എന്റെ പിതാവിന്റെ ജീവിതം തീവ്രാഭിലാഷങ്ങളുടേതായിരുന്നു. വിറവാതം ക്രമേണ തന്റെ മനസ്സിനെയും ശരീരത്തെയും അധികം അധികമായി പിടിമുറുക്കിയിട്ടും താൻ സമ്പൂർണതയ്ക്കായി വാഞ്ഛിച്ചു. താൻ സമാധാനത്തിനായി കാംക്ഷിച്ചു, എന്നാൽ വിഷാദരോഗത്തിന്റെ തീവ്രവേദനയാൽ പീഡിപ്പിക്കപ്പെട്ടു. താൻ സ്നേഹിക്കപ്പെടാനും പരിപോഷിപ്പിക്കപ്പെടാനും ആശിച്ചു, എന്നാൽ പലപ്പോഴും അത്യധികം ഒറ്റപ്പെട്ടു.

 താൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട 42-ം സങ്കീർത്തനം വായിക്കുമ്പോൾ താൻ അത്രവലിയ ഒറ്റപ്പെടലിൽ അല്ലായെന്നു തനിയ്ക്ക് അനുഭവപ്പെട്ടു. തന്നെപ്പോലെ, സങ്കീർത്തനക്കാരൻ തീവ്രമായ വാഞ്ഛയായ, അടക്കാനാവാത്ത സൌഖ്യത്തിനായുള്ള ദാഹവും അറിഞ്ഞു (വാക്യം 1–2). തന്നെപ്പോലെ, സങ്കീർത്തനക്കാരനും ഒരിക്കലും വിട്ടു മാറാത്ത വേദനയറിഞ്ഞു, അത് തന്റെ സന്തോഷത്തെ വിദൂരതയിലേക്ക് കൊണ്ട് പോയി (വാക്യം 6). എന്റെ പിതാവിനെപ്പോലെ, അലങ്കോലത്തിന്റെയും വേദനയുടെയും അലകളാൽ വലിച്ചെറിയപെട്ടപ്പോൾ (വാക്യം 7), സങ്കീർത്തനക്കാരന് ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു എന്ന് അനുഭവപ്പെടുകയും “എന്തുകൊണ്ടാണെന്ന്” ചോദിക്കുകയും ചെയ്തു (വാക്യം 9).

 സങ്കീർത്തനത്തിലെ വാക്കുകൾ തന്നെ തണുപ്പിച്ച്, താൻ ഏകനല്ലായെന്ന് ഉറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, എന്റെ പിതാവ് ശാന്തമായ സമാധാനം വേദനയുടെ നടുവിൽ അനുഭവിച്ചു താൻ തന്റെ ചുറ്റിലും, തനിയ്ക്ക് ഒരു ഉത്തരവും ഇല്ലെങ്കിലും, അലകൾ തന്നെ തകർത്താലും, ഇപ്പോഴും താൻ വാത്സല്യപൂർവ്വം സ്നേഹിക്കപ്പെടുന്നു എന്നുള്ള ഒരു മൃദുസ്വരം കേട്ടു (വാക്യം 8).

 ശാന്തമായ ആ രാക്കാല പ്രേമഗീതം കേൾക്കുന്നത് എങ്ങനയോ മതിയായി. എന്റെ പിതാവിന് ശാന്തമായി പറ്റിപ്പിടിയ്ക്കുന്ന മങ്ങിക്കത്തുന്ന പ്രതീക്ഷയും സ്നേഹവും സന്തോഷവും മതിയായി. തനിയ്ക്ക് തന്റെ എല്ലാ വാഞ്ഛകളും നിറവേറ്റപ്പെടുന്ന ദിവസത്തിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പും മതിയായി (വാക്യം 5, 11).