നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവിഡ് സി. മക്കാസ്ലാന്ഡ്

ദൃശ്യം പകർത്തൽ

പ്രഥമ ആഫ്രിക്ക – അമേരിക്കക്കാരനായ അമേരിക്കയുടെ രാഷ്ടപതിയുടെ ഉൽഘാടനം ഛായാഗ്രഹകൻ വിദൂരദർശിനിയ്ക്കുവേണ്ടി പകർത്തിക്കൊണ്ടിരുന്നപ്പോൾ, ചരിത്ര സംഭവത്തിന് സക്ഷ്യംവഹിയ്ക്കാൻ കൂടിവന്ന ഏകദേശം രണ്ട് ദശലക്ഷം വരുന്ന അതിബൃഹത്തായ ആളുകളുടെ പരിദർശനം ഛായാഗ്രഹണി പ്രദർശിപ്പിച്ചു. സി ബി എസ് വാർത്താ ലേഖകൻ ബോബ് ഷെയിഫെർ അഭിപ്രായപ്പെട്ടത്, “ഈ പ്രദർശനത്തിലെ താരം ദൃശ്യം പകർത്തലാണ്” എന്ന്. മറ്റൊന്നിനും സാദ്ധ്യമാകുമായിരുന്നില്ല ലിങ്കൺ സ്മാരകം മുതൽ ക്യാപ്പിറ്റോൾ വരെ തിങ്ങിനിറഞ്ഞിരുന്ന പുരുഷാരത്തെ പിടിച്ചെടുക്കുവാൻ.

 തിരുവെഴുത്ത് യേശുവിലുള്ള വിശ്വാസത്തിലൂടെ ഐക്യമത്യപ്പെട്ട നമുക്ക് അല്പംകൂടി വലിയ പുരുഷാരത്തിന്റെ ഒരു ക്ഷണദർശനം നല്കുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേയ്ക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതി (1 പത്രൊസ് 2:9) എന്നത്.

ഇത് ഒരു വിശേഷാവകാശമുള്ള കുറച്ചാളുകളുടെ ചിത്രമല്ല, മറിച്ച് “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ വിലയ്ക്ക് വാങ്ങപ്പെട്ടവരുടേതാകുന്നു” (വെളിപ്പാട് 5:9). ഇന്ന് നാം ഭൂഗോളം മുഴുവനും ചിതറിപ്പാർക്കുകയും യേശുവിനോടുള്ള ഭക്തികൊണ്ട് അനേകർ ഒറ്റപ്പെടുകയും ക്ലേശിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവവചനത്തിന്റെ കുഴൽക്കണ്ണാടിച്ചില്ലിലൂടെയുള്ള ദൃശ്യ പകർപ്പിൽ നമ്മെ വീണ്ടെടുത്ത് തന്റെ സ്വന്തമാക്കിയ ഒരുവനെ ബഹുമാനിയ്ക്കുവാൻ ഒരുമിച്ചു നിൽക്കുന്നവരായ നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും നമുക്കു കാണാം.

നമുക്ക് നമ്മെ അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേക്ക് കൊണ്ടുവന്നവനെ സ്തുതിയ്ക്കുന്നതിന് ഒന്നിച്ചു കൂടാം! 

അതു സംഗ്രഹിക്കുക

ഓസ്വാള്‍ഡ് ചേമ്പേഴ്സ് ലണ്ടനിലെ ബൈബിള്‍ ട്രെയിനിംഗ് കോേളജില്‍ ആയിരുന്ന വര്‍ഷങ്ങളില്‍ (1911-15), താന്‍ തന്‍റെ ലക്ചറുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നത്. ഒരു യുവതി അതു വിശദീകരിക്കുന്നത്, ചര്‍ച്ച ഒരുമിച്ചുള്ള അടുത്ത ഭക്ഷണ സമയത്തേക്ക് നിശ്ചയിച്ചിരുന്നതിനാല്‍, ചേമ്പേഴ്സിന്‍റെ നേരെ ചോദ്യങ്ങളും തടസ്സവാദങ്ങളും വരുമായിരുന്നു. ഓസ്വാള്‍ഡ് പുഞ്ചിരിച്ചുകൊണ്ട് പറയും, "അതിപ്പോള്‍ വിടുക; അതു പിന്നീട് നിങ്ങളുടെയടുത്തെത്തും." വിഷയം കുറിക്കൊള്ളുവാനും തന്‍റെ സത്യം അവര്‍ക്കു വെളിപ്പെടുത്തുന്നതിനു ദൈവത്തെ അനുവദിക്കുവാനും അദ്ദേഹം അവരെ ഉത്സാഹിപ്പിക്കുമായിരുന്നു.

ഒരു കാര്യം കുറിക്കൊള്ളുക എന്നു പറഞ്ഞാല്‍, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയും ചെയ്യുക എന്നാണ്. ബേത്ത്ലഹേമിലെ യേശുവിന്‍റെ ജനനത്തിനും ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കും മശിഹായെ കാണാന്‍ വന്ന ആട്ടിയന്മാരുടെ സന്ദര്‍ശനത്തിനും ശേഷം, "മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു" (ലൂക്കൊസ് 2:19). പുതിയ നിയമ പണ്ഡിതനായ വി.ഇ.വൈന്‍ പറയുന്നത്, സംഗ്രഹിക്കുക എന്ന പദത്തിന്‍റെ അര്‍ത്ഥം, "ഒരുമിച്ചുകൂട്ടുക, ചര്‍ച്ച നടത്തുക, സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ഒരു സംഭവത്തെ മറ്റൊന്നിനോടു ചേര്‍ത്തു ചിന്തിക്കുക" എന്നിങ്ങനെയാണ് (ഋഃുീശെീൃ്യേ ഉശരശേീിമൃ്യ ീള ചലം ഠലമൊേലിേ ണീൃറെ).

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നാം ബുദ്ധിമുട്ടുമ്പോള്‍, ദൈവത്തെയും അവന്‍റെ ജ്ഞാനത്തെയും അന്വേഷിക്കുക എന്നതിന്‍റെ അര്‍ത്ഥം സംബന്ധിച്ച മറിയയുടെ വലിയ മാതൃക നമുക്കുണ്ട്.

അവളെപ്പോലെ നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ നടത്തിപ്പ് അംഗീകരിക്കുമ്പോള്‍ നമുക്കു സൂക്ഷിക്കുവാനും നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുവാനും കഴിയുന്ന അവന്‍റെ സ്നേഹപൂര്‍വ്വമായ നടത്തിപ്പിനെക്കുറിച്ചുള്ള അനേക പുതിയ കാര്യങ്ങള്‍ നമുക്കു ലഭിക്കും.