ഞാനും ഭര്‍ത്താവും രാജ്യത്തിന്റെ മറുവശത്തേക്കുള്ള ഒരു നീക്കത്തിന് തയ്യാറെടുക്കുമ്പോള്‍, ഞങ്ങളുടെ മുതിര്‍ന്ന ആണ്‍മക്കളുമായി ഞങ്ങള്‍ക്കു നിരന്തരം ബന്ധം പുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു അതുല്യമായ സമ്മാനം, ദൂരത്തിരുന്നുകൊണ്ട് ഓണാക്കാന്‍ കഴിയുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്റ്റുചെയ്തിരിക്കുന്ന സൗഹൃദ വിളക്കുകള്‍ ഞാന്‍ കണ്ടെത്തി. ഞാന്‍ എന്റെ മക്കള്‍ക്ക് വിളക്കുകള്‍ നല്‍കിയപ്പോള്‍, ഞാന്‍ എന്റെ വിളക്ക് തൊടുമ്പോള്‍ അവരുടെ വിളക്കുകള്‍ ഓണാകുമെന്ന് ഞാന്‍ വിശദീകരിച്ചു – എന്റെ സ്‌നേഹത്തിന്റെയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും തിളക്കമാര്‍ന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍ വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ എത്ര വലിയ ദൂരം ഉണ്ടെങ്കിലും, അവരുടെ വിളക്കുകളില്‍ തൊടുമ്പോള്‍ ഞങ്ങളുടെ വീട്ടിലും ഒരു പ്രകാശം കത്തും. ഞങ്ങളുടെ വ്യക്തിപരമായ ബന്ധത്തിന്റെ നിമിഷങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും, ആ ലൈറ്റുകള്‍ ഓണാക്കുമ്പോഴെല്ലാം ഞങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അറിയുന്നതിലൂടെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

എല്ലാ ദൈവമക്കള്‍ക്കും പരിശുദ്ധാത്മാവിനാല്‍ ജ്വലിപ്പിക്കപ്പെടുന്ന പ്രകാശം പങ്കിടുന്നവരാകാനുള്ള പദവി ഉണ്ട്. ദൈവത്തിന്റെ നിത്യ പ്രത്യാശയുടെയും നിരുപാധികമായ സ്‌നേഹത്തിന്റെയും തിളക്കമാര്‍ന്ന പ്രകാശ കിരണങ്ങളായി ജീവിക്കാനാണ് നമ്മെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാം സുവിശേഷം പങ്കുവെക്കുകയും യേശുവിന്റെ നാമത്തില്‍ മറ്റുള്ളവരെ സേവിക്കുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ മികച്ച സ്‌പോട്ട്‌ലൈറ്റുകളും ജീവനുള്ള സാക്ഷ്യങ്ങളും ആയിത്തീരുന്നു. എല്ലാ സല്‍പ്രവൃത്തികളും, ദയാപൂര്‍വ്വമായ പുഞ്ചിരിയും, സൗമ്യമായ പ്രോത്സാഹന വാക്കും, ഹൃദയംഗമമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ വിശ്വസ്തതയെയും അവന്റെ നിരുപാധികവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തെയും ഓര്‍മ്മപ്പെടുത്തുന്നു (മത്തായി 5:14-16).

ദൈവം നമ്മെ എവിടേക്കു നയിച്ചാലും, നാം അവനെ എങ്ങനെ സേവിച്ചാലും, അവന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാനായി നമ്മെ ഉപയോഗിക്കാന്‍ അവനു കഴിയും. ദൈവം തന്റെ ആത്മാവിനാല്‍ യഥാര്‍ത്ഥ പ്രകാശം പ്രദാനം ചെയ്യുന്നതുപോലെ, നമുക്ക് അവന്റെ സാന്നിധ്യത്തിന്റെ പ്രകാശവും സ്‌നേഹവും പ്രതിഫലിപ്പിക്കാന്‍ കഴിയും.