നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ഒരേയൊരു പ്രേക്ഷകൻ

ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ്ബോൾ കളികൾക്കിടയിൽ പൊതുജനത്തെ സംബോധന ചെയ്തുള്ള ആവേശോജ്വലമായ പ്രഖ്യാപനങ്ങൾക്കു പേരുകേട്ട വ്യക്തിയാണ് കൈൽ സ്പെല്ലർ. “നമുക്കു ആരംഭിക്കാം!” അദ്ദേഹം മൈക്കിലൂടെ ഇടിമുഴങ്ങുന്ന പോലെ പറഞ്ഞു. 2022-ലെ മികച്ച കമന്റേറ്റർ അവാർഡിനുള്ള നാമനിർദ്ദേശം കൈലിനു നേടിക്കൊടുത്ത ശബ്ദത്തോട്, ആയിരക്കണക്കിന് ആരാധകരും കളി കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു വ്യക്തികളും പ്രതികരിച്ചു. “ആൾക്കൂട്ടത്തെ എങ്ങനെ കൈയ്യിലെടുക്കാമെന്നും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കളിക്കുന്നപോലെയുള്ള അന്തരീക്ഷം എങ്ങനെ ക്രമീകരിക്കാമെന്നും എനിക്കറിയാം,” അദ്ദേഹം പറയുന്നു. എന്നിട്ടും, അദ്ദേഹത്തിന്റെ ശബ്ദ കല പുറപ്പെടുവിക്കുന്ന ഓരോ വാക്കും — ടിവി, റേഡിയോ പരസ്യങ്ങളിലും കേൾക്കപ്പെട്ടിട്ടുള്ള ആ ശബ്ദം — ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. “ഒരേയൊരു പ്രേക്ഷകനായി ഞാൻ എല്ലാം ചെയ്യുന്നു” എന്നു കൈൽ കൂട്ടിച്ചേർക്കുന്നു.

ക്രിസ്തുവിന്റെ ദൈവത്വത്തെയും പരമാധികാരത്തെയും കുറിച്ചുള്ള സംശയങ്ങൾ തങ്ങളുടെ പ്രായോഗിക ജീവിതത്തിൽ പോലും കടന്നുകയറാൻ അംഗങ്ങളെ അനുവദിച്ച കൊലൊസ്സ്യ സഭയോട്, സമാനമായ ഒരു ധാർമ്മികത അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. പകരം, പൗലൊസ് എഴുതി, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊസ്സ്യർ 3:17).

“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ” (വാ. 23) എന്നും പൗലൊസ് കൂട്ടിച്ചേർക്കുന്നു. കൈൽ സ്പെല്ലറെ സംബന്ധിച്ചിടത്തോളം, ഒരു ചാപ്ലിൻ എന്ന നിലയിലുള്ള തന്റെ പങ്കും അതിൽ ഉൾപ്പെടുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഇവിടെ എന്നെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്… വിളിച്ചുപറയുന്ന ജോലി അധികമുള്ള ഒരു അലങ്കരമെന്നെയുള്ളൂ.” ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്വന്തം പ്രവൃത്തി നമ്മുടെ ഒരേയൊരു പ്രേക്ഷകനെപ്പോലെ മധുരതരമായിരിക്കാൻ സാധിക്കും.

എന്തൊരു നല്ല സുഹൃത്ത്

പ്രിയപ്പെട്ട അയൽക്കാരെന്ന നിലയിൽ, എന്റെ അമ്മയും ഞങ്ങളുടെ അയൽക്കാരും സൗഹൃദപരമായ എതിരാളികളികളായിരുന്നു. പുതുതായി കഴുകിയ വസ്ത്രങ്ങൾ പുറത്തെ അഴയിൽ ആദ്യം തൂക്കിയിടാൻ ഇരുവരും എല്ലാ തിങ്കളാഴ്ചകളിലും മത്സരിച്ചു. “അവൾ എന്നെ വീണ്ടും തോൽപിച്ചു!” എന്റെ അമ്മ പറയും. എന്നാൽ അടുത്ത ആഴ്ച, മമ്മയായിരിക്കും ഒന്നാമത്. ഇങ്ങനെ ഇരുവരും തങ്ങളുടെ പ്രതിവാര സൗഹൃദ മത്സരം ആസ്വദിക്കുന്നു. പത്തുവർഷത്തിലേറെയായി ഒരു വീടിന്റെ പിറകിലെ ഇടവഴി പങ്കിട്ടുകൊണ്ട്, ഇരുവരും പരസ്പരം ജ്ഞാനവും കഥകളും പ്രത്യാശകളും പങ്കിട്ടു.

