Category  |  odb

ക്രിസ്തുവിൽ പണിയപ്പെട്ടത്

ആഗ്രയിലെ താജ്മഹൽ. ഡൽഹിയിലെ ചെങ്കോട്ട. മൈസൂരിലെ രാജകൊട്ടാരം. മഹാബലിപുരത്തെ ഷോർ ടെമ്പിൾ എന്നിവയെല്ലാം പ്രശസ്തമായ പേരുകളാണ്. ചിലതു മാർബിൾ കൊണ്ടു നിർമ്മിച്ചവയാണ്. മറ്റു ചിലതു ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. വേറെ ചിലതു പാറയിൽനിന്നു വെട്ടിയെടുത്തവയാണ്. മറ്റു ചിലത് സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ഇവയെല്ലാം ഒരു പൊതു സങ്കേതപദത്തിനു കീഴിലാണു വരുന്നത്. അവയെല്ലാം കെട്ടിടങ്ങളാണ്.

ഗൃഹം അഥവാ കെട്ടിടം എന്നതു വാസ്തവത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള വേദപുസ്തകത്തിലെ പേരുകളിൽ ഒന്നാണ്. “നിങ്ങൾ… ദൈവത്തിന്റെ ഗൃഹനിർമ്മാണം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി (1 കൊരിന്ത്യർ 3:9). വിശ്വാസികൾക്കു വേറെയും പേരുകളുണ്ട്: “ആട്ടിൻകൂട്ടം” (പ്രവൃത്തികൾ 20:28), “ക്രിസ്തുവിന്റെ ശരീരം” (1 കൊരിന്ത്യർ 12:27), “സഹോദരീ സഹോദരന്മാർ” (1 തെസ്സലൊനീക്യർ 2:14) എന്നിവ കൂടാതെ മറ്റു പലതും.

കെട്ടിട രൂപകം 1 പത്രൊസ് 2:5-ൽ ആവർത്തിക്കുന്നു. പത്രൊസ് സഭയോട് പറയുന്നു, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി… പണിയപ്പെടുന്നു.” തുടർന്ന്, 6-ാം വാക്യത്തിൽ, “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു” എന്നു യെശയ്യാവ് 28:16-നെ ഉദ്ധരിച്ചുകൊണ്ട് പത്രൊസ് പറയുന്നു. യേശുവാണ് അവന്റെ കെട്ടിടത്തിന്റെ അടിസ്ഥാനം.

സഭ പണിയുക എന്നത് നമ്മുടെ കടമയാണെന്ന ബോധം നമുക്കുണ്ടായേക്കാം. എന്നാൽ, “ഞാൻ എന്റെ സഭയെ പണിയും” (മത്തായി 16:18) എന്നു യേശു പറഞ്ഞിരിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ” (1 പത്രൊസ് 2:9) ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നാം ആ സൽഗുണങ്ങൾ ഘോഷിക്കുമ്പോൾ, അവൻ തന്റെ നല്ല പ്രവൃത്തി ചെയ്യുന്ന വേളയിൽ, അവന്റെ കരങ്ങളിലെ ഉപകരണമായി നാം തീരുന്നു.

“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’

മരണത്തോട് അടുക്കുമ്പോൾ പോലും, കൺട്രി മ്യൂസിക് ഇതിഹാസമായ ജോണി കാഷ് തന്റെ സംഗീതം തുടരാനുള്ള നിശ്ചയദാർഢ്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന ആൽബമായ ‘അമേരിക്കൻ VI: എയിന്റ് നോ ഗ്രേവ്’ (“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിലാണു റെക്കോർഡു ചെയ്തത്. ഒരു സ്തുതിഗീതത്തിന്റെ, കാഷിന്റെ പതിപ്പായ ശീർഷക ഗാനത്തിൽ, പുനരുത്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രത്യാശയെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അതു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അന്ത്യ സമയത്തെ ചിന്തകളിലേക്കുള്ള ഒരു ഉൾക്കാഴ്ച നമുക്കു ലഭിക്കുന്നു. ക്ഷയിച്ചുവരുന്ന ആരോഗ്യത്താൽ ദുർബലമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഴത്തിലുള്ള ശബ്ദം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യം ആ ഗാനത്തിലൂടെ പ്രഖ്യാപിക്കുന്നു.

ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന വസ്തുതയിൽ മാത്രമായിരുന്നില്ല ജോണിയുടെ പ്രത്യാശ. ഒരു ദിനം തന്റെ സ്വന്തം ശരീരവും പുനരുത്ഥാനം പ്രാപിച്ചു താൻ വീണ്ടും ഉയിർക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

അപ്പൊസ്തലനായ പൗലൊസിന്റെ കാലത്തുപോലും വ്യക്തികൾ ഭാവിയിലെ ശാരീരിക പുനരുത്ഥാനത്തെ നിരസിച്ചതിനാൽ ഇതു പ്രമാണീകരിക്കേണ്ട ഒരു പ്രധാന സത്യമാണ്. “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:13) എന്നു പറഞ്ഞുകൊണ്ടു പൗലൊസ് അവരുടെ വാദത്തെ നിശിതമായി വിമർശിച്ചു.

കല്ലറയ്ക്ക്‌ യേശുവിന്റെ ശരീരത്തെ പിടിച്ചുനിർത്താൻ കഴിയാഞ്ഞതുപോലെ, അവൻ ഉയിർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്ന എല്ലാവരും ഒരു ദിനം “ജീവിപ്പിക്കപ്പെടും” (വാക്യം 22). നമ്മുടെ ഉയിർക്കപ്പെട്ട ശരീരത്തിൽ, ഒരു പുതിയ ഭൂമിയിൽ അവനോടൊപ്പം നാം നിത്യത ആസ്വദിക്കും. പാടാനുള്ള കാരണമാണത്!

നല്ല കഞ്ഞി

വർഷയുടെ ഭക്ഷണ സ്റ്റാളിൽ ഏറ്റവുമധികം വിറ്റുപോയിരുന്നത് അവളുടെ ബിരിയാണിയായിരുന്നു. സ്വർണ്ണവും തവിട്ടും കലർന്ന നിറമാകുന്നതുവരെ ഉള്ളി അവൾ വളരെ ശ്രദ്ധാപൂർവ്വം വഴറ്റും. അതിനാൽ, “നിന്റെ ബിരിയാണിയുടെ രുചി എന്താ വ്യത്യസപ്പെട്ടിരിക്കുന്നത്. അത്ര ശുദ്ധമല്ലാത്ത ഒരു രുചി” എന്ന് ഒരു സ്ഥിരം സന്ദർശകൻ പറഞ്ഞപ്പോൾ അവൾ പരിഭ്രമിച്ചു.

വർഷയുടെ പുതിയ അസിസ്റ്റന്റാണ് ഇത്തവണ ബിരിയാണി തയ്യാറാക്കിയത്. എന്തുകൊണ്ടാണ് ഈ തവണ ബിരിയാണി വ്യത്യസ്തമായിരിക്കുന്നതെന്ന് അസിസ്റ്റന്റ്‌ വിശദീകരിച്ചു: “റെസിപ്പിയിൽ പറഞ്ഞത്ര സമയത്തോളം ഞാൻ ഉള്ളി വഴറ്റുന്നില്ല. കാരണം ഇങ്ങനെയാണ് ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കുന്നത്. കൂടാതെ ഞാൻ കൂടുതൽ മുളകുപൊടിയും ചേർത്തു. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിൽ പാചകം ചെയ്യുന്നതാണ് കൂടുതൽ രുചികരം.” അങ്ങനെ പാചകക്കുറിപ്പ് അവഗണിച്ചുകൊണ്ട് തന്റെ രീതിയിൽ ചെയ്യാൻ അവൾ തീരുമാനിച്ചു.

ദൈവത്തിന്റെ നിർദ്ദേശങ്ങളോട് ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന അവന്റെ കൽപ്പനകളെ പൂർണ്ണമായി അനുസരിക്കുന്നതിനു പകരം, ഞാൻ അവയെ എന്റെ അഭിപ്രായങ്ങൾക്ക് വിധേയമാക്കി എന്റെ വഴി തുടരുന്നു.

