നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

ദൈവം നമ്മെ അറിയുന്നു

മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് - അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു. 
 
മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. "യഹോവേ, എന്നെ നീ അറിയുന്നു," യിരെമ്യാ പ്രവാചകൻ പറയുന്നു; "നീ എന്നെ കണ്ടു" (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും. 
 
നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു. 
 

ദൈവം നമ്മെ അറിയുന്നു

മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് - അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു.

മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. "യഹോവേ, എന്നെ നീ അറിയുന്നു," യിരെമ്യാ പ്രവാചകൻ പറയുന്നു; "നീ എന്നെ കണ്ടു" (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും.

നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു.

കണ്ണീരിൽ അനുഗ്രഹങ്ങൾ

ഇംഗ്ലണ്ടിലെ ഒരു യുവാവിൽ നിന്ന് എനിക്ക് ഒരു ഇമെയിൽ ലഭിച്ചു, അറുപത്തിമൂന്ന് വയസ്സുള്ള അവന്റെ പിതാവ് അത്യാസന്നനിലയിൽ ആശുപത്രിയിലാണ്. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, അവന്റെ പിതാവിന്റെയും എന്റെയും ജോലിക്ക് ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പിതാവിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ച മകൻ, പ്രോത്സാഹനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു വീഡിയോ സന്ദേശം അയക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആഴത്തിൽ വികാരാധീനനായ ഞാൻ, ഒരു ഹ്രസ്വ സന്ദേശവും രോഗശാന്തിക്കായി ഒരു പ്രാർത്ഥനയും റെക്കോർഡു ചെയ്‌ത് അയച്ചു. അവന്റെ പിതാവ് വീഡിയോ കാണുകയും ഹൃദയംഗമമായ ഒരു തംപ്സ് അപ് നൽകുകയും ചെയ്തുവെന്ന് അവൻ എന്നെ അറിയിച്ചു. സങ്കടകരമെന്നു പറയട്ടെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, എനിക്ക് അദ്ദേഹത്തിന്റെ മറ്റൊരു ഇമെയിൽ ലഭിച്ചു. പിതാവ് മരിച്ചു. തന്റെ അവസാന ശ്വാസം എടുക്കുമ്പോൾ അദ്ദേഹം തന്റെ ഭാര്യയുടെ കൈപിടിച്ചിരുന്നു.

എന്റെ ഹൃദയം തകർന്നു. എന്തൊരു സ്നേഹം, എന്തൊരു വിട ചൊല്ലൽ. വളരെ പെട്ടെന്നാണ് ആ കുടുംബത്തിന് ഒരു ഭർത്താവിനെയും പിതാവിനെയും നഷ്ടമായത്. എന്നാൽ, ദുഃഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് യേശു പറയുന്നു. ഇത് ആശ്ചര്യകരമായ കാര്യമാണ്. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ" (മത്തായി 5:4). കഷ്ടപ്പാടും ദുഃഖവും നല്ലതാണെന്ന് യേശു പറയുന്നില്ല, മറിച്ച് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ മേൽ ദൈവം തന്റെ കരുണയും ദയയും പകരുന്നു എന്നാണവൻ പറയുന്നത്. ഉറ്റവരുടെ മരണത്താലോ സ്വന്തം പാപത്താലോ ദുഃഖം അനുഭവിക്കുന്നവർക്ക് പോലും ദൈവത്തിന്റെ സാമീപ്യവും സാന്ത്വനവും ഏറ്റവും ആവശ്യമാണ്. യേശു വാഗ്ദാനം ചെയ്യുന്നു - “അവർക്ക് ആശ്വാസം ലഭിക്കും” (വാക്യം 4)

ദൈവം തന്റെ പ്രിയ മക്കളുടെ അടുത്ത് വരുന്നു (വാ. 9), അവരുടെ കണ്ണുനീരിൽ അവൻ അവരെ ആശ്വസിപ്പിക്കുന്നു.

