നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

ദൈവത്തെ മുഖാമുഖം കാണുക

എന്നെയും എന്റെ ഭാര്യയേയും സംബന്ധിച്ചു വളരെ സവിശേഷമായ ഒരു വർഷമായിരുന്നു 2022. ഞങ്ങളുടെ കൊച്ചുമകൾ സോഫിയ ആഷ്ലി - ഞങ്ങളുടെ എട്ട് പേരക്കുട്ടികളിൽ ഏക പെണ്‍കുട്ടി - ജനിച്ച വർഷമായിരുന്നു അത്. സോഫിയയുടെ മുത്തച്ഛനും മുത്തശ്ശിക്കും പുഞ്ചിരി നിർത്താൻ കഴിഞ്ഞില്ല! ഞങ്ങളുടെ മകൻ വീഡിയോയിലൂടെ വിളിക്കുമ്പോൾ, ആവേശം അധികമായി വർദ്ധിക്കുന്നു. ഞാനും ഭാര്യയും വ്യത്യസ്ത മുറികളിലായിരുന്നാലും, സോഫിയയുടെ കാഴ്ച്ച അവൾക്കു ലഭിക്കുന്നുണ്ടെന്ന് അവളുടെ ആഹ്ലാദഭരിതമായ വിളിച്ചുകൂവൽ വെളിപ്പെടുത്തുന്നു. നാം സ്നേഹിക്കുന്ന അകലെയുള്ളവരെ കാണുന്നത് ഇപ്പോൾ ഒരു കോൾ അല്ലെങ്കിൽ ക്ലിക്ക് മാത്രം ദൂരത്താണ്.

നമ്മൾ ഫോണിൽ സംസാരിക്കുന്ന വ്യക്തിയെ കാണാനുള്ള സാങ്കേതികവിദ്യ താരതമ്യേന നവീനമാണെങ്കിലും ദൈവത്തോടൊപ്പമുള്ള മുഖാമുഖ സമയം — അവന്റെ സാന്നിധ്യത്തിലാണു നാം അയിരിക്കുന്നതെന്ന ബോധപൂർവമായ ആത്മാവബോധത്തോടെയുള്ള പ്രാർത്ഥന — പുതിയതല്ല. ഏറ്റവും അടുത്ത മാനുഷിക സുഹൃത്തുക്കളുടെ കഴിവിനപ്പുറമുള്ള സഹായം ആവശ്യമായി വരുന്ന എതിർപ്പിന്റെ നടുവിൽവച്ചുള്ള (വാ. 10-12) സങ്കീർത്തനം 27-ലെ ദാവീദിന്റെ പ്രാർത്ഥനയിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “ “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു” (വാ. 8).

ക്ലേശകരമായ സമയങ്ങൾ “അവന്റെ മുഖം അന്വേഷിക്കാൻ” നമ്മെ നിർബന്ധിക്കുന്നു (വാ. 8). “സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും” “വലതുഭാഗത്ത് എന്നേക്കും പ്രമോദങ്ങളും” (16:11) ഉള്ളവനുമായി മുഖാമുഖ കൂട്ടായ്മയിൽ ആയിരിക്കാൻ കഴിയുന്നതോ അഥവാ ആയിരിക്കേണ്ടതോ ആയ ഒരേയൊരു സമയമല്ല അത്. സൂക്ഷ്മമായി നിങ്ങൾ ശ്രദ്ധിച്ചാൽ, ഏതൊരു സമയത്തും “എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് അവൻ പറയുന്നതു നിങ്ങൾക്കു കേൾക്കാൻ സാധിക്കും.

അനുഗൃഹീത മാനസാന്തരം

എന്റെ സുഹൃത്തും അവളുടെ ഭർത്താവും ഒരു കുഞ്ഞിനു ജന്മം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചികിത്സാപരമായ ഒരു നടപടിക്രമം ഡോക്ടർമാർ അവൾക്കു നിർദ്ദേശിച്ചു. പക്ഷേ എന്റെ സുഹൃത്ത് അതിനു മടിച്ചു. “നമ്മുടെ പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥന മതിയാവില്ലേ?” അവൾ പറഞ്ഞു. “ശരിക്കും ഞാൻ ആ ചികിത്സ ചെയ്യേണ്ടതുണ്ടോ?” ദൈവീക പ്രവൃത്തി കാണുന്നതിൽ മാനുഷീക പ്രവർത്തനത്തിന് എന്ത് പങ്കാണുള്ളതെന്ന് എന്റെ സുഹൃത്തു അന്വേഷിക്കുകയായിരുന്നു. 

