Category  |  odb

വാക്കുകൾ നമ്മുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു

മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.

നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാ. 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.

രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹ ജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6). 

ഒരു മുതിർന്നയാളിൽ നിന്നുള്ള ഉപദേശം

നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക. [ എഫെസ്യർ 4:32 ]

 

“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു — ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് — എന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ “പ്രസംഗം” ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക” (വാ. 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.

യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.

ഏതു സാഹചര്യത്തിലും സ്തുതിക്കുക

എത്യോപ്യയിലേക്കുള്ള ഒരു ഹ്രസ്വകാല മിഷനറി യാത്രയ്ക്കിടെ, ഞങ്ങളുടെ ടീം ഒരു പ്രാദേശിക മിനിസ്ട്രിയിൽ നിന്നുള്ള മറ്റൊരു ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുകയുണ്ടായി. കഠിനമായ സാഹചര്യങ്ങളിൽകൂടി കടന്നുപോകുന്നവരും അക്ഷരാർത്ഥത്തിൽ ആക്രിക്കൂമ്പാരത്തിനടുത്തു താമസിക്കുന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കാണ് ഞങ്ങൾ പോയത്. അവരെ കണ്ടുമുട്ടിയത് വളരെ സന്തോഷകരമായിരുന്നു! ഞങ്ങൾ ഒരുമിച്ച് സാക്ഷ്യങ്ങളും പ്രോത്സാഹജനകമായ വാക്കുകളും പ്രാർത്ഥനകളും പങ്കുവെച്ചു. അന്നത്തെ സായാഹ്നത്തിൽ ഞാനനുഭവിച്ച പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഒരു പ്രാദേശിക ടീമംഗം ഗിറ്റാർ വായിക്കുകയും ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടൊപ്പം പ്രകാശമാനമായ ചന്ദ്രനു കീഴിൽ ആരാധന നടത്തുകയും ചെയ്ത സമയങ്ങളായിരുന്നു. എന്തൊരു പവിത്ര നിമിഷങ്ങളായിരുന്നു അത്! അവരുടെ നിരാശാജനകമായ സാഹചര്യത്തിനു നടുവിലും ഈ മനുഷ്യർക്ക് യേശുവിൽ മാത്രം കണ്ടെത്താൻ കഴിയുന്ന പ്രത്യാശയും സന്തോഷവും അനുഭവവേദ്യമായിരുന്നു.

അപ്പൊസ്തല പ്രവൃത്തികൾ 16-ൽ, മറ്റൊരു അപ്രതീക്ഷിത ആരാധനാ സമയത്തെക്കുറിച്ച് നാം വായിക്കുന്നു. ഫിലിപ്പി പട്ടണത്തിലെ ഒരു ജയിലിലാണ് ഇത് സംഭവിച്ചത്. പൗലൊസും ശീലാസും യേശുവിനെ സേവിക്കുന്നതിനിടയിൽ അറസ്റ്റുചെയ്യപ്പെട്ടു. അധികാരികൾ അവരെ അടിക്കുകയും മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ നിരാശയ്ക്കു വഴങ്ങുന്നതിനു പകരം അവർ തങ്ങളുടെ ജയിൽ മുറിയിൽ ‘പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.’ “പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു’’ (വാ. 25-26).

ജയിലർ ആദ്യം ചിന്തിച്ചത് തന്റെ ജീവിതം അവസാനിപ്പിക്കാനായിരുന്നു. എന്നാൽ തടവുകാർ രക്ഷപ്പെട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അവൻ ദൈവത്തെ ഭയപ്പെട്ടു, അവന്റെ കുടുംബത്തിന് രക്ഷ കൈവന്നു (വാ. 27-34).

നാം അവനെ സ്തുതിക്കുന്നത് കേൾക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും നമുക്ക് അവനെ ആരാധിക്കാം.

സമയമാകുമ്പോൾ

 

എന്റെ സുഹൃത്തുക്കളായ അൽ ഷിഫറും കാത്തിയും അവരുടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഐക്കണിക് വിമാനം എയർഷോകൾക്കായി പറത്തിയപ്പോൾ, പ്രായമായ യുദ്ധവിദഗ്ദ്ധരുടെ പ്രതികരണങ്ങളാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും അവർ പറത്തിയ വിമാനങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ മുന്നോട്ടുവന്നു. അവരുടെ മിക്ക യുദ്ധകഥകളും കണ്ണീരോടെയാണവർ പങ്കുവെച്ചത്. തങ്ങളുടെ രാജ്യത്തെ സേവിക്കുമ്പോൾ ലഭിച്ച ഏറ്റവും നല്ല വാർത്ത, “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി’’ എന്നതായിരുന്നുവെന്ന് മിക്കവരും പറഞ്ഞു.

