നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ദൈവം സഹായിക്കുന്നതുപോലെയുള്ള ഒരു സഹായം

ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നയാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേക്കിനു ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി.

20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്.

ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു: 

"... കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും."

ദൈവം തന്റെ ജനത്തോട് പറഞ്ഞു: "നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും ..." (വാ.12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം.

യേശു ഉള്ളത്തിൽ വസിക്കുന്നു

പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ  എന്റെ കൂടെ കഴിയാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല.  തുടർന്നുള്ള ജീവിത കാലം മുഴുവൻ അവർ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ നിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി - ദൈവം അവരെ വിളിച്ചതിന് ശേഷവും  ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.

ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് 'കൂടാരമടിച്ചു' എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ 'അവൻ നമ്മുടെയിടയിൽ വീട് വെച്ചു' എന്നാണ്.

വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: "അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ...." (എഫെ. 3: 16, 17).

ഒരു സന്ദർശകനല്ല യേശു ഇനി; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം.

 

ദൈവത്തിന്റെ തുറന്ന വാതിലുകൾ

ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും, എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ, എന്റെ പുതിയ സ്കൂളിലെ "മികച്ച" എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

പുരാതന ഫിലദെൽഫ്യയിലെ സഭ അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാക്കിയിരിക്കുന്നു. ആ ചെറിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾക്ക് ഇരയായിത്തീർന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് "അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല." (വാക്യം 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ "ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ" തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, "ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും" ചെയ്യുന്നവനാണ് (വാക്യം 7).

നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ, ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. "ഞാൻ വാതിൽ ആകുന്നു," യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം.

സ്നേഹത്തോടെ സമ്മാനിച്ചത്

വിവാഹദിനത്തിൽ, ഗ്വെൻഡോലിൻ സ്റ്റൾഗിസ്  താൻ സ്വപ്നം കണ്ടതുപോലെ തന്റെ വിവാഹ വസ്ത്രം ധരിച്ചു. എന്നിട്ട് തന്റെ ആവശ്യത്തിന് ശേഷം അവൾ അത് അപരിചിതയായ ഒരാൾക്ക് സമ്മാനിച്ചു. അലമാരയ്ക്കകത്തിരുന്ന് പൊടി പിടിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് അതാണെന്ന് സ്റ്റൾഗിസ് വിശ്വസിച്ചു. മറ്റ് നവവധുക്കൾ ഇത് ഏറ്റെടുത്തു. ഇപ്പോൾ നിരവധി സ്ത്രീകൾ അവളുടെ സോഷ്യൽ മീഡിയ സൈറ്റിൽ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യാനും ചിലർ അവ കൈപ്പറ്റുവാനും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദാതാവ് പറഞ്ഞതുപോലെ, "ഈ വസ്ത്രം വധുവിൽ നിന്ന് വധുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അതിന്റെ അവസാനം, എല്ലാ ആഘോഷങ്ങളും കാരണം, അത് ജീർണ്ണിച്ചുപോകുകയും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ദാനധർമ്മം ഒരു ആഘോഷമായി തോന്നാം, തീർച്ചയായും. സാദൃശ്യവാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും." (സദൃശവാക്യങ്ങൾ 11:24-25).

അപ്പോസ്തലനായ പൗലോസ് പുതിയ നിയമത്തിൽ ഈ തത്ത്വം പഠിപ്പിച്ചു. എഫേസോസിലെ വിശ്വാസികളോട് യാത്ര പറയുമ്പോൾ, അവൻ അവർക്ക് ഒരു അനുഗ്രഹം നൽകുകയും (അപ്പ. പ്രവ 20:32) ഔദാര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവർ പിന്തുടരേണ്ട ഒരു മാതൃകയായി പൗലോസ് തന്റെ സ്വന്തം തൊഴിലിന്റെ നീതിശാസ്ത്രം ചൂണ്ടിക്കാട്ടി. പൗലോസ് പറഞ്ഞു, "ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു." (വാക്യം 35).

ഉദാരമനസ്കത ദൈവത്തെ പ്രതിഫലിപ്പിക്കുന്നു. “... ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16). അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് അവന്റെ മഹത്തായ മാതൃക പിന്തുടരാം.