പുരുഷാരത്തെ യേശു പോഷിപ്പിക്കുന്ന കഥ ഇവിടെ നമ്മെ സഹായിക്കും (മര്‍ക്കൊസ് 6:35-44). ഈ കഥ അവസാനിക്കുന്നത് എങ്ങനെയെന്നു നമുക്കറിയാം — ആയിരക്കണക്കിനു വരുന്ന ജനത്തിന് അൽപ്പം റൊട്ടിയും കുറച്ച് മീനും ഉപയോഗിച്ച് അത്ഭുതകരമായി ഭക്ഷണം നൽകുന്നു (വാ. 42). എന്നാൽ ആരാണു ജനക്കൂട്ടത്തെ പോഷിപ്പിക്കേണ്ടതെന്നു ശ്രദ്ധിക്കുക? ശിഷ്യന്മാർ (വാ. 37). ആരാണ് അതിനുള്ള ഭക്ഷണം നൽകുന്നത്? അതും അവർ തന്നെ (വാ. 38). ആരാണു ഭക്ഷണം വിതരണം ചെയ്യുകയും പിന്നീട് അവിടം വൃത്തിയാക്കുകയും ചെയ്യേണ്ടത്? ശിഷ്യന്മാർ (വാ. 39-43). “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ…” (വാ. 37) എന്ന് യേശു പറഞ്ഞു. യേശു അത്ഭുതം ചെയ്തുവെങ്കിലും ശിഷ്യന്മാർ പ്രവർത്തിച്ചതു പ്രകാരമാണ് അതു സംഭവിച്ചത്.

നല്ല വിളവെടുപ്പ് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് (സങ്കീർത്തനം 65:9-10). എന്നിരുന്നാലും, ഒരു കർഷകൻ നിലത്തു വേല ചെയ്യേണ്ടതുണ്ട്. യേശു പത്രൊസിനോട് “മീൻകൂട്ടം ലഭിക്കുമെന്ന്” വാഗ്ദാനം ചെയ്തെങ്കിലും ആ മുക്കുവന്മാർ വല വീശേണ്ടിയിരുന്നു (ലൂക്കൊസ് 5:4-6). ദൈവത്തിന് ഭൂമിയെ പരിപാലിക്കാനും നമ്മെ കൂടാതെ അത്ഭുതങ്ങൾ ചെയ്യാനും കഴിയും. എന്നാൽ, സാധാരണയായി ഒരു ദൈവിക-മാനുഷീക പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ അവൻ തിരഞ്ഞെടുക്കുന്നു.

എന്റെ സുഹൃത്ത് ചികിത്സയിലൂടെ കടന്നുപോയി, പിന്നീട് വിജയകരമായി ഗർഭം ധരിക്കുവാൻ ഇടയായി. ഇത് ഒരു അത്ഭുതത്തിനുള്ള സൂത്രവാക്യമല്ലെങ്കിലും, എന്റെ സുഹൃത്തിനും എനിക്കും ഇതൊരു പാഠമായിരുന്നു. ദൈവം പലപ്പോഴും തന്റെ അത്ഭുത പ്രവൃത്തി ചെയ്യുന്നത് അവൻ നമ്മുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണ്.