സ്നേഹം ജ്വലിക്കുന്ന തീ പോലെ

കവിയും ചിത്രകാരനും പ്രിന്റ് മേക്കറുമായ വില്യം ബ്ലേക്ക് തന്റെ ഭാര്യ കാതറിനുമായി നാൽപ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യജീവിതം ആസ്വദിച്ചു. അവരുടെ വിവാഹദിനം മുതൽ 1827-ൽ അദ്ദേഹത്തിന്റെ മരണം വരെ അവർ ഒരുമിച്ച് പ്രവർത്തിച്ചു. വില്യമിന്റെ രേഖാചിത്രങ്ങൾക്ക് കാതറിൻ നിറം ചാലിച്ചു, അവരുടെ പരസ്പര സമർപ്പണം ജീവിതത്തിന്റെ വെല്ലുവിളികളെയും, ഇല്ലായ്മയെയും മറികടക്കാൻ സഹായിച്ചു. ആരോഗ്യം മോശമായിരുന്നിട്ടും അവസാന ആഴ്‌ചകളിൽ പോലും ബ്ലെയ്ക്ക് തന്റെ കലയിൽ ഉറച്ചുനിന്നു, അദ്ദേഹത്തിന്റെ അവസാന രേഖാചിത്രം ഭാര്യയുടെ മുഖമായിരുന്നു. നാല് വർഷത്തിന് ശേഷം, കാതറിൻ തന്റെ ഭർത്താവിന്റെ പെൻസിലുകളിലൊന്ന് കൈയിൽ മുറുകെപ്പിടിച്ച് മരിച്ചു.

 

ബ്ലെയ്‌ക്സിന്റെ ഊർജ്ജസ്വലമായ പ്രണയം ഉത്തമഗീതത്തിൽ കണ്ടെത്തിയ പ്രണയത്തിന്റെ പ്രതിഫലനമാണ്. ഉത്തമഗീതത്തിന്റെ  വിവരണം തീർച്ചയായും വിവാഹത്തെ സൂചിപ്പിക്കുണ്ടെങ്കിലും, അത് യേശുവിന്റെ എല്ലാ അനുയായികളോടും അവൻ കാണിക്കുന്ന അടങ്ങാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നുവെന്ന് യേശുവിലെ ആദ്യകാല വിശ്വാസികൾ വിശ്വസിച്ചു. ഉത്തമഗീതം "മരണം പോലെ ശക്തമായ ഒരു പ്രണയത്തെ" വിവരിക്കുന്നു, അത് ശ്രദ്ധേയമായ ഒരു ഉപമയാണ്, കാരണം മരണം മനുഷ്യർക്ക് എപ്പോഴും അറിയാവുന്നത് പോലെ അന്തിമവും രക്ഷപ്പെടാനാവാത്തതുമായ ഒരു യാഥാർത്ഥ്യമാണ് (8:6). ഈ ശക്തമായ സ്നേഹം "അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ" (വാക്യം 6) നമുക്ക് പരിചിതമായ തീകളിൽ നിന്ന് വ്യത്യസ്തമായി, ഈ തീജ്വാലകളെ ഒരു പ്രളയത്തിനും കെടുത്താൻ കഴിയില്ല. "ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ," ഉത്തമഗീതം ഊന്നിപ്പറയുന്നു(വാക്യം 7).

 

നമ്മിൽ ആരാണ് യഥാർത്ഥ സ്നേഹം ആഗ്രഹിക്കാത്തത്? എപ്പോഴൊക്കെ നാം ആത്മാർത്ഥമായ സ്നേഹം അനുഭവിക്കുന്നുവോ, അതിന്റെ ആത്യന്തിക ഉറവിടം ദൈവമാണെന്ന് ഉത്തമഗീതം  നമ്മെ ഓർമ്മിപ്പിക്കുന്നു. യേശുവിൽ, നമുക്ക് ഓരോരുത്തർക്കും അഗാധവും അനശ്വരവുമായ സ്നേഹം അനുഭവിക്കാൻ കഴിയും - അത് ജ്വലിക്കുന്ന തീ പോലെ കത്തുന്നു.

