നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

കൃപയുടെ പുനരാവിഷ്കാരം

കഴിഞ്ഞ നിരവധി ദശകങ്ങളായി, ഒരു പുതിയ വാക്ക് നമ്മുടെ സിനിമാ പദസഞ്ചയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു: പുനരാവിഷ്കാരം. സിനിമയുടെ വാക്ശൈലിയിൽ, ഒരു പുനരാവിഷ്കാരം ഒരു പഴയ കഥയെ എടുത്ത് പുതുക്കി അവതരിപ്പിക്കുന്നു. ചില പുനരാവിഷ്കാരങ്ങൾ  ഒരു വീരകഥയോ പുരാണകഥയോ പോലെ പരിചിതമായ ഒരു കഥ വീണ്ടും പറയുന്നു. മറ്റ് പുനരാവിഷ്കാരങ്ങൾ അധികം അറിയപ്പെടാത്ത ഒരു കഥ എടുത്ത് പുതിയ രീതിയിൽ വീണ്ടും പറയുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും, പുനരാവിഷ്കാരം ഒരു 'പുതു സൃഷ്ടി' പോലെയാണ്. അതൊരു പുതിയ തുടക്കമാണ്, പഴയതിനു ഒരു പുതിയ ജീവൻ കൊടുക്കാനുള്ള അവസരമാണ്.

പുനരാവിഷ്കാരത്തിന്റെ മറ്റൊരു കഥയുണ്ട് - സുവിശേഷ കഥ. അതിൽ, യേശു അവന്റെ പാപമോചന വാഗ്ദാനത്തിലേക്കും അതുപോലെ സമൃദ്ധവും നിത്യവുമായ പുതുജീവനിലേക്കും നമ്മെ ക്ഷണിക്കുന്നു (യോഹ. 10:10). വിലാപങ്ങളുടെ പുസ്‌തകത്തിൽ, ദൈവത്തിന് നമ്മോടുള്ള സ്നേഹം ഓരോ ദിവസവും "പുതുതാക്കപ്പെടുന്നു" എന്ന് യിരെമ്യാവ് നമ്മെ ഓർമിപ്പിക്കുന്നു: "നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു" (വിലാ. 3:22-23). 

അവിടുത്തെ വിശ്വസ്തത അനുഭവിക്കാനുള്ള പുതിയ ഒരു അവസരമായി ഓരോ ദിവസത്തെയും സ്വീകരിക്കുവാൻ  ദൈവകൃപ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ പഴയ പാപങ്ങളുടെ ഫലവുമായി മല്ലിടുകയാണെങ്കിലും, അല്ലെങ്കിൽ മറ്റ് പ്രയാസങ്ങളിലൂടെ കടന്നു പോകുകയാണെങ്കിലും, ദൈവത്തിന്റെ ആത്മാവിന് ഓരോ പുതിയ ദിനത്തിലും നമ്മിൽ പാപക്ഷമയും പുതുജീവനും പ്രത്യാശയും പകരാൻ കഴിയും. അതേ, ഓരോ ദിവസവും ഒരു പുനരാവിഷ്കാരണം ആണ്, മഹാനായ സംവിധായകന്റെ പാത പിന്തുടരാനുള്ള അവസരമാണ്, അവൻ നമ്മുടെ കഥയെ തന്റെ വലിയ കഥയിലേക്ക് നെയ്തെടുക്കുന്നു.  

പൂർണ്ണമായ ശുദ്ധീകരണം

അടുത്തിടെ, ഞാനും ഭാര്യയും അതിഥികൾ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീട് വൃത്തിയാക്കുകയായിരുന്നു. ഞങ്ങളുടെ അടുക്കളയിലെ വെളുത്ത ടൈൽ പതിച്ച തറയിൽ ചില ഇരുണ്ട പാടുകൾ ഞാൻ ശ്രദ്ധിച്ചു. അവ മുട്ടുകുത്തി നിന്ന് സ്‌ക്രബ് ചെയ്യാൻ ഞാൻ ശ്രമിച്ചു.  

എന്നാൽ താമസിയാതെ എനിക്ക് ഒരു തിരിച്ചറിവുണ്ടായി: ഞാൻ കൂടുതൽ സ്‌ക്രബ് ചെയ്യുന്തോറും മറ്റ് കറകൾ തെളിഞ്ഞുവന്നു. ഞാൻ ഇല്ലാതാക്കിയ ഓരോ കറയും മറ്റുള്ളവയെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. ഞങ്ങളുടെ അടുക്കളയിലെ തറ പെട്ടെന്ന് വൃത്തികെട്ടതായി തോന്നി. ഓരോ നിമിഷവും, ഞാൻ മനസ്സിലാക്കി, ഞാൻ എത്ര കഠിനാധ്വാനം ചെയ്താലും, എനിക്ക് ഒരിക്കലും ഈ തറ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയില്ല.

സ്വയശുദ്ധീകരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ സമാനമായ ചിലത് പറയുന്നു-പാപത്തെ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ച ശ്രമങ്ങൾ എല്ലായ്പ്പോഴും കുറവുള്ളതാണ്. അവന്റെ രക്ഷ അനുഭവിക്കുന്ന ദൈവജനമായ ഇസ്രായേല്യരെക്കുറിച്ച് നിരാശ തോന്നുന്നതുപോലെ (യെശയ്യാവ് 64:5) പ്രവാചകനായ യെശയ്യാവ് എഴുതി, "ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ" (വാ. 6).

എന്നാൽ ദൈവത്തിന്റെ നന്മയിൽ എപ്പോഴും പ്രത്യാശ ഉണ്ടെന്ന് യെശയ്യാവ് അറിഞ്ഞു. അതുകൊണ്ട് അവൻ പ്രാർത്ഥിച്ചു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ” (വാക്യം 8). നമുക്ക് ശുദ്ധീകരിക്കാൻ കഴിയാത്തത് “ഹിമംപോലെ വെളുപ്പിക്കാൻ” (1:18) ദൈവത്തിന് മാത്രമേ കഴിയൂ എന്ന് അവനറിയാമായിരുന്നു. 

നമ്മുടെ ആത്മാവിലുള്ള പാപത്തിന്റെ കളങ്കങ്ങളും കറകളും നമ്മുക്ക് തുടച്ചുനീക്കാനാവില്ല. ദൈവത്തിന് നന്ദി, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7).

കാപ്പി നിശ്വാസം

വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം രാവിലെ ഞാൻ എന്റെ കസേരയിൽ ഇരിക്കുമ്പോൾ എന്റെ ഇളയ മകൾ താഴേക്ക് വന്നു. നേരെ അടുത്തുവന്നു അവൾ എന്റെ മടിയിലേക്കു ചാടിക്കയറി ഇരുന്നു. ഞാൻ അവളുടെ തലയിൽ ഒരു പിതൃതുല്യമായ ആശ്ലേഷവും മൃദുവായ ഒരു ചുംബനവും നൽകി, അവൾ ആവേശത്തോടെ ഞരങ്ങി. എന്നാൽ പിന്നീട് അവൾ നെറ്റി ചുളിച്ചു, മൂക്ക് ചുരുട്ടി, എന്റെ കാപ്പി കോപ്പയിലേക്ക് കുറ്റപ്പെടുത്തുന്ന നോട്ടം എറിഞ്ഞു. “ഡാഡി,” അവൾ ഗൗരവത്തോടെ പ്രഖ്യാപിച്ചു. "ഞാൻ ഡാഡിയെ സ്നേഹിക്കുന്നു, എനിക്ക് ഡാഡിയെ ഇഷ്ടമാണ്, പക്ഷേ ഡാഡിയുടെ മണം എനിക്ക് ഇഷ്ടമല്ല." 

 

എന്റെ മകൾ ഒരുപക്ഷെ അറിവില്ലാതെ ആയിരിക്കാം അത്രയും പറഞ്ഞത്, പക്ഷേ അവൾ കൃപയോടും സത്യത്തോടും സംസാരിച്ചു: അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ല, പക്ഷേ എന്നോട് എന്തെങ്കിലും പറയാൻ അവൾ നിർബന്ധിതയായി. നമ്മൾ ചിലപ്പോഴൊക്കെ ഇത് നമ്മുടെ ബന്ധങ്ങളിലും പ്രയോഗിക്കേണ്ടതായിട്ടുണ്ട്. 