ആത്മീയ ക്ഷമത

വ്യായാമ കേന്ദ്രത്തിലെ ഒരു പതിവു സന്ദർശകനായിരുന്നു ട്രെ. അത് അവന്റെ ശരീരത്തിൽ കാണാനുമുണ്ടായിരുന്നു. അവന്റെ തോളുകൾ വിശാലവും അവന്റെ പേശികൾ ഉറച്ചതും അവന്റെ കൈകൾ എകദേശം എന്റെ തുടകളുടെ അത്രയും തന്നെ വലുപ്പമുള്ളവയും ആയിരുന്നു. അവന്റെ ശാരീരികാവസ്ഥ എന്നെ അവനുമായി  ഒരു ആത്മീയ സംഭാഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ശാരീരിക ക്ഷമതയോടുള്ള അവന്റെ പ്രതിബദ്ധത ഏതെങ്കിലും വിധത്തിൽ ദൈവവുമായുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നു ഞാൻ അവനോടു ചോദിച്ചു. ഞങ്ങൾ കൂടുതൽ ആഴത്തിലേക്കു പോയില്ലെങ്കിലും, “തന്റെ ജീവിതത്തിൽ ദൈവത്തെ” ട്രെ അംഗീകരിച്ചു. നൂറ്റിഎണ്‍പതു കിലോ ഭാരമുള്ള, കാഴ്ചയ്ക്കു യോഗ്യനല്ലാത്ത, അനാരോഗ്യവാനായ തന്റെ ഒരു പതിപ്പിന്റെ ചിത്രം കാണിക്കാൻ അവൻ തയ്യാറാകും വിധം ഞങ്ങൾ വളരെനേരം സംസാരിച്ചു. അവന്റെ  ജീവിതശൈലിയിലെ മാറ്റം ശാരീരികമായി അത്ഭുതങ്ങൾ സൃഷ്ടിച്ചു.

1 തിമൊഥെയൊസ് 4:6-10 ൽ, ശാരീരികവും ആത്മീയവുമായ അഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” (വാ. 7-8). ബാഹ്യമായ കായികക്ഷമത ദൈവവുമായുള്ള നമ്മുടെ പദവിയിൽ മാറ്റം വരുത്തുന്നില്ല. നമ്മുടെ ആത്മീയ ക്ഷമത ഹൃദയത്തിന്റെ കാര്യമാണ്. നമുക്ക് പാപമോചനം ലഭ്യമാക്കുന്ന യേശുവിൽ വിശ്വസിക്കാനുള്ള തീരുമാനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആ നിമിഷം മുതൽ, ദൈവഭക്തിക്കു തക്കവണ്ണമുള്ള ജീവിതത്തിനായുള്ള പരിശീലനം ആരംഭിക്കുന്നു. ഇതിൽ “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു” (വാ. 6).  ദൈവത്തിന്റെ ശക്തിയാൽ നമ്മുടെ സ്വർഗീയ പിതാവിന് ആദരവുളവാക്കുന്ന ഒരു ജീവിതം നയിക്കുന്നത് ഉൾപ്പെടുന്നു.

ഹാനികരമായ വഴിയിൽ

എന്റെ പ്രഭാത നടത്തത്തിൽ, തെറ്റായ ദിശയിലേക്കു തിരിച്ചു ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. താൻ ഉറങ്ങിപ്പോയതിനാലും മദ്യലഹരിയിലായിരുന്നതിനാലും തനിക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ചു വാഹന ഉടമ ബോധവതിയല്ലായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അത്, എനിക്ക് പ്രവർത്തിക്കേണ്ടി വന്നു. എനിക്കു ഡ്രൈവർ സീറ്റിൽ കയറാൻ കഴിയും വിധം അവളെ ഉണർത്തി കാറിന്റെ പാസഞ്ചർ സൈഡിലേക്കു മാറ്റിയിരുത്തിയ ശേഷം, ഞാൻ അവളെ സുരക്ഷിതമായ സ്ഥലത്തേക്കു ഓടിച്ചുകൊണ്ടുപോയി.

നാം നേരിടുന്ന ഒരേയൊരു ഹാനി ശാരീരിക അപകടം മാത്രമല്ല. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ” ലൗകിക ജ്ഞാനികളും നിപുണരുമായ അഥേനയിലെ ജനങ്ങളെ ആത്മീയ അപകടത്തിൽ കണ്ടപ്പോൾ പൗലൊസിന്റെ “മനസ്സിന്നു ചൂടുപിടിച്ചു” (പ്രവൃത്തികൾ 17:16). ക്രിസ്തുവിനെ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട ആശയങ്ങളുമായി ഉല്ലസിക്കുന്നവരോട് അപ്പൊസ്തലന്റെ സഹജമായ പ്രതികരണം, യേശുവിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു (വാ. 18, 30-31). കേട്ടവരിൽ ചിലർ വിശ്വസിച്ചു (വാ. 34).

