നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലെസ്ലി കോഹ്

ഓടിപ്പോകുക

ആയോധനകലയുടെ പരമ്പരാഗത ജാപ്പനീസ് രൂപമായ ഐക്കിഡോയെക്കുറിച്ചുള്ള ആമുഖപാഠം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരു ആക്രമണകാരിയെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ആദ്യ പ്രതികരണം "ഓടിപ്പോകുക" എന്നായിരിക്കണമെന്ന് സെൻസി അല്ലെങ്കിൽ അദ്ധ്യാപകൻ ഞങ്ങളോട് പറഞ്ഞു. “നിങ്ങൾക്ക് ഓടിപ്പോകുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം, നിങ്ങൾ പൊരുതുക,” അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.
ഓടിപ്പോകുക? ഞാൻ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വളരെ നൈപുണ്യമുള്ള ഈ സ്വയം പ്രതിരോധ പരിശീലകൻ പോരാട്ടത്തിൽ നിന്ന് ഓടിപ്പോകുവാൻ ഞങ്ങളോട് പറയുന്നത്? സത്യത്തിൽ ഇത് ഒരു ശരിയായ നടപടിയായി തോന്നിയില്ല - പോരാടുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച , ആദ്യത്തെ , സ്വയം പ്രതിരോധമെന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നതുവരെ . തീർച്ചയായും അതങ്ങനെയാണ്!
യേശുവിനെ അറസ്റ്റുചെയ്യുവാൻ നിരവധി ആളുകൾ വന്നപ്പോൾ, പത്രോസ് നമ്മിൽ ചിലർ പ്രതികരിക്കുന്നതു പോലെ വാളെടുത്ത് അവരിൽ ഒരാളെ ആക്രമിക്കുവാൻ ശ്രമിച്ചു (മത്താ. 26:51; യോഹ. 18:10 കാണുക). എന്നാൽ യേശു അവനെ തടഞ്ഞു, “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും?” (മത്താ. 26:54).
നീതിബോധം പ്രധാനമാണെങ്കിലും, ദൈവത്തിന്റെ രാജ്യവും നീതിയും മനസ്സിലാക്കുന്നതും പ്രധാനമാണ്. നമ്മുടെ കാഴ്ചപ്പാടിന് വിപരീതമായി, ദൈവരാജ്യം, ശത്രുക്കളെ സ്നേഹിക്കുവാനും തിന്മയെ കരുണകൊണ്ട് നേരിടുവാനും നമ്മെ ക്ഷണിക്കുന്നു (5:44). ലോകം പ്രതികരിക്കുന്നതിനു തികച്ചും വിപരീതമാണിത്, എങ്കിലും ദൈവം നമ്മിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ഒരു പ്രതികരണമാണിത്.
ലൂക്കോസ് 22:51 –ൽ പത്രോസ് മുറിവേല്പിച്ച മനുഷ്യന്റെ ചെവി യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്നു. അവൻ ചെയ്തതു പോലെ, പ്രയാസകരമായ സാഹചര്യങ്ങളോട് സമാധാനത്തോടും ശാന്തതയോടും കൂടെ പ്രതികരിക്കുവാൻ നമുക്ക് പഠിക്കാം. ദൈവം നമുക്കാവശ്യമുള്ളത് പ്രദാനം ചെയ്യും.

പാർക്കിങ്ങ് സ്ഥലത്തെ വഴക്ക്

ആ പാർക്കിങ്ങ് സ്ഥലത്ത് അരങ്ങേറിയ രംഗം ഇത്രയും പരിതാപകരം അല്ലായിരുന്നെങ്കിൽ വെറുമൊരു രസകരമായ വഴക്കായി തള്ളിക്കളയാമായിരുന്നു. ഒരാളുടെ കാർ മറ്റെയാളുടെ വഴി തടഞ്ഞു എന്ന പേരിൽ ഉണ്ടായ വാഗ്വാദത്തിൽ ആക്രോശങ്ങളും അസഭ്യം പറച്ചിലും ഒക്കെ നടന്നു.