 

എഫെസ്യർ 4-ൽ, നാം പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് പൗലോസ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു - പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സത്യങ്ങൾ പറയുമ്പോൾ. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ” (വാക്യം 2). വിനയം, സൗമ്യത, ക്ഷമ എന്നിവയാണ് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം. ദൈവം നമ്മെ നയിക്കുന്നതുപോലെ ആ സ്വഭാവഗുണങ്ങൾ നട്ടുവളർത്തുന്നത് നമ്മെ "സ്നേഹത്തിൽ സത്യം സംസാരിക്കാൻ" സഹായിക്കും (വാ. 15) കൂടാതെ "കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി" (വാ. 29) ആശയവിനിമയം നടത്താൻ ശ്രമിക്കുക.

 

ബലഹീനതകളെകുറിച്ചോ സ്വയാവബോധത്തെകുറിച്ചോ ചോദ്യം ചെയ്യപ്പെടുന്നത് ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മെക്കുറിച്ച് എന്തെങ്കിലും "മണം" ലഭിക്കുമ്പോൾ, കൃപയോടും സത്യത്തോടും വിനയത്തോടും സൗമ്യതയോടും കൂടി സംസാരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക്  വിശ്വസ്തരായ സുഹൃത്തുക്കളെ ഉപയോഗിക്കാൻ ദൈവത്തിന്  കഴിയും.

ഷാലോമിന്റെ പ്രതിനിധികൾ

2015-ൽ, കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ പ്രാദേശിക ശുശ്രൂഷകൾ നഗരത്തെ സേവിക്കാനായി ഒന്നിച്ചു ചേർന്നതിന്റെ ഫലമായി ജന്മമെടുത്തു. ഓരോ ശരത്കാലത്തും സിറ്റിസെർവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ ആ സംഘം സമൂഹത്തെ സേവിക്കാൻ വിശ്വാസികളെ അയയ്ക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സിറ്റിസെർവിന്റെ സമയത്ത്, എന്നെയും എന്റെ മക്കളെയും നഗരപ്രന്തത്തിലെ ഒരു പ്രാഥമിക സ്കൂളിലേക്കു നിയമിച്ചു. ഞങ്ങൾ അവിടെ വൃത്തിയാക്കി. കളകൾ പറിച്ചു. ഞങ്ങൾ ഒരു കരകൗശല പരിപാടിയിൽ പ്രവർത്തിച്ചു. ഇരുമ്പുവള്ളികൾ ഇഴചേർത്തുണ്ടാക്കിയ വേലിയിലൂടെ നിറമുള്ള പ്ലാസ്റ്റിക് ടേപ്പ് കോർത്തുകൊണ്ടു പർവതങ്ങളെ അനുസ്മരിപ്പിക്കുന്നവിധം തയ്യാറാക്കിയതായിരുന്നു ആ കലാസൃഷ്ടി. ലളിതവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായിരുന്നു അവ.

എപ്പോഴൊക്കെ ഞാൻ ആ സ്കൂളിന് മുന്നിലൂടെ പോകുന്നുവോ, അപ്പോഴെല്ലാം ഞങ്ങളുടെ എളിയ കലാസംരംഭം എന്നെ യിരെമ്യാവ്‌ 29-നെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവർ വസിക്കുന്ന നഗരത്തിൽ സ്ഥിരതാമസമാക്കാനും അവരെ സേവിക്കാനും ദൈവം തന്റെ ജനത്തിന് നിർദ്ദേശം നൽകി. അവർ പ്രവാസത്തിലായിരുന്നിട്ടും അവിടെ തുടരാൻ അവർ ആഗ്രഹിക്കാതിരുന്നിട്ടും അവൻ അതു കല്പിച്ചു.