നന്നായി ചെലവഴിക്കപ്പെട്ട സമയം

2019 മാർച്ച് 14 ന്, ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വഹിച്ചുകൊണ്ട്, നാസാ റോക്കറ്റുകൾ കുതിച്ചുപൊങ്ങി. ഇനി 328 ദിവസത്തിനുശേഷമേ കോച്ച് ഭൂമിയിലേക്കു മടങ്ങിരികയുള്ളൂ. ദൈർഘ്യമേറിയ, തുടർച്ചയായ ബഹിരാകാശ യാത്ര ചെയ്ത വനിതയെന്ന റെക്കോർഡ് അത് അവർക്ക് നേടിക്കൊടുത്തു. ഭൂമിയിൽ നിന്ന് ഏകദേശം 254 മൈൽ ഉയരത്തിൽ ജീവിക്കുന്ന വേളയിൽ, എല്ലാ ദിവസവും ഒരു സ്ക്രീൻ ആ ബഹിരാകാശയാത്രികയുടെ സമയം അഞ്ച് മിനിറ്റ് വർദ്ധനവിൽ കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ദിവസേന അസംഖ്യം ജോലികൾ (ഭക്ഷണം മുതൽ പരീക്ഷണങ്ങൾ വരെ) മണിക്കൂറുകൾ തോറും അവർക്കുണ്ടായിരുന്നു. കൂടാതെ, കോച്ച് നിശ്ചയിച്ച സമയത്തിനു മുന്നിലാണോ പിന്നിലാണോ എന്ന് നിരന്തരം കാണിച്ചുകൊണ്ട് ഓരോ മണിക്കൂറിനുശേഷവും ഒരു ചുവന്ന വര ഡിസ്പ്ലേയിൽ ഇഞ്ചോടിഞ്ചു നീങ്ങിക്കൊണ്ടിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലായിരുന്നു.

നമ്മെ വല്ലാതെ അലട്ടുന്ന ചുവന്ന വര പോലെയുള്ള എന്തെങ്കിലും തീർച്ചയായും ശുപാർശ ചെയ്യുന്നില്ലെങ്കിലും, വിലയേറിയതും പരിമിതവുമായ നമ്മുടെ സമയം ശ്രദ്ധാപൂർവം ഉപയോഗിക്കാൻ പൗലൊസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” (എഫെസ്യർ 5:15-16) എന്ന് അവൻ എഴുതി. നമ്മുടെ ദിവസങ്ങളെ ഉദ്ദേശ്യലക്ഷ്യത്തോടും കരുതലോടും കൂടി നയിക്കാനും അവനെ അനുസരിക്കാനും നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന യേശുവിന്റെ വീണ്ടെടുപ്പിൽ പങ്കുചേരാനും നമ്മുടെ ദിവസങ്ങളെ ഉപയോഗപ്പെടുത്താനും ദൈവത്തിന്റെ ജ്ഞാനം നമ്മോട് നിർദ്ദേശിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ജ്ഞാനത്തിന്റെ പ്രബോധനങ്ങളെ അവഗണിച്ച്, നമ്മുടെ സമയം വിവേകരഹിതമായി ഉപയോഗിച്ചുകൊണ്ടു (വാക്യം 17), സ്വാർത്ഥമോ വിനാശകരമോ ആയ പ്രവർത്തനങ്ങളിൽ നമ്മുടെ വർഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് പൂർണ്ണമായും സാധ്യമാണ്.

സമയത്തെക്കുറിച്ച് വ്യാകുലപ്പെടുകയല്ല, മറിച്ച് അനുസരണത്തിലും വിശ്വാസത്തിലും ദൈവത്തെ അനുസരിക്കുക എന്നതാണ് കാര്യം. നമ്മുടെ ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവൻ നമ്മെ സഹായിക്കും.

