നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ജയാളികളേക്കാൾ അധികം

എന്റെ ഭർത്താവ് ഞങ്ങളുടെ മകന്റെ ലിറ്റിൽ ലീഗ് ബേസ്ബോൾ ടീമിന്റെ പരിശീലകനായിരുന്നപ്പോൾ, ടീമംഗങ്ങൾക്കായി ഒരു വർഷാന്ത്യ പാർട്ടി സംഘടിപ്പിക്കുകയും, ആ വർഷത്തെ അവരുടെ പുരോഗതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായ ഡസ്റ്റിൻ പരിപാടിക്കിടെ എന്നെ സമീപിച്ചു. "ഇന്നത്തെ കളിയിൽ നമ്മൾ തോറ്റതല്ലേ?"

 

“അതെ,” ഞാൻ പറഞ്ഞു. "എന്നാൽ നിങ്ങളുടെ പരമാവധി ചെയ്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു."

 

"എനിക്കറിയാം," അവൻ പറഞ്ഞു. “എന്നാൽ നമ്മൾ തോറ്റു. ശരിയല്ലേ?”

 

ഞാൻ തലയാട്ടി. 

 

"പിന്നെ എന്തുകൊണ്ടാണ് എനിക്ക് ഒരു വിജയിയായി തോന്നുന്നത്?" ഡസ്റ്റിൻ ചോദിച്ചു.

 

പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, "കാരണം നീ ഒരു ജയാളിയാണ്."

 

മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും ഒരു കളി തോറ്റാൽ താൻ ഒരു പരാജയമാണെന്ന് ഡസ്റ്റിൻ കരുതിയിരുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ പോരാട്ടം ഒരു കായികമേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. എന്നിരുന്നാലും, ജീവിതത്തിന്റെ കഠിനമായ ഒരു കാലഘട്ടത്തെ നമ്മുടെ ജീവിത മൂല്യങ്ങളുടെ പ്രതിഫലനമായി  കാണുവാൻ നാം പ്രലോഭിതരാകുന്നു.

 

നമ്മുടെ ഇന്നത്തെ കഷ്ടപ്പാടുകളും ദൈവമക്കൾ എന്ന നിലയിലുള്ള നമ്മുടെ ഭാവി മഹത്വവും തമ്മിലുള്ള ബന്ധം അപ്പോസ്തലനായ പൗലോസ് സ്ഥിരീകരിച്ചു. നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട്, പാപവുമായുള്ള നമ്മുടെ പോരാട്ടത്തിൽ യേശു നമുക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുകയും അവന്റെ സാദൃശ്യത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു(റോമർ 8:31-32). നാമെല്ലാവരും ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കുമെങ്കിലും, സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം നമ്മെ സഹായിക്കുന്നു (വാ. 33-34).

 

അവന്റെ മക്കളെന്ന നിലയിൽ, നമ്മുടെ മൂല്യം നിർവചിക്കാൻ പോരാട്ടങ്ങളെ അനുവദിക്കാൻ നാം  പ്രലോഭിതരാകുന്നു. എന്നിരുന്നാലും, നമ്മുടെ ആത്യന്തിക വിജയം ഉറപ്പാണ്. വഴിയിൽ നമ്മൾ ഇടറിയേക്കാം, പക്ഷേ നമ്മൾ എപ്പോഴും "ജയാളികളേക്കാൾ അധികം" ആയിരിക്കും. (വാ. 35-39).