പ്രവാചകൻ പറഞ്ഞു: “ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും” (വാ. 7). ഇവിടെ സമാധാനം എന്ന വാക്ക് ഷാലോം എന്ന ഹീബ്രു പദമാണ്. ദൈവത്തിന്റെ നന്മയ്ക്കും വീണ്ടെടുപ്പിനും മാത്രം സാധ്യമാക്കാവുന്ന സമ്പൂർണ്ണതയുടെയും അഭിവൃദ്ധിയുടെയും ആശയം ആ പദം ഉൾക്കൊള്ളുന്നു.

അതിശയകരമായി, ദൈവം നമ്മെ ഓരോരുത്തരെയും ഷാലോമിന്റെ പ്രതിനിധികളാകാൻ ക്ഷണിക്കുന്നു - നാം എവിടെയായിരിക്കുന്നുവോ അവിടെ. അവൻ നമ്മെ ആക്കിവച്ചിരിക്കുന്ന ഇടങ്ങളിൽ ലളിതവും മൂർത്തവുമായ രീതിയിൽ മനോഹാരിത സൃഷ്ടിക്കാനും വീണ്ടെടുപ്പു അഭ്യാസിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.

ഉന്നതമായ മഹത്വം

ചിലപ്പോഴൊക്കെ ആത്മീയ സന്ദേശങ്ങൾ അതിശയകരമാംവിധം അപ്രതീക്ഷിത ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്, ഒരു കോമിക് പുസ്തകത്തിൽ. സ്പൈഡർമാൻ, അയൺ മാൻ, ഫന്റാസ്റ്റിക് ഫോർ, ഹൾക്ക് തുടങ്ങി ജനപ്രീതിയാർജ്ജിച്ച നിരവധി ഹീറോസിന്റെ അതിശയകരമായ കഥകൾ അവശേഷിപ്പിച്ചുകൊണ്ട് മാർവൽ കോമിക്സ് പ്രസാധകനായ സ്റ്റാൻ ലീ 2018-ൽ അന്തരിച്ചു, 

കറുത്ത കണ്ണട ധരിച്ച് സുസ്മേരവദനനായി പ്രത്യക്ഷപ്പെട്ടിരുന്ന ഈ പ്രശസ്ത മനുഷ്യൻ പതിറ്റാണ്ടുകളായി മാർവൽ കോമിക്സിലെ പ്രതിമാസ കോളങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു വ്യക്തിപരമായ വാക്കുണ്ടായിരുന്നു - എക്സൽസിയർ. 2010-ൽ, ലീ അതിന്റെ അർത്ഥം ഇപ്രകാരം വിശദീകരിച്ചു: “‘കൂടുതൽ മഹത്വത്തിലേക്ക് കുതിക്കുക!’ അതാണ് ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നത്… എക്സൽസിയർ!” 

എനിക്ക് ആ വാക്ക് ഇഷ്ടമാണ്. സ്റ്റാൻ ലീ അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഈ അസാധാരണ പദപ്രയോഗത്തിന്റെ ഉപയോഗം, പിന്നിലേക്കല്ല, മറിച്ച് മുന്നോട്ടും മുകളിലേക്കും നോക്കാൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് വിശ്വാസികൾക്ക് നൽകിയ ഉപദേശത്തിൽ പ്രതിധ്വനിക്കുന്നു. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” (വാക്യങ്ങൾ 14-15). 

ഖേദത്തിലോ മുൻകാല തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിലോ നാം എളുപ്പത്തിൽ കുടുങ്ങിപ്പോകാനിടയുണ്ട്. എന്നാൽ ക്രിസ്തുവിൽ, ദൈവം നമുക്ക് നൽകുന്ന ക്ഷമയും ഉദ്ദേശ്യവും സ്വീകരിക്കുന്നതിലൂടെ ഖേദത്തെ ഉപേക്ഷിക്കാനും ദൈവത്തിന്റെ മഹത്തായ മഹത്വത്തിലേക്ക് നീങ്ങാനും നമ്മെ അവൻ ക്ഷണിക്കുന്നു! എക്സൽസിയർ!

ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്

“അച്ഛാ, എന്റെ സുഹൃത്തിനൊപ്പം എനിക്ക് ഇന്നു രാത്രി ചെലവഴിക്കാമോ?” പരിശീലനം കഴിഞ്ഞു കാറിൽ കയറവേ എന്റെ മകൾ എന്നോടു ചോദിച്ചു. “മോളേ, എന്റെ മറുപടി എന്തായിരിക്കുമെന്നു നിനക്ക് അറിയമല്ലോ,” ഞാൻ പറഞ്ഞു. “ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്. എന്താണു സംഭവിക്കുകയെന്ന് എനിക്കറിയില്ല. നമുക്ക് അമ്മയുമായി സംസാരിക്കാം.”

“ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്” എന്നതു ഞങ്ങളുടെ ഭവനത്തിലെ ഒരു തമാശയായി മാറിയിരിക്കുന്നു. എവിടെയായിരിക്കണം, എപ്പോൾ, ആരെ, എവിടേക്കു കൊണ്ടുപോകണം തുടങ്ങിയ ചോദ്യങ്ങൾ അടുക്കും ചിട്ടയുമുള്ള എന്റെ ഭാര്യയോട് ഞാൻ ദിവസേന ചോദിക്കാറുണ്ട്. ഒരു ''ടാക്‌സി ഡ്രൈവർ'' എന്ന നിലയിലുള്ള എന്റെ ''അധികജോലി'' കൂടാതെ മൂന്നു കൗമാരക്കാർക്കൊപ്പം ചിലവഴിക്കുന്നത് രണ്ടാമത്തെ ജോലിയായി എനിക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും, എന്താണ് എനിക്കറിയാത്തത് എന്ന് എനിക്കറിയില്ല. അതിനാൽ, എനിക്കു പ്രധാന സമയ സൂക്ഷിപ്പുകാരിയുമായി ചർച്ച ചെയ്യേണ്ടി വരുന്നു. 

നിർദ്ദേശം സ്വീകരിക്കുന്നതിനെക്കുറിച്ചും നൽകുന്നതിനെക്കുറിച്ചും ഗ്രാഹ്യമുള്ള ഒരു മനുഷ്യനെ മത്തായി 8-ൽ യേശു കണ്ടുമുട്ടുന്നുണ്ട്. ഒരു റോമൻ ശതാധിപൻ, തന്റെ കീഴിലുള്ളവർക്കു കൽപ്പനകൾ പുറപ്പെടുവിക്കാൻ തനിക്കു അധികാരമുള്ളതുപോലെ, സുഖപ്പെടുത്താനുള്ള അധികാരം യേശുവിനുണ്ടെന്ന് ഈ മനുഷ്യൻ മനസ്സിലാക്കി. “ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു” (വാ. 8-9). തന്റെ അധികാരം പ്രവർത്തിയിൽ വരുമ്പോൾ എപ്രകാരം ആയിരിക്കുമെന്നുള്ള അവന്റെ അറിവിൽ അതിശയിച്ച ക്രിസ്തു ആ മനുഷ്യന്റെ വിശ്വാസത്തെ പ്രശംസിച്ചു (വാ. 10,13).

എങ്കിൽ നമ്മെ സംബന്ധിച്ച് എപ്രകാരം അയിരിക്കും? യേശുവിൽ നിന്നുള്ള നമ്മുടെ ദൈനംദിന കർത്തവ്യങ്ങൾ ചെയ്യുവാനായി അവനിൽ ആശ്രയിക്കുന്നത് എങ്ങനെയായിരിക്കും? എന്തുകൊണ്ടെന്നാൽ, നമ്മൾ “വെറുമൊരു ഡ്രൈവർ” ആണെന്നു നമ്മൾ കരുതുന്നുവെങ്കിലും, ഓരോ കർത്തവ്യത്തിനും രാജ്യത്തിന്റേതായ അർത്ഥവും ലക്ഷ്യവും ഉണ്ട്.

യേശു കറ മായിക്കുന്നു

“എന്തൊരു കഷ്ടമാണിത്?!” ഞാൻ അലറിക്കൊണ്ട് ഞങ്ങളുടെ ഡ്രയറിൽ എന്റെ ഷർട്ടു തിരഞ്ഞു. ഞാനതു കണ്ടെത്തി. ഒപ്പം… മറ്റൊന്നുകൂടി.