വിശക്കുന്നവർക്കു ആഹാരം

വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത അതികഠിനമായ വരൾച്ചയാൽ വർഷങ്ങളോളം ഹോൺ ഓഫ് ആഫ്രിക്ക വലയുകയുണ്ടായി. യുദ്ധങ്ങളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും പലായനം ചെയ്തുവന്ന കെനിയയിലെ കഹുമ അഭയാർത്ഥി ക്യാമ്പിലെ ജനത്തെപ്പോലെ ഏറ്റവും ദുർബലരായ ആളുകളെ സംബന്ധിച്ച് ഇതു കൂടുതൽ ഭയാനകമായിരുന്നു. യൗവ്വനക്കാരിയായ ഒരു മാതാവ് തന്റെ കുഞ്ഞിനെ ക്യാമ്പ് ഓഫീസർമാരുടെ അടുത്തേക്കു കൊണ്ടുവന്നതിക്കുറിച്ച് അടുത്തിടെ ഒരു റിപ്പോർട്ടു വിവരിക്കുകയുണ്ടായി. “അവളുടെ മുടിയും ചർമ്മവും... വരണ്ട്, പൊളിഞ്ഞിളകുമാറ്” കടുത്ത പോഷകാഹാരക്കുറവ് ആ കുഞ്ഞ് അനുഭവിച്ചിരുന്നു. അവൾ പുഞ്ചിരിക്കില്ലായിരുന്നു, ഭക്ഷണം കഴിക്കുകയുമില്ലായിരുന്നു. അവളുടെ ആ ചെറു ശരീരം പ്രവർത്തനരഹിതമായി തീരുകയായിരുന്നു. വിദഗ്ധർ ഉടൻ തന്നെ ഇടപെട്ടു. ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, ഉടനടി നടപടി വേണ്ടതോ മരണ കാരണമോ ആയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ദൈവജനം അവന്റെ വെളിച്ചവും സ്നേഹവും പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നതു നിരാശാജനകമായ ഇത്തരം ഇടങ്ങളിലാണ് (യെശയ്യാവ് 58:8). ആളുകൾ പട്ടിണി കിടക്കുകയോ രോഗികളാകുകയോ ഭീഷണി നേരിടുകയോ ചെയ്യുമ്പോൾ ഭക്ഷണം, ആതുരസഹായം, സുരക്ഷിതത്വം എന്നിവ എല്ലാം യേശുവിന്റെ നാമത്തിൽ ആദ്യം നൽകാനായി ദൈവം തന്റെ ജനത്തെ വിളിക്കുന്നു. “വിശപ്പുള്ളവന്നു നിന്റെ അപ്പം” പങ്കിടുക, “അലഞ്ഞുനടക്കുന്ന സാധുക്കളെ” അഭയസ്ഥാനത്താക്കുക, “നഗ്നനെ” ഉടുപ്പിക്കുക (വാ. 7) തുടങ്ങി പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായ യഥാർത്ഥ കാരുണ്യ പ്രവർത്തനത്തെ അവഗണിച്ചുകൊണ്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചിലവിട്ടുകൊണ്ടു തങ്ങൾ വിശ്വസ്തരാണെന്നു കരുതിയതിനു യെശയ്യാവ് പുരാതന യിസ്രായേലിനെ ശാസിച്ചു.

വിശക്കുന്നവർക്കു ആഹാരം നൽകണമെന്നു ദൈവം ആഗ്രഹിക്കുന്നു — ശാരീരികമായും ആത്മീയമായും. ആവശ്യങ്ങളെ പരിഹരിച്ചകൊണ്ടു അവൻ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നു.

