
ജീവിതത്തിനായുള്ള സുഹൃത്തുക്കൾ
ഞങ്ങളെല്ലാം തീൻ മേശയ്ക്കു ചുറ്റു ഇരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ഒമ്പത് വയസ്സുള്ള കൊച്ചുമകൻ പുഞ്ചിരിയോടെ “ഞാൻ മുത്തശ്ശിയെപ്പോലെയാണ്. എനിക്കു വായിക്കാൻ ഇഷ്ടമാണ്!” എന്നു പറഞ്ഞത്. അവന്റെ വാക്കുകൾ എന്റെ മനസ്സിൽ സന്തോഷം നിറച്ചു. കഴിഞ്ഞ വർഷം അവൻ അസുഖം ബാധിച്ചു സ്കൂളിൽ നിന്നു വിട്ടു നിന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു. ഒരു നീണ്ട മയക്കത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു ഇരുന്നു വായിച്ചു. എന്റെ മാതാവിൽ നിന്ന് എനിക്കു ലഭിച്ച പുസ്തകങ്ങളോടുള്ള സ്നേഹം എന്ന പാരമ്പര്യം അടുത്ത തലമുറയിലേക്കും കൈമാറിയതിൽ ഞാൻ സന്തോഷവതിയാണ്.
എന്നാൽ എന്റെ കൊച്ചുമക്കൾക്കു കൈമാറാൻ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൈതൃകം അതല്ല. എന്റെ മാതാപിതാക്കളിൽ നിന്ന് എനിക്കു ലഭിച്ച്, എന്റെ മക്കൾക്കു കൈമാറിയ വിശ്വാസത്തിന്റെ പൈതൃകം എന്റെ പേരക്കുട്ടികളെ വിശ്വാസത്തിലേക്കുള്ള തങ്ങളുടെ യാത്രയിൽ സഹായിക്കുമാറാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
ദൈവഭക്തയായ അമ്മയുടെയും വലിയമ്മയുടെയും പാരമ്പര്യം തിമൊഥെയൊസിന് ഉണ്ടായിരുന്നു. അതുകൂടാതെ അപ്പൊസ്തലനായ പൗലൊസ് എന്ന ആത്മീയ ഉപദേഷ്ടാവും അവനുണ്ടായിരുന്നു. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു” (2 തിമൊഥെയൊസ് 1:5) എന്നു അപ്പൊസ്തലൻ എഴുതിയിരിക്കുന്നു.
മറ്റുള്ളവർക്ക് ഒരു മികച്ച മാതൃകയാക്കാൻ തക്കവിധം നമ്മുടെ ജീവിതം സാധകാത്മകമല്ലെന്നു നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, നമുക്കു കൈമാറിക്കിട്ടിയ പൈതൃകം നല്ല ഒന്നായിരിക്കില്ല. എന്നാൽ നമ്മുടെ കുട്ടികളിലേക്കും പേരക്കുട്ടികളിലേക്കും അല്ലെങ്കിൽ ഏതെങ്കിലും കുട്ടിയുടെ ജീവിതത്തിലേക്കും വിശ്വാസത്തിന്റെ ഒരു പൈതൃകം കെട്ടിപ്പടുക്കാനുള്ള സമയം ഒരിക്കലും വൈകിയിട്ടില്ല. ദൈവത്തിന്റെ സഹായത്താൽ നാം വിശ്വാസത്തിന്റെ വിത്തുകൾ പാകുന്നു. അവനാണ് വിശ്വാസം വളരുമാറാക്കുന്നത് (1 കൊരിന്ത്യർ 3:6-9).

പാപികൾക്കായി ഒരു ആശുപത്രി
നെതർലാൻഡിലെ റോർമോണ്ടിലെ പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ ശ്മശാനങ്ങൾക്കിടയിലെ, നീണ്ടുകിടക്കുന്ന പഴയ ഇഷ്ടിക മതിലിന്റെ ഓരത്തുകൂടി നിങ്ങൾ നടക്കുകയാണെങ്കിൽ, കൗതുകകരമായ ഒരു കാഴ്ച നിങ്ങൾ കാണും. മതിലിന്റെ അപ്പുറവും ഇപ്പുറവുമായി, മതിലിനോടു ചേർന്നു ഉയരത്തിൽ സമാനമായ രണ്ട് ശവകുടീര സ്മാരകശിലകൾ നിൽക്കുന്നു: ഒന്ന് ഒരു പ്രൊട്ടസ്റ്റന്റ് ഭർത്താവിന്റെതും മറ്റൊന്ന് അവന്റെ കത്തോലിക്കാ ഭാര്യയുടെതും. പത്തൊൻപതാം നൂറ്റാണ്ടിലെ സാംസ്കാരിക നിയമങ്ങൾ അനുസരിച്ച് അവരെ പ്രത്യേക ശ്മശാനങ്ങളിൽ അടക്കം ചെയ്യണമായിരുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ വിധി അംഗീകരിച്ചില്ല. അസാധാരണമായ ഉയരമുള്ള ആ സ്മാരകശിലകളെ മതിലിന്റെ ഉയരത്തിനു മറയ്ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ മുകളിൽ ഒന്നോ രണ്ടോ അടി വായു മാത്രമേ അവയെ തമ്മിൽ വേർതിരിക്കുന്നുള്ളൂ. ഇവ ഓരോന്നിനും മുകളിൽ, കൊത്തിയുണ്ടാക്കിയ ഭുജം മറ്റൊന്നിലേക്ക് നീളുന്നു. ഇരുവരും മറ്റെയാളുടെ കൈയിൽ മുറുകെ പിടിക്കുന്ന വിധമായിരുന്നു അവ. മരണത്തിൽ പോലും വേർപിരിയാൻ ആ ദമ്പതികൾ വിസമ്മതിച്ചു.
ഉത്തമഗീതം പ്രേമത്തിന്റെ ശക്തി വിശദീകരിക്കുന്നു. “പ്രേമം മരണംപോലെ ബലമുള്ളതും,” ശലോമോൻ പറയുന്നു, “പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു” (8:6). യഥാർത്ഥ പ്രേമം ശക്തവും തീവ്രവുമാണ്. “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാ. 6). യഥാർത്ഥ പ്രേമം ഒരിക്കലും കീഴടങ്ങുന്നില്ല, നിശ്ശബ്ദമാകില്ല, നശിപ്പിക്കാൻ കഴിയില്ല. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ,” ശലോമോൻ എഴുതുന്നു. “നദികൾ അതിനെ മുക്കിക്കളകയില്ല” (വാ. 7).
“ദൈവം സ്നേഹം തന്നേ” (1 യോഹന്നാൻ 4:16). നമ്മുടെ ഏറ്റവും ശക്തമായ സ്നേഹം നമ്മോടുള്ള അവന്റെ ഭീമമായ സ്നേഹത്തിന്റെ നിസാരമായ പ്രതിഫലനം മാത്രമാണ്. ഏതൊരവസ്ഥയേയും തരണം ചെയ്യുന്ന തരം ആത്മാർത്ഥമായ ഏതൊരു സ്നേഹത്തിന്റെയും ആത്യന്തികമായ ഉറവിടം അവനാണ്.

ജീവിതത്തിന്റെ അർത്ഥം
എന്റെ ഹൈസ്കൂൾ ഇയർബുക്ക് നോക്കിക്കൊണ്ടു, കാലഹരണപ്പെട്ട ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ഫോട്ടോകളിലെ “പഴയ രീതിയിലുള്ള” കാറുകൾ എന്നിവയിൽ എന്റെ കൊച്ചുമക്കൾ അത്ഭുതപ്പെട്ടു. ഞാൻ കണ്ടത് വ്യത്യസ്തമായ ചിലതായിരുന്നു—ആദ്യം ദീർഘകാല സുഹൃത്തുക്കളുടെ, ഇപ്പോഴുമുള്ള ചില സുഹൃത്തുക്കളുടെ പുഞ്ചിരി. അതിലുപരിയായി, ദൈവത്തിന്റെ പാലന ശക്തി ഞാൻ കണ്ടു. പൊരുത്തപ്പെടാൻ ഞാൻ പ്രയാസപ്പെട്ട ഒരു വിദ്യാലയത്തിൽ അവന്റെ സൗമ്യമായ സാന്നിധ്യം എന്നെ വലയം ചെയ്തു. അവന്റെ പരിപാലിക്കു നന്മ — തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ നൽകുന്ന ആ കരുണ — എന്നെ പരിപാലിച്ചു.
ദൈവത്തിന്റെ പരിപാലന സാന്നിധ്യത്തെക്കുറിച്ചു ദാനീയേലിന് അറിയാമായിരുന്നു. ബാബേൽ പ്രവാസ വേളയിൽ, ചെയ്യരുതെന്ന് രാജാവിന്റെ കൽപ്പന ഉണ്ടായിരുന്നിട്ടും (ദാനീയേൽ 6:7-9), അവൻ തന്റെ “മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു — താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10) പ്രാർത്ഥിച്ചു. തന്റെ പ്രാർഥനാപരമായ വീക്ഷണകോണിൽ നിന്ന്, തന്റെ പ്രാർഥനകൾ കേട്ടു ഉത്തരമരുളി തന്നെ നിലനിർത്തുന്ന ദൈവത്തിന്റെ പരിപാലന സാന്നിധ്യം ദാനീയേൽ ഓർക്കുമായിരുന്നു. അപ്രകാരം, ദൈവം വീണ്ടും കേട്ടു ഉത്തരമരുളി അവനെ നിലനിർത്തും.
എന്നിരുന്നാലും, പുതിയ ഒരു നിയമം ഉണ്ടായിരുന്നിട്ടും, തനിക്ക് എന്തു സംഭവിച്ചാലും ദാനീയേൽ ദൈവത്തിന്റെ സാന്നിധ്യം തേടുമായിരുന്നു. അതിനാൽ മുമ്പ് പലതവണ ചെയ്തതുവന്നതു പോലെ അവൻ പ്രാർത്ഥിച്ചു (വാ. 10). സിംഹങ്ങളുടെ ഗുഹയിൽ ആയിരിക്കുമ്പോൾ, കർത്താവിന്റെ ഒരു ദൂതനെ അയച്ചു പരിപാലിച്ചുകൊണ്ടു ദാനീയേലിന്റെ വിശ്വസ്തനായ ദൈവം അവനെ രക്ഷിച്ചു (വാ. 22).
ഇപ്പോഴത്തെ പരീക്ഷാവേളകളിൽ നമ്മുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുന്നതു ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്തെടുക്കാൻ നമ്മെ സഹായിച്ചേക്കാം. ദാര്യാവേശ്‌രാജാവു ദൈവത്തെക്കുറിച്ചു പറഞ്ഞതുപോലെ, “അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു” (വാ. 27). ദൈവം അന്നു നല്ലവനായിരുന്നു, ഇന്നും അവൻ നല്ലവനാണ്. അവന്റെ സാന്നിധ്യം നിങ്ങളെ പരിപാലിക്കും.

ഞാൻ മണിമുഴക്കം കേട്ടു
ഫ്രഞ്ച് ക്വാർട്ടറിലെ ഒരു പരേഡ്, മ്യൂസിയം സന്ദർശനം, പൊരിച്ച മത്സ്യം പരീക്ഷിച്ചുനോക്കൽ എന്നിവയടങ്ങിയ പോണ്ടിച്ചേരിയിലെ എന്റെ വാരാന്ത്യം എനിക്ക് വളരെധികം ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ സുഹൃത്തിന്റെ ഭവനത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ, എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാനുള്ള അതിയായ ആശയുണ്ടായി. മറ്റ് നഗരങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീട്ടിലായിരിക്കാനാണ്.
യേശുവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ പലതും വഴിയിൽവച്ചു സംഭവിച്ചു എന്നതാണ് അവന്റെ ജീവിതത്തിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു വശം. തന്റെ സ്വർഗീയ ഭവനത്തിൽ നിന്നു കണക്കുകൂട്ടാൻ കഴിയാത്തത്ര ദൂരെയും തന്റെ കുടുംബത്തിന്റെ ജന്മനാടായ നസറെത്തിൽ നിന്നും വളരെ അകലെയുമുള്ള ബേത്ത്ലേഹെമിൽവച്ചു ദൈവപുത്രൻ നമ്മുടെ ലോകത്തേക്ക് പ്രവേശിച്ചു. ജനസംഖ്യാ കണക്കെടുപ്പിനായി എത്തിയ കുടുംബങ്ങളാൽ ബേത്ത്ലേഹെം നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാൽ ഒരു അധിക കറ്റാലമ അഥവാ “വഴിയമ്പലത്തിലെ മുറി” പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:7).
യേശുവിന്റെ ജനനസമയത്തു ലഭിക്കാതിരുന്നത് അവന്റെ മരണസമയത്തു ലഭ്യമായി. യേശു തന്റെ ശിഷ്യന്മാരെ യെരൂശലേമിലേക്കു നയിച്ചപ്പോൾ, പെസഹാ അത്താഴത്തിനായി ഒരുങ്ങാൻ അവൻ പത്രൊസിനോടും യോഹന്നാനോടും ആവശ്യപ്പെട്ടു. ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരു മനുഷ്യനെ അവന്റെ വീട്ടിലേക്ക് അവർ അനുഗമിച്ചിട്ടു, വീട്ടുടമയോട് കറ്റാലമ - ക്രിസ്തുവിനും അവന്റെ ശിഷ്യന്മാർക്കും അന്ത്യത്താഴം കഴിക്കാൻ കഴിയുന്ന അതിഥി മുറി - ആവശ്യപ്പെടണം എന്നവൻ അവരോടു പറഞ്ഞു (22:10-12). അവിടെ, കടമെടുത്ത സ്ഥലത്ത്, ഇപ്പോൾ തിരുവത്താഴം എന്നു വിളിക്കപ്പെടുന്ന ചടങ്ങു യേശു സ്ഥാപിച്ചു. അത് ആസന്നമായ അവന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള ഭാവി സൂചനയായിരുന്നു (വാ. 17-20).
നാം നമ്മുടെ ഭവനത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം യേശുവിന്റെ ആത്മാവിനൊപ്പം സഞ്ചരിക്കുകയാണെങ്കിൽ, ഒരു അതിഥി മുറി പോലും അവനുമായുള്ള കൂട്ടായ്മയുടെ സ്ഥലമായി മാറും.

നല്ലതിനോടു പറ്റിക്കൊൾക
പാസ്റ്റർ തിമോത്തി യാത്രയ്ക്കിടെ തന്റെ പ്രീച്ചർ കോളർ (ക്രൈസ്തവ വൈദികർ ധരിക്കുന്ന വെളുത്ത കോളർ) ധരിക്കുമ്പോൾ, പലപ്പോഴും അപരിചിതർ അദ്ദേഹത്തെ തടഞ്ഞുനിർത്തുമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഇരുണ്ട സ്യൂട്ടിന് മുകളിൽ ക്ലറിക്കൽ ബാൻഡ് കാണുമ്പോൾ, “ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ” എന്നു എയർപോർട്ടിൽവച്ചു വ്യക്തികൾ പറയും. അടുത്തിടെ ഒരു വിമാനയാത്രയിൽ, ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ മുട്ടുകുത്തി അപേക്ഷിച്ചു: “താങ്കൾ ഒരു പാസ്റ്ററാണോ? എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ?” പാസ്റ്റർ തിമോത്തി അവർക്കുവേണ്ടി പ്രാർത്ഥിച്ചു.
പ്രാർത്ഥന കേട്ടു ദൈവം ഉത്തരം നൽകുന്നതായി നാം മനസ്സിലാക്കുന്നത് എന്തുകൊണ്ടാണെന്നു യിരെമ്യാവിലെ ഒരു ഭാഗം വെളിപ്പെടുത്തുന്നു: ദൈവം കരുതുന്നു! തന്റെ പ്രിയപ്പെട്ടവരും എന്നാൽ പാപികളും ഓടിപ്പോയവരുമായ ജനത്തിനു അവൻ ഉറപ്പുനൽകി, “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു” (29:11). അവർ തന്നിലേക്കു മടങ്ങുന്ന ഒരു സമയം ദൈവം പ്രതീക്ഷിച്ചിരുന്നു. “നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (വാ. 12-13).
ഇതും ഇതിലധികവും പ്രാർത്ഥനയെക്കുറിച്ചു പ്രവാചകൻ പഠിച്ചത് തടവിൽ കഴിയവേയാണ്. “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും” (33:3) എന്നു ദൈവം അവനു ഉറപ്പുനൽകി.
യേശുവും പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” (മത്തായി 6:8) എന്നു അവൻ പറഞ്ഞു. അതിനാൽ പ്രാർത്ഥനയിൽ “യാചിപ്പിൻ”, “അന്വേഷിപ്പിൻ”, “മുട്ടുവിൻ” (7:7). നാം ഉയർത്തുന്ന ഓരോ യാചനയും ഉത്തരം നൽകുന്നവനിലേക്കു നമ്മെ അടുപ്പിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിനു അപരിചിതരാകേണ്ടതില്ല. അവൻ നമ്മെ അറിയുകയും നമ്മിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ആകുലതകൾ ഇപ്പോൾ തന്നെ അവനിലേക്കു നമുക്ക് എത്തിക്കാവുന്നതാണ്.