1980കളുടെ തുടക്കത്തിൽ ശോഭനമായൊരു ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷയാൽ ഇന്ത്യ നിറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ അസ്വസ്ഥതകൾക്കിടയിലും തന്റെ മകൻ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. യുവത്വം നിറഞ്ഞ വിദ്യാസമ്പന്നനായ പ്രധാനമന്ത്രി അധികാരമേറ്റപ്പോൾ ജനങ്ങൾ സ്വസ്ഥതയുടെ ഒരു വേള പ്രതീക്ഷിച്ചു. പക്ഷേ ഭോപ്പാൽ ദുരന്തം, ബോഫോർഴ്സ് അഴിമതി, ശ്രീലങ്കയിൽ “സമാധാനസംരക്ഷണ‘ സേന നടത്തിയ അനാവശ്യ ഇടപെടലുകൾ എന്നിവയിലൂടെ ദേശീയ അസ്വസ്ഥതകൾ തുടർന്നു. രാജീവ് ഗാന്ധി വധിക്കപ്പെടുകയും ശുഭാപ്തിവിശ്വാസത്തിലിരുന്ന സമൂഹത്തിന്റെ ആദർശങ്ങൾ വിഘടിക്കുകയും ചെയ്തു. ശുഭാപ്തിവിശ്വാസം മാത്രം മതിയായിരുന്നില്ല, അതിനെ തുടർന്ന് നിരാശ പടരുകയും ചെയ്തു.

പിന്നീട് 1967ൽ ദൈവശാസ്ത്രജ്ഞൻ യൂർഗൻ മോൾട്ട്മാന്റെ ‘തിയോളജി ഓഫ് ഹോപ്പ്‘ കുറച്ചു കൂടെ വ്യക്തമായ കാഴ്ചപ്പാടിലേക്ക് വിരൽ ചൂണ്ടി. ഈ പാത ശുഭാപ്തിവിശ്വാസത്തിന്റെ പാത ആയിരുന്നില്ല മറിച്ച് പ്രത്യാശയുടെ പാതയായിരുന്നു. ഇത് രണ്ടും ഒന്നല്ല. ശുഭാപ്തിവിശ്വാസം ഈ നിമിഷത്തിന്റെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, പക്ഷേ പ്രത്യാശ നമ്മുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും ദൈവത്തിന്റെ വിശ്വസ്തതയിൽ വേരൂന്നിയതാണെന്നും മോൾട്ട്മാൻ വ്യക്തമാക്കി.

എന്താണ് ഈ പ്രത്യാശയുടെ ഉറവിടം? പത്രൊസ് എഴുതി, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി……വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1 പത്രോസ് 1:3). നമ്മുടെ വിശ്വസ്ത ദൈവം തന്റെ പുത്രനായ യേശുവിലൂടെ മരണത്തെ ജയിച്ചിരിക്കുന്നു! എല്ലാ വിജയങ്ങളേക്കാലും മഹത്തായ ഈ വിജയത്തിന്റെ യാഥാർത്ഥ്യം നമ്മെ കേവലം ശുഭാപ്തി വിശ്വാസത്തിനപ്പുറം ശക്തമായ, കരുത്തുറ്റ ഒരു പ്രത്യാശയിലേക്ക് ഉയർത്തുന്നു-എല്ലാ ദിവസവും എല്ലാ സാഹചര്യങ്ങളിലും.