Category  |  odb

ദൈവം നമ്മുടെ ജീവിതകഥകളെ ഉപയോഗിക്കുന്നു

ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.

ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.

ദൈവം നമ്മുടെ ജീവിതകഥകളെ ഉപയോഗിക്കുന്നു

ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.

ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.

ക്രിസ്തുസമാന പ്രതികരണം

കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.

തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)

തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം.

വിശ്വാസത്താൽ ഉവ്വ് എന്നു പറയുന്നു

ജോലിയിൽ ഒരു പുതിയ ഉത്തരവാദിത്തം സ്വീകരിക്കുമോ എന്നു എന്നോടു ചോദിച്ചപ്പോൾ, ഇല്ല എന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. അതിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചു ചിന്തിച്ചപ്പോൾ, അവ കൈകാര്യം ചെയ്യാൻ ഞാൻ പ്രാപ്തനല്ലെന്ന് എനിക്കു തോന്നി. എന്നാൽ, പ്രാർത്ഥിക്കുകയും വേദപുസ്തകത്തിൽ നിന്നും മറ്റു വിശ്വാസികളിൽ നിന്നും മാർഗനിർദേശം തേടുകയും ചെയ്തപ്പോൾ, ഉവ്വ് എന്നു പറയാൻ ദൈവം എന്നെ വിളിക്കുകയാണെന്നു ഞാൻ മനസ്സിലാക്കി. തിരുവെഴുത്തു വഴി, അവന്റെ സഹായത്തെക്കുറിച്ച് എനിക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. അതിനാൽ, കുറച്ചു ഭയത്തോടെയെങ്കിലും, ഞാൻ ആ ചുമതല സ്വീകരിച്ചു.

കനാൻ അധിനിവേശത്തിൽ നിന്നു പിന്മാറിയ, ഒറ്റുനോക്കിയ പത്തുപേരിലും യിസ്രായേല്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു (സംഖ്യാപുസ്തകം 13:27-29, 31-33; 14:1-4). അവരും വൈഷമ്യങ്ങൾ കണ്ട്, ആ ദേശത്തെ ശക്തരായ ജനത്തെ തോൽപ്പിക്കാനും കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട അവരുടെ നഗരങ്ങളെ കീഴടക്കാനും തങ്ങൾക്കു കഴിയില്ലെന്നു  ഭയപ്പെട്ടു. “ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി,” ഒറ്റുനോക്കിയവർ പറഞ്ഞു (13:33). “വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു?” (14:3) അവർ പരാതിപ്പെട്ടു. ഇതു കേട്ട യിസ്രായേൽമക്കൾ പിറുപിറുത്തു.

തന്റെ ജനത്തിനു കനാൻദേശം നൽകുമെന്നു ദൈവം നേരത്തെ തന്നെ വാഗ്ദത്തം ചെയ്തിരുന്നതായി കാലേബും യോശുവയും മാത്രമാണ് ഓർത്തത് (ഉല്പത്തി 17:8; സംഖ്യാപുസ്തകം 13:2). ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സഹായത്തിന്റെയും വെളിച്ചത്തിൽ, വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് അവർ അവന്റെ വാഗ്ദത്തത്തിൽ ധൈര്യം പ്രാപിച്ചു. തങ്ങളുടേതല്ല, അവന്റെ ശക്തി, സംരക്ഷണം, വിഭവങ്ങൾ എന്നിവ കൊണ്ടായിരിക്കും അവർ ബുദ്ധിമുട്ടുകൾ നേരിടുക (സംഖ്യാപുസ്തകം 14:6-9).

ദൈവം എനിക്കു നൽകിയ ദൗത്യം എളുപ്പമുള്ള ഒന്നായിരുന്നില്ല — എന്നാൽ അവൻ എന്നെ അതിൽ സഹായിച്ചു. അവൻ നമ്മെ ഏല്പിക്കുന്ന ചുമതലകളിൽ നിന്നു എപ്പോഴും ബുദ്ധിമുട്ടുകൾ ഒഴിവാക്കി തരികയില്ലെങ്കിലും, കാലേബിനെയും യോശുവയെയും പോലെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു” (വാ. 9) നമുക്ക് അവയെ നേരിടാൻ കഴിയും.

യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

അഫ്ഗാനിസ്ഥാനിലെ ഒരു വെല്ലുവിളി നിറഞ്ഞ പര്യടനത്തെത്തുടർന്ന്, ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സർജന്റായ സ്കോട്ട് മാനസികമായി തളർന്നുപോയിരുന്നു. അദ്ദേഹം ഓർത്തു: “ഞാൻ ഒരു ഇരുണ്ട സ്ഥാനത്തായിരുന്നു.” എന്നാൽ അദ്ദേഹം “യേശുവിനെ കണ്ടെത്തി അവനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ” അദ്ദേഹത്തിന്റെ ജീവിതത്തിൽ സമൂലമായ മാറ്റം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കിടാൻ ശ്രമിക്കുന്നു. പ്രത്യേകിച്ച്, അംഗഭംഗം സംഭവിച്ചവരും പരിക്കേറ്റവരുമായ സായുധ സേന സൈനികർക്കും മുൻസൈനികർക്കുമായി നടത്തുന്ന ഇൻവിക്റ്റസ് ഗെയിംസ് എന്ന അന്താരാഷ്ട്ര പരിപാടിയിൽ, താൻ മത്സരിക്കുന്നവരുമായി അദ്ദേഹം സുവിശേഷം പങ്കുവയ്ക്കുന്നു.

സ്കോട്ടിനെ സംബന്ധിച്ചിടത്തോളം, മത്സരത്തിനു പോകുന്നതിനു മുമ്പു വേദപുസ്തകം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും ആരാധാന ഗീതങ്ങൾ കേൾക്കുന്നതും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന്, അവിടെ മത്സരിക്കുന്ന സഹപ്രവർത്തകരോടു “യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനും ദയയും സൗമ്യതയും കൃപയും കാണിക്കാനും” ദൈവം അദ്ദേഹത്തെ സഹായിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ വിശ്വാസികൾക്ക് എഴുതിയ ആത്മാവിന്റെ ഫലങ്ങളിൽ ചിലതു സ്കോട്ട് ഇവിടെ പറയുന്നു. ദുരുപദേഷ്ടാക്കളുടെ സ്വാധീനത്തിൻകീഴിൽ അവർ വൈഷമ്യം അനുഭവിച്ചതിനാൽ, “ആത്മാവിനെ അനുസരിച്ചുനടന്നുകൊണ്ട്” (ഗലാത്യർ 5:18) ദൈവത്തോടും അവന്റെ കൃപയോടും വിശ്വസ്തരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ്‌ ശ്രമിച്ചു. അപ്രകാരം ചെയ്യുന്നതിലൂടെ, അവർ ആത്മാവിന്റെ ഫലം - “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (വാ. 22-23) - പുറപ്പെടുവിക്കും.

ദൈവാത്മാവു നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, ആത്മാവിന്റെ നന്മയും സ്നേഹവും നമ്മിൽ നിന്നും പ്രവഹിക്കും. നമുക്കു ചുറ്റുമുള്ളവരോടു നാമും സൗമ്യതയും ദയയും കാണിക്കും.