ക്രിസ്തുവിലുള്ള വിശ്വാസത്തിനു വെളിയിൽ പരമമായ അർത്ഥം തേടുന്നത് അപകടകരമാണ്. യേശുവിൽ പാപമോചനവും യഥാർത്ഥ സഫലീകരണവും കണ്ടെത്തിയവർ ഒന്നിലേക്കും നയിക്കാത്ത യത്നങ്ങളിൽ നിന്നു രക്ഷിക്കപ്പെടുകയും അവർക്കു നിരപ്പിന്റെ സന്ദേശം നൽകപ്പെടുകയും ചെയ്തു (2 കൊരിന്ത്യർ 5:18-21 കാണുക). ഈ ജീവിതത്തിന്റെ ലഹരിയിൽ അകപ്പെട്ടിരിക്കുന്നവരുമായി യേശുവിന്റെ സുവാർത്ത പങ്കുവെക്കുന്നത്, മനുഷ്യരെ ഹാനികരമായ വഴിയിൽ നിന്നു തട്ടിമാറ്റാൻ ഇപ്പോഴും ദൈവം ഉപയോഗിക്കുന്ന മാർഗമാണ്.

ആരോഗ്യമുള്ള ഹൃദയം

മനുഷ്യ ഹൃദയം ഒരു അത്ഭുതാവഹമായ അവയവമാണ്. ഒരു മുഷ്ടിയുടെ വലിപ്പമുള്ള ഈ പമ്പിംഗ് കേന്ദ്രത്തിന്റെ ഭാരം 230 മുതൽ 340 ഗ്രാം വരെയാണ്. ദിവസവും ഇത് ഏകദേശം 1,00,000 തവണ മിടിക്കുകയും നമ്മുടെ ശരീരത്തിലെ 96,000 കിലോമീറ്റർ രക്തക്കുഴലുകളിലൂടെ 7,500 ലിറ്റർ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു! അത്തരമൊരു തന്ത്രപരമായ ചുമതലയും കനത്ത ജോലിഭാരവും ഉള്ളതിനാൽ, മുഴുവൻ ശരീരത്തിന്റെയും ക്ഷേമത്തിന് ഹൃദയാരോഗ്യം കേന്ദ്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും ആരോഗ്യത്തിന്റെ ഗുണനിലവാരവും പരസ്പര പൂരകമായതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ വൈദ്യശാസ്ത്രം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

വൈദ്യശാസ്ത്രം നമ്മുടെ ശാരീരിക ഹൃദയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ, ദൈവം മറ്റൊരു തരത്തിലുള്ള “ഹൃദയത്തെ” കുറിച്ചു കൂടുതൽ അധികാരത്തോടെ സംസാരിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ മാനസികവും വൈകാരികവും ആത്മീയവും ധാർമ്മികവുമായ “കേന്ദ്രത്തെ” അവൻ അഭിസംബോധന ചെയ്യുന്നു. ഹൃദയമെന്നതു ജീവന്റെ കേന്ദ്ര പ്രക്രിയ ഏകകമായതിനാൽ, അത് സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശവാക്യങ്ങൾ 4:23). നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ സംസാരത്തിൽ നമ്മെ സഹായിക്കും (വാ. 24), നമ്മുടെ കണ്ണുകൾ കൊണ്ട് വിവേചിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കും (വാ. 25), നമ്മുടെ ചുവടുകൾക്കായി ഏറ്റവും മികച്ച വഴികൾ തിരഞ്ഞെടുക്കും (വാ. 27). ജീവിതത്തിന്റെ ഘട്ടമോ പ്രായമോ പരിഗണിക്കാതെ, നമ്മുടെ ഹൃദയങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടുന്നു, നമ്മുടെ ബന്ധങ്ങൾ പരിപാലിക്കപ്പെടുന്നു, ദൈവം ആദരിക്കപ്പെടുന്നു.