ഈ സംഭവം വേദനാജനകമാകാൻ കാരണം അത് ഒരു പള്ളിയുടെ പാർക്കിങ്ങ് സ്ഥലത്താണ് നടന്നത് എന്നതാണ്. രണ്ടു പേരും കുറച്ച് മുമ്പ് ആയിരിക്കും സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒക്കെയുള്ള പ്രസംഗം കേട്ടത്. പക്ഷെ ദേഷ്യം വന്നപ്പോൾ എല്ലാം മറന്നു.

ഇത് കണ്ട് ഞാൻ വിഷമത്തോടെ തലകുലുക്കി-പക്ഷെ, ഞാനും ഒട്ടും മെച്ചമല്ല എന്ന് പെട്ടെന്ന് ഓർത്തു. എത്രയോ തവണയാണ് ബൈബിൾ വായിച്ച് വെച്ചയുടനെ തന്നെ തെറ്റായ ചിന്തകളിൽ മുഴുകി ഞാനും പാപം ചെയ്തിട്ടുള്ളത്.”ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്ന് പോകുന്നു” (യാക്കോബ് 1:23, 24) എന്ന വാക്യത്തിലെ മനുഷ്യനെപ്പോലെ എത്ര തവണ ഞാൻ പെരുമാറിയിരിക്കുന്നു!

ദൈവിക ആലോചനകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്താൽ പോരാ, അതിൽ പറഞ്ഞത് അനുസരിക്കണമെന്നാണ് യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നത് (വാ. 22). സമ്പൂർണ്ണമായ വിശ്വാസം എന്നത് തിരുവെഴുത്ത് അറിയുന്നതും പ്രാവർത്തികമാക്കുന്നതുമാണെന്ന് ഉറപ്പിച്ച് പറയുന്നു.

ജീവിത സാഹചര്യങ്ങൾ, വചനം പ്രാവർത്തികമാക്കുന്നത് ദുഷ്കരമാക്കാം. എന്നാൽ നാം പിതാവിനോട് പ്രാർത്ഥിച്ചാൽ, വചനം അനുസരിച്ച് പ്രവൃത്തികളാൽ അവനെ പ്രസാദിപ്പിക്കുന്നതിന് തീർച്ചയായും അവൻ നമ്മെ സഹായിക്കും.

ഒരു പുതിയ തുടക്കം

ഋതുക്കളുടെ മാറ്റവുമായിബന്ധപ്പെട്ടാണ് എല്ലായിടത്തുമുള്ളതമിഴ് കുടുംബങ്ങൾ തമിഴ് പുതുവർഷം ആഘോഷിക്കുന്നത്. സാധാരണയായി ജനുവരി പകുതിയോടെവരുന്ന തമിഴ് പുതുവർഷം, കുടുംബസംഗമങ്ങളുടെയും വേളയാണ്.    അതുമായി ബന്ധപ്പെട്ട പല പാരമ്പര്യങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ആ സമയം അവർ പുതുവസ്ത്രങ്ങൾ വാങ്ങിക്കുകയും, വീടുകൾ നന്നായി വൃത്തിയാക്കുകയും, വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൊടുക്കുകയും ചെയ്തുകൊണ്ടു പഴയ ബന്ധങ്ങൾ പുതുക്കുന്നു. ഭൂതകാലത്തെ മറക്കുവാനും പുതിയതുടക്കത്തോടെപുതുവർഷം ആരംഭിക്കുവാനും ഇത് ഓർമ്മിപ്പിക്കുന്നു.

ഇതുപോലുള്ള പാരമ്പര്യങ്ങൾ ക്രിസ്തുവിലുള്ള നമ്മുടെ പുതിയ ജീവിതത്തെ ഓർമ്മപ്പെടുത്തുന്നു. നാം ആരായിരുന്നുഎന്നതും, എന്തു പ്രവർത്തിച്ചുഎന്നതും പിന്നിൽ എറിഞ്ഞുകളയുവാൻ കഴിയും.  യേശുക്രിസ്തുവിന്റെകുരിശിലെ മരണം മൂലംസമ്പൂർണ്ണപാപക്ഷമലഭിച്ചതിനാൽനമ്മുടെ പഴയ കാലമോർത്ത്സ്വയംപഴിക്കുന്നത് അവസാനിപ്പിക്കുവാനും കുറ്റബോധം ഇല്ലാതിരിക്കുവാനുംകഴിയും. കൂടാതെ, യേശുവിനെപ്പോലെ ആകുവാൻ അനുദിനരൂപാന്തരംപ്രാപിക്കുന്നതിന്പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടു നമുക്കൊരുപുതുജീവിതം ആരംഭിക്കാനുമാകും.