അത്തരമൊരു സൗഹൃദത്തിന്റെ ഗുണത്തെക്കുറിച്ചു വേദപുസ്തകം വളരെ ഊഷ്മളമായി സംസാരിക്കുന്നു. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു” (സദൃശവാക്യങ്ങൾ 17:17) എന്നു ശലോമോൻ നിരീക്ഷിച്ചു (സദൃശവാക്യങ്ങൾ 17:17). “ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.” (സദൃശവാക്യങ്ങൾ 27:9) എന്നും അവൻ രേഖപ്പെടുത്തി.

തീർച്ചയായും യേശുവാണ് നമ്മുടെ വലിയ സുഹൃത്ത്. തന്റെ ശിഷ്യന്മാർ തമ്മിൽ സ്നേഹനിർഭരമായ സൗഹൃദത്തിനായി പ്രേരിപ്പിച്ചുകൊണ്ട്,  “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (യോഹന്നാൻ 15:13) എന്നു അവൻ അവരെ പഠിപ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം, അവൻ ക്രൂശിൽ അതു ചെയ്തു. “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (വാ. 15) എന്നും അവൻ അവരോടു പറഞ്ഞു. തുടർന്ന് അവൻ പറഞ്ഞു, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു” (വാ. 17).

തത്ത്വചിന്തകനായ നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞതുപോലെ, അത്തരം വാക്കുകളിലൂടെ താഴ്ന്ന മനുഷ്യരിൽ നിന്ന് സഹജീവികളിലേക്കും വിശ്വസ്തരിലേക്കും യേശു “തന്റെ ശ്രോതാക്കളെ ഉയർത്തുന്നു.” ക്രിസ്തുവിൽ നാം മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ പഠിക്കുന്നു. ഇപ്രകാരമുള്ള സ്നേഹം പഠിപ്പിക്കുന്ന എന്തൊരു നല്ല സുഹൃത്ത്!

ജ്ഞാനപൂർവ്വമായ സന്തോഷം കണ്ടെത്തുക

മഹാമാരി വിജയിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു വലിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് അങ്ങനെയാണ് തോന്നിയത്. തന്റെ ഏറ്റവും മികച്ച പ്രവർത്തനം എങ്ങനെ കാഴ്ചവയ്ക്കാനാകും? ഒഴിവുസമയങ്ങളിൽ, ചെറിയ സ്നോഫ്ലേക്കുകളുടെ വലുതാക്കിയ ഫോട്ടോകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു. കേൾക്കുമ്പോൾ “ഭ്രാന്താണെന്നു തോന്നാം,” ഡോക്ടർ പറയുന്നു. എന്നാൽ, ചെറുതെങ്കിലും മനോഹരമായ ഒന്നിൽ സന്തോഷം കണ്ടെത്തുന്നത് “എന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിക്കാനും കുറച്ച് വ്യക്തികൾ മാത്രം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന വിധത്തിൽ ലോകത്തെ കാണാനും ഉള്ള അവസരമാണ്.”

സമ്മർദ്ദം ലഘൂകരിക്കാനും പ്രതിരോധശേഷി വളർത്തിയെടുക്കാനുമായി അത്തരം സന്തോഷത്തിനുവേണ്ടി വിവേകപൂർവ്വം തിരയുന്നത് വൈദ്യശാസ്ത്ര തൊഴിലുകളിൽ ഉയർന്ന മൂല്യമുള്ള ഒന്നാണ്, ഡോക്ടർ പറഞ്ഞു. എന്നാൽ എല്ലാവർക്കും വേണ്ടി അദ്ദേഹത്തിന്റെ പക്കൽ ഈ ഉപദേശമുണ്ട്: “നിങ്ങൾ ശ്വാസമെടുക്കണം. ശ്വാസമെടുക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.”