പരിചരണത്തിലൂടെ പങ്കിടൽ

താൻ ആർക്കെങ്കിലും ഒരു അനുഗ്രഹമായിത്തീരണമെന്ന് ഒരു യുവ പാസ്റ്റർ ദിവസവും രാവിലെ പ്രാർത്ഥിക്കുമായിരുന്നു. പലപ്പോഴും, തന്നെ വിസ്മയിപ്പിച്ചുകൊണ്ട്, അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ലഭിക്കുമായിരുന്നു. ഒരു ദിവസം, ഒരു സഹപ്രവർത്തകനോടൊപ്പം വെയിലത്ത് ഇരിക്കുമ്പോൾ, അയാൾ പാസ്റ്ററോട് യേശുവിനെക്കുറിച്ച് ചോദിച്ചു. തർക്കിക്കുകയോ, ശബ്ദമുയർത്തുകയോ ചെയ്യാതെ, മറ്റെയാളുടെ ചോദ്യങ്ങൾക്ക് പാസ്റ്റർ ലളിതമായി ഉത്തരം നൽകി. അത് ഒരു സാധാരണ സംസാരമായിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മൂലം അത് സ്‌നേഹപൂർവും, ഫലപ്രദവും ആയിത്തീർന്നു എന്ന് പാസ്റ്റർ അഭിപ്രായപ്പെട്ടു. ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ള ഒരു പുതിയ സുഹൃത്തിനെയും അതുമൂലം ലഭിച്ചു.

പരിശുദ്ധാത്മാവ് നമ്മെ നയിക്കാൻ അനുവദിച്ചാൽ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് ഏറ്റവും നന്നയിട്ട് പറയാൻ സാധിക്കും. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (അപ്പോ. 1:8). 

"ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം;" (ഗലാത്യർ 5:22-23). ആത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിച്ചുകൊണ്ട്, ആ യുവ പാസ്റ്റർ പത്രോസിന്റെ നിർദ്ദേശം പ്രാവർത്തികമാക്കി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രോസ് 3:15).

ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം നാം കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും, അവന്റെ ആത്മാവ് നമ്മെ നയിക്കുന്നുണ്ടെന്ന് നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. അപ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.

സംരക്ഷണം നല്കുന്ന ദൈവസ്നേഹം

ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കറകറശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.

നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്‌നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങൾ നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.

യേശു പഠിപ്പിച്ചു, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു." (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . .  നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു." അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, "അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും" (വാ. 16-17; 20).

“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണവും സ്നേഹവുമാണ്.

പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്.

ക്രിസ്തുവിനെപ്പോലെ കൊടുക്കുക

അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറി 1905-ലെ തന്റെ പ്രിയപ്പെട്ട  ക്രിസ്തുമസ് കഥ ദ ഗിഫ്റ്റ് ഓഫ് ദി മാഗി എഴുതിയപ്പോൾ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹം പാടുപെടുകയായിരുന്നു. എന്നിട്ടും, അദ്ദേഹം ഒരു പ്രചോദനാത്മക കഥ രചിച്ചു, അത് മനോഹരമായ, ക്രിസ്തുതുല്യമായ ത്യാഗം എന്ന സ്വഭാവ സവിശേഷതയെ എടുത്തുകാണിക്കുന്നു. കഥയിൽ, ദരിദ്രയായ ഒരു ഭാര്യ ക്രിസ്മസ് തലേന്ന് തന്റെ ഭർത്താവിന് സ്വർണ്ണ പോക്കറ്റ് വാച്ച് ചെയിൻ വാങ്ങുന്നതിനായി തന്റെ മനോഹരമായ നീളമുള്ള മുടി വിൽക്കുന്നു. അതറിയാതെ, അവളുടെ സുന്ദരമായ മുടിക്കുവേണ്ടി ഒരു സെറ്റ് ചീപ്പുകൾ വാങ്ങാൻ അവളുടെ ഭർത്താവ് തന്റെ പോക്കറ്റ് വാച്ച് വിറ്റു.

അവർ പരസ്പരം നൽകിയ ഏറ്റവും വലിയ സമ്മാനം? ത്യാഗം. ഓരോരുത്തരുടെയും പ്രവൃത്തി ഏറ്റവും വലിയ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു. 

ആ രീതിയിൽ, ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വിദ്വാന്മാർ (ജ്ഞാനികൾ) ശിശുവിനു നൽകിയ സ്‌നേഹദാനങ്ങളെ ഈ കഥ പ്രതിനിധീകരിക്കുന്നു (മത്തായി 2:1,11 കാണുക). എന്നിരുന്നാലും, ആ സമ്മാനങ്ങളേക്കാളുപരിയായി, ശിശുവായ യേശു വളർന്ന്, ഒരു ദിവസം ലോകത്തിനു മുഴുവൻ തന്റെ ജീവൻ നൽകും.

