എന്റെ ഇളയവൻ സേവ്യർ അംഗണവാടിയിൽ ചേർന്നപ്പോഴാണ് ഞാൻ എന്റെ മക്കളെ വേദപുസ്തകം വായിച്ചു കേൽപ്പിക്കാൻ തുടങ്ങിയത്. പഠിപ്പിക്കാനുതകുന്ന നിമിഷങ്ങൾക്കായി ഞാൻ നോക്കുകയും നമ്മുടെ സാഹചര്യങ്ങൾക്ക് ഉതകുന്ന വാക്യങ്ങൾ പങ്കിട്ട് എന്നോട് കൂടെ പ്രാർത്ഥിക്കാൻ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യും. സേവ്യർ പരിശ്രമിക്കാതെ തന്നെ തിരുവെഴുത്തുകൾ മനഃപാഠമാക്കി. ഞങ്ങൾ ജ്ഞാനം ആവശ്യമുള്ള ഏതെങ്കിലും വിഷമസന്ധിയിൽ ആണെങ്കിൽ അവൻ ദൈവീക സത്യത്തിന്റെ വെളിച്ചം വീശുന്ന വാക്യങ്ങൾ ആലോചന കൂടാതെ വിളിച്ചു പറയും. 

ഒരു ദിവസം എനിക്ക് ദേഷ്യം വന്നു അവന്റെ കേൾക്കെ പരുഷമായി സംസാരിച്ചു. അവൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു “പ്രസംഗിക്കുന്നത് പ്രവർത്തിക്കൂ അമ്മേ.”

സേവ്യറിന്റെ ഓർമ്മപ്പെടുത്തൽ യാക്കോബ് അപ്പോസ്തലൻ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന യേശുവിന്റെ വിശ്വാസികൾക്ക് നൽകിയ ജ്ഞാനത്തിന്റെ പ്രബോധനത്തെ പ്രതിധ്വനിപ്പിക്കുന്നു (യാക്കോബ് 1:1). പാപം എതെല്ലാം വിധത്തിൽ യേശുവിനോടുള്ള നമ്മുടെ സാക്ഷ്യത്തെ തടസ്സപ്പെടുത്തുമെന്ന് കാണിച്ചതിനു ശേഷം അവരെ യാക്കോബ് “ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ“(വാ. 21) എന്ന് ഉത്സാഹിപ്പിക്കുന്നു. നമ്മൾ വചനം കേട്ടിട്ട് അനുസരിക്കാതെ ഇരിക്കുന്നത് കണ്ണാടിയിൽ നോക്കുകയും രൂപം മറക്കുകയും ചെയ്യുന്ന ആളുകളെപ്പോലെയാണ് (വാ. 23-24). യേശുവിന്റെ രക്തത്താൽ ദൈവത്തോടു നിരപ്പു വന്ന അവിടുത്തെ പ്രതിമ-ധരിക്കുന്നവരെന്ന ലഭിച്ചിരിക്കുന്ന പദവിയുടെ ദർശനം നമുക്ക് നഷ്ടപ്പെട്ടേക്കാം.

 യേശുവിലുള്ള വിശ്വാസികൾ സുവിശേഷം അറിയിക്കുവാൻ കല്പന ലഭിച്ചവരാണ്. പരിശുദ്ധാത്മാവ് നമ്മെ മികച്ച പ്രതിനിധികളും അതിലൂടെ സുവിശേഷത്തിന്റെ ദൂതന്മാരുമാക്കാനായി ശക്തീകരിക്കുന്നതോടൊപ്പം നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. അവൻ നമ്മെ അയക്കുന്നിടത്തെല്ലാം ദൈവീക സത്യത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കാൻ നമ്മുടെ സ്നേഹത്തിലുള്ള അനുസരണം സഹായിക്കും. അങ്ങനെ നമുക്ക് പ്രസംഗിക്കുന്നത് പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരെ യേശുവിലേക്ക് നയിക്കാം.