സങ്കീർത്തനക്കാരനായ ദാവീദ് 16-ാം സങ്കീർത്തനത്തിൽ ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നതിന്റെ ജ്ഞാനം പ്രഖ്യാപിച്ചപ്പോൾ ഈ ചിന്ത പ്രകടിപ്പിച്ചു. “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു,” അവൻ എഴുതി. “അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.” (വാ. 5, 9).

വിശ്രമത്തിനും വിനോദത്തിനും ശ്രമിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ബുദ്ധിശൂന്യമായ പല കാര്യങ്ങളുണ്ട്. എന്നാൽ ഈ ഡോക്ടർ വിവേകത്തോടെ ഒരു മാർഗ്ഗം കണ്ടെത്തി - തന്റെ സാന്നിധ്യത്തിന്റെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന സ്രഷ്ടാവിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗ്ഗം. “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;  നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു” (വാക്യം 11). അവനിൽ നാം എന്നെന്നേക്കും ആനന്ദം കണ്ടെത്തും.

പുതുതായ നടപ്പ്‌

1955 ജൂൺ 29 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. താമസിയാതെ, സോവിയറ്റ് യൂണിയനും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ബഹിരാകാശ മത്സരം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം (സ്പുട്നിക്) വിക്ഷേപിച്ചുകൊണ്ടു ആദ്യത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും യൂറി ഗഗാറിൻ നമ്മുടെ ഗ്രഹത്തെ ഒരു പ്രാവശ്യം വലം വയ്ക്കുകയും ചെയ്തു. 1969 ജൂലൈ 20-നു ചന്ദ്രോപരിതലത്തിൽ നീൽ ആംസ്ട്രോങ്ങ് നടത്തിയ “മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിലൂടെ” അനൗദ്യോഗികമായി മത്സരം അവസാനിപ്പിക്കുന്നതു വരെ മത്സരം തുടർന്നുകൊണ്ടിരുന്നു. സഹകരണത്തിന്റെ ഒരു കാലഘട്ടം ഉടൻ ഉദിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിലേക്കു അതു നയിച്ചു.

ചിലപ്പോഴൊക്കെ മത്സരം ആരോഗ്യകരമാകാം. അല്ലാത്തപക്ഷം നമ്മൾ ശ്രമിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അത്തരം മത്സരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ, മത്സരം വിനാശകരമാണ്. കൊരിന്തിലെ സഭയിൽ ഇത് ഒരു പ്രശ്നമായിരുന്നു. വിവിധ സംഘങ്ങൾ വിവിധ സഭാ നേതാക്കളെ തങ്ങളുടെ പ്രത്യാശാകിരണങ്ങളായി കണ്ടുകൊണ്ട് അവരോടു പറ്റിച്ചേർന്നു നിന്നു. “ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” (1 കൊരിന്ത്യർ 3:7) എന്ന് എഴുതിക്കൊണ്ടു പൗലൊസ് അതിനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ” (വാ. 9) എന്നു പറഞ്ഞു അവൻ ഉപസംഹരിച്ചു.

കൂട്ടുവേലക്കാർ അത്രേ - എതിരാളികളല്ല. അന്യോന്യം മാത്രമല്ല, ദൈവത്തോടും! അവന്റെ ശക്തിപ്പെടുത്തലിലൂടെയും അവന്റെ നടത്തിപ്പിലൂടെയും, നമ്മുടെ മഹത്വത്തിനല്ല, അവന്റെ മഹത്വത്തിനായി യേശുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടുവേലക്കാരായി നമുക്ക് ഒരുമിച്ചു ശുശ്രൂഷിക്കാം.