അച്ചടക്കമുള്ള ഒരു ദൈവീക ജീവിതം

2016 ലെ ജൂണ്‍ മാസമായിരുന്നു അത്. എലിസബത്ത്‌ രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനം. തികഞ്ഞ, അചഞ്ചലമായ ശ്രദ്ധയോടുകൂടെ ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന പട്ടാളക്കാരുടെ നീണ്ട നിരകൾക്കു മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവരുടെ വാഹനത്തിൽ നിന്ന്, രാജ്ഞി ജനക്കൂട്ടത്തിനു നേരെ കൈവീശി കാണിച്ചു. ഇംഗ്ലണ്ടിലെ ഒരു ചൂടുള്ള ദിവസമായിരുന്നു അത്. ഗാർഡുകൾ തങ്ങളുടെ പരമ്പരാഗത ഇരുണ്ട കമ്പിളി പാന്റ്‌സും താടി വരെ ബട്ടണുകളിട്ടു അടുച്ചുപൂട്ടിയ കമ്പിളി ജാക്കറ്റുകളും കൂറ്റൻ കരടി-രോമ തൊപ്പികളും ധരിച്ചിരുന്നു. സൂര്യനു കീഴിൽ കർക്കശമായ വരികളിൽ പട്ടാളക്കാർ നിൽക്കുമ്പോൾ ഒരു ഗാർഡ് തളർന്നു വീഴാൻ തുടങ്ങി. ശ്രദ്ധേയമായി, അവൻ തന്റെ കർശനമായ നിയന്ത്രണം നിലനിർത്തുകൊണ്ടു മുന്നോട്ടു വീണു. മണൽ കലർന്ന ചരലിൽ മുഖം കുത്തി വീണുവെങ്കിലും അവന്റെ ശരീരം ഒരു പലക പോലെ നീണ്ടു നിവർന്നു നിന്നു. എങ്ങനെയൊ അറ്റൻഷൻ ചെയ്തുകൊണ്ടു അവൻ അവിടെ കിടന്നു. 

അബോധാവസ്ഥയിൽ വീണുപോകുമ്പോഴും തന്റെ ശരീരം ആയിരിക്കുന്ന അവസ്ഥയിൽ അതേപടി പിടിച്ചുനിർത്താൻ ഈ ഗാർഡിന് കഴിഞ്ഞു. അത്തരമൊരു ആത്മനിയന്ത്രണം സ്വായത്തമാക്കാൻ വർഷങ്ങളോളം നീണ്ട പരിശീലനവും അച്ചടക്കവും അവനു വേണ്ടിവന്നു. അപ്പൊസ്തലനായ പൗലൊസ് അത്തരം അഭ്യസനത്തെ ഇപ്രകാരം വിവരിക്കുന്നു: “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” (1 കൊരിന്ത്യർ 9:27). “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു” (വാ. 25) എന്നു പൗലൊസ് തിരിച്ചറിഞ്ഞു.

ദൈവകൃപ (നമ്മുടെ പ്രയത്നങ്ങളല്ല) നാം ചെയ്യുന്ന എല്ലാറ്റിനെയും താങ്ങിനിർത്തുന്നവെങ്കിലും, നമ്മുടെ ആത്മീയ ജീവിതം കർശനമായ അഭ്യസനം അർഹിക്കുന്നു. നമ്മുടെ മനസ്സിനും ഹൃദയത്തിനും ശരീരത്തിനും അച്ചടക്കം നൽകാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, പരീക്ഷകൾക്കിടയിലും ശ്രദ്ധ വ്യതിചലിക്കുമ്പോഴും അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പഠിക്കുന്നു.

ധിക്കാരിയും നിർഭയനും

ഇംഗ്ലണ്ടിലെ ഒരു വേലിയേറ്റ ദ്വീപാണ് ഹോളി ഐലൻഡ് എന്നും അറിയപ്പെടുന്ന ലിൻഡിസ്ഫാർൺ. ഇടുങ്ങിയ റോഡാണ് ആ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നത്. ദിവസത്തിൽ രണ്ടുതവണ കടൽ കോസ്‌വേയെ മൂടുന്നു. വേലിയേറ്റസമയത്ത് ആ റോഡിലൂടെ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചു സന്ദർശകർക്കു മുന്നറിയിപ്പു നൽകുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിനോദസഞ്ചാരികൾ പതിവായി മുന്നറിയിപ്പുകൾ അവഗണിക്കുകയും പലപ്പോഴും വെള്ളത്തിനടിയിലായ കാറുകൾക്ക് മുകളിൽ ഇരിക്കുകയോ രക്ഷപ്പെടുത്താനായി ഉയർത്തി സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഇടങ്ങളിലേക്ക് നീന്തുകയോ ചെയ്യുന്നു. സൂര്യന്റെ ഉദയം പോലെ ഉറപ്പോടെ പ്രവചിക്കാവുന്നതാണ് ഈ വേലിയേറ്റം. മുന്നറിയിപ്പുകളും എല്ലായിടത്തും ഉണ്ട്; നിങ്ങൾ അവ കാണാതെ പോകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിരുന്നാലും, ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “അശ്രദ്ധരായവർ വേലിയേറ്റത്തെ മറികടക്കാൻ ശ്രമിക്കുന്നിടമാണ്” ലിൻഡിസ്ഫാർൺ.