അതിനാലാണ്പൗലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് "പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!" (2കൊരി. 5:17)എന്ന്. “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു”(5:19), എന്ന ലളിതവും ശക്തവുമായ സത്യം നിമിത്തം നമുക്കും ഇത് പറയാൻ കഴിയും. 

നമുക്കു ചുറ്റുമുള്ളവർനമ്മുടെ തെറ്റുകൾ മറക്കുവാൻ തയ്യാറാകണമെന്നില്ല, എന്നാൽ ഇപ്പോൾ  “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ലാത്തതിനാൽ” (റോമർ 8: 1) നമുക്ക് സന്തോഷിക്കാം. പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ, "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" (റോമർ 8:31). അതിനാൽ, ക്രിസ്തുയേശുവിലൂടെ ദൈവം നമുക്ക് നൽകിയ പുതിയ തുടക്കത്തെ നമുക്കാസ്വദിക്കാം.

വിലപ്പെട്ട ഒരു കാത്തിരിപ്പ്

യുക്തിരഹിതനായ ഒരു മേലുദ്യോഗസ്ഥന്റെ കൂടെ നീണ്ട മണിക്കൂറുകൾ സംഘർഷഭരിതമായ ജോലി ചെയ്യേണ്ടി വന്നതിനാൽ ആ ജോലി ഉപേക്ഷിക്കുവാൻ അഭിനവ് വിചാരിച്ചു. പക്ഷെ അവന് ഭാര്യയും, ചെറിയ ഒരു കുട്ടിയും പിന്നെ വലിയ കടബാധ്യതയും ഉണ്ടായിരുന്നു. അവന് എന്തായാലും ജോലി രാജിവെക്കുന്നതിനുള്ള തോന്നൽ ഉണ്ടാകുമ്പോൾ  അവന്റെ ഭാര്യ അവനോടു “ കുറച്ചു കൂടി പിടിച്ച് നിന്ന് ദൈവം നമുക്ക് എന്താണ് തരുന്നത് എന്ന് നോക്കാമെന്നും”  ഓർമ്മിപ്പിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. അഭിനവിന് ഒരു പുതിയ ജോലി ലഭിച്ചു; അത് അവന് ഇഷ്ടപ്പെട്ട ജോലിയായിരുന്നു ; വീട്ടുകാരോടൊന്നിച്ച് ചെലവഴിക്കുന്നതിന് കൂടുതൽ സമയവും ലഭിച്ചു.  “ആ മാസങ്ങൾ വളരെ നീണ്ടതായിരുന്നു, പക്ഷേ ദൈവം തന്റെ സമയത്ത് നടപ്പാക്കുന്ന പദ്ധതിക്കായി കാത്തിരിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു  ” എന്ന് അവൻ എന്നോടു പറഞ്ഞു.

നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിൽ ദൈവത്തിന്റെ സഹായത്തിനായുള്ള കാത്തിരിപ്പ് വളരെ ബുദ്ധിമുട്ടുള്ളതാണ്; അത്  ആദ്യം നമ്മെ നമ്മുടേതായ പ്രതിവിധികളെ കണ്ടുപിടിക്കുവാൻ പ്രേരിപ്പിക്കും. ഇസ്രായേല്യർ അതുതന്നെയാണ് ചെയ്തത്: തങ്ങളുടെ ശത്രുക്കളിൽ നിന്നുള്ള ഭീഷണിയിൽ അവർ ദൈവത്തിലേക്ക് തിരിയുന്നതിന് പകരം ഈജിപ്തിൽ നിന്നുള്ള സഹായം തേടി (യെശയ്യാ 30:2). പക്ഷേ ദൈവം അവരോട് പറഞ്ഞു: മനംതിരിഞ്ഞു അവനിൽ വിശ്വസിച്ചാൽ മാത്രമേ അവർ ശക്തിയും രക്ഷയും പ്രാപിക്കയുള്ളൂ എന്ന്.( വാ.15). അതുകൊണ്ട്, “ യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു”(വാ.18) എന്ന് അവൻ കൂട്ടിച്ചേർത്തു.

