുന്നു: "നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾക" (ലൂക്കൊ. 22:32).
അതേ പാപമോചനത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി രാജ് ദൈവത്തോട് അപേക്ഷിച്ചു, ഇന്നദ്ദേഹം യേശുവിനോട് ചേർന്ന് നടക്കുക മാത്രമല്ല സഭയിൽ സേവിക്കുകയും മറ്റു വിശ്വാസികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയാലും, നമ്മോട് ക്ഷമിക്കാനും നമ്മെ തിരികെ സ്വാഗതം ചെയ്യാനും മാത്രമല്ല, നമ്മെ പുനഃസ്ഥാപിക്കാനും അവിടുന്നു എപ്പോഴും തയ്യാറാണ്. അങ്ങനെ നമുക്ക് അവിടുത്തെ സ്നേഹിക്കാനും സേവിക്കാനും മഹത്വപ്പെടുത്താനും കഴിയും. നാം ഒരിക്കലും ദൈവത്തിൽ നിന്ന് വളരെ അകലെയല്ല: അവിടുത്തെ സ്നേഹനിർഭരമായ കരങ്ങൾ വിശാലമായി തുറന്നിരിക്കുന്നു.
ഇത് ഒരു അടയാളമാണോ?
ഓഫർ നല്ലതായി കാണപ്പെട്ടു, പീറ്ററിന് അത് ആവശ്യമായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ഒരു യുവകുടുംബത്തിന്റെ ഏക ആശ്രയമായ ഈ വ്യക്തി ഒരു ജോലിക്കായി തീവ്രമായി പ്രാർത്ഥിച്ചിരുന്നു. “തീർച്ചയായും ഇത് നിങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്,” അവന്റെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു.
എന്നിരുന്നാലും, ഭാവി തൊഴിലുടമയെക്കുറിച്ച് വായിച്ചപ്പോൾ, പീറ്ററിന് അസ്വസ്ഥത തോന്നി. കമ്പനി സംശയാസ്പദമായ ബിസിനസുകളിൽ നിക്ഷേപിക്കുകയും അഴിമതിയുടെ പേരിൽ ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവസാനം, പീറ്റർ ഈ ഓഫർ നിരസിച്ചു, അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരുന്നു. "ഞാൻ ശരിയായ കാര്യം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം എന്നോട് പങ്കുവെച്ചു. "അവൻ എനിക്കായ് കരുത്തുമെന്നു ഞാൻ വിശ്വസിച്ചാൽ മാത്രം മതി."
പീറ്ററിന്റെ പ്രതികരണം, ദാവീദ് ശൗലിനെ ഒരു ഗുഹയിൽ വച്ച് കണ്ടുമുട്ടിയതിനെ ഓർമ്മിപ്പിച്ചു. തന്നെ വേട്ടയാടുന്ന ആളെ കൊല്ലാനുള്ള മികച്ച അവസരം അയാൾക്ക് ലഭിച്ചതായി തോന്നി, പക്ഷേ ദാവീദ് എതിർത്തു. “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു” (1 സാമുവൽ 24:6). സംഭവങ്ങളുടെ സ്വന്തം വ്യാഖ്യാനവും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ദൈവത്തിന്റെ കൽപ്പനയും തമ്മിൽ വേർതിരിച്ചറിയാൻ ദാവീദ് ശ്രദ്ധാലുവായിരുന്നു.
ചില സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും "അടയാളങ്ങൾ" തിരയുന്നതിന് പകരം, നമ്മുടെ മുമ്പിലുള്ളത് എന്താണെന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി നമുക്ക് ദൈവത്തിലേക്കും അവന്റെ സത്യത്തിലേക്കും നോക്കാം. അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ അവൻ നമ്മെ സഹായിക്കും.