തിരുവചന സ്നേഹികൾ

അഭിമാനം കൊള്ളുന്ന തന്റെ പിതാവിന്റെ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് സുന്ദരിയായ വധു അൾത്താരയിലേക്കു പോകാൻ ഒരുങ്ങി. എന്നാൽ പതിമൂന്നു മാസം പ്രായമുള്ള അവളുടെ അനന്തരവൻ അതിനു മുമ്പേ പ്രവേശിക്കേണ്ടിയിരിക്കുന്നു. സാധാരണയായി കാണപ്പെടുന്ന “മോതിരം” വഹിക്കുന്ന വ്യക്തി എന്നതിനുപകരം അവൻ “വേദപുസ്തക വാഹകൻ” ആയിരുന്നു. ഈ രീതിയിൽ, യേശുവിൽ പ്രതിബദ്ധതയുള്ള വിശ്വാസികൾ എന്ന നിലയിൽ, തിരുവെഴുത്തുകളോടുള്ള തങ്ങളുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ വധുവും വരനും ആഗ്രഹിച്ചു. ചെറിയ തോതിൽ ശ്രദ്ധ പതറിപ്പോയെങ്കിലും ആ പൈതൽ സഭയുടെ മുൻഭാഗത്ത് എത്തിച്ചേർന്നു. വേദപുസ്തകത്തിന്റെ തുകൽ ചട്ടയിൽ പിഞ്ചുകുഞ്ഞിന്റെ പല്ലിന്റെ പാടുകൾ കണ്ടത് ഒരു ദൃഷ്ടാന്തമായിരുന്നു. തിരുവചനം രുചിച്ചറിയാനും കൈക്കൊള്ളാനും ആഗ്രഹിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും അവനെ അറിയാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച പ്രവൃത്തിയുടെ ഒരു ചിത്രം.

തിരുവെഴുത്തിന്റെ സമഗ്രമായ മൂല്യത്തെ 119-ാം സങ്കീർത്തനം ആഘോഷിക്കുന്നു. ദൈവത്തിന്റെ പ്രമാണമനുസരിച്ചു ജീവിക്കുന്നവരുടെ അനുഗ്രഹങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം (വാ. 1), അതിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായി രചയിതാവ് അതിനെ പ്രശംസിച്ചു. “നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു” (വാ. 159); “ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു” (വാ. 163); “എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു” (വാ. 167).

നാം എപ്രകാരം ജീവിക്കുന്നു എന്നതിലൂടെ ദൈവത്തോടും അവന്റെ വചനത്തോടുമുള്ള നമ്മുടെ സ്നേഹത്തെക്കുറിച്ചു നാം എന്തു പ്രസ്താവനയാണ് നടത്തുന്നത്? എന്തിലാണ് ഞാൻ പങ്കുക്കൊള്ളുന്നത് എന്ന ചോദ്യം ചോദിക്കുകയാണ് അവനോടുള്ള നമ്മുടെ സ്നേഹം പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗം. തിരുവെഴുത്തിന്റെ മധുര വാക്കുകളെ ഞാൻ “ചവയ്ക്കുന്നുണ്ടോ?” തുടർന്ന് ഈ ക്ഷണം സ്വീകരിക്കുക, “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” (34:8).

അനുഗ്രഹമാകുന്ന തകർച്ച

അദ്ദേഹത്തിന്റെ പുറത്തു കൂനുണ്ടായിരുന്നു, ഒരു വടികുത്തിയായിരുന്നു അദ്ദേഹം നടന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ആത്മീയ ഇടയവേല, അദ്ദേഹം ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടവും. 1993-ൽ, ബഹുമാന്യനായ വില്യം ബാർബറിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഒന്നിച്ചു ചേരുന്നതിനു കാരണമാകുന്ന ദുർബലപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തി. “ബാർബർ, അജപാലനത്തിനു പുറമെ നിങ്ങൾ മറ്റൊരു ജോലി കൂടി കണ്ടെത്തേണ്ടതായി വരും, കാരണം [വികലാംഗനായ ഒരാൾ] തങ്ങളുടെ പാസ്റ്ററാകാൻ സഭ ആഗ്രഹിക്കുന്നില്ല” എന്നു  അത്ര ആർദ്രമല്ലാത്ത അഭിപ്രായം അദ്ദേഹം കേൾക്കേണ്ടിവന്നു. എന്നാൽ ആ വേദനാജനകമായ അഭിപ്രായത്തെ ബാർബർ മറികടന്നു. അദ്ദേഹത്തെ ഒരു പാസ്റ്ററായി മാത്രമല്ല ദൈവം ഉപയോഗിച്ചത്. പിന്നോക്കാവസ്ഥയിലുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തവും ആദരണീയവുമായ ശബ്ദമായി അദ്ദേഹത്തെ ദൈവം മാറ്റിയെടുത്തു.