ദൈവത്തിനായി കാത്തിരിക്കുന്നതിന് വിശ്വാസവും ക്ഷമയും ആവശ്യമാണ്. പക്ഷെ, ഇതിന്റെ എല്ലാം അവസാനത്തിൽ അവന്റെ ഉത്തരം നാം കാണുമ്പോൾ, ആ കാത്തിരിപ്പിന്റെ വില നമുക്ക് ബോധ്യപ്പെടും.  “അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” (വാ.18). പിന്നെ ഇതിനേക്കാൾ ആശ്ചര്യമുളവാകുന്ന കാര്യം, നാം അവന്റെ അടുക്കൽ വരുന്നതിനായി ദൈവം കാത്തിരിക്കുന്നു എന്നുള്ളതാണ്.

സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും

കുട്ടിയെന്ന  നിലയിൽ ടെന്നിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നി. പിതാവിൽ നിന്നും അവൻ അംഗീകാരം പ്രതീക്ഷിച്ചു എങ്കിലും അത് അവന് ഒരിക്കലും ലഭിച്ചില്ല. വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും  ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല എന്നാണ് അവന് തോന്നിയത്. പ്രായപൂർത്തിയായിട്ടും ഈ അരക്ഷിതത്വം അവനെ വിട്ടു മാറിയില്ല. ഞാൻ ഒന്നിനും കൊള്ളാത്തവനാണോ എന്ന ചിന്ത അവനെ നിരന്തരം അലട്ടിയിരുന്നു.

യേശുവിനെ രക്ഷകനായി സ്വീകരിച്ചപ്പോഴാണ് ടെന്നി നാളിതുവരെ ആഗ്രഹിച്ചിരുന്ന അംഗീകാരവും സുരക്ഷിതത്വവും അയാൾ കണ്ടെത്തിയത്. തന്നെ സൃഷ്ടിച്ച ദൈവം, തന്നെ സ്നേഹിക്കുകയും സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്യുന്നു എന്നത് അവന് ബോധ്യമായി. താൻ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്ത ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇപ്പോൾ അയാൾക്ക് കഴിയുന്നു.

യെശയ്യാവ് 43: 1-4 ൽ ദൈവം തന്റെ തെരഞ്ഞടുക്കപ്പെട്ട ജനത്തോട് പറയുന്നത് , താൻ അവരെ സൃഷ്ടിച്ചു; അവരെ തന്റെ ശക്തിയാൽ വിടുവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നാണ്. " നീ എനിക്കു വിലയേറിയവനും മാന്യനും ആണ് " എന്ന് ദൈവം പ്രസ്താവിച്ചു; അവരെ സ്നേഹിക്കുന്നതു കൊണ്ട് അവർക്കു വേണ്ടി ഇടപെടുകയും ചെയ്യുന്നു. ( വാ. 4)

ദൈവം സ്നേഹിക്കുന്നവർക്ക് അവിടുന്ന് കല്പിക്കുന്ന വില അവർ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ദൈവം അവരെ തെരഞ്ഞെടുത്ത് അവരെ തന്റെ സ്വന്ത ജനമാക്കി എന്ന ലളിതവും ശക്തവുമായ സത്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.