നിങ്ങളുടെ ഭാഗം, ദൈവത്തിന്റെ ഭാഗം
കുറച്ചു വർഷങ്ങളിലെ ജോലിക്കു ശേഷം അവളുടെ ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ എന്റെ സുഹൃത്ത് ജാനിസിനോട് ആവശ്യപ്പെട്ടപ്പോൾ, അവൾക്കു സംഭ്രമം തോന്നി. അതിനായി പ്രാർത്ഥിക്കുമ്പോൾ, നിയമനം സ്വീകരിക്കാൻ ദൈവം തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്കു തോന്നി - എന്നിട്ടും, ഉത്തരവാദിത്തം നിർവഹിക്കാൻ തനിക്കു കഴിയുമോ എന്നവൾ ഭയപ്പെട്ടു. “ഇത്രയും കുറഞ്ഞ അനുഭവം കൊണ്ട് എനിക്കെങ്ങനെ നയിക്കാനാകും?” അവൾ ദൈവത്തോടു ചോദിച്ചു. “ഞാൻ പരാജയപ്പെടാൻ പോകുകയാണെങ്കിൽ എന്തിനാണ് എന്നെ ഈ ചുമതല ഏല്പിക്കുന്നത്?”
പിന്നീട്, ജാനീസ് ഉല്പത്തി 12-ൽ അബ്രാമിന്റെ ദൈവവിളിയെക്കുറിച്ച് വായിച്ചു: അവന്റെ ഭാഗം “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക....അബ്രാം പുറപ്പെട്ടു” (വാ. 1, 4). ഇതൊരു വിപ്ലവകരമായ നീക്കമായിരുന്നു, കാരണം പുരാതന ലോകത്ത് ആരും ഇതുപോലെ വേരോടെ പിഴുതെറിയപ്പെട്ടിട്ടില്ല. എന്നാൽ തനിക്കറിയാവുന്നതെല്ലാം പുറകിൽ ഉപേക്ഷിച്ച് തന്നിൽ ആശ്രയിക്കാൻ ദൈവം അവനോട് ആവശ്യപ്പെടുകയായിരുന്നു, ബാക്കിയുള്ള കാര്യങ്ങൾ അവൻ ചെയ്യും. സ്വത്വം? നീ ഒരു വലിയ ജാതിയായിത്തീരും. കരുതൽ? ഞാൻ നിന്നെ അനുഗ്രഹിക്കും. സൽപ്പേര്? ഒരു വലിയ പേര്. ഉദ്ദേശ്യം? ഭൂമിയിലെ എല്ലാ ജനങ്ങൾക്കും നീ ഒരു അനുഗ്രഹമായിരിക്കും. വഴിയിൽ അവൻ ചില വലിയ തെറ്റുകൾ വരുത്തി, എങ്കിലും “വിശ്വാസത്താൽ അബ്രഹാം . . . എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (എബ്രായർ 11:8).
ഈ തിരിച്ചറിവ് ജാനീസിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ ഭാരം എടുത്തുമാറ്റി. “എന്റെ ജോലിയിൽ വിജയിക്കുന്നതിനെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ല,” അവൾ പിന്നീട് എന്നോടു പറഞ്ഞു. “ജോലി ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തെ വിശ്വസിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.” ദൈവം നമുക്കാവശ്യമായ വിശ്വാസം നൽകുന്നതിനാൽ, നമ്മുടെ ജീവിതകാലം മുഴുവൻ അവനിൽ ആശ്രയിക്കാം.
ഓടിപ്പോകുക
ആയോധനകലയുടെ പരമ്പരാഗത ജാപ്പനീസ് രൂപമായ ഐക്കിഡോയെക്കുറിച്ചുള്ള ആമുഖപാഠം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരു ആക്രമണകാരിയെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ആദ്യ പ്രതികരണം "ഓടിപ്പോകുക" എന്നായിരിക്കണമെന്ന് സെൻസി അല്ലെങ്കിൽ അദ്ധ്യാപകൻ ഞങ്ങളോട് പറഞ്ഞു. “നിങ്ങൾക്ക് ഓടിപ്പോകുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം, നിങ്ങൾ പൊരുതുക,” അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.
ഓടിപ്പോകുക? ഞാൻ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വളരെ നൈപുണ്യമുള്ള ഈ സ്വയം പ്രതിരോധ പരിശീലകൻ പോരാട്ടത്തിൽ നിന്ന് ഓടിപ്പോകുവാൻ ഞങ്ങളോട് പറയുന്നത്? സത്യത്തിൽ ഇത് ഒരു ശരിയായ നടപടിയായി തോന്നിയില്ല - പോരാടുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച , ആദ്യത്തെ , സ്വയം പ്രതിരോധമെന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നതുവരെ . തീർച്ചയായും അതങ്ങനെയാണ്!