എന്റെ വെള്ള ഷർട്ടിൽ മഷി പുരണ്ടിരിക്കുന്നു. വാസ്തവത്തിൽ, അതൊരു പുള്ളിപ്പുലിയുടെ തോലുപോലെ കാണപ്പെട്ടു: മഷി തുള്ളികൾ എല്ലായിടത്തും പറ്റിയിരിക്കുന്നു. തുണി കഴുകാൻ ഇടുന്നതിനു മുമ്പ് ഞാൻ എന്റെ പോക്കറ്റുകൾ പരിശോധിച്ചില്ല. ചോർച്ചയുള്ള ഒരു പേന മുഴുവൻ തുണിയിലും കറയാക്കി.

തിരുവെഴുത്തു പലപ്പോഴും പാപത്തെ വിവരിക്കാൻ അകൃത്യം അഥവാ കറ എന്ന വാക്ക് ഉപയോഗിക്കുന്നു. തുണിയിലോ മറ്റെന്തെങ്കിലും വസ്തുവിലോ കറ കിനിഞ്ഞിറങ്ങി അതിനെ നശിപ്പിക്കുന്നു. തങ്ങൾക്കു സ്വയം ശുദ്ധീകരിക്കാനുള്ള കഴിവിനപ്പുറമാണ് പാപത്തിന്റെ കറ എന്നു തന്റെ ജനത്തെ ഓർമ്മിപ്പിച്ചുകൊണ്ടു ദൈവം യിരെമ്യാ പ്രവാചകനിലൂടെ പാപത്തെ വിവരിച്ചത് ഇപ്രകാരമാണ്: “നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” (യിരെമ്യാവ്‌ 2:22).

ഭാഗ്യവശാൽ, ആത്യന്തികമായി തീരുമാനമെടുക്കുന്നത് പാപമല്ല. യെശയ്യാവ്‌ 1:18-ൽ, പാപത്തിന്റെ കറയിൽ നിന്നു നമ്മെ ശുദ്ധീകരിക്കാൻ കഴിയുമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം നാം കേൾക്കുന്നു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.”

എന്റെ ഷർട്ടിലെ മഷിയുടെ കറ കളയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ പാപത്തിന്റെ കറയും കളയാൻ എനിക്കു കഴിയില്ല. 1 യോഹന്നാൻ 1:9 വാഗ്ദത്തം ചെയ്യുന്നതുപോലെ, ദൈവം നമ്മെ ക്രിസ്തുവിൽ ശുദ്ധീകരിക്കുന്നു: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”

 

ദൈവത്തിന് ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതും

Facebook-ലെ ചെറിയ തംപ്സ്-അപ്പ് കാണിക്കുന്ന "ലൈക്സ്" എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടായിരുന്നു എന്ന്  കരുതാറുണ്ട്. എന്നാൽ അംഗീകാര സ്വഭാവമുള്ള ഈ ചിഹ്നം ഓൺലൈനിൽ 2009 മുതൽ മാത്രമേ കാണുവാൻ തുടങ്ങിയിട്ടുള്ളൂ. 

"ലൈക്ക്" ന്റെ  ഡിസൈനർ, ജസ്റ്റിൻ റോസെൻസ്റ്റീൻ, "പരസ്പരം തകർക്കുന്നതിനുപകരം ആളുകൾ പരസ്പരം ഉയർത്തുന്ന ഒരു ലോകം" സൃഷ്ടിക്കാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞു. എന്നാൽ തന്റെ കണ്ടുപിടിത്തം ഏതെല്ലാം വിധത്തിലാണ് ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയോടുള്ള അനാരോഗ്യകരമായ ആസക്തിയുണ്ടാക്കിയതെന്ന് ഓർത്ത് റോസെൻസ്റ്റീൻ പിന്നീട് പരിതപിച്ചു.