യെശെയ്യാവ് 43 ലെ ഈ വാക്കുകൾ ടെന്നിക്ക് വലിയ സുരക്ഷിതത്വബോധം നൽകി എന്ന് മാത്രമല്ല, ദൈവം തന്നെ ഭരമേല്പിച്ച ഏതു കാര്യവും ഏറ്റവും നന്നായി ചെയ്യുവാനുള്ള  വലിയ ആത്മ വിശ്വാസവും നല്കി. ഇന്ന് അദ്ദേഹം ഒരു പാസ്റ്ററായി, യേശുവിൽ നാം സ്വീകാരവും അംഗീകാരവും പ്രാപിച്ചിരിക്കുന്നു എന്ന ജീവദായക സത്യം മററുള്ളവരോട് പങ്കുവെക്കാനുള്ള എല്ലാ പരിശ്രമവും ചെയ്തുവരുന്നു. ഈ യാഥാർത്ഥ്യമുൾക്കൊണ്ട് ധൈര്യപൂർവ്വം നിലനില്ക്കാൻ നമുക്കുമാകട്ടെ.

മറ്റുള്ളവർക്കുവേണ്ടി

കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സിംഗപ്പൂരിലെ പലരും രോഗം ബാധിക്കാതിരിക്കാൻ വീട്ടിൽ തന്നെയിരുന്നു. പക്ഷേ അത് സുരക്ഷിതമാണെന്ന് കരുതി ഞാൻ സന്തോഷത്തോടെ നീന്തൽ തുടർന്നു.

ഞാൻ പൊതു സ്ഥലങ്ങളിലെ നീന്തൽ കുളങ്ങൾ ഉപയോഗിക്കുന്നതിനാൽ, എനിക്ക് കോവിഡ് വന്നാൽ  പ്രായമായ തന്റെ അമ്മയ്ക്ക്‌ വൈറ്സ് ബാധ ഉണ്ടായേക്കാമെന്ന് എന്റെ ഭാര്യ ഭയന്നു. "കുറച്ചു സമയത്തേക്ക് എനിക്ക് വേണ്ടി നീന്തൽ ഒഴിവാക്കാൻ കഴിയില്ലേ" എന്നവൾ എന്നോട് ചോദിച്ചു.

ആദ്യം, ചെറിയ അപകടസാധ്യതയുണ്ടെന്ന് വാദിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇത് അവളുടെ വികാരങ്ങളെക്കാൾ മുറിപ്പെടുത്തുന്നു എന്ന് എനിക്ക് മനസ്സിലായി.  ഇത് അവളെ വിഷമിപ്പിക്കുന്നെങ്കിൽ-അത്ര പ്രധാനമല്ലാത്ത- നീന്തലിന് ഞാൻ എന്തിനിത്ര പ്രാധാന്യം കൊടുക്കണം. 

റോമർ 14 ൽ, അപ്പൊസ്‌തലനായ പൗലോസ് ക്രിസ്തുവിലുള്ള വിശ്വാസികൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നതും ചില ഉത്സവങ്ങളിൽ പങ്കെടുക്കുന്നതും മുതലായ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നത് കാണാം. ചിലർ അവരുടെ കാഴ്ചപ്പാടുകളെ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലനായിരുന്നു.

അപ്പൊസ്‌തലനായ പൗലോസ് റോമിലുള്ള സഭയെയും നമ്മെയും ഓർമ്മപ്പെടുത്തുന്നുന്നത്, യേശുവിലുള്ള വിശ്വാസികൾ സാഹചര്യങ്ങളെ വ്യത്യമായാണ് കാണുന്നത് എന്നാണ്. നമുക്കും നമ്മുടെ മനോഭാവങ്ങൾക്കും  ആചാരങ്ങൾക്കും നിറം നൽകുന്ന വ്യത്യസ്തമായ പശ്ചാത്തലങ്ങളുണ്ട്. "അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ"(വാ.13) എന്ന് അദ്ദേഹം എഴുതി.

ദൈവത്തിന്റെ കൃപ നമുക്ക് സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം സഹവിശ്വാസികളോടുള്ള അവിടുത്തെ സ്നേഹം പ്രദർശിപ്പിക്കുവാനും നമ്മെ സഹായിക്കുന്നു. സുവിശേഷത്തിൽ കാണുന്ന അടിസ്ഥാന സത്യങ്ങളുമായി വിരുദ്ധമല്ലാത്ത തരത്തിൽ നിയമങ്ങളെയും ആചാരങ്ങളെയുംകുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളെ മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങൾക്കുമേൽ കാണുവാൻ ആ സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാം (വാ.20). 

