ശീതകാലത്തിലെ ഒരു ദിവസം, എന്റെ മക്കൾ തെന്നുവണ്ടിയിൽ പോകുവാൻ ചോദിച്ചു. താപനില ഏകദേശം പൂജ്യം ആയിരുന്നു. മഞ്ഞുപാളികൾ ഞങ്ങളുടെ ജാലകങ്ങൾവരെ ഉയർന്നു. ഞാൻ കഴിഞ്ഞു എന്ന് വിചാരിക്കുകയും ശരിയെന്ന് പറയുകയും, എന്നാൽ അവരോട് യാത്രയ്ക്കൊരുങ്ങാനും, ഒന്നിച്ച് നിൽക്കുവാനും പതിനഞ്ച് നിമിഷങ്ങൾക്ക് ശേഷം അകത്തുവരുവാനും പറഞ്ഞു.

 സ്നേഹത്തിൽനിന്നും ഞാൻ ആ ചട്ടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് എന്റെ മക്കൾ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കമേശാതെ സ്വതന്ത്രമായി കളിച്ചു. ഞാൻ ചിന്തിക്കുന്നു 119-ം സങ്കീർത്തനത്തിന്റെ രചയിതാവ് വിപരീതം എന്നു തോന്നിക്കുന്ന രണ്ടു വാക്യങ്ങൾ രചിക്കുമ്പോൾ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശത്തെ അംഗീകരിക്കുകയായിരുന്നു: “ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കു” മെന്നും “നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കു”മെന്നും (വാക്യം 44–45). എങ്ങനെയാകുന്നു സങ്കീർത്തനക്കാരൻ സ്വാതന്ത്ര്യത്തെ ആത്മികമായ പ്രമാണം അനുസരിക്കുന്ന ജീവിതത്തോട് ബന്ധപെടുത്തുന്നതെന്നും കാണാം.

 ദൈവത്തിന്റെ ജ്ഞാനോപദേശങ്ങളെ പ്രമാണിയ്ക്കുമ്പോൾ, പിന്നീട്‍ നമുക്ക് ഒഴിവാക്കാമായിരുന്നു എന്ന് ആഗ്രഹിയ്ക്കാവുന്ന തിരഞ്ഞെടുപ്പിന്റെ പരിണിത ഫലങ്ങളിൽനിന്നും രക്ഷപെടുവാൻ അത് നമ്മെ അനുവദിയ്ക്കുന്നു. അകൃത്യഭാരമോ വേദനയോകൂടാതെ നമുക്ക് സ്വതന്ത്രമായി നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കാം. ദൈവം നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാൽ നമ്മെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നില്ല; ഉപരിയായി, തന്റെ മാർഗ്ഗനിർദ്ദേശക രേഖകളാൽ അവിടുന്ന് നമ്മെ സ്നേഹിയ്ക്കുന്നുവെന്ന് കാണിക്കുന്നു.

 എന്റെ മക്കൾ തെന്നുവണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ, കുന്നിനടിവാരത്തിൽ നിയന്ത്രണംവിടുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ ചിരിയുടെ ശബ്ദത്തിലും അവരുടെ ഇളംചുവപ്പ് നിറമുള്ള കവിളുകളുടെ കാഴ്ചയും കണ്ട് ഞാൻ ചിരിച്ചു. ഞാൻ അവർക്ക് അനുവദിച്ചിരുന്ന അതിരുകളിൽ അവർ സ്വതന്ത്രരായിരുന്നു. ഈ നിർബന്ധിത വിരോധാഭാസം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും സന്നിഹിതമാണ് – ഇത് നമ്മെ സങ്കീർത്തനക്കാരനോടുകൂടെ, “നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (വാക്യം 35) എന്ന് പറയുവാൻ പ്രേരിപ്പിയ്ക്കുന്നു.