വിശ്വാസത്തിലുള്ള വളർച്ച
എന്റെ കൃഷി പരീക്ഷണങ്ങളുടെ തുടക്കത്തിൽ, ഞാൻ എന്നും രാവിലെ എഴുന്നേറ്റ് തോട്ടത്തിലേക്ക് ഓടും, വിത്തുകൾ മുളച്ചോ എന്ന് നോക്കാൻ. ഒന്നുമായില്ല. പിന്നീട് ഇന്റർനെറ്റിൽ “വേഗത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് “പരിശോധിച്ചപ്പോൾ മനസ്സിലായി; ഒരു ചെടിയുടെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിത്ത് മുളക്കുന്ന ഘട്ടമാണെന്ന്. തിരക്കുകൂട്ടിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, കുഞ്ഞു നാമ്പുകൾ മണ്ണിലൂടെ പൊരുതി സൂര്യനു നേരെ മുളച്ചുവരുന്നതും മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമൊക്കെ വിലമതിക്കാനായി. അവസാനം ആഴ്ചകൾ ക്ഷമയോടെ കാത്തിരുന്ന് പച്ച നാമ്പുകൾ മുളപൊട്ടുന്നത് ആസ്വദിക്കാൻ സാധിച്ചു.
പലപ്പോഴും നമുക്ക് വിജയങ്ങളെയും നേട്ടങ്ങളെയും വളരെ വേഗം അഭിനന്ദിക്കാൻ കഴിയും, എന്നാൽ സ്വഭാവഗുണങ്ങൾ രൂപപ്പെടുന്നത് സമയമെടുത്തും സംഘർഷങ്ങലൂടെയുമാണെന്ന് അംഗീകരിക്കാതെയും പോകും. “വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ” “അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ” (യാക്കോബ് 1:2) എന്ന് യാക്കോബ് പഠിപ്പിക്കുന്നു. പരീക്ഷകളെക്കുറിച്ച് സന്തോഷിക്കാൻ എന്തിരിക്കുന്നു?
ദൈവം നമ്മെ എന്തായിരിക്കുവാൻ വിളിച്ചിരിക്കുന്നുവോ അങ്ങനെ ആക്കിത്തീർക്കുന്ന പ്രക്രിയയിൽ നമ്മെ ചിലപ്പോൾ പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടത്തി വിട്ടേക്കാം. പരീക്ഷകളെ അതിജീവിച്ച്, നമ്മൾ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (വാ. 4) ആയിത്തീരുന്നതു കാണാൻ ദൈവം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യേശുവിൽ അടിയുറച്ചവരായി, നമുക്ക് ഏത് പ്രതിസന്ധിയിലും സ്ഥിരതയോടെ നിലനിന്ന്, ശക്തരായി വളർന്ന്, അവസാനം ആത്മാവിന്റെ ഫലം ജീവിതത്തിൽ നിറയുന്നവരായിരിക്കാം (ഗലാത്യർ 5:22-23). ഓരോ ദിവസവും നമുക്ക് വളർച്ചക്ക് അനിവാര്യമായ പോഷണം അവന്റെ ജ്ഞാനം പ്രദാനം ചെയ്യും (യോഹന്നാൻ 15:5).
അനിശ്ചിതത്വം കൈകാര്യം ചെയ്യുക
പേപ്പർ-ടവലുകൾ മുതൽ ലൈഫ് ഇൻഷുറൻസ് വരെ വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. 2004-ൽ ഒരു മനഃശാസ്ത്രവിദഗ്ദ്ധൻ"ദ പാരഡോക്സ് ഓഫ് ചോയ്സ്" എന്ന പേരിൽ ഒരു പുസ്തകം എഴുതി.തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും വളരെയധികം തിരഞ്ഞെടുപ്പുകൾ അതിഭാരത്തിനുംഅനിശ്ചിതത്വത്തിനുംഇടയാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഏതു പേപ്പർ-ടവൽ വാങ്ങിക്കണമെന്ന് തീരുമാനിക്കുമ്പോൾ തീർച്ചയായും അപകടസാദ്ധ്യത കുറവാണെങ്കിൽ, നമ്മുടെജീവിതത്തെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിശ്ചയമില്ലായ്മ ഉണ്ടാകുന്നതു അപകടകരമാണ്. പക്ഷേ, നമുക്കെങ്ങനെ അനിശ്ചിതത്വം മറികടന്ന്, യേശുവിനുവേണ്ടി ജീവിക്കുന്നതിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും?
