ഒരു തടാകത്തിന്റെ വടക്കേ തീരത്ത് ഉയർന്നുനിന്ന മണല്‍ക്കൂനകൾ സമീപത്തുള്ള വീടുകളെ നിരങ്ങുന്ന മണലിലേക്ക് താഴുന്നതരത്തിൽ അപകടാവസ്ഥയിലാക്കി. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനുള്ള അധ്വാനത്തിൽ മണൽക്കൂനകൾ നീക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കെട്ടുറപ്പുള്ള വീടുകൾ കണ്മുന്നിൽ താഴ്ന്നു പോകുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട ഒരു വീട് വൃത്തിയാക്കുന്നത് മേൽനോട്ടം വഹിച്ചപ്പോൾ ഒരു ലോക്കൽ ഉദ്യോഗസ്ഥൻ‍ ഈ പ്രക്രിയ തടയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു. വീട്ടുടമസ്ഥർ എത്ര കഠിനമായി ശ്രമിച്ചാലും ഈ അസ്ഥിരമായ ചിറകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സാധിക്കില്ല, മണൽക്കൂനക്ക് ശക്തമായ അടിത്തറ നൽകുവാൻ സാധ്യമേയല്ല.

മണലിൽ ഒരു വീട് പണിയുന്നതിന്റെ നിരർത്ഥകത യേശുവിന് അറിയാമായിരുന്നു. കള്ള പ്രവാചകന്മാരെക്കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പിനു ശേഷം, സ്നേഹപൂർവ്വമുള്ള അനുസരണം ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നു എന്ന് അവൻ അവരെ ഉറപ്പിച്ചു (മത്തായി 7:15–23). തന്റെ വചനങ്ങളെ കേട്ടു “ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു അവൻ പറഞ്ഞു (വാ. 24). എന്നാൽ ദൈവത്തിന്റെ വാക്കുകളെ കേട്ട് ചെയ്യാത്തവനൊക്കെയും “മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു“(വാ. 26).

ചുറ്റുപാടുകൾ ക്ലേശങ്ങളുടേയോ ബുദ്ധിമുട്ടുകളുടേയോ ഭാരത്താൽ താഴ്ന്നു പോകുന്ന അസ്ഥിരമായ മണൽ പോലെ തോന്നുമ്പോൾ, നമുക്ക് നമ്മുടെ പ്രത്യാശ പാറയായ ക്രിസ്തുവിൽ വെക്കാം. തന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ അചഞ്ചലമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ അവൻ നമ്മെ സഹായിക്കും.