Category  |  odb

ദൈവത്തിലുറപ്പിച്ച ദൃഷ്ടി

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടീഷ് പാസ്റ്റർ തോമസ് ചാമേഴ്സ്, പർവ്വത പ്രദേശത്തുകൂടി കുതിരവണ്ടിയിൽ സഞ്ചരിച്ച അനുഭവം ഒരിക്കൽ പറയുകയുണ്ടായി. കിഴുക്കാന്തൂക്കായ മലയുടെ ചരിവിലുള്ള ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ പാതയിലൂടെ കുതിരകൾ വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. പെട്ടെന്ന് കുതിരകളിലൊന്ന് ഭയന്നു. വണ്ടി ഗർത്തത്തിലേക്കു പതിക്കുമെന്നു ഭയന്ന വണ്ടിക്കാരൻ തന്റെ ചാട്ട ആഞ്ഞടി
ക്കാൻ തുടങ്ങി. ഒടുവിൽ അപകടമേഖല തരണം ചെയ്തശേഷം, എന്തിനാണ് അത്രയും ശക്തിയിൽ ചാട്ട ആഞ്ഞടിച്ചതെന്ന് ചാമേഴ്സ് വണ്ടിക്കാരനോടു ചോദിച്ചു. “കുതിരകൾക്ക് ചിന്തിക്കാൻ മറ്റെന്തെങ്കിലും കൊടുക്കണമായിരുന്നു’’ അയാൾ പറഞ്ഞു. “എനിക്കവയുടെ ശ്രദ്ധ പിടിച്ചുപറ്റണമായിരുന്നു.’’

ഭീഷണികളും അപകടങ്ങളും നമുക്കുചുറ്റും ആർത്തിരമ്പുന്ന ഒരു ലോകത്തിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റാൻ മറ്റെന്തെങ്കിലും നമുക്കെല്ലാം ആവശ്യമാണ്. എന്നിരുന്നാലും കേവലം മാനസികമായ ശ്രദ്ധതിരിക്കലിനെക്കാൾ — ഒരുതരം മനഃശാസ്ത്രപരമായ സൂത്രപ്പണിയെക്കാൾ — കൂടുതലായ ഒന്നാണു നമുക്കു വേണ്ടത്. നമ്മുടെ സകല ഭയങ്ങളെക്കാളും കൂടുതൽ ശക്തമായ ഒരു യാഥാർത്ഥ്യവുമായി നമ്മുടെ മനസ്സിനെ ഉറപ്പിക്കുകയാണ് നമുക്കാവശ്യം. “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു’’ (യെശയ്യാവ് 26:3) എന്ന് യെഹൂദ്യയിലെ ദൈവജനത്തോട് യെശയ്യാവ് പറഞ്ഞതുപോലെ, ദൈവത്തിൽ നമ്മുടെ മനസ്സുറപ്പിക്കുകയാണ് നമുക്ക് യഥാർത്ഥത്തിൽ വേണ്ടത്. “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കാൻ’’ (വാ. 4) നമുക്കു കഴിയും.

സമാധാനം, ദൈവത്തിൽ നോട്ടം ഉറപ്പിക്കുന്നവർക്കു ലഭിക്കുന്ന ദാനമാണത്. നമ്മുടെ ഏറ്റവും ഭയാനകമായ ചിന്തകളെ അടക്കിനിർത്തുന്ന കേവലം ഒരു ടെക്നിക്കിനെക്കാൾ ഉന്നതമായ ഒന്നാണ് അവന്റെ സമാധാനം നമുക്കു നൽകുന്നത്. തങ്ങളുടെ ഭാവിയെയും തങ്ങളുടെ പ്രതീക്ഷകളെയും തങ്ങളുടെ ഉത്ക്കണ്ഠകളെയും ദൈവമുമ്പാകെ സമർപ്പിക്കുന്നവർക്ക്, അവർക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും പുതിയ ജീവിതപാത ആത്മാവ് ഒരുക്കിക്കൊടുക്കും. 

- വിൻ കൊളിയർ

യേശുവിൽ ഉറച്ചുനിൽക്കുക

വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ “ദൈവം വലിയവനാണ്” എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.

ഇന്ന്, എന്റെ അദ്ധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെപരിശോധന
കളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാ. 2).

പീഡനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” (വാ. 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ” (വാ. 3).

ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അദ്ധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക.” 

- കാരെൻ ഹുവാങ്

ദൈവത്തിന്റെ വേലക്കാരൻ

മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റെസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, “എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ” എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്പോർട്സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.

തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റെസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് “അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്” കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല (ഉല്പത്തി 39:23).

ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം ശാരീരികമായോ, മാനസികമായോ — ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ — ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിൽ അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റെസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും. 

- എമി ബോഷർ പൈ

ഒരു ലളിതമായ അഭ്യർത്ഥന

“കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്,” ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, “എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?”

ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്.”

യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു പത്രൊസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). എന്നിട്ട് യേശു പത്രൊസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന ആയിരുന്നു അത്. പത്രൊസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).

യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രൊസ് ചോദിച്ചു, “ഇവന്നു എന്തു ഭവിക്കും?” (വാ. 21). യേശു മറുപടി പറഞ്ഞു, “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22).

നാം പലപ്പോഴും പത്രൊസിനെപ്പോലെ പെരുമാറുന്നവരല്ലേ? മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ഉത്ക്കണ്ഠപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രൊസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ” (1 പത്രൊസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും. മാറ്റ് ലൂക്കാസ്

പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം

എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, “എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്തോടെ ഞാൻ പലതവണ മുട്ടുകുത്തി.” അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോ ടൊപ്പം ചേരാൻ രാജ്യത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം “താഴ്മയുടെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനം” പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, “ദൈവത്തിന്റെ പരമാധികാര വാഴ്ചയിൽ ആശ്രയിക്കുന്നതും ആത്മാർത്ഥമായ മാനസാന്തരം കരുണയിലേക്കും പാപക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പേറിയ പ്രത്യാ യോടെ ദൈവസന്നിധിയിൽ താഴ്ത്തി പശ്ചാത്താപത്തോടെ തങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും ഏറ്റുപറയുന്നതും രാജ്യത്തിന്റെയും ജനത്തിന്റെയും ഉത്തരവാദിത്വമാണ്.”

യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് അവരെ അനുവദിച്ചു, ഒരു ശേഷിപ്പ് മടങ്ങിവന്നു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാ. 11) മടങ്ങിയെത്തിയവർ “മഹാകഷ്ടത്തിലും അപമാനത്തിലും” ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ “ഇരുന്നു കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാ. 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ ദൈവവുമായി മല്ലുപിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).

നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പൊസ്ത ലനായ പൗലൊസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ ആഹ്വാനം (1 തിമൊ. 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു. 

- അലിസൺ കീഡ