രക്ഷാദൗത്യം

ഓസ്‌ട്രേലിയയിലെ ഒരു ഫാം ആനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനിലെ സന്നദ്ധപ്രവർത്തകർ വൃത്തികെട്ടതും കട്ടപിടിച്ചതുമായ 34 കിലോഗ്രാമിൽ അധികം കമ്പിളി രോമമുള്ള അലഞ്ഞുതിരിയുന്ന ഒരു ആടിനെ കണ്ടെത്തി. അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവണം ആ ആട് അവിടെ കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടിട്ട് എന്ന് രക്ഷാപ്രവർത്തകർ സംശയിച്ചു. അവന്റെ ഭാരമേറിയ രോമങ്ങൾ നീക്കം ചെയ്യുന്ന ഒട്ടും സുഖകരമല്ലാത്ത പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സന്നദ്ധപ്രവർത്തകർ അവനെ ആശ്വസിപ്പിച്ചു. തന്റെ ഭാരത്തിൽ നിന്ന് മോചിതനായ ശേഷം, ബരാക്ക് ഭക്ഷണം കഴിച്ചു. അവന്റെ കാലുകൾ ശക്തി പ്രാപിച്ചു. തന്റെ രക്ഷകരോടും സങ്കേതത്തിലെ മറ്റ് മൃഗങ്ങളോടും ഒപ്പം സമയം ചെലവഴിച്ചതിനാൽ അവൻ കൂടുതൽ ആത്മവിശ്വാസവും സംതൃപ്തനുമായി.

 

സങ്കീർത്തനക്കാരനായ ദാവീദ് ആഴമായ ദുഃഖഭാരത്തിന്റെ വേദന അറിയുകയും, തിരസ്കരിക്കപ്പെട്ടവനായും, നഷ്ടപെട്ടവനായും തീരുകയും ഒരു രക്ഷദൗത്യത്തിനായി ആഗ്രഹിക്കുകയും ചെയ്തു. സങ്കീർത്തനം 38-ൽ ദാവീദ് ദൈവത്തോട് നിലവിളിച്ചു. അവൻ ഏകാന്തതയും വിശ്വാസവഞ്ചനയും നിസ്സഹായതയും അനുഭവിച്ചിട്ടുണ്ട് (വാ. 11-14). എന്നിട്ടും അവൻ ആത്മവിശ്വാസത്തോടെ പ്രാർത്ഥിച്ചു: “യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും” (വാക്യം 15). ദാവീദ് തന്റെ വിഷമാവസ്ഥയെ നിഷേധിക്കുകയോ ആന്തരിക അസ്വസ്ഥതകളും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കുകയോ ചെയ്തില്ല (വാ. 16-20). പകരം, ദൈവം സമീപസ്ഥനായിരിക്കുമെന്നും തക്ക സമയത്തു ശരിയായ വഴിയും വാതിലും തുറന്നു കൊടുക്കുമെന്നും അവൻ വിശ്വസിച്ചു (വാ. 21-22).

 

ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഭാരങ്ങളാൽ നാം വിഷമിക്കുമ്പോൾ, ദൈവം നമ്മെ സൃഷ്ടിച്ച ദിവസം മുതൽ അവൻ ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിൽ പ്രതിജ്ഞാബദ്ധനായിരിക്കും. “എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ” (വാക്യം 22) എന്ന് നാം അവനോട് നിലവിളിക്കുമ്പോൾ നമുക്ക് അവന്റെ സാന്നിധ്യത്തിൽ ആശ്രയിക്കാം.

സത്യം ഒരിക്കലും മാറുന്നില്ല

തന്റെ പേനയ്ക്കു ഒരു പേരിട്ടു വിളിച്ചുകൊണ്ടു തന്റെ അധ്യാപകനെതിരെ എതിർപ്പു കാണിച്ച ഒരു വിദ്യാർത്ഥിയുടെ സാങ്കൽപ്പിക കുട്ടിക്കഥ ഞാനും എന്റെ മകൻ സേവ്യറും അവൻ ചെറുപ്പമായിരുന്നപ്പോൾ വായിച്ചിട്ടുണ്ട്. താൻ സൃഷ്ടിച്ച പുതിയ പേരു പേനകൾക്ക് ഉപയോഗിക്കാൻ അഞ്ചാം ക്ലാസിലെ തന്റെ സഹപാഠികളുമായി ആ വിദ്യാർത്ഥി ചട്ടംകെട്ടി. പേനയുടെ മറുപേരിനെക്കുറിച്ചുള്ള വാർത്ത നഗരം മുഴുവൻ പരന്നു. മറ്റുള്ളവർ ഒരു ബാലന്റെ നിർമ്മിത യാഥാർത്ഥ്യത്തെ ഒരു സാർവത്രിക സത്യമായി അംഗീകരിച്ചതുകൊണ്ട്, ഒടുവിൽ, രാജ്യത്തുടനീളമുള്ള ജനങ്ങൾ പേനയെ വിളിക്കുന്ന പദം മാറ്റി. 