വൈകല്യമുള്ളവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നു ലോകത്തിനു പൂർണ്ണമായി അറിയില്ലെങ്കിലും, ദൈവത്തിന്‌ അറിയാം. സൗന്ദര്യാരോഗ്യങ്ങളും പണത്തിനു വാങ്ങാൻ കഴിയുന്ന വസ്തുക്കളും വിലമതിക്കുന്നവർക്കു ക്ഷണിക്കപ്പെടാത്ത തകർച്ചയ്ക്കൊപ്പമുള്ള നന്മ നഷ്ടപ്പെട്ടേക്കാം. യാക്കോബിന്റെ ചോദ്യവും അതിലടങ്ങിയിരിക്കുന്ന തത്ത്വവും പരിഗണിക്കേണ്ടതാണ്: “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ് 2:5). ആരോഗ്യമോ ശക്തിയോ മറ്റു കാര്യങ്ങളോ കുറയുമ്പോൾ, അയാളുടെ വിശ്വാസവും അതിനനുസരിച്ചു കുറയേണ്ടതില്ല. ദൈവത്തിന്റെ ശക്തിയാൽ, അത് വിപരീതമാക്കാൻ കഴിയും. നമ്മിലെ അഭാവം അവനെ വിശ്വസിക്കാനുള്ള ഒരു ഉത്തേജകമാണ്. യേശുവിന്റെ കാര്യത്തിലെന്നപോലെ, ലോകത്തിനു നന്മ കൊണ്ടുവരാനായി നമ്മുടെ തകർച്ചയെ അവനു ഉപയോഗിക്കാനാകും.

 

ക്രിസ്തുവിലുള്ള നമ്മുടെ ആയുധവർഗ്ഗം

പാസ്റ്റർ ബെയ്‌ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവു യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി. 

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ്‌  (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു. തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതു, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാ നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നു. 

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!

 

ആശയക്കുഴപ്പങ്ങളും ആഴത്തിലുള്ള വിശ്വാസവും

ശനിയാഴ്ച രാവിലെ ഒരു ബൈബിൾ പഠനം നടക്കുന്നു. അതിൽ സംബന്ധിച്ച ഒരു പിതാവ് തന്റെ പ്രിയപ്പെട്ട, എന്നാൽ വഴിപിഴച്ച മകൾ നഗരത്തിലേക്ക് മടങ്ങിയെത്തിയതിനാൽ  ആശയക്കുഴപ്പത്തിലായിരുന്നു. അവളുടെ മോശം പെരുമാറ്റം കാരണം തന്റെ വീട്ടിൽ അവൾ താമസിക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പഠനത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി, ദീർഘകാല രോഗവും വാർദ്ധക്യവും മൂലം ക്ഷീണിതയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും കാര്യമായ രോഗശമനം അവർക്ക് ലഭിച്ചിക്കാത്തതിനാൽ അവർ നിരാശയിലായിരുന്നു. ദൈവത്തിന്റെ ഹിതപ്രകാരം, അവർ അന്ന് പഠിച്ചത് മർക്കോസ് അഞ്ചാം അദ്ധ്യായം ആയിരുന്നു. ആ ബൈബിൾ പഠനം കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം പ്രത്യാശയും സന്തോഷവും അനുഭവിച്ചറിയാൻ കഴിഞ്ഞു.