“ധിക്കാരംപൂണ്ടു നിർഭയനായി” (14:16) ഇരിക്കുന്നത് വിഡ്ഢിത്തമാണെന്നു സദൃശവാക്യങ്ങൾ നമ്മോടു പറയുന്നു. ധിക്കാരംപൂണ്ട ഒരു വ്യക്തിക്ക് ജ്ഞാനത്തെയോ ജ്ഞാനപൂർമായ ഉപദേശത്തെയോ കാര്യമാക്കുന്നില്ല. മറ്റുള്ളവരോടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ അവർ കാണിക്കില്ല (വാ. 7-8). എന്നിരുന്നാലും, കേൾക്കാനും ചിന്തിക്കാനും സമയം നൽകിക്കൊണ്ട് ജ്ഞാനം നമ്മെ മന്ദഗതിയിലാക്കുന്നു. തത്ഫലമായി, എടുത്തുചാട്ടത്തോടെയുള്ള വികാരങ്ങളിലോ പാതിവെന്ത ആശയങ്ങളിലോ പെട്ടുപോകാതെ നമ്മെ അകറ്റിനിർത്തുന്നു (വാക്യം 6). നല്ല ചോദ്യങ്ങൾ ചോദിക്കാനും നമ്മുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പരിഗണിക്കാനും ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. ധിക്കാരംപൂണ്ട വ്യക്തികൾ ബന്ധങ്ങളെയോ അനന്തരഫലങ്ങളെയോ - അല്ലെങ്കിൽ പലപ്പോഴും സത്യത്തെയോ - പരിഗണിക്കാതെ മുന്നോട്ട് പോകുമ്പോൾ, “സൂക്ഷ്മബുദ്ധിയോ [വ്യക്തികൾ] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” (വാ. 15).

 ചിലപ്പോഴെക്കെ നാം നിർണ്ണായകമായോ വേഗത്തിലോ പ്രവർത്തിക്കേണ്ടിവരുമെങ്കിലും അപ്പോഴും നമുക്ക് അശ്രദ്ധയെ ചെറുക്കാൻ കഴിയും. നാം ദൈവത്തിന്റെ ജ്ഞാനം സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ, വേണ്ടപ്പോഴൊക്കെ നമുക്ക് ആവശ്യമായ മാർഗനിർദേശം അവൻ നൽകും.