ചരിത്രത്തിലുടനീളം, ന്യൂനതകളുള്ള മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി സത്യത്തിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന പതിപ്പുകളോ വ്യക്തിപരമായ ഇഷ്ടാനുസൃത യാഥാർത്ഥ്യങ്ങളോ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേദപുസ്തകം ഒരു സത്യത്തിലേക്ക്, ഏക സത്യദൈവത്തിലേക്ക്, രക്ഷയിലേക്കുള്ള ഏക മാർഗത്തിലേക്കു വിരൽ ചൂണ്ടുന്നു - മശിഹാ - അവനിലൂടെ “യഹോവയുടെ മഹത്വം വെളിപ്പെടും” (യെശയ്യാവ് 40:5). സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെയും പോലെ, മനുഷ്യരും താൽക്കാലികവും തെറ്റുപറ്റുന്നവരും ആശ്രയിക്കാൻ കഴിയാത്തവരുമാണെന്നു യെശയ്യാ പ്രവാചകൻ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു (വാ. 6-7). “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും” (വാ. 8) എന്നു അവൻ പറഞ്ഞു.

വരാനിരിക്കുന്ന മശിഹായെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ആശ്രയയോഗ്യമായ ഒരു അടിത്തറയും സുരക്ഷിതമായ ഒരു സങ്കേതവും ഉറപ്പുള്ള ഒരു പ്രത്യാശയും പ്രദാനം ചെയ്യുന്നു. യേശു തന്നെ വചനമായതിനാൽ നമുക്കു ദൈവവചനത്തിൽ വിശ്വസിക്കാൻ സാധിക്കും (യോഹന്നാൻ 1:1). ഒരിക്കലും മാറാത്ത സത്യമാണ് യേശു.

പരസ്പര പ്രോത്സാഹനം

“തികഞ്ഞ പ്രോത്സാഹനം.” നോവൽത്രയമായ ദ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന ഇതിഹാസം രചിക്കുമ്പോൾ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സി. എസ്. ലൂയിസ് നൽകിയ വ്യക്തിപരമായ പിന്തുണയെ വിവരിക്കാൻ ജെ.ആർ.ആർ. ടോൾകീൻ ഉപയോഗിച്ച വാചകമായിരുന്നു അത്. ഈ പരമ്പരയിന്മേലുള്ള ടോൾകീന്റെ അദ്ധ്വാനം കഠിനവും ശ്രമകരവുമായിരുന്നു. മാത്രമല്ല, അതിന്റെ നീണ്ട കൈയെഴുത്തുപ്രതികൾ രണ്ടുതവണയിലധികം അദ്ദേഹം സ്വയമേ ടൈപ്പ് ചെയ്തു. അദ്ദേഹം അതു ലൂയിസിനു അയച്ചുകൊടുത്തപ്പോൾ, ലൂയിസ് ഇപ്രകാരം പ്രതികരിച്ചു, “താങ്കൾ ഇതിൽ ചെലവഴിച്ച വർഷങ്ങൾ അത്രയും ന്യായീകരിക്കത്തക്കതാണ്.”  

അപ്പൊസ്തലന്മാർ നൽകിയ പേരായ ബര്‍ന്നബാസ് (പ്രബോധനപുത്രൻ എന്ന് അർത്ഥം) (പ്രവൃത്തികൾ 4:36) എന്നറിയപ്പെടുന്ന കുപ്രദ്വീപുകാരനായ യോസേഫായിരിക്കും ഒരുപക്ഷേ തിരുവെഴുത്തിൽ ഏറ്റവും അറിയപ്പെടുന്ന പ്രോത്സാഹകൻ. പൗലൊസിനു വേണ്ടി അപ്പൊസ്തലന്മാരോടു വാദിച്ചതും ഈ ബര്‍ന്നബാസായിരുന്നു (9:27). പിന്നീട്, യെഹൂദരല്ലാത്ത വിശ്വാസികൾ യേശുവിൽ വിശ്വാസമർപ്പിക്കാൻ ആരംഭിച്ചപ്പോൾ, ബര്‍ന്നബാസ് “ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു” (11:23)  എന്നു ലൂക്കൊസ് നമ്മോട് പറയുന്നു. “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” എന്നാണു  ലൂക്കൊസ് അവനെ വിശേഷിപ്പിക്കുന്നത്. അവൻ കാരണം “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാ. 24) എന്നും ലൂക്കൊസ് കൂട്ടിച്ചേർക്കുന്നു.

പ്രോത്സാഹജനകമായ വാക്കുകളുടെ മൂല്യം അളക്കാവുന്നതല്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകൾ നാം മറ്റുള്ളവർക്കു പകർന്നു നൽകുമ്പോൾ, “മറ്റൊരാളുടെ ജീവിതത്തെ എന്നെന്നേക്കുമായി രൂപാന്തരപ്പെടുത്തുന്നതിനു നാം പങ്കിടുന്ന കാര്യങ്ങളിലൂടെ നിത്യാശ്വാസം” (2 തെസ്സലൊനീക്യർ 2:16) നൽകുന്ന ദൈവം പ്രവർത്തിച്ചേക്കാം. ആർക്കെങ്കിലും ഇന്ന് “തികഞ്ഞ പ്രോത്സാഹനം” നൽകാൻ അവൻ നമ്മെ സഹായിക്കുമാറാകട്ടെ!

നിലനിൽക്കുന്ന പ്രത്യാശ

തന്റെ അർബുദ ജീവിതയാത്രയെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റു ചെയ്യുന്ന ഒരു സഹ എഴുത്തുകാരിയെ ഞാൻ പിന്തുടരുകയും അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ അവളുടെ ശാരീരിക വേദനകളെയും വെല്ലുവിളികളെയും കുറിച്ചുള്ള പുതിയകാര്യങ്ങൾ പങ്കുവെക്കുന്നതിനും ബാക്കി ദിവസങ്ങളിൽ തിരുവെഴുത്തുകളോടുകൂടിയ പ്രാർത്ഥനാ അഭ്യർത്ഥനകളും ദൈവത്തിനുള്ള സ്തുതികളും പങ്കിടുന്നതിനും അവൾ ഉപയോഗിച്ചു. ചികിത്സ കാത്ത് ആശുപത്രിയിലായാലും മുടി കൊഴിയുന്നതിനാൽ തലമൂടി വീട്ടിലിരുന്നാലും അവളുടെ ധീരമായ പുഞ്ചിരി കാണുകയെന്നത് മനോഹരമായിരുന്നു. ഓരോ വെല്ലുവിളിയിലും, പരീക്ഷകളിൽ ദൈവത്തിൽ വിശ്വസിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ അവൾ പരാജയപ്പെട്ടില്ല.

നാം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ, നന്ദിയുള്ളവരായിരിക്കാനും ദൈവത്തെ സ്തുതിക്കാനും കാരണങ്ങൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായേക്കാം. എന്നിരുന്നാലും, നമ്മുടെ സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടു ആനന്ദിക്കാനും ദൈവത്തെ സ്തുതിക്കാനുമുള്ള കാരണങ്ങൾ സങ്കീർത്തനം 100 നമുക്കു നൽകുന്നു. സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ” (വാ. 3). “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു” (വാ. 5) എന്നും അവൻ കൂട്ടിച്ചേർക്കുന്നു.