ദൈവത്തിന്റെ ഉദാരമായ സ്നേഹം

മിലിട്ടറി മാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, “ദിവസേന നിങ്ങളുടെ കിടക്ക ഒരുക്കുക’’ എന്നതിനെക്കുറിച്ചുള്ള പ്രഭാഷണ വീഡിയോ 10 കോടി പേരാണ് ഓണ്‍ലൈനിൽ കണ്ടത്. എന്നാൽ വിരമിച്ച ആ നേവി സീൽ അഡ്മിറൽ വില്യം മക്റേവൻ മറ്റൊരു പാഠം പങ്കുവയ്ക്കുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക നടപടിക്കിടെ, ഒരു കുടുംബത്തിലെ നിരപരാധികളായ നിരവധി അംഗങ്ങൾ അബദ്ധവശാൽ കൊല്ലപ്പെട്ടതായി മക്റേവൻ ദുഃഖപൂർവ്വം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തോട് ആത്മാർത്ഥമായ ക്ഷമാപണത്തിനു താൻ കടപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിച്ച്, ഹൃദയം തകർന്ന ആ പിതാവിനോടു ക്ഷമ ചോദിക്കാൻ മക്റേവൻ ധൈര്യപ്പെട്ടു.

“ഞാനൊരു സൈനികനാണ്,” മക്റേവൻ ഒരു വിവർത്തകൻ മുഖേന പറഞ്ഞു. “എന്നാൽ എനിക്കും കുട്ടികളുണ്ട്, എന്റെ ഹൃദയം നിങ്ങളെയോർത്തു ദുഃഖിക്കുന്നു.” ആ മനുഷ്യന്റെ പ്രതികരണം? മാപ്പ് എന്ന ഉദാരമായ ദാനം അദ്ദേഹം മക്റേവനു നൽകി. ആ മനുഷ്യന്റെ ജീവിച്ചിരിക്കുന്ന മകൻ മക്റേവനോടു പറഞ്ഞു, “വളരെയധികം നന്ദി. ഞങ്ങൾ താങ്കൾക്കെതിരെ ഞങ്ങളുടെ ഹൃദയത്തിൽ ഒന്നും സൂക്ഷിക്കുകയില്ല.”

അത്തരം ഉദാരമായ കൃപയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി: “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു…” (കൊലൊസ്സ്യർ 3:12). ജീവിതം നമ്മെ പലവിധത്തിൽ പരീക്ഷിക്കുമെന്ന് അവനറിയാമായിരുന്നു. അതിനാൽ, കൊലൊസ്സ്യ സഭയിലെ വിശ്വാസികളെ അവൻ ഇപ്രകാരം ഉപദേശിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ” (കൊലൊസ്സ്യർ 3:13).

അത്തരം അനുകമ്പ നിറഞ്ഞതും ക്ഷമിക്കുന്നതുമായ ഹൃദയങ്ങളോടുകൂടി ആയിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്താണ്? ദൈവത്തിന്റെ ഉദാരമായ സ്നേഹം. പൗലൊസ് ഉപസംഹരിച്ചതുപോലെ, “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” (വാ. 14).

ക്രിസ്തുവിൽ ഒത്തൊരുമ നന്ന്

തന്റെ ചെറിയ അമേരിക്കൻ നഗരമായ ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ കുറ്റകൃത്യങ്ങൾ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നതു ഡോ. ടിഫാനി ഗോൽസൺ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, 2023 ആയപ്പോഴേക്കും നഗരത്തിൽ കൊലപാതകങ്ങളിൽ 31 ശതമാനവും കുറ്റകൃത്യങ്ങളിൽ 37 ശതമാനവും കുറവുണ്ടായി. എന്തായിരുന്നു സംഭവിച്ചത്? ഒരു പങ്കാളിത്തം. സംസ്ഥാന പോലീസ്, നഗര പോലീസ്, നഗര വിദ്യാഭ്യാസ ജില്ല, വിശ്വാസ സംഘടന എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പൊതു സുരക്ഷാ നിർവ്വഹണ സംഘം ഒരുമിച്ചുചേർന്നുകൊണ്ട് എല്ലാ പൗരന്മാർക്കും വേണ്ടി മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി.

