1968 ഏപ്രിൽ 3 ന് , അതിതീവ്ര ചുഴലിക്കാറ്റ് അമേരിക്കയിലെ ഒരു നഗരത്തിൽ ആഞ്ഞടിച്ചു. ക്ഷീണിതനും അസ്വസ്ഥനുമായിരുന്ന റെവ. ഡോ.മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയർ സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിന്തുണച്ച് അന്ന് സഭാഹാളിൽ തീരുമാനിച്ചിരുന്ന പ്രസംഗം നടത്താൻ ഉദ്ധേശിച്ചിരുന്നില്ല. എന്നാൽ ഒരു വലിയ ജനക്കൂട്ടം കാലാവസ്ഥയെ വകവെക്കാതെ വന്നിരിക്കുന്നു എന്ന ഫോൺ കോൾ അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുകൊണ്ട് അദ്ദേഹം ഹാളിലേക്ക് പോയി നാല്പതു മിനുട്ട് സംസാരിക്കുകയും, ചിലർ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായത് എന്ന് പറയാറുള്ള “ഞാൻ മലമുകളിൽ പോയിരുന്നു” എന്ന പ്രസംഗം ചെയ്യുകയും ചെയ്തു.

അടുത്ത ദിവസം കിങ്ങ് ഒരു കൊലയാളിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും അടിച്ചമർത്തപ്പെട്ട ആളുകളെ “വാഗ്ദത്ത ഭൂമി”ക്കായുള്ള പ്രത്യാശയിൽ പ്രചോദിപ്പിക്കുന്നു. സമാനമായി യേശുവിന്റെ ആദ്യകാല വിശ്വാസികൾ ആവേശജനകമായ ഒരു സന്ദേശത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. യേശുവിലെ വിശ്വാസം മൂലം ഭീഷണി നേരിടുന്ന യഹൂദ വിശ്വാസികളെ പ്രത്യാശ നഷ്ടപ്പെടാതെ ഇരിക്കുവാൻ ഉറച്ച ആത്മീക ഉത്തേജനം നൽകിക്കൊണ്ട് പ്രോത്സാഹിപ്പിക്കുവാനായി എഴുതിയതാണ് എബ്രായ പുസ്തകം. “ആകയാൽ തളർന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ“എന്ന് അത് പ്രചോദിപ്പിക്കുന്നു (12:12). യഹൂദന്മാർ എന്ന നിലയിൽ ഇത് യഥാർത്ഥത്തിൽ യെശയ്യാ പ്രവാചകനിൽ നിന്നാണ് വന്നതെന്ന് അവർ തിരിച്ചറിയും (യെശയ്യാവ് 35:3).

എന്നാൽ, ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുന്ന നമ്മെ ഇന്ന് വിളിച്ചിരിക്കുന്നത് “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.”(എബ്രായർ 12:2, 1). അങ്ങനെ നമ്മൾ ചെയ്യുമ്പോൾ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കും” (വാ. 3).

തീർച്ചയായും അലകളും കൊടുങ്കാറ്റും നമ്മെ ജീവിതത്തിൽ കാത്തിരിക്കുന്നു. എന്നാൽ, യേശുവിനൊപ്പം നിന്ന്  ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ നാം മറികടക്കും.