സമീപകാലത്ത് ഒരു സംഭാഷണത്തിൽ, എന്റെ ഒരു സ്നേഹിത ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിച്ചുവെന്ന് എന്നോട് പറഞ്ഞു, എങ്ങനെയാണ് ഒരിയ്ക്കലും പ്രവൃത്തിച്ചുകാണാത്ത ഒരു ദൈവത്തിൽ ഞാൻ വിശ്വസിയ്ക്കുക?  എന്ന പരിചിതമായ ഒരു പരാതി ഞാൻ കേട്ടു. ഒരു സന്ദർഭത്തിലോ മറ്റൊന്നിലോ, നാം കലാപത്തെക്കുറിച്ച് വാർത്തകളിൽ വായിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെതന്നെ ഹൃദയം തകർക്കുന്ന അവസ്ഥയിലും, മനക്കരുത്ത് തകർക്കുന്ന ഈ ചോദ്യങ്ങൾ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും. നാം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, തനിയ്ക്കുവേണ്ടി ദൈവം പ്രവൃത്തിക്കണമെന്ന ഗൌരമായ ആവശ്യം എന്റെ സ്നേഹിതയുടെ തീവ്രദുഃഖം വെളിപ്പെടുത്തുന്നു.

 യിസ്രായേലിന് ഈ യുദ്ധഭൂമി നല്ലതുപോലെ അറിയാമായിരുന്നു. ബാബിലോണ്യ സാമ്രാജ്യം യിസ്രായേലിനെ ഇരുമ്പ് മുഷ്ടികൊണ്ടും യെരുശലേമിനെ തീയില്ലാതെ പുകയുന്നതും, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടംപോലെയും ആക്കി മുക്കിക്കളഞ്ഞു. ജനത്തിന്റെ കടുത്ത സംശയത്തിലേയ്ക്ക് പ്രവാചകനായ യെശയ്യാവ് വാക്കുകളിടുന്നു: നമ്മെ വിടുവിക്കേണ്ടുന്ന ദൈവം എവിടെ?  (യെശയ്യാവ് 63:11–15). എങ്കിലും കൃത്യമായി ഈ സ്ഥലത്ത്, യെശയ്യാവ് വ്യക്തമായി ഒരു പ്രാർത്ഥനയർപ്പിക്കുന്നു: ദൈവമേ, ആകാശം കീറി ഇറങ്ങി വരേണമേ” (64:1). യെശയ്യാവിന്റെ അമർഷവും വിഷമവും ദൈവത്തിൽനിന്നും വ്യതിചലിപ്പിയ്കാൻ അനുവദിക്കാതെ, തന്നെ അന്വേഷിക്കുവാനും കൂടുതൽ അടുക്കുവാനുമായിരുന്നു ഉതകിയത്.

 നമ്മുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും അസാധാരണമായ ദാനമാണ് വാഗ്ദാനം നല്കുന്നത്: നാം എത്രമാത്രം വിജയസാദ്ധ്യതയില്ലാത്തവരാണെന്നും, ദൈവത്തിന്റെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്നുമാണ് വെളിപ്പെടുത്തുന്നത്. സവിശേഷവും അസംഭവ്യവുമായ ചരിത്രം നാം ഇപ്പോൾ കാണുന്നു. യേശുവിൽ, ദൈവം ആകാശങ്ങൾ കീറി നമ്മിലേക്ക് ഇറങ്ങിവന്നു. നമ്മെ തന്റെ സ്നേഹത്തിൽ നിമജ്ഞനം ചെയ്യുവാൻ, ക്രിസ്തു തന്റെ കീറിയതും നുറുങ്ങിയതുമായ ശരീരത്തെ പരിത്യാഗം ചെയ്തു. യേശുവിൽ, ദൈവം വളരെ സമീപസ്ഥനാകുന്നു.