നഗര പങ്കാളിത്തത്തിലെ എല്ലാ അംഗങ്ങളും പൗരന്മാരെ സഹായിക്കാൻ ചേർന്നുവന്ന ആ സംഭവം, “ഒരു വിവാഹമാണെന്നു ഞങ്ങൾ പറയുന്നു,” ഡോ. ഗോൽസൺ പ്രസ്താവിച്ചു. ഡോ. ഗോൽസൺ നയിക്കുന്ന വിദ്യാഭ്യാസ ജില്ലയുടെ റാപ്പറൗണ്ട് വെൽനസ് സെന്റർ, കുറ്റകൃത്യങ്ങളാലോ അപകടങ്ങളാലോ ബാധിക്കപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കൂൾ സാമൂഹിക പ്രവർത്തകർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റ് പ്രവർത്തക സംഘങ്ങളും തങ്ങളുടെ ശേഷി പങ്കിടുന്നു. തെരുവിലെ ജനങ്ങളുമായി കൂടുതൽ സംസാരിക്കാനും അവരെ കേൾക്കാനും പോലീസ് പ്രതിജ്ഞാബദ്ധമായി.

“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനങ്ങൾ 133:1) എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. “ഒത്തൊരുമ,” ദാവീദ് കൂട്ടിച്ചേർക്കുന്നു, “സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു” (വാ. 3). ദൈവത്തിൽ ഏകീകരിക്കുന്ന വിശ്വാസം പങ്കിടുന്ന വ്യക്തികളെക്കുറിച്ചാണു ദാവീദ് ഇവിടെ പരാമർശിച്ചത്. സിദ്ധാന്തങ്ങളാലോ രാഷ്ട്രീയത്താലോ ഭിന്നിക്കുന്നതിനുപകരം നാം ഒന്നാണ്. മനസ്സിലാക്കാൻ പ്രയാസമുള്ള ഒന്നായി ഈ ആശയം തോന്നിയേക്കാമെങ്കിലും അത് എല്ലാവരെയും അനുഗ്രഹിക്കുന്നു. വിശ്വാസികൾ പരസ്പരം കരുതൽ കാണിക്കുക എന്നതു മനോഹരമായ ഒരു ലക്ഷ്യമാണ് - പ്രത്യേകിച്ച് യേശുവിന്റെ സ്നേഹം അത്യാവശ്യമുള്ള നമ്മുടെ നഗരങ്ങളിൽ.

 

ഏകാകികളുടെ സുഹൃത്ത്

ജോലിക്കായി ലണ്ടനിലേക്ക് താമസം മാറിയപ്പോൾ ഹോളി കൂക്കിന് ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല. അവളുടെ വാരാന്ത്യങ്ങൾ ദയനീയമായിരുന്നു. ഒരു ആഗോള സർവേ പ്രകാരം, വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലണ്ടൻ നഗരം—55 ശതമാനം നഗരവാസികൾ. എന്നാൽ, അയൽരാജ്യമായ പോർച്ചുഗലിലെ ലിസ്ബണിൽ വെറും 10 ശതമാനം ആളുകൾ മാത്രമാണ് ഈ അവസ്ഥയിൽ കഴിയുന്നവർ.

സാമൂഹ്യ ബന്ധത്തിനായി, ഹോളി അവളുടെ ഭയത്തെ തോൽപ്പിച്ചുകൊണ്ട് ‘ലണ്ടൻ ലോൺലി ഗേൾസ് ക്ലബ്’ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് രൂപീകരിച്ചു. അതിൽ ഏതാണ്ട് മുപ്പത്തയ്യായിരം പേർ ചേർന്നു. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ ചെറിയ കൂട്ടങ്ങളായി അവർ അനൗപചാരികമായി കൂടിച്ചേർന്ന് പാർക്ക് പിക്‌നിക്കുകൾ, കലാ പാഠങ്ങൾ, ജ്വല്ലറി വർക്ക്‌ഷോപ്പുകൾ, അത്താഴങ്ങൾ, കൂടാതെ നായ്ക്കുട്ടികളുമൊത്തുള്ള ഔട്ട്‌ഡോർ വ്യായാമ പരിപാടികൾ എന്നിവ നടത്തുന്നു.

ഏകാന്തത ഒരു പുതിയ പ്രശ്നമല്ല, നമ്മുടെ ഏകാന്തതയുടെ വേദന ശമിപ്പിക്കുന്ന വൈദ്യനും പുതിയവനല്ല. ദാവീദ് എഴുതി, നമ്മുടെ നിത്യനായ ദൈവം, “ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; ” (സങ്കീർത്തനം 68:6). ക്രിസ്തുവിന്റെ സ്വഭാവമുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത് ഒരു വിശുദ്ധ പദവിയാണ്. അതുകൊണ്ട് നമുക്ക് ധൈര്യത്തോടെ അതിനു വേണ്ടി അപേക്ഷിക്കാം. ദാവീദ് പറഞ്ഞു, "ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു" (വാക്യം 5). "നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ" (വാക്യം 19).

യേശുവിൽ നമുക്ക് എത്ര നല്ല സ്നേഹിതനാണ് ഉള്ളത്! ഓരോ നിമിഷവും തന്റെ മഹനീയമായ സാന്നിധ്യം നൽകുകയും, അതോടൊപ്പം നിത്യകാലത്തേക്കുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുകയും ചെയ്യുന്നു. ഹോളി പറയുന്നത് പോലെ, "സുഹുത്തുക്കളോടൊപ്പമുള്ള സമയം ആത്മാവിന് നല്ലതാണ്."

 

ആകാശത്തേക്ക് നോക്കുക

அலெக்ஸ் ஸ்மாலி, அனைவரும் சீக்கிரமாய் எழுந்திருக்க வேண்டும் என்று விரும்புகிறார், ஏன்? சூரிய உதயம் மற்றும் சூரிய அஸ்தமனம் ஆகியவற்றைப் பார்ப்பதற்க்காக. பிரமிப்பைத் தூண்டும் வானிலை விளைவுகள் குறித்த பிரிட்டிஷ் ஆய்வின் முதன்மை ஆராய்ச்சியாளரான ஸ்மாலியின் கூற்றுப்படி, அந்த விரைவான தருணங்கள் நாளின் மிகவும் அழகான, பிரமிக்க வைக்கும் நேரங்களாகும். நீல வானங்கள் அல்லது பளபளக்கும் இரவுக் காட்சிகளைவிடவும், அற்புதமான சூரிய உதயம் அல்லது சூரிய அஸ்தமனம் மனநிலையை மேம்படுத்தலாம்; நேர்மறையான உணர்ச்சிகளை அதிகரிக்கலாம் மற்றும் மனஅழுத்தத்தைக் குறைக்கலாம். ஸ்மாலி கூறும்போது, “பெரிய மற்றும் மிகப்பெரிய அல்லது இந்த பிரமிப்பு உணர்வை உருவாக்கும் ஒன்றை நீங்கள் காணும்போது, உங்கள் சொந்த பிரச்சனைகள் குறைந்துவிடும், ஆகையால் நீங்கள் அவற்றைப் பற்றி அதிகம் கவலைப்படவேண்டாம்” என்று குறிப்பிடுகிறார். 

ஆச்சரியமான அவரது கண்டுபிடிப்புகள் தீர்க்கதரிசி எரேமியாவின் கண்டுபிடிப்புகளை எதிரொலிக்கின்றன: “ஆ, கர்த்தராகிய ஆண்டவரே, இதோ, தேவரீர் உம்முடைய மகா பலத்தினாலும், நீட்டப்பட்ட உம்முடைய புயத்தினாலும், வானத்தையம் பூமியையும் உண்டாக்கினீர்; உம்மாலே செய்யக்கூடாத அதிசயமான காரியம் ஒன்றுமில்லை” (எரேமியா 32:17). 

தாவீது ராஜாவும் தேவனுடைய படைப்பைப் பார்த்து, “வானங்கள் தேவனுடைய மகிமையை வெளிப்படுத்துகிறது, ஆகாயவிரிவு அவருடைய கரங்களின் கிரியையை அறிவிக்கிறது” (சங்கீதம் 19:1) என்கிறார். சூரியனைப் பொறுத்தவரை, அது வானத்தின் ஒரு முனையில் உதித்து மறுமுனையில் சுற்றி, அதின் வெப்பத்தால் யாரும் பாதிக்கப்படாத வகையில் செயல்படுகிறது. ஆகையால், தாவீது எழுதும்போது, “கர்த்தருடைய வேதம் குறைவற்றதும், ஆத்துமாவை உயிர்ப்பிக்கிறதுமாயிருக்கிறது” (வச. 7) என்று எழுதுகிறார். தேவனுடைய மகிமையான படைப்பு சர்வ வல்லமையுள்ள சிருஷ்டிகரை பிரதிபலிக்கிறது. வானத்தை அண்ணாந்து பார்த்து, அவரை வியக்க ஏன் இன்று நேரம் ஒதுக்கக்கூடாது!

