banner image

ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു…
എബ്രായർ 10:14

സ്വന്തം പാപങ്ങളിൽ ഖേദിക്കുന്നതിനാൽ നാം ക്ഷമിക്കപ്പെട്ടു എന്ന് കരുതുന്നുവെങ്കിൽ നാം ദൈവപുത്രൻ്റെ രക്തം കാൽക്കീഴിൽ ചവിട്ടിമെതിക്കുന്നു. ദൈവത്തിൻ്റെ പാപക്ഷമയുടെയും അവിടുത്തെ വിസ്മൃതിയുടെ അഗാധമായ ആഴത്തിൻ്റെയും ഏക വിശദീകരണം യേശുക്രിസ്തുവിൻ്റെ മരണം മാത്രമാണ്. നമ്മുടെ മാനസാന്തരം, അവിടുന്ന് നമുക്ക് വേണ്ടി ഒരുക്കിയിട്ടുള്ള പാപപരിഹാരത്തെക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ തിരിച്ചറിവിൻ്റെ ഫലം മാത്രമാണ്. “ക്രിസ്തു യേശു… നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” ക്രിസ്തുവിനെ ഇതെല്ലാം നമുക്കു ആക്കി തീർത്തുവെന്ന് തിരിച്ചറിയുമ്പോൾ, ദൈവത്തിൻ്റെ അതിരുകളില്ലാത്ത സന്തോഷം ആരംഭിക്കുന്നു; ദൈവത്തിൻ്റെ സന്തോഷം ഇല്ലാത്തിടത്തെല്ലാം മരണശിക്ഷ നിലനിൽക്കുന്നു.

നാം ആരാണെന്നതോ എന്താണെന്നതോ പ്രശ്നമല്ല, യേശുക്രിസ്തുവിൻ്റെ മരണത്തിലൂടെ ദൈവത്തിലേക്ക് സമ്പൂർണ യഥാസ്ഥാപനം ഉണ്ട്; മറ്റൊരു വിധത്തിലും ഇല്ല, യേശുക്രിസ്തു അപേക്ഷിക്കുന്നതു കൊണ്ടല്ല, മറിച്ച് അവൻ മരിച്ചതു കൊണ്ട്. അത് സമ്പാദിക്കാവുന്നതല്ല, സ്വീകരിക്കേണ്ടതാണ്. കുരിശ് തിരിച്ചറിയാൻ ബോധപൂർവ്വം വിസമ്മതിക്കുന്ന എല്ലാ അപേക്ഷകളെല്ലാം പ്രയോജനകരമല്ല; അത് യേശു തുറന്നിരിക്കുന്ന വാതിലിനു പകരം മറ്റൊരു വാതിലിൽ തട്ടുന്നതാണ്. “എനിക്ക് അതു പോലെ വരാൻ താല്പര്യമില്ല, ഒരു പാപിയായി സ്വീകരിക്കപ്പെടുന്നത് വളരെ അപമാനകരമാണ്.” “വേറൊരു നാമവും ഇല്ല…” പ്രത്യക്ഷത്തിൽ തോന്നുന്ന ദൈവത്തിൻ്റെ ഹൃദയശൂന്യത അവിടുത്തെ യഥാർത്ഥ ഹൃദയത്തിൻ്റെ പ്രകാശനമാണ്, അവിടുത്തെ വഴിയിൽ അതിരുകളില്ലാത്ത പ്രവേശനമുണ്ട്. “അവൻ്റെ രക്തത്താൽ നമുക്ക് പാപമോചനമുണ്ട്.” യേശുക്രിസ്തുവിൻ്റെ മരണവുമായി തിരിച്ചറിയപ്പെടുക എന്നാൽ അവനിൽ ഒരിക്കലും ഇല്ലാതിരുന്ന എല്ലാറ്റിൻ്റെയും മരണത്തോട് അവനോടൊപ്പം തിരിച്ചറിയപ്പെടുക എന്നതാണ്.

മോശം മനുഷ്യരെ നല്ലവരാക്കുമ്പോൾ മാത്രമേ ദൈവം രക്ഷിക്കുന്നതിൽ നീതികരിക്കപ്പെടുകയുള്ളൂ. നാം എല്ലാവരും തെറ്റ് ചെയ്യുമ്പോൾ നമ്മുടെ കർത്താവ് നാം എല്ലാവരും ശരിയാണെന്ന് നടിക്കുന്നില്ല. യേശുവിൻ്റെ മരണത്തിലൂടെ ദൈവം ഒരു അവിശുദ്ധ മനുഷ്യനെ വിശുദ്ധനാക്കുന്ന ഒരു പ്രായശ്ചിത്തമാണ് ‘പാപപരിഹാരം.’