നമ്മുടെ പരീക്ഷകൾ എന്തുതന്നെയായാലും, നുറുങ്ങിയ നമ്മുടെ ഹൃദയങ്ങൾക്ക് ദൈവം സമീപസ്ഥനാണെന്ന് അറിയുന്നതിൽ നമുക്ക് ആശ്വസിക്കാം (34:18). ദൈവത്തോടൊപ്പം നാം പ്രാർത്ഥനയിലും വേദപുസ്തകം വായനയിലും എത്രമാത്രം സമയം ചെലവഴിക്കുന്നുവോ, അത്രമാത്രം നമുക്ക് “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ” വരുവാനും “അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ” (100:4) വാഴ്ത്തുവാനും സാധിക്കും. നമ്മുടെ ദൈവം വിശ്വസ്‌തനായതിനാൽ, വൈഷമ്യഘട്ടത്തിൽ ആയിരിക്കുമ്പോൾപ്പോലും “യഹോവെക്കു ആർപ്പിടുവാൻ” (വാ. 1) നമുക്കു കഴിയും.

നമ്മുടെ വിശ്വസ്തനായ പിതാവ്

ചിരിച്ചുകൊണ്ടിരിക്കുന്ന, പിച്ചവയ്ക്കാൻ മാത്രം പ്രായമുള്ള കുഞ്ഞു ക്സറിയാനെ ആറടി മൂന്നിഞ്ച് ഉയരമുള്ള എന്റെ മകൻ സേവ്യർ അനായാസം വായുവിലേക്ക് എടുത്തുയർത്തി. അവൻ തന്റെ വലിയ കൈ കുഞ്ഞിന്റെ ചെറിയ പാദങ്ങളിൽ ചുറ്റിക്കൊണ്ടു കൈപ്പത്തിയിൽ ഉറപ്പിച്ചുപിടിച്ചു. തന്റെ നീണ്ട കൈ നീട്ടി, സ്വന്തം നിലയിൽ ബാലൻസ് ചെയ്യാൻ കുഞ്ഞിനെ അവൻ പ്രോത്സാഹിപ്പിച്ചുവെങ്കിലും ആവശ്യമെങ്കിൽ അവനെ പിടിച്ചുനിർത്താനായി സ്വതന്ത്രമായ തന്റെ മറ്റെ കൈ തയ്യാറാക്കിവച്ചു. ക്സറിയാൻ തന്റെ കാലുകൾ നേരെയാക്കി നവർന്നുനിന്നു. വിടർന്ന പുഞ്ചിരിയോടെ കൈകൾ ശരീരത്തോടു ചേർത്തുവച്ചു കൊണ്ട് അവൻ തന്റെ പിതാവിന്റെ കണ്ണുകളിൽ നോക്കിനിന്നു.

നമ്മുടെ സ്വർഗീയ പിതാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രവാചകനായ യെശയ്യാവു പ്രഖ്യാപിച്ചു: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാ വ്‌ 26:3). തിരുവെഴുത്തുകളിൽ അവനെ അന്വേഷിക്കാനും പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും അവനുമായി ബന്ധം സ്ഥാപിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാൻ അവൻ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. പിതാവുമായുള്ള തങ്ങളുടെ സ്ഥാപിത കൂട്ടായ്മയിലൂടെ വളർത്തിയെടുക്കപ്പെട്ട ആത്മവിശ്വാസം നിറഞ്ഞ ആശ്രയത്വം വിശ്വസ്തരായ ഇവർ അനുഭവിച്ചറിയും.

ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയിൽ, നമുക്ക് ധൈര്യത്തോടെ പറയാം: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4). എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് വിശ്വസ്തനാണ്. തിരുവെഴുത്തുകൾക്കും അവനും ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.

നമ്മുടെ സ്വർഗീയ പിതാവിൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, അവൻ നമ്മുടെ പാദങ്ങൾ അവന്റെ കരങ്ങളിൽ ഉറപ്പിച്ചു നിർത്തും. അവൻ എന്നേക്കും സ്നേഹമുള്ളവനും വിശ്വസ്തനും നല്ലവനുമായി തുടരുമെന്നു നമുക്ക് ഉറപ്പിക്കാൻ സാധിക്കും!