പരിശുദ്ധാത്മാവിൽ നിന്നുള്ള സഹായം

ഞാനും എന്റെ സഹപാഠികളും സർവ്വകലാശാലയിൽ വല്ലപ്പോഴുമൊക്കെ നടക്കുന്ന പ്രഭാഷണങ്ങൾ ഒഴിവാക്കാറുണ്ടെങ്കിലും, വർഷാവസാന പരീക്ഷകൾക്ക് ഒരാഴ്ച മുമ്പു നടക്കുന്ന പ്രൊഫസർ ക്രിസിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എല്ലാവരും എപ്പോഴും ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം തയ്യാറാക്കിയ പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനകൾ നൽകുന്നത്.

ഞങ്ങൾ നന്നായി പഠിക്കണമെന്ന് പ്രൊഫസർ ക്രിസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നതുവരെ അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തിരുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഉയർന്ന മാനദണ്ഡങ്ങളുണ്ടായിരുന്നു, എങ്കിലും അവ പാലിക്കാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുകയായിരുന്നു. ശരിയായി തയ്യാറെടുക്കുന്നതിന് ഞങ്ങൾ ചെയ്യേണ്ടത് പ്രഭാഷണത്തിൽ പങ്കെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക എന്നതായിരുന്നു. 

ദൈവവും അങ്ങനെയാണെന്ന് അതെന്നെ ബോധ്യപ്പെടുത്തി. ദൈവത്തിന് തന്റെ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, എന്നാൽ നാമും തന്നെപ്പോലെ തന്നെ ആയിരിക്കണമെന്ന് അവൻ അഗാധമായി ആഗ്രഹിക്കുന്നതിനാൽ, ആ മാനദണ്ഡങ്ങൾ പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കു നൽകി.

യിരെമ്യാവ് 3:11-14 ൽ, അവിശ്വസ്തരായ യിസ്രായേലിനോട് അവരുടെ കുറ്റം സമ്മതിച്ച് അവങ്കലേക്ക് മടങ്ങിവരാൻ ദൈവം ആവശ്യപ്പെട്ടു. എന്നാൽ അവർ എത്രമാത്രം ശാഠ്യക്കാരും ബലഹീനരുമാണ് എന്നറിയുന്നതിനാൽ അവൻ അവരെ സഹായിക്കും. അവരുടെ വിശ്വാസത്യാഗ വഴികളെ സൗഖ്യമാക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തു (വാ. 22), അവരെ പഠിപ്പിക്കാനും നയിക്കാനും അവൻ ഇടയന്മാരെ അയച്ചു (വാ. 15).

നാം എത്ര വലിയ പാപത്തിൽ കുടുങ്ങിയാലും അല്ലെങ്കിൽ നാം ദൈവത്തിൽ നിന്ന് എത്ര ദൂരം അകന്നാലും നമ്മുടെ വിശ്വാസത്യാഗത്തെ സുഖപ്പെടുത്താൻ അവൻ തയ്യാറാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! നാം ചെയ്യേണ്ടത് നമ്മുടെ തെറ്റായ വഴികൾ അംഗീകരിക്കുകയും അവന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.

ഓരോ ശ്വാസവും

ശരീരത്തിന്റെ സ്വയം രോഗപ്രതിരോധത്തോടു ബന്ധപ്പെട്ട അപൂര്‍വമായ ഒരു രോഗം ടീ ഉന്‍നെ ബാധിച്ചിട്ട് അതവന്റെ എല്ലാ പേശികളെയും ദുര്‍ബലപ്പെടുത്തി. ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയപ്പോഴാണ് ശ്വസിക്കാന്‍ കഴിയുന്നത് ഒരു ദാനമാണെന്ന് അവന്‍ മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെയായി, സെക്കന്‍ഡുകളുടെ ഇടവേളകളില്‍ ഒരു യന്ത്രമുപയോഗിച്ച് ശ്വാസകോശത്തിലേക്ക് വായു പമ്പു ചെയ്യേണ്ടിവന്നു. ഇത് അവന്റെ ചികിത്സയുടെ വേദനാജനകമായ ഭാഗമായിരുന്നു.