മർക്കോസ് 5:23-ൽ, അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുടെ പിതാവായ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണു, "എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു." പെൺകുട്ടിയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ, പേര് എഴുതപ്പെടാത്ത ഒരു സ്ത്രീയുടെ ദീർഘകാലമായ രോഗം  യേശു സുഖപ്പെടുത്തി, "മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (വാക്യം 34). യേശുവിലുള്ള വിശ്വാസത്താൽ പ്രേരിതരായ യായീറൊസും, സ്ത്രീയും അവനെ അന്വേഷിച്ചു, അവർ നിരാശരാക്കപ്പെട്ടില്ല. എന്നാൽ, യേശുവിനെ കണ്ടുമുട്ടി പ്രശ്നം പരിഹരിക്കപ്പെടുന്നതിന് മുമ്പ്  

ആ രണ്ടുപേരുടെയും കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികൾ ആരെയും വെറുതെ വിടുന്നില്ല. സ്ത്രീ പുരുഷ വർഗ വർണ്ണ ഭേദമെന്യേ നാമെല്ലാം നമ്മെ വലക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നു. എന്നാൽ നാം നേരിടുന്ന വെല്ലുവിളികൾ നമ്മെ യേശുവിൽ നിന്ന് അകറ്റരുത്, മറിച്ച്, വിശ്വാസത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്. കാരണം നാം സ്പർശിക്കുന്നത് അറിഞ്ഞ് (വാ. 30)നമ്മെ സൗഖ്യമാക്കുന്നവനാണ് യേശു.

വിശ്വാസത്തിന്റെ വിജയം

நான்கு வயது சிறுவனான கால்வினின் வழக்கமான சரீர ஆரோக்கிய சோதனையில் அவனது உடலில் சில எதிர்பாராத புள்ளிகள் கண்டறியப்பட்டன. அவனுக்கு சில மருந்துகள் பரிந்துரைக்கப்பட்டு, ஊசி போடப்பட்டு, அந்த இடத்தை கட்டுகட்டி அனுப்பினர். அந்த கட்டை அகற்றும் நாளில், அவனுடைய தந்தை கட்டை பிரிக்க முயன்றபோது, கால்வின் பயத்துடன் சிணுங்கினான். மகனுக்கு ஆறுதல் கூற முயன்று, அவனது தந்தை, “கால்வின், உன்னைக் காயப்படுத்தும் எதையும் நான் ஒருபோதும் செய்யமாட்டேன் என்று உனக்குத் தெரியும்!" என்று சொன்னார். கட்டை அகற்றும் பயத்தைவிட, தன் மகன் தன்னை நம்பவேண்டும் என்று அவனது தந்தை விரும்பினார்.

அசௌகரியத்தினால் நான்கு வயது குழந்தைகள் மட்டும் பயம் அடைவதில்லை. அறுவைசிகிச்சைகள், அன்புக்குரியவர்களிடமிருந்து பிரிதல், மன அல்லது உளவியல் சவால்கள் மற்றும் பலவிதமான பயங்கள், பெருமூச்சுகள், அழுகைகள் மற்றும் கூக்குரல்களை சந்திக்கும் அனைத்து தரப்பினர்களும் பயத்தினால் சூழப்படுகின்றனர். 

தாவீது, தன்மீது பொறாமைகொண்டு தன்னை கொல்ல வகைதேடிய சவுலிடமிருந்து தப்பித்து பெலிஸ்திய தேசத்திற்கு ஓடியபோதிலும், அங்கு அவர் கண்டுபிடிக்கப்பட்ட தருணம், வாழ்க்கையின் பயம் மிகுந்த ஓர் தருணமாயிருந்துள்ளது. அவர் அடையாளம் காணப்பட்டபோது, அவருக்கு என்ன நேரிடும் என்று கவலைப்பட்டார். (1 சாமுவேல் 21:10-11): “தாவீது... காத்தின் ராஜாவாகிய ஆகீசுக்கு மிகவும் பயப்பட்டான்.” இந்த சங்கடமான சூழ்நிலையைப் பற்றி யோசித்து, தாவீது “நான் பயப்படுகிற நாளில் உம்மை நம்புவேன்… தேவனை நம்பியிருக்கிறேன், நான் பயப்படேன்” (சங்கீதம் 56:3-4) என்று எழுதுகிறார். 

வாழ்க்கையின் அசௌகரியங்கள் நமக்கு அச்சத்தைத் தூண்டும்போது நாம் என்ன செய்வோம்? நம்முடைய பரலோகத் தகப்பன்மீது நம்பிக்கை வைக்கலாம்.