യേശുവിനെ അറസ്റ്റുചെയ്യുവാൻ നിരവധി ആളുകൾ വന്നപ്പോൾ, പത്രോസ് നമ്മിൽ ചിലർ പ്രതികരിക്കുന്നതു പോലെ വാളെടുത്ത് അവരിൽ ഒരാളെ ആക്രമിക്കുവാൻ ശ്രമിച്ചു (മത്താ. 26:51; യോഹ. 18:10 കാണുക). എന്നാൽ യേശു അവനെ തടഞ്ഞു, “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും?” (മത്താ. 26:54).
നീതിബോധം പ്രധാനമാണെങ്കിലും, ദൈവത്തിന്റെ രാജ്യവും നീതിയും മനസ്സിലാക്കുന്നതും പ്രധാനമാണ്. നമ്മുടെ കാഴ്ചപ്പാടിന് വിപരീതമായി, ദൈവരാജ്യം, ശത്രുക്കളെ സ്നേഹിക്കുവാനും തിന്മയെ കരുണകൊണ്ട് നേരിടുവാനും നമ്മെ ക്ഷണിക്കുന്നു (5:44). ലോകം പ്രതികരിക്കുന്നതിനു തികച്ചും വിപരീതമാണിത്, എങ്കിലും ദൈവം നമ്മിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ഒരു പ്രതികരണമാണിത്.
ലൂക്കോസ് 22:51 –ൽ പത്രോസ് മുറിവേല്പിച്ച മനുഷ്യന്റെ ചെവി യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്നു. അവൻ ചെയ്തതു പോലെ, പ്രയാസകരമായ സാഹചര്യങ്ങളോട് സമാധാനത്തോടും ശാന്തതയോടും കൂടെ പ്രതികരിക്കുവാൻ നമുക്ക് പഠിക്കാം. ദൈവം നമുക്കാവശ്യമുള്ളത് പ്രദാനം ചെയ്യും.
പാർക്കിങ്ങ് സ്ഥലത്തെ വഴക്ക്
ആ പാർക്കിങ്ങ് സ്ഥലത്ത് അരങ്ങേറിയ രംഗം ഇത്രയും പരിതാപകരം അല്ലായിരുന്നെങ്കിൽ വെറുമൊരു രസകരമായ വഴക്കായി തള്ളിക്കളയാമായിരുന്നു. ഒരാളുടെ കാർ മറ്റെയാളുടെ വഴി തടഞ്ഞു എന്ന പേരിൽ ഉണ്ടായ വാഗ്വാദത്തിൽ ആക്രോശങ്ങളും അസഭ്യം പറച്ചിലും ഒക്കെ നടന്നു.
ഈ സംഭവം വേദനാജനകമാകാൻ കാരണം അത് ഒരു പള്ളിയുടെ പാർക്കിങ്ങ് സ്ഥലത്താണ് നടന്നത് എന്നതാണ്. രണ്ടു പേരും കുറച്ച് മുമ്പ് ആയിരിക്കും സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒക്കെയുള്ള പ്രസംഗം കേട്ടത്. പക്ഷെ ദേഷ്യം വന്നപ്പോൾ എല്ലാം മറന്നു.
ഇത് കണ്ട് ഞാൻ വിഷമത്തോടെ തലകുലുക്കി-പക്ഷെ, ഞാനും ഒട്ടും മെച്ചമല്ല എന്ന് പെട്ടെന്ന് ഓർത്തു. എത്രയോ തവണയാണ് ബൈബിൾ വായിച്ച് വെച്ചയുടനെ തന്നെ തെറ്റായ ചിന്തകളിൽ മുഴുകി ഞാനും പാപം ചെയ്തിട്ടുള്ളത്.”ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്ന് പോകുന്നു” (യാക്കോബ് 1:23, 24) എന്ന വാക്യത്തിലെ മനുഷ്യനെപ്പോലെ എത്ര തവണ ഞാൻ പെരുമാറിയിരിക്കുന്നു!
ദൈവിക ആലോചനകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്താൽ പോരാ, അതിൽ പറഞ്ഞത് അനുസരിക്കണമെന്നാണ് യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നത് (വാ. 22). സമ്പൂർണ്ണമായ വിശ്വാസം എന്നത് തിരുവെഴുത്ത് അറിയുന്നതും പ്രാവർത്തികമാക്കുന്നതുമാണെന്ന് ഉറപ്പിച്ച് പറയുന്നു.
ജീവിത സാഹചര്യങ്ങൾ, വചനം പ്രാവർത്തികമാക്കുന്നത് ദുഷ്കരമാക്കാം. എന്നാൽ നാം പിതാവിനോട് പ്രാർത്ഥിച്ചാൽ, വചനം അനുസരിച്ച് പ്രവൃത്തികളാൽ അവനെ പ്രസാദിപ്പിക്കുന്നതിന് തീർച്ചയായും അവൻ നമ്മെ സഹായിക്കും.
ഒരു പുതിയ തുടക്കം
ഋതുക്കളുടെ മാറ്റവുമായിബന്ധപ്പെട്ടാണ് എല്ലായിടത്തുമുള്ളതമിഴ് കുടുംബങ്ങൾ തമിഴ് പുതുവർഷം ആഘോഷിക്കുന്നത്. സാധാരണയായി ജനുവരി പകുതിയോടെവരുന്ന തമിഴ് പുതുവർഷം, കുടുംബസംഗമങ്ങളുടെയും വേളയാണ്. അതുമായി ബന്ധപ്പെട്ട പല പാരമ്പര്യങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ആ സമയം അവർ പുതുവസ്ത്രങ്ങൾ വാങ്ങിക്കുകയും, വീടുകൾ നന്നായി വൃത്തിയാക്കുകയും, വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൊടുക്കുകയും ചെയ്തുകൊണ്ടു പഴയ ബന്ധങ്ങൾ പുതുക്കുന്നു. ഭൂതകാലത്തെ മറക്കുവാനും പുതിയതുടക്കത്തോടെപുതുവർഷം ആരംഭിക്കുവാനും ഇത് ഓർമ്മിപ്പിക്കുന്നു.
ഇതുപോലുള്ള പാരമ്പര്യങ്ങൾ ക്രിസ്തുവിലുള്ള നമ്മുടെ പുതിയ ജീവിതത്തെ ഓർമ്മപ്പെടുത്തുന്നു. നാം ആരായിരുന്നുഎന്നതും, എന്തു പ്രവർത്തിച്ചുഎന്നതും പിന്നിൽ എറിഞ്ഞുകളയുവാൻ കഴിയും. യേശുക്രിസ്തുവിന്റെകുരിശിലെ മരണം മൂലംസമ്പൂർണ്ണപാപക്ഷമലഭിച്ചതിനാൽനമ്മുടെ പഴയ കാലമോർത്ത്സ്വയംപഴിക്കുന്നത് അവസാനിപ്പിക്കുവാനും കുറ്റബോധം ഇല്ലാതിരിക്കുവാനുംകഴിയും. കൂടാതെ, യേശുവിനെപ്പോലെ ആകുവാൻ അനുദിനരൂപാന്തരംപ്രാപിക്കുന്നതിന്പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടു നമുക്കൊരുപുതുജീവിതം ആരംഭിക്കാനുമാകും.
അതിനാലാണ്പൗലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് "പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!" (2കൊരി. 5:17)എന്ന്. “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു”(5:19), എന്ന ലളിതവും ശക്തവുമായ സത്യം നിമിത്തം നമുക്കും ഇത് പറയാൻ കഴിയും.
നമുക്കു ചുറ്റുമുള്ളവർനമ്മുടെ തെറ്റുകൾ മറക്കുവാൻ തയ്യാറാകണമെന്നില്ല, എന്നാൽ ഇപ്പോൾ “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ലാത്തതിനാൽ” (റോമർ 8: 1) നമുക്ക് സന്തോഷിക്കാം. പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ, "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" (റോമർ 8:31). അതിനാൽ, ക്രിസ്തുയേശുവിലൂടെ ദൈവം നമുക്ക് നൽകിയ പുതിയ തുടക്കത്തെ നമുക്കാസ്വദിക്കാം.