ക്രിസ്തുവിലുള്ള വിശ്വാസികൾ എന്ന നിലയിൽ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ അഭിമുഖീകരിക്കുമ്പോൾ ദൈവത്തിന്റെ ജ്ഞാനം അന്വേഷിക്കുന്നതു സഹായകരമാണ്. ജീവിതത്തിന്റെ ചെറുതോ വലുതോ ആയ എന്തിലെങ്കിലും തീരുമാനമെടുക്കുമ്പോൾ, "പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്" (സദൃശ.3:5) എന്ന്, തിരുവെഴുത്ത് നമ്മെ ഓർപ്പിക്കുന്നു. നാം നമ്മുടെ സ്വന്തം നിർണ്ണയത്തിൽ ആശ്രയിക്കുമ്പോൾ, ഒരു സുപ്രധാന വിശദാംശം ശ്രദ്ധിക്കാതിരുന്നതിനെകുറിച്ചോ, തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയതിനെക്കുറിച്ചോപിന്നീട് ആകുലപ്പെടുവാൻ സാദ്ധ്യതയുണ്ട്. എന്നാൽനാം ദൈവത്തിങ്കലേക്ക് നോക്കുമ്പോൾ, “അവൻ (നമ്മുടെ) പാതകളെ നേരേയാക്കും”(വാ.6). നമ്മുടെ ദൈനംദിന ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അവൻ നമുക്ക് വ്യക്തതയും സമാധാനവും നൽകും.
തീരുമാനങ്ങളുടെ ഭാരം നമ്മെ തളർത്തുകയോ കീഴ്പ്പെടുത്തി കളയുകയോ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയിൽ നമ്മുടെ ആശങ്കകൾ അവനിലേക്ക് കൊണ്ടു വരുമ്പോൾ അവൻ നൽകുന്ന ജ്ഞാനത്തിലും നിർദ്ദേശത്തിലും നമുക്ക് സമാധാനം കണ്ടെത്താൻ കഴിയും.
ദൈവത്തിൽമാത്രം ശ്രദ്ധ
ബാലെനടികളും സമകാലിക നർത്തകരും ഒരുപോലെ ചെയ്യുന്ന മനോഹരമായ ഒരു സ്പിൻ ആണ് പിറൗട്ട് (PIROUETTE). കുട്ടിക്കാലത്ത്, എന്റെ ബാലെനൃത്തക്ലാസ്സിൽ പമ്പരംപോലെ ചുറ്റിക്കറങ്ങുന്ന പിറൗട്ടുകൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടു, തല കറങ്ങുകയും നിലത്തു വീഴുകയും ചെയ്യുന്നതുവരെ ഞാൻ കറങ്ങിക്കൊണ്ടിരുന്നു. എന്നാൽ പ്രായമായപ്പോൾ, എന്റെ ബാലൻസ് നിലനിർത്തുവാനും എന്നെ നിയന്ത്രിക്കുവാനും ഞാൻ പഠിച്ച ഒരു ട്രിക്ക് ആയിരുന്നു "സ്പോട്ടിംഗ്" - ഓരോ തവണ ഞാൻ ഒരു മുഴുവൃത്തം കറങ്ങുമ്പോഴും എന്റെ കണ്ണുകൾ ഒരൊറ്റ പോയിന്റിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു ഉപായം ആയിരുന്നു അത്. ഒരൊറ്റഫോക്കൽപോയിന്റിൽശ്രദ്ധകേന്ദ്രീകരിക്കാൻകഴിഞ്ഞതോടെഎനിക്ക്മനോഹരമായ ഫിനിഷോടെ പിറൗട്ട് ചെയ്യുവാനായി.
