നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് റാന്‍ഡി കില്‍ഗോര്‍

"രഹസ്യമല്ലാത്ത" രഹസ്യം

താന്‍ ഒരു "യേശു വസ്തു" അല്ല എന്ന് എന്‍റെ സഹപ്രവര്‍ത്തകന്‍ എന്നോടു തുറന്നു പറഞ്ഞു. തന്‍റെ "സ്വയസംതൃപ്തമായ, ആത്മാരാധന" ജീവിതമെന്നു താന്‍ വിളിക്കുന്ന ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചതും അതില്‍ താന്‍ തൃപ്തനല്ലെന്നു പറഞ്ഞതും ഞാന്‍ ശ്രദ്ധിച്ചുകേട്ടു. "ഇതാണെന്‍റെ പ്രശ്നം, ഞാന്‍ നല്ലവനാകാനും കരുതുന്നവനാകാനും ശ്രമിക്കുന്നു, എങ്കിലും അതു ഫലിക്കുന്നില്ല. ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. നിര്‍ത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു."

"എന്താണു താങ്കളുടെ രഹസ്യം?" പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ അദ്ദേഹം എന്നോടു ചേദിച്ചു. "എന്‍റെ രഹസ്യം" ഞാന്‍ പറഞ്ഞു, "ഒരു രഹസ്യവും ഇല്ലെന്നുള്ളതാണ്. ഞാനും തങ്കളെപ്പോലെതന്നെ ദൈവിക നിലവാരത്തില്‍ ജീവിക്കുവാന്‍ അശക്തനാണ്. അതുകൊണ്ടാണ് നമുക്ക് യേശുവിനെ ആവശ്യമായിരിക്കുന്നത്."

ഞാന്‍ ബൈബിള്‍ എടുത്തിട്ട് "അദ്ദേഹത്തിന്‍റെ" ഉദ്ധരണി റോമര്‍ 7:15 ല്‍ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞ ഭാഗത്തുനിന്നു കാണിച്ചുകൊടുത്തു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി നല്ലവരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ക്രിസ്തീയേതരരുടെയും ക്രിസ്ത്യാനികളുടെയും വാക്കുകളില്‍ പൗലൊസിന്‍റെ ഇച്ഛാഭംഗത്തിന്‍റെ വാക്കുകള്‍ പലപ്പോഴും പ്രതിധ്വനിക്കാറുണ്ട്. ഒരുപക്ഷേ അതു നിങ്ങളും പ്രതിധ്വനിപ്പിക്കാറുണ്ടായിരിക്കും. അങ്ങനെയെങ്കില്‍, ക്രിസ്തുവാണ് നമ്മുടെ രക്ഷയുടെയും അതിന്‍റെ ഫലമായ രൂപാന്തരത്തിന്‍റെയും നായകന്‍ എന്ന പൗലൊസിന്‍റെ പ്രഖ്യാപനം (7:25-8:2) നിങ്ങളെ ആഹ്ലാദഭരിതരാക്കും. നമ്മെ ഹതാശയരാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നതിനുള്ള പ്രവൃത്തി യേശു ചെയ്തുകഴിഞ്ഞു.

നമുക്കും ദൈവത്തിനു മധ്യേ നിലകൊള്ളുന്ന തടസ്സം - പാപം എന്ന തടസ്സം - നമ്മുടെ ഭാഗത്തെ ഒരു പ്രവൃത്തിയും കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. രക്ഷ-നമ്മുടെ വളര്‍ച്ചാ പ്രക്രിയയിലൂടെ പരിശുദ്ധാത്മാവ് വരുത്തിയ രൂപാന്തരങ്ങളും- ആണ് നമ്മെക്കുറിച്ച് ദൈവം ആകെ പ്രതീക്ഷിക്കുന്നത്. നമ്മുടെ ആത്മാക്കളുടെ വാതില്‍ക്കല്‍ അവന്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് അവന്‍റെ വിളിക്ക് ഉത്തരം പറയുക. അവനാണ് ഉത്തരം എന്നത് ഒരു രഹസ്യമല്ല!

ഉറപ്പായ പ്രത്യാശ

1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.

ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു. 

യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്. 

നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.