 

ക്രിസ്തുവിലുള്ള നമ്മുടെ പുതിയ പ്രകൃതി

ഞങ്ങളുടെ കോണിഫറസ് മരത്തിൽ നിന്ന് പൈൻകോണും സൂചിയിലകളും കൊഴിയാൻ തുടങ്ങി. വൃക്ഷഡോക്ടർ മരത്തെ ഒന്നു നോക്കിയിട്ട് പ്രശ്‌നം എന്താണെന്നു വിശദീകരിച്ചു: “അതു കോണിഫർ സ്വഭാവം കാണിക്കുന്നു.’’ കുറെക്കൂടി നല്ല വിശദീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഒരു പരിഹാരം. പക്ഷേ അദ്ദേഹം തലയാട്ടിക്കൊണ്ടു വീണ്ടും പറഞ്ഞു, “അതു കോണിഫർ സ്വഭാവം കാണിക്കുകയാണ്.’’ മരം പ്രകൃത്യാ സൂചി പൊഴിക്കുന്നു. അതിനു മാറാൻ കഴികയില്ല.

നമ്മുടെ ആത്മീയ ജീവിതം മാറ്റാൻ കഴിയാത്ത പ്രവൃത്തികളാലോ മനോഭാവത്താലോ പരിമിതപ്പെട്ടുപോകുന്നില്ല എന്നതിനു നന്ദി. സ്വാതന്ത്ര്യം നൽകുന്ന ഈ സത്യം എഫെസൊസിലെ പുതിയ വിശ്വാസികളോട് പൗലൊസ് ഊന്നിപ്പറഞ്ഞു. ജാതികൾ “അന്ധബൂദ്ധികളാണ്,’’ അവരുടെ മനസ്സ് ദൈവത്തിനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. “സകല അശുദ്ധിയും’’ നിറഞ്ഞു കഠിന ഹൃദയമാണവർക്കുള്ളത്, അത്യാഗ്രഹവും ദുഷ്‌കാമവും മാത്രമാണവർ പിന്തുടരുന്നത് (എഫെസ്യർ 4:18-19). 

എന്നാൽ നിങ്ങൾ “യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ‘പഴയ മനുഷ്യനെ ഉപേക്ഷിക്കുക’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 22).നമ്മുടെ പഴയ മനുഷ്യൻ എങ്ങനെയാണ് “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത്’’ എന്ന് പൗലൊസ് ഓർപ്പിച്ചു. “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’’ (വാ. 23-24) എന്നവൻ ഉദ്‌ബോധിപ്പിച്ചു.

എന്നിട്ട് നാം ജീവിക്കേണ്ടതായ പുതിയ വഴികൾ അവൻ കാണിച്ചുതന്നു. ഭോഷ്‌കു പറയുന്നതു നിർത്തുക. കോപിക്കുന്നതു നിർത്തുക. ശപിക്കുന്നതു നിർത്തുക. മോഷണം നിർത്തുക. പകരം “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കുക’’ (വാ. 28). ക്രിസ്തുവിലുള്ള നമ്മുടെ പുതിയ സ്വത്വം, നമ്മുടെ രക്ഷകന്റെ മാർഗ്ഗത്തിനു കീഴടങ്ങിയതും നമ്മുടെ വിളിക്കു യോഗ്യവുമായ ജീവിതം ജീവിക്കുവാൻ നമ്മെ സഹായിക്കും.

ദൈവം സഹായിക്കുന്നതുപോലെയുള്ള ഒരു സഹായം

ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നയാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേക്കിനു ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി.

20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്.

ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു: 

"... കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും."

ദൈവം തന്റെ ജനത്തോട് പറഞ്ഞു: "നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും ..." (വാ.12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം.