2019 മാർച്ച് 14 ന്, ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വഹിച്ചുകൊണ്ട്, നാസാ റോക്കറ്റുകൾ കുതിച്ചുപൊങ്ങി. ഇനി 328 ദിവസത്തിനുശേഷമേ കോച്ച് ഭൂമിയിലേക്കു മടങ്ങിരികയുള്ളൂ. ദൈർഘ്യമേറിയ, തുടർച്ചയായ ബഹിരാകാശ യാത്ര ചെയ്ത വനിതയെന്ന റെക്കോർഡ് അത് അവർക്ക് നേടിക്കൊടുത്തു. ഭൂമിയിൽ നിന്ന് ഏകദേശം 254 മൈൽ ഉയരത്തിൽ ജീവിക്കുന്ന വേളയിൽ, എല്ലാ ദിവസവും ഒരു സ്ക്രീൻ ആ ബഹിരാകാശയാത്രികയുടെ സമയം അഞ്ച് മിനിറ്റ് വർദ്ധനവിൽ കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ദിവസേന അസംഖ്യം ജോലികൾ (ഭക്ഷണം മുതൽ പരീക്ഷണങ്ങൾ വരെ) മണിക്കൂറുകൾ തോറും അവർക്കുണ്ടായിരുന്നു. കൂടാതെ, കോച്ച് നിശ്ചയിച്ച സമയത്തിനു മുന്നിലാണോ പിന്നിലാണോ എന്ന് നിരന്തരം കാണിച്ചുകൊണ്ട് ഓരോ മണിക്കൂറിനുശേഷവും ഒരു ചുവന്ന വര ഡിസ്പ്ലേയിൽ ഇഞ്ചോടിഞ്ചു നീങ്ങിക്കൊണ്ടിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലായിരുന്നു.

നമ്മെ വല്ലാതെ അലട്ടുന്ന ചുവന്ന വര പോലെയുള്ള എന്തെങ്കിലും തീർച്ചയായും ശുപാർശ ചെയ്യുന്നില്ലെങ്കിലും, വിലയേറിയതും പരിമിതവുമായ നമ്മുടെ സമയം ശ്രദ്ധാപൂർവം ഉപയോഗിക്കാൻ പൗലൊസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” (എഫെസ്യർ 5:15-16) എന്ന് അവൻ എഴുതി. നമ്മുടെ ദിവസങ്ങളെ ഉദ്ദേശ്യലക്ഷ്യത്തോടും കരുതലോടും കൂടി നയിക്കാനും അവനെ അനുസരിക്കാനും നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന യേശുവിന്റെ വീണ്ടെടുപ്പിൽ പങ്കുചേരാനും നമ്മുടെ ദിവസങ്ങളെ ഉപയോഗപ്പെടുത്താനും ദൈവത്തിന്റെ ജ്ഞാനം നമ്മോട് നിർദ്ദേശിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ജ്ഞാനത്തിന്റെ പ്രബോധനങ്ങളെ അവഗണിച്ച്, നമ്മുടെ സമയം വിവേകരഹിതമായി ഉപയോഗിച്ചുകൊണ്ടു (വാക്യം 17), സ്വാർത്ഥമോ വിനാശകരമോ ആയ പ്രവർത്തനങ്ങളിൽ നമ്മുടെ വർഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് പൂർണ്ണമായും സാധ്യമാണ്.

സമയത്തെക്കുറിച്ച് വ്യാകുലപ്പെടുകയല്ല, മറിച്ച് അനുസരണത്തിലും വിശ്വാസത്തിലും ദൈവത്തെ അനുസരിക്കുക എന്നതാണ് കാര്യം. നമ്മുടെ ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവൻ നമ്മെ സഹായിക്കും.