എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, “എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്തോടെ ഞാൻ പലതവണ മുട്ടുകുത്തി.” അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോ ടൊപ്പം ചേരാൻ രാജ്യത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം “താഴ്മയുടെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനം” പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, “ദൈവത്തിന്റെ പരമാധികാര വാഴ്ചയിൽ ആശ്രയിക്കുന്നതും ആത്മാർത്ഥമായ മാനസാന്തരം കരുണയിലേക്കും പാപക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പേറിയ പ്രത്യാ യോടെ ദൈവസന്നിധിയിൽ താഴ്ത്തി പശ്ചാത്താപത്തോടെ തങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും ഏറ്റുപറയുന്നതും രാജ്യത്തിന്റെയും ജനത്തിന്റെയും ഉത്തരവാദിത്വമാണ്.”
യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് അവരെ അനുവദിച്ചു, ഒരു ശേഷിപ്പ് മടങ്ങിവന്നു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാ. 11) മടങ്ങിയെത്തിയവർ “മഹാകഷ്ടത്തിലും അപമാനത്തിലും” ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ “ഇരുന്നു കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാ. 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ ദൈവവുമായി മല്ലുപിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).
നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പൊസ്ത ലനായ പൗലൊസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ ആഹ്വാനം (1 തിമൊ. 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.
– അലിസൺ കീഡ
എല്ലാവർക്കുമായി പ്രാർത്ഥിക്കാൻ ദൈവം തന്റെ ജനത്തെ വിളിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ സുഹൃത് വലയത്തിന് പുറത്തുള്ള ആർക്കുവേണ്ടി നിങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയും?
പ്രിയ പിതാവേ, ഞങ്ങൾ കുഴപ്പത്തിലാണ്. ഞങ്ങളെ സഹായിക്കുകയും സുസൗഖ്യമാക്കുകയും ചെയ്യേണമേ.
