
നന്ദിയുള്ള ഹൃദയങ്ങൾ
ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.
ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).
ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.

കൃപയും മാറ്റവും
കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവെച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.
മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. 'തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു' (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, 'ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.' എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും 'ദൈവകൃപ' നമ്മെ സഹായിക്കുന്നു (വാ. 15-16).
നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുകയും ചെയ്യുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുന്നു.

പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.

ക്ഷീണിച്ച കൂടാരങ്ങൾ
“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.''
അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4).
നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.
എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).