ദൈവം നമ്മുടെ ജീവിതകഥകളെ ഉപയോഗിക്കുന്നു

ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.

ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.

ദൈവം നമ്മുടെ ജീവിതകഥകളെ ഉപയോഗിക്കുന്നു

ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.

ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.

ദൈവം നമ്മെ കേൾക്കുന്നു

ഒരിക്കൽ ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ഹെൽപ്പ് ലൈൻ ഓപ്പറേറ്റർ ഫോണെടുത്തു. “എനിക്ക് സഹായം വേണം,” കുട്ടി പറഞ്ഞു. “എനിക്ക് ഒരു കണക്ക് ചെയ്യാനുണ്ട്.” ഓപ്പറേറ്റർ അവനെ സഹായിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം ഒരു സ്ത്രീ മുറിയിൽ പ്രവേശിക്കുന്ന ശബ്ദം കേട്ടു. “ജോണി, നീ എന്താണീ ചെയ്യുന്നത്?” എന്ന് പറയുന്നത് അങ്ങേ തലയ്ക്കൽ കേൾക്കാമായിരുന്നു. തനിക്ക് ഗണിത ഗൃഹപാഠം ചെയ്യാൻ കഴിയാതെ വന്നെന്നും, അതിനാൽ സഹായം ആവശ്യമുള്ളപ്പോൾ ചെയ്യാനായി അമ്മ പഠിപ്പിച്ചത് കൃത്യമായി താൻ ചെയ്തെന്നും ജോണി വിശദീകരിച്ചു. അവൻ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ജോണിയെ സംബന്ധിച്ചിടത്തോളം, അവന്റെ അപ്പോഴത്തെ ആവശ്യം അടിയന്തര സഹായമർഹിക്കുന്നതായിരുന്നു. അനുകമ്പയുള്ള ആ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം, ആ ബാലനെ അവന്റെ ഗൃഹപാഠത്തിൽ സഹായിക്കുന്നതായിരുന്നു ആ നിമിഷത്തിൽ മുൻഗണന.

സങ്കീർത്തനക്കാരനായ ദാവീദിന് സഹായം ആവശ്യമായി വന്നപ്പോൾ, “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.” (സങ്കീർത്തനങ്ങൾ 39:4) എന്ന് അവൻ പറഞ്ഞു. “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു” (വാക്യം 7) എന്ന് അവൻ പറഞ്ഞു. അതിനാൽ, തന്റെ “അപേക്ഷ” (വാക്യം 12) കേട്ട് ഉത്തരമരുളാൻ അവൻ ദൈവത്തോട് യാചിച്ചു. തുടർന്ന്, വിചിത്രമെന്നു തോന്നുമാറ്, തന്നിൽ നിന്ന് “നോട്ടം മാറ്റേണമേ” (വാക്യം 13) എന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. ദാവീദിന്റെ ആവശ്യങ്ങൾ എന്താണെന്ന് പറയുന്നില്ലെങ്കിലും, തന്റെ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ദൈവം എപ്പോഴും തന്നോടൊപ്പമുണ്ടാകുമെന്ന് തിരുവെഴുത്തിലുടനീളം അവൻ പ്രഖ്യാപിക്കുന്നു. 

മാറ്റമില്ലാത്തവനായ ദൈവത്തെ സംബന്ധിച്ച് ഒരു അപേക്ഷയും വളരെ വലുതോ ചെറുതോ അല്ലെന്ന് ഉറപ്പിച്ചുകൊണ്ട്, അവന്റെ സ്ഥിരതയിലുള്ള നമ്മുടെ ആത്മവിശ്വാസം നമ്മുടെ അസ്ഥിരമായ വികാരങ്ങളുടെ മേൽ നടപടിയെടുക്കാൻ നമ്മെ അനുവദിക്കുന്നു. അവൻ നമ്മെ ശ്രദ്ധിക്കുന്നു. അവൻ നമുക്കുവേണ്ടി കരുതുന്നു. നാം ഉച്ചരിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു.

യേശുവിനോടു കൂടുതൽ അനുരൂപരാകുക

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.