അരാമ്യ സൈന്യത്തിന്റെ സേനാപതിയായ നയമാൻ സമാനമായ ഒരു തെറ്റിന്റെ വക്കിലായിരുന്നു. കുഷ്ഠരോഗം ഭേദമാകാനായി യോർദ്ദാനിൽ കുളിക്കാൻ എലീശാ പ്രവാചകൻ മുഖേനയുള്ള ദൈവത്തിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ, അഭിമാനിയായ ആ സൈനികൻ കോപിച്ചു. തന്റെ അഭിപ്രായം ദൈവത്തിന്റെ കൽപ്പനയെക്കാൾ ശ്രേഷ്ഠമാണെന്ന് വിശ്വസിച്ച നയമാൻ, തന്റെ ആവശ്യം എങ്ങനെ പരിഹരിക്കപ്പെടണം എന്നതിനെക്കുറിച്ച് സ്വന്തമായ പ്രതീക്ഷകൾ വച്ചു പുലർത്തി (2 രാജാക്കന്മാർ 5:11-12). എന്നിരുന്നാലും, എലീശായുടെ വാക്കുകൾ അനുസരിക്കാൻ അവന്റെ ദാസന്മാർ അവനെ പറഞ്ഞു മനസ്സിലാക്കി (വാക്യം 13). തത്ഫലമായി, നയമാൻ സുഖം പ്രാപിച്ചു.

ദൈവത്തിന്റെ രീതിയിൽ നാം കാര്യങ്ങൾ ചെയ്യുമ്പോൾ, വിവരണാതീതമായ ഒരു സമാധാനം നമുക്ക് അനുഭവപ്പെടുന്നു. അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ അവനോടൊപ്പം നമുക്കു പ്രവർത്തിക്കാം.

ദൈവരാജ്യ-രൂപത്തിലുള്ള ജോലിസ്ഥലം

വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഫാക്ടറികൾ ഇരുണ്ട ഇടങ്ങളായിരുന്നു. മരണനിരക്ക് വളരെ കൂടുതലായിരുന്നു. തൊഴിലാളികൾ പലപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ജീവി ച്ചിരുന്നത്. “തന്റെ വീടു ഒരു ചെറ്റക്കുടിലായിരിക്കുമ്പോൾ, അദ്ധ്വാനിക്കുന്ന മനുഷ്യനു എങ്ങനെ ആദർശങ്ങൾ വളർത്തിയെടുക്കാൻ കഴിയും” എന്നു ജോർജ് കാഡ്ബറി ചോദിക്കുന്നു. അങ്ങനെ, അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ ചോക്ലേറ്റ് വ്യാപാരത്തിനായി, തന്റെ തൊഴിലാളികൾക്കു പ്രയോജനപ്പെടുന്ന ഒരു പുതിയ തരം ഫാക്ടറി അദ്ദേഹം നിർമ്മിച്ചു. 

കാഡ്ബറിയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കായിക വിനോദ മൈതാനങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയുൾപ്പെടെ മുന്നൂറിലധികം വീടുകളുള്ള ഒരു ഗ്രാമമായ ബോൺവിൽ ആയിരുന്നു അതിന്റെ ഫലം. അവർക്ക് നല്ല വേതനവും വൈദ്യസഹായവും നൽകപ്പെട്ടു.  എല്ലാത്തിനും കാരണമായത് കാഡ്ബറിയുടെ ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു.

ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറാനായി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:10). കാഡ്ബറി ചെയ്തതുപോലെ, അവിടെ നമ്മുടെ “പ്രതിദിന ആഹാരം” സമ്പാദിക്കുകയും നമ്മുടെ “കടക്കാരോട്” ക്ഷമിക്കുകയും ചെയ്യുന്ന (വാ. 11-12), ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ നമ്മുടെ ജോലിസ്ഥലങ്ങൾ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. ജീവനക്കാരെന്ന നിലയിൽ, “കർത്താവിന്നു… മനസ്സോടെ ചെയ്‌വിൻ” (കൊലൊസ്യർ 3:23) എന്നാണ് അതിനർത്ഥം. തൊഴിലുടമകൾ എന്ന നിലയിൽ, “നീതിയും ന്യായവും” (4:1) ആയത് ജീവനക്കാർക്ക് നൽകുക എന്നാണ് ഇതിനർത്ഥം. നമ്മുടെ കർത്തവ്യം എന്തുതന്നെയായാലും, അതു പണത്തിനു ചെയ്യുന്നതായാലും സ്വമേധയാ ഉള്ളതായാലും, നാം സേവിക്കുന്നവരുടെ ക്ഷേമത്തെ കരുതുക എന്നതാണ് അതിനർത്ഥം.

ജോർജ്ജ് കാഡ്ബറിയെപ്പോലെ, നമ്മുടെ അയൽപക്കങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും ചുമതല ദൈവത്തിനായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നു നമുക്കു സങ്കൽപിച്ചു നോക്കാം. കാരണം, അവനാണ് ചുമതലയെങ്കിൽ, വ്യക്തികൾ തഴച്ചുവളരും.

വീണ്ടെടുക്കൽ പരിശീലനം

ഒരു കഥ പറയുന്നതിനിടയിൽ എപ്പോഴെങ്കിലും ഒരു പേരോ തീയതിയോ പോലുള്ള വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? കാലക്രമേണ ഓർമ്മകൾ മങ്ങും എന്നു വിശ്വസിച്ചുകൊണ്ടു നമ്മളതിനെ പ്രായമേറുന്നതിൽ ആരോപിക്കാറുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തിൽ, നമ്മുടെ ഓർമ്മശക്തിക്കല്ല പ്രശ്നമെന്നു അവ സൂചിപ്പിക്കുന്നു; ആ ഓർമ്മകൾ വീണ്ടെടുക്കാനുള്ള നമ്മുടെ കഴിവിനാണു പ്രശ്നം. ഏതെങ്കിലും തരത്തിലുള്ള പതിവു പ്രവർത്തനങ്ങൾ ഇല്ലാതെ, ഓർമ്മകൾ വീണ്ടെടുക്കുക പ്രയാസമാണ്.

പതിവായി നിശ്ചിത സമയത്ത് ഒരു നിശ്ചിത ഓർമ്മ ഓർത്തെടുക്കുന്ന പ്രവർത്തനങ്ങളോ അനുഭവങ്ങളോ നടത്തുന്നതാണു ആ വീണ്ടെടുക്കൽ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് ഇത് അറിയാമായിരുന്നു. അതിനാൽ ആരാധനയ്ക്കും വിശ്രമത്തിനുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കാൻ അവൻ യിസ്രായേൽമക്കളോട് നിർദ്ദേശിച്ചു. അത്തരമൊരു വിശ്രമത്തിൽ നിന്ന് ലഭിക്കുന്ന ശാരീരിക വിശ്രമത്തിന് പുറമേ, മാനസിക പരിശീലനത്തിനുള്ള അവസരവും നമുക്ക് ലഭിക്കുന്നു. “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി” (പുറപ്പാട് 20:11) എന്നത് ഓർത്തെടുക്കാൻ അതു നമുക്ക് അവസരം നൽകുന്നു. ഒരു ദൈവമുണ്ടെന്നും ഇതൊന്നും നമ്മുടെ കഴിവല്ല എന്നും ഓർമ്മിക്കാൻ അത് നമ്മെ സഹായിക്കുന്നു.

നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ്മകൾ നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലപ്പോഴൊക്കെ നമുക്കു നഷ്ടമായേക്കാം. നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആരാണെന്നും നമുക്ക് അമിതഭാരവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നവൻ ആരാണെന്നും നാം മറന്നുപോയേക്കാം. ഒഴിച്ചുകൂടാനാകാത്ത “വീണ്ടെടുക്കൽ പരിശീലനത്തിന്”, നമ്മുടെ ദിനചര്യയിൽ നിന്നുള്ള ഒരു ഇടവേള നമുക്ക് അവസരം നൽകുന്നു - മറ്റു കാര്യങ്ങൾക്ക് ഒരു വിരാമം നൽകിക്കൊണ്ടു നമ്മുടെ ദൈവത്തെ ഓർക്കാനും “അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു” (സങ്കീർത്തനങ്ങൾ 103:2) എന്നത് പ്രവർത്തികമാക്കാനുമുള്ള മനഃപൂർവമായ ഒരു തീരുമാനുള്ള അവസരമാണിത്‌.