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് നമ്മുടെ സമയം, സമ്പത്ത്, സ്‌നേഹത്തിന്റെ പ്രദർശനമായ മറ്റെല്ലാം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് അവന്റെ മഹത്തായ സമ്മാനം എടുത്തുകാണിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ’’ (റോമർ 12:1). യേശുവിന്റെ സ്‌നേഹത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നതിനേക്കാൾ മികച്ച ദാനം മറ്റൊന്നില്ല.

 

എല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയം

തങ്ങളുടെ സഹപാഠിയുടെ ജന്മദിന പാർട്ടിയിൽ തന്റെ ഉറ്റ സുഹൃത്ത് നിലേഷിനൊപ്പം ഒമ്പത് വയസ്സുകാരനായ മഹേഷ് എത്തി. എന്നാൽ, പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയുടെ അമ്മ മഹേഷിനു പ്രവേശനം നിഷേധിച്ചു. ''ആവശ്യത്തിന് കസേരകളില്ല,'' അവൾ ശഠിച്ചു. തന്റെ കൊച്ചു സുഹൃത്തിന് കസേര കൊടുത്തിട്ട് നിലത്തിരിക്കാൻ നിലേഷ് തയ്യാറായെങ്കിലും അമ്മ  സമ്മതിച്ചില്ല. നിരാശനായ നിലേഷ് സമ്മാനങ്ങൾ അവിടെവെച്ചിട്ട് മഹേഷിനൊപ്പം വീട്ടിലേക്ക് മടങ്ങി, ഈ തിരസ്‌കരണം അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു.

ഇപ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷം, ഒരു അദ്ധ്യാപകനായ നിലേഷ് തന്റെ ക്ലാസ് മുറിയിൽ ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുന്നു. എന്തുകൊണ്ടാണെന്ന് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ, “എപ്പോഴും ആർക്കും ക്ലാസ് മുറിയിൽ ഇടം ഉണ്ടായിരിക്കണം’’ എന്ന ഓർമ്മപ്പെടുത്തലാണതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഒരു ഹൃദയം യേശുവിന്റെ സ്വാഗതാർഹമായ ജീവിതത്തിൽ കാണാം: ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). ഈ ക്ഷണം യേശുവിന്റെ ശുശ്രൂഷയുടെ “ആദ്യം യെഹൂദൻ'' (റോമർ 1:16) എന്ന പ്രസ്താവനയ്ക്കു വിരുദ്ധമായി തോന്നിയേക്കാം. എന്നാൽ രക്ഷയുടെ ദാനം യേശുവിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. “വിശ്വസിക്കുന്ന എല്ലാവർക്കും ഇത് ... വെളിപ്പെട്ടുവന്നിരിക്കുന്നു,’’ ''ഒരു വ്യത്യാസവുമില്ല്,'' പൗലോസ് എഴുതി (3:22, 23 ).

“ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും’’ (മത്തായി 11:29) എന്ന ക്രിസ്തുവിന്റെ ആഹ്വാനത്തിൽ നാം സന്തോഷിക്കുന്നു. അവന്റെ വിശ്രമം തേടുന്ന എല്ലാവർക്കുമായി അവന്റെ തുറന്ന ഹൃദയം കാത്തിരിക്കുന്നു.

നിർബന്ധബുദ്ധിയായ പിസ്സ

പന്ത്രണ്ടാം വയസ്സിൽ, ഇബ്രാഹിം പശ്ചിമാഫ്രിക്കയിൽ നിന്ന് ഇറ്റലിയിൽ എത്തി, ഇറ്റാലിയൻ ഭാഷ അറിയാതെ, ആശയവിനിമയ പ്രശ്‌നവുമായി മല്ലിടുകയും, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾ നേരിടാൻ നിർബന്ധിതനാകുകയും ചെയ്തു. അതൊന്നും പക്ഷേ കഠിനധ്വാനിയായ അവനെ തടഞ്ഞില്ല, തന്റെ ഇരുപതുകളിൽ, ഇറ്റലിയിലെ ട്രെന്റോയിൽ അവൻ ഒരു പിസ്സ കട തുറന്നു. ലോകത്തിലെ ഏറ്റവും മികച്ച അമ്പത് പിസേറിയകളിൽ ഒന്നായി അദ്ദേഹത്തിന്റെ ചെറിയ ബിസിനസ്സ് വളർന്നു.

ഇറ്റാലിയൻ തെരുവുകളിൽ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിനാൽ ഒരു നേപ്പിൾസ് പാരമ്പര്യം വിപുലീകരിച്ചുകൊണ്ട് അദ്ദേഹം ഒരു “പിസ്സ ചാരിറ്റി’’ ആരംഭിച്ചു-അവിടെ ഉപഭോക്താക്കൾ വിശക്കുന്നവർക്കായി ഒരു അധിക കോഫി മുതൽ പിസ്സ വരെ വാങ്ങുന്നു കുടിയേറ്റക്കാരായ കുട്ടികളോട് മുൻവിധി ഉപേക്ഷിക്കാനും പിൻതിരിയാതിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

എല്ലാവരോടും തുടർച്ചയായി നന്മ ചെയ്തുകൊണ്ട് നിർബന്ധ ബുദ്ധിയുള്ളവരായിരിക്കാൻ ഗലാത്യരെ പൗലൊസ് ഓർമ്മിപ്പിക്കുന്നു. “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും’’ (ഗലാത്യർ 6:9). പൗലൊസ് തുടർന്നു, “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക’’ (വാ. 10).

മുൻവിധികളും ഭാഷാ തടസ്സങ്ങളും നേരിട്ട ഒരു കുടിയേറ്റക്കാരനായ ഇബ്രാഹിം നന്മ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു. ഭക്ഷണം സഹിഷ്ണുതയിലേക്കും ധാരണയിലേക്കും നയിക്കുന്ന “പാലം’’ ആയിത്തീർന്നു. അത്തരം സ്ഥിരോത്സാഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്കും നല്ലത് ചെയ്യാനുള്ള അവസരങ്ങൾ തേടാം. അങ്ങനെയെങ്കിൽ, നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ ദൈവം പ്രവർത്തിക്കുമ്പോൾ അവനു മഹത്വം ലഭിക്കുന്നു.

ക്രിസ്തു, നമ്മുടെ സത്യ വെളിച്ചം

“വെളിച്ചത്തിലേക്ക് പോകൂ!” അടുത്തിടെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു വലിയ നഗരത്തിലെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ എന്റെ ഭർത്താവ് ഉപദേശിച്ചത് അതാണ്. ഞങ്ങൾ ഒരു സുഹൃത്തിനെ സന്ദർശിച്ചശേഷം ഞങ്ങൾ ഒരു എലിവേറ്ററിൽ നിന്ന് പുറത്തുകടന്നപ്പോൾ, വാരാന്ത്യമായതിൽ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ ആരെയും കണ്ടില്ല. പാതിവെളിച്ചമുള്ള ഇടനാഴികളിൽ ഞങ്ങൾ ചുറ്റിക്കറങ്ങി, ഒടുവിൽ ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട ഒരാൾ പറഞ്ഞു ''ഈ ഇടനാഴികളെല്ലാം ഒരുപോലെയാണ്,'' “എന്നാൽ എക്‌സിറ്റ് ഈ വഴിയാണ്” അദ്ദേഹം തുടർന്നു.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, ഞങ്ങൾ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്തി-തീർച്ചയായും, അത് ശോഭയുള്ള സൂര്യപ്രകാശത്തിലേക്ക് നയിക്കുന്നതായിരുന്നു.

ആശയക്കുഴപ്പത്തിലായ, നഷ്ടപ്പെട്ട അവിശ്വാസികളെ അവരുടെ ആത്മീയ അന്ധകാരത്തിൽ നിന്ന് തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചു. ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും'' (യോഹന്നാൻ 8:12). അവന്റെ വെളിച്ചത്തിൽ, ഇടർച്ചകൾ, പാപം, അന്ധകാര മേഖലകൾ എന്നിവ നമുക്ക് കാണാൻ കഴിയും. അവൻ നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ പാതയിലേക്കും തന്റെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് അത്തരം അന്ധകാരത്തെ നീക്കം ചെയ്യാൻ നാം അവനെ അനുവദിക്കുന്നു. യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ച അഗ്‌നിസ്തംഭം പോലെ, ക്രിസ്തുവിന്റെ വെളിച്ചം നമുക്ക് ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകുന്നു.

യോഹന്നാൻ വിശദീകരിച്ചതുപോലെ, യേശു “സത്യ വെളിച്ചം” (യോഹന്നാൻ 1:9) “ഇരുളോ അതിനെ പിടിച്ചടക്കിയില്ല” (വാ. 5). ജീവിതത്തിലൂടെ അലഞ്ഞുതിരിയുന്നതിനുപകരം, അവൻ വഴി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശത്തിനായി അവനെ അന്വേഷിക്കാം.