നാമെല്ലാവരും ജീവിതത്തിൽ പല ചുറ്റിത്തിരിവുകളും അഭിമുഖീകരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നാം നോക്കിയാൽ, നമുക്കതു തലകറക്കം സമ്മാനിക്കുകയും അതു കൈകാര്യം ചെയ്യാനാവാതെ നാം താഴെ വീഴുകയും ചെയ്യും. എന്നാൽ,ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ മനസ്സിന്റെ ശ്രദ്ധ ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ, അവൻ നമ്മെ "തികഞ്ഞ സമാധാനത്തിൽ" നിലനിർത്തും (യെശയ്യാവ് 26: 3). ജീവിതത്തിൽ എത്രമാത്രം തിരിവുകളുണ്ടായാലും, നമ്മുടെ പ്രശ്നങ്ങളിലും പരിശോധനകളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പിൽ, ശാന്തമായി തുടരാനാകുമെന്നതാണ് നമുക്ക് പൂർണ്ണസമാധാനം നല്കുന്നത്. അവൻ "ശാശ്വതമായ പാറ" ആണ് (26:4). അവനാണ് നമ്മുടെ കണ്ണുകൾ ഉറപ്പിക്കാനുള്ള ആത്യന്തിക ‘ഫോക്കൽ പോയിന്റ്’ - കാരണം അവൻ മാറ്റമില്ലാത്തവനാണ്.
ഓരോ ദിവസവും കടന്നുപോകുമ്പോഴും, പ്രാർഥനയിൽ അവന്റെ അടുക്കൽ ചെല്ലുമ്പോഴും, തിരുവെഴുത്തുകളിൽ അവന്റെ വാഗ്ദാനങ്ങൾ പഠിക്കുമ്പോഴും, നമുക്ക് അവനിലേക്ക് നോക്കാം. ജീവിതത്തിലുടനീളം മനോഹരമായി നീങ്ങാൻ സഹായിക്കുന്നതിന് നമുക്ക് നമ്മുടെ നിത്യമായ പാറയായ ദൈവത്തിൽ ആശ്രയിക്കാം.
അഭിപ്രായവ്യത്യാസത്തെ കൈകാര്യം ചെയ്യുമ്പോൾ
സമൂഹമാധ്യമങ്ങളിലെ അതികായകരായ റ്റ്വിറ്റർ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ചെറിയ ശബ്ദ ശകലങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി. എന്നാൽ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത അഭിപ്രായങ്ങളും ജീവിത ശൈലികളും ഉള്ളവരെ അധിക്ഷേപിക്കാനായി ആളുകൾ റ്റ്വിറ്ററിനെ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെ ഈ ഫോർമുല കൂടുതൽ സങ്കീർണ്ണമായി. എപ്പോൾ ആ പ്ലാറ്റ്ഫോമിൽ ലോഗ് ഓൺ ചെയ്തു കയറിയാലും ആരുടെയെങ്കിലും പേര് “ട്രെന്റിങ്ങ്’’ ആയിരിക്കും. ആ പേരിൽ ക്ലിക്ക് ചെയ്താൽ ഉയർന്നുവന്ന ഏതു വിവാദത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം.
ധരിക്കുന്ന വസ്ത്രം മുതൽ ആളുകൾ മുറുകെപ്പിടിക്കുന്ന വിശ്വാസം വരെ എല്ലാത്തിനേയും പരസ്യമായി വിമർശിക്കാൻ നാം പഠിച്ചു. എന്നാൽ, നമ്മെ യേശുവിലെ വിശ്വാസികളായി വിളിച്ച ദൈവവുമായി ചേരാത്തതാണ് വിമര്‍ശനാത്മകമായ സ്നേഹമില്ലാത്ത മനോഭാവം എന്നതാണ് യാഥാർത്ഥ്യം. അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യേണ്ട സമയങ്ങൾ നമുക്ക് ഉണ്ടാകാമെങ്കിലും വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്, വിശ്വാസികളെന്ന നിലയിൽ നാം എല്ലായ്പ്പോഴും “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ“(കൊലൊസ്സ്യർ 3:12) എന്നിവയോടെ പെരുമാറണം എന്നാണ്. നമ്മുടെ ശത്രുക്കളെപ്പോലും കഠിനമായി വിമർശിക്കുന്നതിനു പകരം, "അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ" (വാ. 12, 13) എന്നതാണ് ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
നാം യോജിക്കുന്ന ജീവിത ശൈലിയും വിശ്വാസങ്ങളും ഉള്ളവരോടു മാത്രമായി ഒതുങ്ങേണ്ടതല്ല ഈ ഇടപെടൽ. വിഷമകരമാണെങ്കിലും, അവന്റെ സ്നേഹത്താൽ നാം വീണ്ടെടുക്കപ്പെട്ടു എന്ന തിരിച്ചറിവിൽ, ക്രിസ്തു നമ്മെ നടത്തുന്നതു പോലെ നാം കണ്ടുമുട്ടുന്ന എല്ലാവറിലേക്കും കൃപയും സ്നേഹവും വ്യാപിപ്പിക്കാം.