മുൻ തലമുറയിൽ നിന്നുള്ള ഈ വാക്കുകൾ യേശുവിലുള്ള വിശ്വാസികൾ ഏർപ്പെട്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുദ്ധം ആത്മാക്കളുടെ ശത്രുവായ പിശാചിനെതിരായ നമ്മുടെ വിശ്വാസ പോരാട്ടമാണ്. അപ്പൊസ്തലനായ പത്രൊസ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.’’ യേശുവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ അകറ്റാൻ അവൻ നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കുകയും കഷ്ടതകളിലൂടെയും പീഡനങ്ങളിലൂടെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പത്രൊസ് തന്റെ ആദ്യ വായനക്കാരെയും ഇന്നത്തെ നമ്മെയും “ഉണർന്നിരിക്കുവാനും നിർമ്മദരായിരിക്കുവാനും’’ ആഹ്വാനം ചെയ്തു (1 പത്രൊസ് 5:8). നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിനാൽ യുദ്ധത്തിൽ കീഴടങ്ങാനും ശത്രു നമ്മെ വീഴ്ത്തുവാനും അവൻ അനുവദിക്കില്ല.

ഒരു ദിവസം യേശു മടങ്ങിവരുമെന്ന് നമുക്കറിയാം. അവൻ വരുമ്പോൾ, അവന്റെ വാക്കുകൾ ലോകമഹായുദ്ധകാലത്തെ സൈനികർക്ക് അനുഭവപ്പെട്ടതിനു സമാനമായ ഫലമാണുണ്ടാക്കുക — നമ്മുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും ഹൃദയങ്ങളിൽ സന്തോഷവും അതു വരുത്തും: “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി.’’ 

പൊടിയുടെ സ്ഥാനത്ത് സൗന്ദര്യം

ഒരു സായാഹ്നത്തിൽ, എന്റെ വീടിനടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വൃത്തിയുള്ള മണ്ണിന്റെ വാരം ഞാൻ ശ്രദ്ധിച്ചു. ഓരോ നിരയിലും ചെറിയ മുകുളങ്ങളുള്ള ചെറിയ പച്ച ഇലകൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ, മനോഹരമായ ചുവന്ന ടൂലിപ്സ് തഴച്ചുവളരുന്നത് കണ്ടപ്പോൾ ഞാൻ നോക്കി നിന്നു.

കഴിഞ്ഞ ശരത്കാലത്ത്, ഒരു സംഘം ആളുകൾ ചിക്കാഗോയുടെ തെക്ക് ഭാഗത്ത് തരിശായ സ്ഥലങ്ങളിൽ ഒരു ലക്ഷം ടൂലിപ് വിത്തുകൾ നട്ടിരുന്നു. പ്രാഥമികമായി ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ റെഡ്ലൈനിംഗ് (ബാങ്കുകളുടെ വായ്പാ വിവേചനം) എങ്ങനെ സ്വാധീനിച്ചുവെന്ന് കാണിക്കാൻ അവർ ചുവപ്പ് ടൂലിപ് തിരഞ്ഞെടുത്തു. ടൂലിപ്സ് ആ സ്ഥലങ്ങളിൽ ഉണ്ടാകാവുന്ന വീടുകളുടെ പ്രതീകമായിരുന്നു.

ദൈവജനം അനേകം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് — അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് നാടുകടത്തുന്നത് മുതൽ റെഡ്ലൈനിംഗ് പോലെയുള്ള വിവേചനം വരെ. എന്നിരുന്നാലും, നമുക്ക് ഇപ്പോഴും പ്രത്യാശ കണ്ടെത്താൻ കഴിയും. ദൈവം അവരെ കൈവിടില്ലെന്ന് പ്രവാസ കാലത്ത് യെശയ്യാവ് യിസ്രായേലിനെ ഓർമ്മിപ്പിക്കുന്നു. അവൻ അവർക്ക് വെണ്ണീറിനു പകരം “അലങ്കാരമാല’’ നൽകും. ദരിദ്രർക്ക് പോലും “സദ്വർത്തമാനം’’ ലഭിക്കും (61:1). വിഷണ്ഡമനസ്സുകളെ “സ്തുതി എന്ന മേലാട’’ അണിയിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഈ പ്രതീകങ്ങളെല്ലാം അവന്റെ മഹത്വത്തെ ഉണർത്തുകയും ജനങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. അവർ അപ്പോൾ നിരാശരായ പ്രവാസികൾക്ക് പകരം “നീതിവൃക്ഷങ്ങൾ’’ ആയി മാറും (വാ. 3).

മാലിന്യത്തിൽ നിന്നും വിവേചനത്തിൽ നിന്നും ദൈവത്തിന് മഹത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് ആ ടൂലിപ്സ് കാണിക്കുന്നു. ഓരോ വസന്തകാലത്തും ടൂലിപ്സ് കാണാൻ — അതിലും പ്രധാനമായി എന്റെ അയൽപക്കങ്ങളിലും മറ്റ് സമൂഹങ്ങളിലും പുതിയ പ്രതീക്ഷകൾ കാണാൻ — ഞാൻ കാത്തിരിക്കുന്നു.