ടീ ഉന്‍ അത്ഭുതകരമായ ഒരു തിരിച്ചുവരവു നടത്തി. ജീവിതവെല്ലുവിളികളെക്കുറിച്ചു പരാതിപ്പെടരുതെന്ന് ഇന്ന് അദ്ദേഹം സ്വയം ഓര്‍മ്മിപ്പിക്കുന്നു. 'ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കും, അതിന് എനിക്ക് കഴിയുന്നതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.''

നമുക്ക് ആവശ്യമുള്ളതോ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ ഏറ്റവും വലിയ അത്ഭുതങ്ങളാകാമെന്ന കാര്യം മറക്കുന്നതും എത്ര എളുപ്പമാണ്! യെഹെസ്‌കേലിന്റെ ദര്‍ശനത്തില്‍ (യെഹെസ്‌കേല്‍ 37:1-14), ഉണങ്ങിയ അസ്ഥികള്‍ക്കു ജീവന്‍ നല്‍കാന്‍ തനിക്കു മാത്രമേ കഴിയൂ എന്നു ദൈവം പ്രവാചകനെ കാണിച്ചു. ഞരമ്പും മാംസവും ത്വക്കും പ്രത്യക്ഷപ്പെട്ടതിനുശേഷവും 'ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു'' (വാ. 8). ദൈവം അവര്‍ക്കു ശ്വാസം നല്‍കിയപ്പോഴാണ് അവര്‍ക്കു വീണ്ടും ജീവിക്കാന്‍ കഴിഞ്ഞത് (വാ. 10).

യിസ്രായേലിനെ നാശത്തില്‍നിന്നു പുനഃസ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെ ഈ ദര്‍ശനം ചിത്രീകരിക്കുന്നു. വലുതോ ചെറുതോ ആയ എനിക്കുള്ളതെന്തും ദൈവം എനിക്കു ശ്വാസം നല്‍കുന്നില്ലെങ്കില്‍ ഉപയോഗശൂന്യമാണെന്നും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും ലളിതമായ അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു നന്ദി പറയുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ദൈനംദിന പോരാട്ടത്തിനിടയില്‍, ഒരു ദീര്‍ഘശ്വാസം എടുക്കാന്‍ ഇടയ്ക്കിടെ നിര്‍ത്താം; ''ശ്വാസമുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ'' (സങ്കീര്‍ത്തനം 150:6).

ടിക്, ടിക് ശബ്ദം ഉണ്ടാക്കുന്ന ഒരു വാച്ച്

ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഐസ്ഹൗസില്‍ ഐസ് സംഭരിക്കുകയായിരുന്നു. പെട്ടെന്ന് അവരില്‍ ഒരാള്‍ ജനാലയില്ലാത്ത ആ കെട്ടിടത്തില്‍ തന്റെ വാച്ച് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കി. അയാളും കൂട്ടുകാരും അത് തിരഞ്ഞുവെങ്കിലും നിഷ്ഫലമായി.

പ്രതീക്ഷ കൈവിട്ട അവര്‍ പുറത്തുകടക്കുന്നത് കണ്ട ഒരു ആണ്‍കുട്ടി കെട്ടിടത്തിലുള്ളിലേക്ക് പോയി. താമസിയാതെ അവന്‍ വാച്ചുമായി പുറത്തുവന്നു. ഇത് എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: 'ഞാന്‍ വെറുതെ ശാന്തമായി ഇരുന്നു, താമസിയാതെ അതിന്റെ ടിക്, ടിക് ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.'

