ഭീമാകാരമായ ചുഴലിക്കാറ്റ് വരുന്നുവെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. അന്തരീക്ഷമര്‍ദ്ദം കുറയുമ്പോള്‍ ഒരു ശൈത്യകാല കൊടുങ്കാറ്റ് അതിവേഗം തീവ്രമാകുമ്പോള്‍, സംഭവിക്കുന്നത് അതാണ്. രാത്രി ആയപ്പോഴേക്കും പൊടിക്കാറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ഹൈവേയില്‍ കാഴ്ച അസാധ്യമാക്കി. ഏതാണ്ടു പൂര്‍ണ്ണമായി. നിങ്ങളുടെ മകള്‍ സന്ദര്‍ശനത്തിനായി വീട്ടിലേക്ക് വരുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്‌തേ മതിയാകൂ. നിങ്ങള്‍ അധിക വസ്ത്രങ്ങളും വെള്ളവും പായ്ക്ക് ചെയ്യുന്നു (നിങ്ങള്‍ ഹൈവേയില്‍ കുടുങ്ങുന്ന സ്ഥിതി ഉണ്ടായാല്‍), വളരെ സാവധാനത്തില്‍ വാഹനമോടിക്കുന്നു, നിര്‍ത്താതെ പ്രാര്‍ത്ഥിക്കുന്നു. ഒടുവിലായി, എങ്കിലും ഒട്ടും അപ്രധാനമല്ലാത്തത്, നിങ്ങളുടെ ഹെഡ്‌ലൈറ്റുകളെ വിശ്വസിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് മിക്കവാറും അസാധ്യമായത് നേടാന്‍ കഴിഞ്ഞേക്കും.

ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ച് യേശു മുന്‍കൂട്ടിപ്പറഞ്ഞു, അവന്റെ മരണം ഉള്‍പ്പെടുന്നതും (യോഹന്നാന്‍ 12:31-33), വിശ്വസ്തരായി നിലനില്‍ക്കാനും ശുശ്രൂഷ ചചെയ്യാനും തന്റെ അനുയായികളെ വെല്ലുവിളിക്കുന്നതുമായ ഒന്നായിരുന്നു അത് (വാ. 26). അന്ധകാരം വരാന്‍ പോകുന്നു, കാഴ്ച അസാധ്യമാകാന്‍ പോകുന്നു. ഏതാണ്ടു പൂര്‍ണ്ണമായി. അപ്പോള്‍ എന്തു ചെയ്യാനാണ് യേശു അവരോട് പറഞ്ഞത്? വെളിച്ചത്തെ വിശ്വസിക്കുക, അല്ലെങ്കില്‍ ആശ്രയിക്കുക (വാ. 36). അവര്‍ക്ക് മുന്നോട്ട് പോകാനും വിശ്വസ്തരായി തുടരാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം അതായിരുന്നു.

യേശു അവരോടൊപ്പം കുറച്ചുനേരം കൂടി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പാതയെ പ്രകാശിപ്പിക്കുന്ന നിരന്തര വഴികാട്ടിയായി വിശ്വാസികളോടൊപ്പം അവന്റെ ആത്മാവ് ഉണ്ട്. മുന്നോട്ടുള്ള വഴി കാണുന്നത് അസാധ്യമാകുമ്പോള്‍ നാമും ഇരുണ്ട കാലഘട്ടങ്ങളെ അഭിമുഖീകരിക്കും. ഏതാണ്ടു പൂര്‍ണ്ണമായി. എന്നാല്‍ വെളിച്ചത്തില്‍ വിശ്വസിക്കുന്നതിലൂടെ അല്ലെങ്കില്‍ ആശ്രയിക്കുന്നതിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും.