നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

ആദ്യം ആരാധന

മുതിർന്നവരുടെ സൗഹൃദവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാത്ത ഒരു സംഘടന തുടങ്ങാൻ ഞാൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. അതിനായി എനിക്ക് വിളി ഉണ്ടായപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. ആ ചാരിറ്റിക്ക് എങ്ങനെ ധനസഹായം ലഭിക്കും? അത് നിർമ്മിക്കാൻ ആരാണ് എന്നെ സഹായിക്കുക? ഈ കാര്യങ്ങളിൽ എനിക്ക് ഏറ്റവും വലിയ സഹായം ലഭിച്ചത് ഒരു ബിസിനസ്സ് പുസ്തകത്തിൽ നിന്നല്ല, മറിച്ച് വേദപുസ്തകത്തിൽ നിന്നാണ്.

എന്തെങ്കിലും നിർമ്മിക്കാനായി ദൈവം വിളിച്ച ആരേ സംബന്ധിച്ചും എസ്രയുടെ പുസ്തകം അത്യന്താപേക്ഷിതമായ വായനയാണ്. യെഹൂദന്മാർ തങ്ങളുടെ പ്രവാസത്തിനുശേഷം യെരൂശലേമിനെ പുനർനിർമിച്ചതെങ്ങനെയെന്ന് വിവരിക്കുമ്പോൾ, പൊതു സംഭാവനകളിലൂടെയും സർക്കാരിന്റെ  സഹായധനത്തിലൂടെയും ദൈവം പണം നൽകിയതെങ്ങനെയെന്നും (എസ്രാ 1:4-11; 6:8-10) സന്നദ്ധപ്രവർത്തകരും കരാറുകാരും ജോലി ചെയ്തതെങ്ങനെയെന്നും (1:5; 3:7) ആ വേദഭാഗങ്ങൾ കാണിച്ചുതരുന്നു. യെഹൂദരുടെ മടങ്ങിവരവിന്റെ രണ്ടാം വർഷം വരെ പുനർനിർമ്മാണം ആരംഭിക്കാതിരുന്നത്, തയ്യാറെടുപ്പിനായുള്ള സമയത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്നു (3:8). എതിർപ്പുകൾ എപ്രകാരം ഉയർന്നു വരാമെന്ന് ഇത്  കാണിച്ചുതരുന്നു (അദ്ധ്യായം 4). പക്ഷേ, കഥയിലെ ഒരു കാര്യം പ്രത്യേകം എന്റെ ശ്രദ്ധ ആകർഷിച്ചു. ഏതെങ്കിലും കെട്ടിടം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പേ, യെഹൂദന്മാർ യാഗപീഠം സ്ഥാപിച്ചു (3:1-6). “യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല” (എസ്രാ 3:6) എങ്കിലും ജനം ആരാധിച്ചു (വാ. 6). ആരാധനയാണ് ആദ്യം സംഭവിച്ചത്. 

പുതിയ എന്തെങ്കിലും ആരംഭിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ ഒരു ചാരിറ്റിയോ വേദപുസ്തകദ്ധ്യയനമോ ഒരു സർഗ്ഗാത്മക പദ്ധതിയോ തൊഴിലിടത്ത് എന്തെങ്കിലും പുതിയ ചുമതലയോ ആരംഭിക്കുകയാണെങ്കിൽ എസ്രായുടെ പ്രമാണം ഗൗരവമായ ഒന്നാണ്. ദൈവദത്തമായ ഒരു പദ്ധതിക്കു പോലും നമ്മുടെ ശ്രദ്ധ അവനിൽ നിന്ന് അകറ്റാൻ കഴിയും. അതിനാൽ നമുക്ക് ആദ്യം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജോലി ആരംഭിക്കും മുമ്പ്, നാം ആരാധന ആരംഭിക്കണം.

 

ജീവിതമാകുന്ന തീർത്ഥാടനം

വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്‌ഷ്യം.

എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.

കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു  (വാ. 13-16). തങ്ങളുടെ, ബുദ്ധിമുട്ടുള്ളതും, അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട്, ആ തീർത്ഥാടകർ പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാക്യം 1-12).

നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും, അടഞ്ഞ വഴികളും, പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

 

ഒരു ചുംബനത്തോടെയുള്ള തിരുത്തൽ

ஜார்ஜ் மெக்டொனால்ட் “ஞானமுள்ள ஸ்திரீ” என்ற தனது உவமையில் இரண்டு சிறுமிகளின் கதையைக் கூறுகிறார். அவர்களின் சுயநலம் அவர்கள் உட்பட அனைவருக்கும் துன்பத்தைத் தருகிறது. ஓர் ஞானமுள்ள பெண் அவர்களை மாற்றுவதற்கு தொடர்ச்சியான சோதனைகளை கொடுத்து அவர்களை மீண்டுவரச் செய்கிறாள். 

அந்த இரண்டு பெண்களும் தங்களுக்கு நேரிட்ட ஒவ்வொரு சோதனையிலும் தோல்வியடைந்து அவமானம் மற்றும் தனிமைப்படுத்தலுக்கு ஆளான பிறகு, அவர்களில் ஒருவரான ரோசாமண்ட், தன்னை மாற்றிக்கொள்ள முடியாது என்பதை இறுதியாக உணர்ந்தாள். “உன்னால் எனக்கு உதவ முடியவில்லையா?” என்று அறிவுள்ள பெண்ணிடம் கேட்கிறாள். “இப்போது நீ என்னிடம் கேட்டால் ஒருவேளை என்னால் முடியலாம்” என்று அந்தப் பெண் பதிலளிக்கிறாள். புத்திசாலித்தனமான பெண்ணால் கிடைக்கப்பட்ட தெய்வீக உதவியால், ரோசாமண்ட் மாறத் தொடங்குகிறார். அப்போது அந்தப் பெண் தான் செய்த எல்லாப் பிரச்சனைகளையும் மன்னிப்பாளா என்று கேட்கிறாள். “நான் உன்னை மன்னிக்கவில்லை என்றால், உன்னை தண்டிக்க நான் ஒருபோதும் சிரமப்பட்டிருக்க மாட்டேன்” என்று அந்த பெண் கூறுகிறாள்.

தேவன் நம்மை சிட்சிக்கும் தருணங்கள் உள்ளன. ஏன் என்பதைப் புரிந்துகொள்வது முக்கியம். அவரது சிட்சையானது பழிவாங்குதல் மூலம் இயக்கப்படவில்லை, மாறாக நம் நலனில் தகப்பனின் அக்கறையால் இயக்கப்படுகிறது (எபிரெயர் 12:6). அவருடைய “பரிசுத்தத்துக்கு நாம் பங்குள்ளவர்களாகும்பொருட்டும்”, “நீதியாகிய சமாதான பலனை” (வச. 10-11) அடையும்பொருட்டும் அவர் விரும்புகிறார். சுயநலம் துன்பத்தைத் தருகிறது, ஆனால் பரிசுத்தம் நம்மை முழுமையாகவும், மகிழ்ச்சியாகவும், அவரைப்போல் “அழகாகவும்” மாற்றுகிறது.

தன்னைப் போன்ற சுயநலமிக்க பெண்ணை எப்படி நேசிக்க முடியும் என்று அந்த புத்திசாலியான பெண்ணிடம் ரோசாமண்ட் கேட்கிறாள். அவளை முத்தமிட குனிந்து, “நீ என்னவாக இருக்கப் போகிறாய் என்பதை நான் பார்த்தேன்" என்று இவள் பதிலளித்தாள். தேவனுடைய சிட்சையானது அன்போடும், எதிர்காலத்தில் நாம் யாராக இருக்கப்போகிறோம் என்ற புரிதலோடும் வருகிறது.

 

ആനന്ദക്കണ്ണുനീർ

ஓர் நாள் காலையில் வீட்டை விட்டு வெளியேறிய டீன், தன்னுடைய சில நண்பர்கள் பலூன்களுடன் காத்திருந்ததைக் கண்டார். அவனுடைய நண்பன் ஜோஷ் முன்பாக வந்து, அவனிடத்தில் ஒரு கவரை கொடுப்பதற்கு முன்பாக, “உன்னுடைய கவிதைகளை ஓர் போட்டிக்கு அனுப்பி வைத்தோம்” என்றான். அந்த கவரின் உள்ளே “முதல் பரிசு” என்று எழுதப்பட்ட ஓர் அட்டை இருந்தது. விரைவில் அனைவரும் சேர்ந்த ஆனந்தக் கண்ணீர் வடித்தனர். டீனின் நண்பர்கள் ஓர் அழகான காரியத்தைச் செய்து, அவருடைய எழுத்துத் திறமையை உறுதிப்படுத்தினர்.

மகிழ்ச்சிக்காக அழுவது ஓர் முரண்பாடான அனுபவம். கண்ணீர் பொதுவாக வலிக்கான பதில், மகிழ்ச்சி அல்ல. மகிழ்ச்சி பொதுவாக சிரிப்புடன் வெளிப்படுத்தப்படுகிறது, கண்ணீரினால் அல்ல. இத்தாலிய உளவியலாளர்கள், நாம் ஆழமாக நேசிக்கப்படுவதை உணரும்போது அல்லது ஓர் முக்கிய இலக்கை அடையும்போது, ஆழ்ந்த தனிப்பட்ட அர்த்தத்தின்போது மகிழ்ச்சியின் கண்ணீர் வரும் என்று குறிப்பிட்டுள்ளனர். மகிழ்ச்சியின் கண்ணீர் நம் வாழ்வின் அர்த்தத்தை சுட்டிக்காட்டுகிறது என்ற முடிவுக்கு இது வழிவகுத்தது.

இயேசு சென்ற இடமெல்லாம் ஆனந்தக் கண்ணீர் பெருகுவதை நான் கற்பனை செய்கிறேன். குருடனாகப் பிறந்தவனின் பெற்றோர் இயேசு அவனைக் குணமாக்கியபோது (யோவான் 9:1-9), அல்லது மரியாள் மற்றும் மார்த்தாள், தங்கள் சகோதரனை மரணத்திலிருந்து எழும்பிய பிறகு (11:38-44) மகிழ்ச்சியில் அழாமல் எப்படி இருந்திருக்கக்கூடும்? தேவனுடைய ஜனம் ஓர் மறுசீரமைக்கப்பட்ட வாழ்க்கைக்கு கொண்டுவரப்படும்போது, “அழுகையோடும் விண்ணப்பங்களோடும் வருவார்கள்; அவர்களை வழி நடத்துவேன்” (எரேமியா 31:9) என்று தேவன் சொல்லுகிறார். 

மகிழ்ச்சியின் கண்ணீர் நம் வாழ்க்கையின் அர்த்தத்தை நமக்குக் காட்டினால், வரவிருக்கும் அந்த மகிமையான நாளை கற்பனை செய்துபாருங்கள். நம் முகங்களில் கண்ணீர் வழியும்போது, அவருடன் நெருக்கமாக வாழ்வதே வாழ்க்கையின் அர்த்தம் என்பதை சந்தேகமின்றி அன்று நாம் அறிவோம்.

 

അഞ്ചു നല്ല കാര്യങ്ങൾ

തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷമുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.

നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്‌തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.

നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ളവനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്‌നേഹത്തിന്റെ അടയാളവുമാണ്.

സങ്കീർത്തനം 72 നേതാക്കൾ

2022 ജൂലൈയിൽ, ഇടപാടുകളിലെ സുതാര്യതയില്ലായ്മ നിമിത്തം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി രാജിവയ്ക്കാൻ നിർബന്ധിതനായി (പുതിയതായി സ്ഥാനമേറ്റ പ്രധാന മന്ത്രിയും ചില മാസങ്ങൾക്കുശേഷം രാജിവെച്ചു). ആരോഗ്യമന്ത്രി പാർലമെന്റിന്റെ വാർഷിക പ്രയർ ബ്രേക്ക്ഫാസ്റ്റിൽ സംബന്ധിക്കുകയും പൊതുജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് രാജിവെച്ചതാണ് ഈ സംഭവത്തിനു തുടക്കമിട്ടത്, മറ്റു മന്ത്രിമാരും രാജിവെച്ചതോടെ താനും സ്ഥാനമൊഴിയേണ്ടതാണെന്ന് പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടു. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽനിന്ന് ഉടലെടുത്ത നിർണ്ണായക നിമിഷമായിരുന്നു അത്.

യേശുവിലുള്ള വിശ്വാസികൾ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2). അതു ചെയ്യുന്നതിനുള്ള മികച്ച വഴികാട്ടിയാണ് സങ്കീർത്തനം 72. അതിൽ ഭരണാധികാരിയുടെ ജോലിയുടെ വിവരണവും അതു നേടുന്നതിനു സഹായിക്കുന്ന ഒരു പ്രാർത്ഥനയും കൊടുത്തിരിക്കുന്നു. മാതൃകാ ഭരണാധികാരി നീതിയും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയും (വാ. 1-2), എളിയവരെ സംരക്ഷിക്കുന്നവനും (വാ. 4), ദരിദ്രനെ സേവിക്കുന്നവനും (വാ. 12-13), പീഡനത്തെ എതിർക്കുന്നവനും (വാ. 14) ആയിരിക്കണം. പദവിയിലെ അവരുടെ സമയം ഉന്മേഷദായകമാണ്. അതു ഭൂമിയെ നനെക്കുന്ന വന്മഴപോലെ (വാ. 6), ദേശത്തു സമൃദ്ധി വരുത്തും (വാ. 3,7,16). മശിഹായ്ക്കു മാത്രമേ ഇത്തരമൊരു പദവി സമ്പൂർണ്ണമായി നിർവഹിക്കാൻ കഴിയുകയുള്ളു (വാ. 11) എന്നിരിക്കിലും ഇതിലും മികച്ച ഏതൊരു നേതൃത്വ നിലവാരമാണ് നമുക്കു ലക്ഷ്യം വയ്ക്കാൻ കഴിയുക?

ദേശത്തിന്റെ ആരോഗ്യം അതിലെ ഭരണാധികാരികളുടെ സത്യസന്ധതയാലാണ് നിലനിർത്തപ്പെടുന്നത്. നമ്മുടെ രാജ്യത്തിനായി “സങ്കീർത്തനം 72 നേതാക്കളെ’’ നമുക്കു തേടാം; ഒപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന സ്വഭാവ വൈശിഷ്ട്യങ്ങൾ അവരിൽ വിളങ്ങുന്നതിന് അവരെ സഹായിക്കാം.

സ്രഷ്ടാവിനെ ഓർക്കുക

തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: "ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല" എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത  അവൾക്ക് ഉൾക്കൊള്ളാനാകാത്ത  വേദനയായി.

ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ.4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ.10). പറ്റുന്ന എല്ലാ സംരഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11: 9; 12:13-14).

നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക(12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.

മതിലിന്മേലുള്ള മാലാഖമാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ  പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

 യെരൂശലേമിന്റെ തകർന്ന മതിലുകൾ ഇസ്രായേല്യർ എങ്ങനെ പുനർനിർമിച്ചുവെന്ന് നെഹെമിയയുടെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ "കലക്കം വരുത്തേണ്ടതിന്നും" അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും   തുടങ്ങിയപ്പോൾ (നെഹെമിയ 4:8), ഇസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ ആക്കേണ്ടിവന്നു..” (വാക്യം 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൌന്നും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ മാലാഖമാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൌൺസ് പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. "വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക", നെഹെമ്യാവ് ഇസ്രായേല്യരോട് പറഞ്ഞു. (വാ.14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ക്രിസ്തുവിൽ ആഴത്തിലുള്ള സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻസ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിലെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൌഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൌഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂവേൽ 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു. (1 ശമൂവേൽ 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു. (2 ശമൂവേൽ 1:26).

സൌഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ഡേവിഡ്, യോനാഥൻ എന്നിവരുടെ സൌഹൃദങ്ങൾ നമ്മുടെ സൌഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം.  തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹന്നാൻ 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം.

യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുക

ഒറിജിനൽ സ്റ്റാർ ട്രെക്ക് സീരീസിൽ ലെഫ്റ്റനന്റ് ഉഹുറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടി നിഷേൽ നിക്കോൾസ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിക്കോൾസിന് ഈ വേഷം ലഭിച്ചത് ഒരു വ്യക്തിഗത വിജയമായിരുന്നു, ഒരു പ്രധാന ടിവി ഷോയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതകളിൽ ഒരാളായി അത് അവളെ മാറ്റി. എന്നാൽ അതിലും വലിയ വിജയം വരാനിരിക്കുകയായിരുന്നു.

നിക്കോൾസ് യഥാർത്ഥത്തിൽ സ്റ്റാർ ട്രെക്ക് -ന്റെ ആദ്യ സീസണിന് ശേഷം തന്റെ തിയേറ്റർ ജോലിയിലേക്ക് മടങ്ങാൻ അതിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അവളെ കണ്ടപ്പോൾ, പോകരുതെന്ന് അവളെ പ്രേരിപ്പിച്ചു. എന്തും ചെയ്യാൻ കഴിയുന്ന, ബഹിരാകാശത്തേക്ക് പോലും പോകാൻ കഴിവുള്ള ബുദ്ധിയുള്ളവരായി ആഫ്രിക്കൻ അമേരിക്കക്കാരെ ടിവിയിൽ കാണുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു, ലെഫ്റ്റനന്റ് ഉഹുറയുടെ വേഷം ചെയ്യുന്നതിലൂടെ നിക്കോൾസ് ഒരു മികച്ച വിജയം നേടുകയായിരുന്നു—കറുത്ത സ്ത്രീകൾക്കും കുട്ടികൾക്കും എന്തായിത്തീരുവാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്.

യാക്കോബും യോഹന്നാനും യേശുവിനോട് അവന്റെ രാജ്യത്തിലെ ഏറ്റവും മികച്ച രണ്ട് സ്ഥാനങ്ങൾ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നു. (മർക്കോസ് 10:37). അത്തരം സ്ഥാനങ്ങൾ ലഭിക്കുന്നത് എത്ര വലിയ നേട്ടമായിരിക്കും! യേശു അവരുടെ അഭ്യർത്ഥനയുടെ വേദനാജനകമായ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുക മാത്രമല്ല (വാ. 38-40) "നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;" (വാക്യം 43) എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ഉന്നതമായ കാഴ്ചപ്പാടുകൾ നൽകി. അവന്റെ അനുയായികൾ വ്യക്തിപരമായ നേട്ടങ്ങൾ മാത്രം തേടുകയല്ല, അവനെപ്പോലെ, മറ്റുള്ളവരെ സേവിക്കാൻ അവരുടെ സ്ഥാനങ്ങൾ ഉപയോഗിക്കണം എന്ന് യേശു ഉപദേശിച്ചു. (വാക്യം 45).

ആഫ്രിക്കൻ അമേരിക്കക്കാർക്ക് മികച്ച വിജയം ലഭിക്കുന്നതിനായി നിഷേൽ നിക്കോൾസ് സ്റ്റാർ ട്രെക്ക് സീരീസിനൊപ്പം തുടർന്നു. നമ്മളും വ്യക്തിപരമായ വിജയത്തിൽ മാത്രം തൃപ്തരാകാതെ, നാം നേടുന്ന ഏതു സ്ഥാനവും ദൈവത്തിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കാൻ ഇടയാകട്ടെ.