റോസെൻസ്റ്റീന്റെ ഈ സൃഷ്ടി, അംഗീകാരത്തിനും ബന്ധങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ജന്മസിദ്ധമായ ആവശ്യത്തെ വിളിച്ചറിയിക്കുന്നു എന്ന് ഞാൻ കരുതുന്നു. മറ്റുള്ളവർക്ക് നമ്മളെ അറിയാമെന്നും, നമ്മളെ ശ്രദ്ധിക്കുന്നുവെന്നും, ഇഷ്ടപ്പെടുന്നുവെന്നും  അറിയാൻ നാം ആഗ്രഹിക്കുന്നു. "ലൈക്ക്" തികച്ചും പുതിയതാണ്. എന്നാൽ അറിയാനും അറിയപ്പെടാനുമുള്ള നമ്മുടെ ആഗ്രഹത്തിന് മനുഷ്യന്റെ സൃഷ്ടിയോളം പഴക്കമുണ്ട്.

എന്നിട്ടും, 'ലൈക്ക് ബട്ടൺ' കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല അല്ലേ? ഭാഗ്യവശാൽ, ഒരു ഡിജിറ്റൽ അംഗീകാരത്തേക്കാൾ വളരെ ആഴത്തിലുള്ള സ്നേഹമുള്ള ഒരു ദൈവത്തെ നാം സേവിക്കുന്നു. യിരെമ്യാവ് 1:5 ൽ, അവൻ തന്നിലേക്ക് വിളിച്ച ഒരു പ്രവാചകനുമായുള്ള അവന്റെ അഗാധമായ ബന്ധത്തിന് നാം സാക്ഷ്യം വഹിക്കുന്നു. "നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു."

ഗർഭത്തിൽ ഉരുവാകുന്നതിന് മുമ്പുതന്നെ ദൈവം പ്രവാചകനെ അറിയുകയും, അർത്ഥപൂർണ്ണമായ ഒരു ജീവിതദൗത്യത്തിനു വേണ്ടി അവനെ രൂപകൽപ്പന ചെയ്യുകയും ചെയ്തു (വാ. 8-10). നമ്മെ വളരെ അടുത്തറിയുകയും, സ്നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ പിതാവിനെ നാം അറിയുമ്പോൾ ലക്ഷ്യബോധമുള്ള ഒരു ജീവിതത്തിലേക്ക് അവൻ നമ്മെയും ക്ഷണിക്കുന്നു.

 

ദൈവദത്തമായ വ്യക്തിത്വവും വരങ്ങളും

பல ஆண்டுகளுக்கு முன்பு, நான் ஓர் கல்லூரி ஓய்வு விடுதிக்குச் சென்றேன், அங்கு எல்லோரும் ஆளுமைத் தேர்வைப் பற்றி பேசினர். சில ஆங்கில குறியீட்டு எண்களைச் சொல்லி, இது தான் தங்களுடைய ஆளுமை என்று சொல்லிக்கொண்டனர். நானும் விளையாட்டிற்காய், வாய்க்கு வந்த சில எழுத்துக்களைச் சொல்லி, இது தான் என்னுடைய ஆளுமை என்று கிண்டலடித்தேன். 

அப்போதிருந்து, மேயர்-பிரிக்ஸ் மதிப்பீடு எனப்படும் ஆளுமைத் தேர்வைப் பற்றி நான் நிறைய கற்றுக்கொண்டேன். அவைகள் நம்மையும் மற்றவர்களையும் புரிந்துகொள்வதற்கு உதவமுடியும் என்பதால், அதை கவர்ச்சிகரமானதாக நான் காண்கிறேன். நாம் அவற்றை அதிகமாய் பயன்படுத்த அவசியம் இல்லை எனினும், அவை நம்மை உருவாக்கி வளர்ப்பதற்கு தேவன் பயன்படுத்தும் ஓர் கருவியாய் நிச்சயமாய் இருக்கக்கூடும். 

நம் ஆளத்துவத்தை கண்டறியும் சோதனைகளை வேதம் வழங்கவில்லை. ஆனால் தேவனுடைய பார்வையில் ஒவ்வொரு நபரின் தனித்துவத்தையும் இது உறுதிப்படுத்துகிறது (சங்கீதம் 139:14-16; எரேமியா 1:5 ஐப் பார்க்கவும்). மேலும் சிறந்த ஆளத்துவத்தையும் வரங்களையும் தேவன் நமக்கு அருளிசெய்து அவருடைய இராஜ்யத்தில் மற்றவர்களுக்கு ஊழியம்செய்ய நம்மை ஊக்குவிக்கிறதையும் இது காண்பிக்கிறது. ரோமர் 12:6ல், பவுல், “நமக்கு அருளப்பட்ட கிருபையின்படியே நாம் வெவ்வேறான வரங்களுள்ளவர்களானபடியினாலே..” என்று இக்கருத்தை ஆமோதிக்கிறார். 