ശുദ്ധീകരിക്കുന്ന ഏറ്റുപറച്ചിൽ

തങ്ങളുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും പങ്കുവയ്ക്കാതിരുന്ന രഹസ്യങ്ങൾ വെളിപ്പെടുത്താനുമായി ആളുകൾ പണം നൽകി വാടകയ്ക്കെടുത്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. മരണവീട്ടിലെ പ്രസംഗങ്ങൾ അയാൾ തടസ്സപ്പെടുത്തിയിട്ടുണ്ട്. സ്തംഭിച്ചുപോകുന്ന പ്രസംഗകർ എതിർക്കാൻ ശ്രമിക്കുപ്പോൾ ഇരിക്കാൻ അയാൾ ആവശ്യപ്പെടും. ശവപ്പെട്ടിയിൽ കിടക്കുന്ന മനുഷ്യനു ലോട്ടറി അടിച്ചിട്ടും ഒരു മനുഷ്യനോടു പോലും ഒരിക്കലും പറയാതെ, പതിറ്റാണ്ടുകളോളം വിജയം വരിച്ച ഒരു ബിസിനസുകാരനായി നടിച്ചുകൊണ്ടു എപ്രകാരം ജീവിച്ചുവെന്നു വിശദീകരിക്കാൻ അദ്ദേഹം ഒരിക്കൽ എഴുന്നേറ്റുനിന്നു. വിധവയോ വിഭാര്യനോ ആയിത്തീർന്ന ജീവിതപങ്കാളിയോടു മരണപ്പെട്ട വ്യക്തി കാണിച്ച അവിശ്വസ്തത വാടകയ്ക്കെടുത്ത ഈ മനുഷ്യൻ പലപ്പോഴും ഏറ്റു പറയേണ്ടി വന്നിട്ടുണ്ട്. ഈ പ്രവൃത്തികൾ ചൂഷണപരമോ അതോ ഹൃദയശുദ്ധിയോടെ ചെയ്യുന്നതോ എന്ന് ഒരാൾക്കു സംശയം തോന്നിയേക്കാമെങ്കിലും മുൻകാല പാപങ്ങളിൽ നിന്നു മോചനം പ്രാപിക്കാനുള്ള വ്യക്തികളുടെ ആശയാണ് ആ പ്രവൃത്തികൾ വ്യക്തമാക്കുന്നത്.

നമുക്കുവേണ്ടി മറ്റൊരാളെ ഏറ്റുപറയാൻ ചുമതലപ്പെടുത്തുന്നത്‌ (പ്രത്യേകിച്ചു നാം മരിച്ചതിനുശേഷം) രഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യർത്ഥവും അപകടകരവുമായ മാർഗമാണ്. എന്നിരുന്നാലും, ഈ ജീവിതകഥകൾ ആഴത്തിലുള്ള ഒരു സത്യം വെളിപ്പെടുത്തുന്നു: കുറ്റഭാരം സ്വയം കുറയ്ക്കേണ്ടതിനായി ഏറ്റുപറയുക എന്നത് നമുക്കാവശ്യമാണ്. നമ്മൾ മറച്ചുവെച്ചതും ജീർണിക്കാൻ അനുവദിച്ചതുമായ കാര്യങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ ശുദ്ധീകരിക്കുന്നു. “നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” (5:16) എന്നു യാക്കോബ് പറയുന്നു. നമ്മെ ബന്ധിച്ചു നിർത്തിയിരിക്കുന്ന ഭാരങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ മോചിപ്പിക്കുന്നു. തുറന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാൻ പ്രാപ്തരാക്കും വിധം ദൈവത്തോടും നമ്മുടെ വിശ്വാസ സമൂഹത്തോടും കൂട്ടായ്മയിൽ ഏർപ്പെടാൻ അതു നമ്മെ സ്വതന്ത്രരാക്കുന്നു.

കുഴിച്ചുമൂടാൻ നാം പ്രലോഭിപ്പിക്കപ്പെടുന്ന വേദനകളും പരാജയങ്ങളും ദൈവത്തോടും നമ്മുടെ ഏറ്റവും അടുത്തവരോടും ഏറ്റുപറഞ്ഞുകൊണ്ടു തുറന്ന ജീവിതം നയിക്കാൻ യാക്കോബ് നമ്മെ ക്ഷണിക്കുന്നു. ഈ ഭാരങ്ങൾ നാം ഒറ്റയ്ക്കു ചുമക്കേണ്ടതില്ല. ഏറ്റുപറച്ചിൽ നമുക്കു ലഭിച്ച ഒരു ദാനമാണ്. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും നമ്മെ സ്വതന്ത്രരാക്കാനും ദൈവം അത് ഉപയോഗിക്കുന്നു.