മിണ്ടാതെയിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ബൈബിള്‍ വളരെയധികം സംസാരിക്കുന്നു. അതിശയിക്കാനില്ല, കാരണം ദൈവം ചിലപ്പോള്‍ മൃദു ശബ്ദത്തിലാണ് സംസാരിക്കുന്നത് (1 രാജാക്കന്മാര്‍ 19:12). ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍, അവനെ കേള്‍ക്കാന്‍ പ്രയാസമാണ്. എന്നാല്‍ നാം തിരക്കുകള്‍ നിര്‍ത്തി അവനോടും തിരുവെഴുത്തുകളോടും ഒപ്പം ശാന്തമായി സമയം ചെലവഴിക്കുകയാണെങ്കില്‍, നമ്മുടെ ചിന്തകളില്‍ അവിടുത്തെ സൗമ്യമായ ശബ്ദം കേള്‍ക്കാന്‍ കഴിയും.

ദുഷ്ടന്മാരുടെ 'ദുഷ്ട പദ്ധതികളില്‍' നിന്ന് നമ്മെ രക്ഷിക്കാനും അഭയം നല്‍കാനും വിശ്വസ്തരായി തുടരുന്നതിനു നമ്മെ സഹായിക്കാനും ദൈവത്തെ നമുക്കു വിശ്വസിക്കാമെന്ന് സങ്കീര്‍ത്തനം 37:1-7 ഉറപ്പുനല്‍കുന്നു. എന്നാല്‍, ചുറ്റുപാടും പ്രക്ഷുബ്ധമാകുമ്പോള്‍ നമുക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?

7-ാം വാക്യം ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: 'യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്കുക.' പ്രാര്‍ത്ഥനയ്ക്കു ശേഷം അല്പ മിനിറ്റുകള്‍ മൗനം പാലിക്കാന്‍ പഠിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. അല്ലെങ്കില്‍ നിശബ്ദമായി ബൈബിള്‍ വായിച്ച് വാക്കുകള്‍ നമ്മുടെ ഹൃദയത്തെ കുതിര്‍ക്കാന്‍ അനുവദിക്കുക. അപ്പോള്‍, ഒരുപക്ഷേ, അവിടുത്തെ ജ്ഞാനം നമ്മോട് സംസാരിക്കുന്നത് നാം കേള്‍ക്കും - ഒരു വാച്ചിന്റെ ടിക്, ടിക് ശബ്ദം പോലെ ശാന്തമായും ക്രമമായും.

ദൈര്‍ഘ്യമുള്ള വഴി

തന്റെ സമപ്രായക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ബെന്യാമിന് അസൂയപ്പെടാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ''നിനക്കെന്തുകൊണ്ടാണ് ഇതുവരെ ഒരു മാനേജരാകാന്‍ കഴിയാത്തത്? നീ അത് അര്‍ഹിക്കുന്നു,''സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബെന്‍ തന്റെ തൊഴില്‍ വിഷയം ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ''ഇതാണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെങ്കില്‍, ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും,'' അദ്ദേഹം മറുപടി നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ബെന്നിന് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തിന്റെ അധിക അനുഭവം ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും കീഴുദ്യോഗസ്ഥരുടെ ബഹുമാനം നേടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ ചില സമപ്രായക്കാര്‍ അവരുടെ മേല്‍നോട്ട ചുമതലകളുമായി മല്ലിടുകയായിരുന്നു, കാരണം അവര്‍ അതിനു തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. ദൈവം തന്നെ ''ദൈര്‍ഘ്യമുള്ള വഴിയെ'' കൊണ്ടുപോയെന്ന് ബെന്‍ മനസ്സിലാക്കി.

ദൈവം യിസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ചപ്പോള്‍ (പുറപ്പാട് 13:17-18), കനാനിലേക്കുള്ള ''കുറുക്കുവഴി'' അപകടസാധ്യത നിറഞ്ഞതിനാല്‍ അവന്‍ ദൈര്‍ഘ്യമുള്ള വഴി തിരഞ്ഞെടുത്തു. ദൈര്‍ഘ്യമേറിയ യാത്ര, ബൈബിള്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കുക, തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.

ഹ്രസ്വമായ മാര്‍ഗം എല്ലായ്‌പ്പോഴും മികച്ചതല്ല. ചില സമയങ്ങളില്‍ ജീവിതത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അത് നമ്മുടെ ജോലിയിലായാലും മറ്റ് പരിശ്രമങ്ങളിലായാലും. അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് നാം നന്നായി തയ്യാറാകും. കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയും.