ഒരു ആവശ്യം കാണുന്നവർ
എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, "തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു." റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം "സുന്ദരിയായി" കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.
ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബിത എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പോസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.
എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രോസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, "തബിത്താ, എഴുന്നേൽക്കൂ" (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും "അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു" (വാക്യം 42).
അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ - ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്യതു.

ഇത് ഒരു അടയാളമാണോ?
ഓഫർ നല്ലതായി കാണപ്പെട്ടു, പീറ്ററിന് അത് ആവശ്യമായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ഒരു യുവകുടുംബത്തിന്റെ ഏക ആശ്രയമായ ഈ വ്യക്തി ഒരു ജോലിക്കായി തീവ്രമായി പ്രാർത്ഥിച്ചിരുന്നു. “തീർച്ചയായും ഇത് നിങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്,” അവന്റെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു.
എന്നിരുന്നാലും, ഭാവി തൊഴിലുടമയെക്കുറിച്ച് വായിച്ചപ്പോൾ, പീറ്ററിന് അസ്വസ്ഥത തോന്നി. കമ്പനി സംശയാസ്പദമായ ബിസിനസുകളിൽ നിക്ഷേപിക്കുകയും അഴിമതിയുടെ പേരിൽ ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവസാനം, പീറ്റർ ഈ ഓഫർ നിരസിച്ചു, അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരുന്നു. "ഞാൻ ശരിയായ കാര്യം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം എന്നോട് പങ്കുവെച്ചു. "അവൻ എനിക്കായ് കരുത്തുമെന്നു ഞാൻ വിശ്വസിച്ചാൽ മാത്രം മതി."
പീറ്ററിന്റെ പ്രതികരണം, ദാവീദ് ശൗലിനെ ഒരു ഗുഹയിൽ വച്ച് കണ്ടുമുട്ടിയതിനെ ഓർമ്മിപ്പിച്ചു. തന്നെ വേട്ടയാടുന്ന ആളെ കൊല്ലാനുള്ള മികച്ച അവസരം അയാൾക്ക് ലഭിച്ചതായി തോന്നി, പക്ഷേ ദാവീദ് എതിർത്തു. “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു” (1 സാമുവൽ 24:6). സംഭവങ്ങളുടെ സ്വന്തം വ്യാഖ്യാനവും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ദൈവത്തിന്റെ കൽപ്പനയും തമ്മിൽ വേർതിരിച്ചറിയാൻ ദാവീദ് ശ്രദ്ധാലുവായിരുന്നു.
ചില സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും "അടയാളങ്ങൾ" തിരയുന്നതിന് പകരം, നമ്മുടെ മുമ്പിലുള്ളത് എന്താണെന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി നമുക്ക് ദൈവത്തിലേക്കും അവന്റെ സത്യത്തിലേക്കും നോക്കാം. അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ അവൻ നമ്മെ സഹായിക്കും.

യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുക!
ഒരു അഭിമുഖത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സംഗീതജ്ഞൻ "യേശുവിനെക്കുറിച്ചു സംസാരിക്കുന്നത് നിർത്താൻ" ആവശ്യപ്പെട്ട ഒരു സമയം ഓർമ്മിക്കുന്നു. എന്തുകൊണ്ട്? തന്റെ പ്രവർത്തി യേശുവിനെക്കുറിച്ചാണെന്ന് പറയുന്നത് നിർത്തിയാൽ, അദ്ദേഹത്തിന്റെ ബാൻഡ് കൂടുതൽ പ്രശസ്തമാകുമെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ പണം സ്വരൂപിക്കാമെന്നും അഭിപ്രായമുയർന്നു. ആലോചിച്ച ശേഷം അദ്ദേഹം തീരുമാനിച്ചു, “എന്റെ സംഗീതത്തിന്റെ മുഴുവൻ ലക്ഷ്യവും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം പങ്കിടുക എന്നതാണ്. . . . ഒരു തരത്തിലും [ഞാൻ] മിണ്ടാതിരിക്കാൻ പോകുന്നില്ല." യേശുവിന്റെ സന്ദേശം പങ്കുവെക്കുക എന്നതാണ് തന്റെ ജ്വലിക്കുന്ന വിളി എന്ന് അദ്ദേഹം പറഞ്ഞു.
വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, അപ്പോസ്തലന്മാർക്ക് സമാനമായ ഒരു സന്ദേശം ലഭിച്ചു. അവർ തടവിലാക്കപ്പെട്ടു, പക്ഷേ അത്ഭുതകരമായി ഒരു ദൂതൻ അവരെ വിടുവിക്കുകയും ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് തുടരാൻ അവരോട് പറയുകയും ചെയ്തു (പ്രവൃത്തികൾ 5:19-20). അപ്പോസ്തലന്മാർ രക്ഷപ്പെട്ടതിനെ കുറിച്ചും അവർ ഇപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിനെ കുറിച്ചും മതനേതാക്കൾ അറിഞ്ഞപ്പോൾ അവർ അവരെ വിളിച്ചു ശാസിച്ചു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ” (വാക്യം 28).
അവരുടെ മറുപടി: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (വാ. 29) എന്നായിരുന്നു. തത്ഫലമായി, നേതാക്കൾ അപ്പോസ്തലന്മാരെ അടിക്കുകയും "ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കൽപിക്കുകയും ചെയ്തു" (വാക്യം 40). യേശുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു, കൂടാതെ “ദിനംപ്രതി . . . സുവിശേഷം പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും ഒരിക്കലും നിർത്തിയില്ല” (വാക്യം 42). അവരുടെ മാതൃക പിന്തുടരാൻ ദൈവം നമ്മെ സഹായിക്കട്ടെ!

കഷ്ടസമയങ്ങളിലെ പ്രാർത്ഥന
തന്റെ ആൺകുട്ടികളെ ദത്തെടുത്ത റഷ്യൻ അനാഥാലയത്തിലെ ഭയാനകമായ നിശബ്ദതയെക്കുറിച്ച് ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ റസ്സൽ മൂർ വിവരിച്ചു. തങ്ങളുടെ കരച്ചിൽ കേട്ട് ആരും പ്രതികരിക്കില്ല എന്നറിഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയതെന്ന് ആരോ തന്നോട് വിശദീകരിച്ചു.
പ്രയാസകരമായ സമയങ്ങൾ നേരിടുമ്പോൾ, ആരും കേൾക്കുന്നില്ലെന്ന് നമുക്കും അനുഭവപ്പെടും. ഏറ്റവും പ്രയാസകരം, ദൈവം തന്നെ നമ്മുടെ നിലവിളി കേൾക്കുകയോ കണ്ണുനീർ കാണുകയോ ചെയ്യുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാൽ അവൻ കേൾക്കുന്നു! അതുകൊണ്ടാണ് പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്ന അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും ഭാഷ നമുക്ക് ആവശ്യമായി വരുന്നത്. സങ്കീർത്തനക്കാർ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുകയും അവരുടെ അവസ്ഥയിൽ അവനോട് പ്രതിഷേധിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 61-ൽ, ദാവീദ് തന്റെ അപേക്ഷകളും പ്രതിഷേധങ്ങളും തന്റെ സ്രഷ്ടാവിന്റെ മുമ്പാകെ കൊണ്ടുവരുന്നു, "എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ, ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.” (വാക്യം 2). ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു, കാരണം അവൻ മാത്രമാണ് തന്റെ "സങ്കേതവും" "ഉറപ്പുള്ള ഗോപുരവും" (വാ. 3).
സങ്കീർത്തനങ്ങളിലെ അപേക്ഷകളും പ്രതിഷേധങ്ങളും പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തെ സ്ഥിരീകരിക്കുന്നതിനും, അവന്റെ നന്മയ്ക്കായും വിശ്വസ്തതയ്ക്കായും ദൈവത്തോടു അപേക്ഷിക്കാനുമുള്ള ഒരു മാർഗമാണ്. ദൈവവത്തോട് നമുക്ക് അനുഭവിക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവാണ് അവ. പ്രയാസകരമായ നിമിഷങ്ങളിൽ, അവൻ ശ്രദ്ധിക്കുന്നില്ല എന്ന നുണ വിശ്വസിക്കാൻ നമുക്കെല്ലാവർക്കും പ്രലോഭനമുണ്ടാകാം. എന്നാൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ വാക്കുകൾ കേൾക്കുന്നു, അവൻ നമ്മോടൊപ്പമുണ്ട്.

ജീവജലം
ആൻഡ്രിയയുടെ ഗാർഹിക ജീവിതം അസ്ഥിരമായിരുന്നു, അവൾ പതിനാലാം വയസ്സിൽ വീട് വിട്ടു, ജോലി കണ്ടെത്തി സുഹൃത്തുക്കളോടൊപ്പം താമസിച്ചു. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി കൊതിച്ച അവൾ പിന്നീട് തന്നെ മയക്കുമരുന്ന് പരിചയപ്പെടുത്തിയ ഒരാളുമായി താമസിച്ചു. അവൾ സ്ഥിരമായി കുടിക്കുന്ന മദ്യത്തിൽ മയക്കുമരുന്ന് ചേർത്തു. എന്നാൽ ബന്ധങ്ങളും വസ്തുക്കളും അവളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയില്ല. അവൾ തിരച്ചിൽ തുടർന്നു, വർഷങ്ങൾക്കുശേഷം അവൾ യേശുവിന്റെ ചില വിശ്വാസികളെ കണ്ടുമുട്ടി, അവർ അവളോടൊപ്പം പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം, സ്‌നേഹത്തിനുവേണ്ടിയുള്ള തന്റെ ദാഹം ശമിപ്പിക്കുന്നവനെ അവൾ കണ്ടെത്തി—യേശുവിനെ.
യേശു വെള്ളത്തിനായി കിണറ്റിനരികെ സമീപിച്ച ശമര്യക്കാരിയായ സ്ത്രീക്കും ദാഹം ശമിച്ചതായി കണ്ടു. പകലിന്റെ ചൂടിൽ അവൾ അവിടെ ഉണ്ടായിരുന്നു (യോഹന്നാൻ 4:5-7), ഒരുപക്ഷേ, അത് അവളുടെ ഒന്നിലധികം ഭർത്താക്കന്മാരുടെ ചരിത്രവും അവളുടെ നിലവിലെ വ്യഭിചാര ബന്ധവും അറിയാമായിരുന്ന മറ്റ് സ്ത്രീകളുടെ തുറിച്ചുനോട്ടങ്ങളും കുശുകുശുപ്പുകളും ഒഴിവാക്കാൻ വേണ്ടിയായിരുന്നിരിക്കാം (വാ. 17-18). യേശു അവളുടെ അടുത്ത് ചെന്ന് അവളോട് കുടിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അന്നത്തെ സാമൂഹിക വ്യവസ്ഥകളെ അദ്ദേഹം ലംഘിച്ചു. കാരണം, ഒരു യഹൂദഗുരു എന്ന നിലയിൽ, ഒരാൾ സാധാരണയായി ഒരു ശമര്യസ്ത്രീയുമായി ആശയവിനിമയം നടത്തില്ല. എന്നാൽ അവളെ നിത്യജീവനിലേക്ക് നയിക്കുന്ന ജീവജലം എന്ന സമ്മാനം അവൾക്ക് നൽകുവാൻ അവൻ ആഗ്രഹിച്ചു (വാക്യം 10). അവളുടെ ദാഹം ശമിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ നാമും ഈ ജീവജലം കുടിക്കുന്നു. അവനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് നമുക്കും ഈ ജീവജലം പങ്കിടാം.