அந்த வரங்கள் நம்முடைய சுய ஆதாயத்திற்காக அல்லவென்றும், கிறிஸ்துவின் சரீரமான திருச்சபைக்கு ஊழியம் செய்யும் நோக்கத்தோடே நமக்கு அருளப்படுகிறது என்று பவுல் வலியுறுத்துகிறார் (வச. 5). இது நமக்குள் உள்ளும் புறம்பும் கிரியை நடப்பிக்கும் அவருடைய கிருபை மற்றும் நன்மையின் வெளிப்பாடாகும். தேவனுடைய ஊழியத்தின் பயன்படும் பாத்திரமாய் திகழுவதற்கு அவை நமக்கு அழைப்புவிடுக்கிறது. 

 

"എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ!"

"എന്റെ വിശ്വാസം എവിടെ? അവിടെ അന്ധകാരവും ശൂന്യതയും അല്ലാതെ മറ്റൊന്നും ഇല്ല.... ദൈവമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ.”

ആ വാക്കുകളുടെ രചയിതാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ  അത്ഭുതപ്പെട്ടേക്കാം: മദർ തെരേസ. പ്രിയപ്പെട്ടവളും, ഇന്ത്യയിലെ കൽക്കത്തയിലെ പാവപ്പെട്ടവരുടെ  അശ്രാന്തസേവക എന്ന നിലയിൽ  പ്രശസ്തയുമായ മദർ തെരേസ അഞ്ച് പതിറ്റാണ്ടുകൾ തന്റെ വിശ്വാസത്തിനുവേണ്ടി നിശബ്ദമായി ഒരു തീവ്രമായ യുദ്ധം നടത്തി. 1997-ൽ അവരുടെ മരണശേഷം, അവരുടെ ഡയറിയിലെ ചില ഭാഗങ്ങൾ കം ബി മൈ ലൈറ്റ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആ പോരാട്ടം   വെളിച്ചത്തു വന്നത്.

നമുക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ദൈവം അവിടെ ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ചില വിശ്വാസികൾ ആ സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ വിഷമിച്ചേക്കാം. എന്നാൽ, വിശ്വസ്തരായ പല ക്രിസ്തീയ വിശ്വാസികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അത്തരം സംശയങ്ങളിലൂടെ കടന്നു പോകാൻ ഇടയുണ്ട്.

വിശ്വാസവും, വിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്ന മനോഹരവും വിരോധാഭാസരൂപത്തിലുള്ളതുമായ ഒരു പ്രാർത്ഥന തിരുവെഴുത്ത് നമുക്ക് നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. മർക്കൊസ് 9-ൽ, കുട്ടിക്കാലം മുതൽ ദുരാത്മാവിനാൽ പീഢിപ്പിക്കപ്പെട്ടിരുന്ന ഒരു ബാലന്റെ പിതാവിനെ യേശു കണ്ടുമുട്ടുന്നു. (വാ 21). മനുഷ്യന് വിശ്വാസം ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞു. "വിശ്വസിക്കുന്നവനു സകലതും കഴിയും" (വാക്യം 23). ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ!" എന്നു നിലവിളിച്ചു പറഞ്ഞു.(വാ. 24).

ഈ സത്യസന്ധവും ഹൃദയംഗമവുമായ അപേക്ഷ, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നാം കടന്നുപോകുന്ന ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ താഴ്വരകൾക്കിടയിൽ നമ്മെ ഉറച്ചുനിർത്താനും കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, സംശയത്തോടെ പോരാടുന്ന നമ്മെ ദൈവത്തിന് സമർപ്പിക്കാൻ ക്ഷണിക്കുന്നു.