ആഘോഷത്തിനുള്ള സമയം

വിർജീനിയയിലെ ഞങ്ങളുടെ മുൻ സഭ റിവന്ന നദിയിലായിരുന്നു സ്നാനം നടത്തിയിരുന്നത്. അവിടെ പലപ്പോഴും സൂര്യപ്രകാശം ചൂടുള്ളതാരുന്നെങ്കിലും, വെള്ളം തണുത്തുറഞ്ഞതായിരുന്നു. ഞങ്ങളുടെ ഞായറാഴ്ച ശുശ്രൂഷയ്ക്കു ശേഷം, ഞങ്ങൾ ഞങ്ങളുടെ കാറുകളിലും കാരവാനിലുമായി ഒരു നഗരോദ്യാനത്തിലേക്കു പോകും. അയൽക്കാർ ഫ്രിസ്ബീസ് എറിഞ്ഞും, കുട്ടികൾ കളിസ്ഥലത്ത് കളിച്ചുതിമിർത്തും സമയം ചിലവഴിക്കുന്ന ഇടമായിരുന്നു അത്. നദീതീരത്തേക്ക് മനസ്സില്ലാമനസ്സോടെ നീങ്ങുന്ന ഞങ്ങൾ തികച്ചും ഒരു കാഴ്ചയായിരുന്നു. മഞ്ഞുമൂടിയ വെള്ളത്തിൽ നിൽക്കുമ്പോൾ, ഞാൻ തിരുവെഴുത്തുകളിൽ നിന്നു സംസാരിച്ച്, സ്നാനമേൽക്കുന്നവരെ ദൈവസ്നേഹത്തിന്റെ ഈ മൂർത്തമായ പ്രവർത്തിയിൽ പങ്കാളിയാക്കും. ശരീരം മുഴുവൻ കുതിർന്ന്, ജലത്തിൽ നിന്നു അവർ പൊങ്ങിവരുമ്പോൾ, ആഹ്ലാദവും കൈയടിയും പൊട്ടിപ്പുറപ്പെടും. നദിക്കരയിലേക്കു കയറുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതുതായി സ്നാനമേറ്റവരെ ആലിംഗനങ്ങളാൽ പൊതിയും. തത്ഫലമായി അവരെല്ലാവരും നനയും. അതേത്തുടർന്നു ഞങ്ങൾ കേക്കും പാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കും. ഇതു കാണുന്ന മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പ്പോഴും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അതൊരു ആഘോഷമാണെന്ന് അവർക്കറിയാമായിരുന്നു.

ആരെങ്കിലും ദൈവത്തിന്റെ ഭവനത്തിലേക്ക് മടങ്ങിവരുമ്പോഴെല്ലാം അത് ആഘോഷത്തിനു കാരണമാകുമെന്ന് ലൂക്കൊസ് 15-ൽ പറഞ്ഞിട്ടുള്ള ധൂർത്ത പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ (വാ. 11-32) വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും ആരെങ്കിലും ദൈവത്തിന്റെ ക്ഷണത്തിന് ഉവ്വ് എന്ന് പറഞ്ഞാൽ, അത് ആഘോഷത്തിനുള്ള സമയമാണ്. പിതാവിനെ ഉപേക്ഷിച്ചപോയ മകൻ മടങ്ങിയെത്തിയപ്പോൾ, പിതാവ് ഉടൻ തന്നെ പ്രത്യേകം നിർമ്മിച്ച വസ്ത്രവും തിളങ്ങുന്ന മോതിരവും പുതിയ ചെരുപ്പും അവനെ ധരിപ്പിക്കാൻ നിർബന്ധിച്ചു. “തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക” (വാക്യം 23) എന്നു അവൻ പറഞ്ഞു. ആഹ്ലാദത്തിൽ പങ്കുചേരാൻ താല്പര്യമുള്ള ആരേയും ഉൾപ്പെടുത്തുന്ന ആഹ്ലാദകരമായ വലിയൊരു പാർട്ടി, “ആഘോഷത്തിനുള്ള” ഉചിതമായ മാർഗമായിരുന്നു (വാക്യം 24).