Category  |  odb

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക

പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.

വെള്ളമഞ്ഞിന്റെ അത്ഭുതം

പതിനേഴാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണ്‍ ഒരു പ്രിസം ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ കാണാന്‍ വെളിച്ചം നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിച്ചു. ഒരു വസ്തുവിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍, വസ്തുവിന് ഒരു പ്രത്യേക നിറം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരൊറ്റ ഐസ് പരല്‍ അര്‍ദ്ധസുതാര്യമായി കാണപ്പെടുമ്പോള്‍, മഞ്ഞ് പല ഐസ് പരലുകള്‍ ചേര്‍ന്നതാണ്. എല്ലാ പരലുകളിലൂടെയും വെളിച്ചം കടന്നുപോകുമ്പോള്‍ മഞ്ഞ് വെളുത്തതായി കാണപ്പെടുന്നു.

ഒരു പ്രത്യേക നിറമുള്ള മറ്റൊന്നിനെക്കുറിച്ചും ബൈബിള്‍ പരാമര്‍ശിക്കുന്നു - പാപം. യെശയ്യാ പ്രവാചകനിലൂടെ ദൈവം യഹൂദജനതയുടെ പാപങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ പാപത്തെ '' കടുഞ്ചുവപ്പ്'' എന്നും ''രക്താംബരംപോലെ ചുവപ്പ്'' എന്നും വിശേഷിപ്പിച്ചു. എന്നാല്‍ അവര്‍ ''ഹിമംപോലെ വെളുപ്പാകും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു (യെശയ്യാവു 1:18). എങ്ങനെ? യഹൂദയ്ക്ക് തെറ്റുകളില്‍ നിന്ന് പിന്തിരിയുകയും ദൈവത്തിന്റെ പാപമോചനം തേടുകയും വേണം.

ഞങ്ങള്‍ക്ക് ദൈവത്തിന്റെ പാപമോചനത്തിലേക്ക് സ്ഥിരമായ പ്രവേശനം ലഭിച്ചതിന് യേശുവിനു നന്ദി. യേശു തന്നെത്തന്നെ ''ലോകത്തിന്റെ വെളിച്ചം'' എന്ന് വിളിക്കുകയും അവനെ അനുഗമിക്കുന്നവന്‍ ''ഒരിക്കലും അന്ധകാരത്തില്‍ നടക്കാതെ ജീവന്റെ വെളിച്ചം ഉള്ളവരാകുകയും ചെയ്യും'' (യോഹന്നാന്‍ 8:12) എന്നു പറയുകയും ചെയ്തു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം നമ്മോട് ക്ഷമിക്കുകയും ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ വെളിച്ചത്തിലൂടെ നമ്മെ കാണുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം, യേശുവിനെ കാണുന്നതുപോലെ ദൈവം നമ്മെ കുറ്റമറ്റവരായി കാണുന്നു.

നാം തെറ്റ് ചെയ്തതിന്റെ കുറ്റബോധത്തിലും ലജ്ജയിലും ജീവിക്കേണ്ടതില്ല. പകരം, ദൈവത്തിന്റെ പാപമോചനത്തിന്റെ സത്യം മുറുകെ പിടിക്കാന്‍ നമുക്കു കഴിയും, അത് നമ്മെ ''ഹിമംപോലെ വെളുത്തതാക്കുന്നു.''

സമീപത്തെ അയല്‍ക്കാര്‍

നമ്മുടെ നഗരത്തിലെയും ലോകമെമ്പാടുമുള്ള അയല്‍ക്കാരുമായും ചങ്ങാതിമാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാനുള്ള ശക്തമായ ഉപകരണമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള ഉറവിടങ്ങളിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി ഇത് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ, ഇന്നത്തെ അതിവേഗ ലോകത്ത് അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ ഇടയാകുന്നുണ്ട്. സമീപത്തുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത്, വളരെ മുമ്പു തന്നെ, ശലോമോന്‍ രാജാവിന്റെ കാലത്ത് പോലും പ്രാധാന്യമുള്ളതായിരുന്നു.

കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ പ്രധാനപ്പെട്ടതും വലിയ പിന്തുണയുടെ ഉറവിടവുമാണെങ്കിലും, ഒരു സുഹൃത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ശലോമോന്‍ സൂചിപ്പിക്കുന്നു - പ്രത്യേകിച്ചും ''കഷ്ടകാലത്ത്'' (സദൃശവാക്യങ്ങള്‍ 27:10). ബന്ധുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ വളരെയധികം കരുതുകയും അത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അകലെയാണെങ്കില്‍, വിപത്ത് സംഭവിക്കുന്ന നിമിഷങ്ങളില്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. എന്നിരുന്നാലും, അയല്‍ക്കാര്‍ സമീപത്തായതിനാല്‍, ആവശ്യം വേഗത്തില്‍ അറിയാന്‍ സാധ്യതയുണ്ട്, മാത്രമല്ല കൂടുതല്‍ എളുപ്പത്തില്‍ സഹായിക്കാനും കഴിയും.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് സാങ്കേതികവിദ്യ മുമ്പത്തേക്കാളും എളുപ്പമാക്കിയതിനാല്‍, സമീപത്ത് താമസിക്കുന്നവരെ അവഗണിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. യേശുവേ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ!

അതില്‍ ഒരുമിച്ച്

1994-ലെ രണ്ടു മാസ കാലയളവില്‍, റുവാണ്ടയില്‍ ഒരു ദശലക്ഷം ടുട്സികളെ ഹുട്ടു ഗോത്രക്കാര്‍ വധിച്ചു. ഈ ഭയാനകമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ബിഷപ്പ് ജെഫ്രി റുബുസിസി തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സന്ധിക്കുന്നതിനെക്കുറിച്ച് തന്റെ ഭാര്യയുമായി ആലോചിച്ചു. ''എനിക്ക് ചെയ്യേണ്ടത് കരയുക മാത്രമാണ്'' എന്നായിരുന്നു മേരിയുടെ മറുപടി. അവള്‍ക്കും അവളുടെ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഒരു നേതാവും കരുതലുള്ള ഭര്‍ത്താവും എന്ന നിലയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം: ''മേരീ, സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവരോടൊപ്പം കരയുക.'' ഭാര്യയുടെ വേദന മറ്റുള്ളവരുടെ വേദനയില്‍ അതുല്യമായി പങ്കുചേരാന്‍ അവളെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ദൈവത്തിന്റെ കുടുംബമായ സഭ, ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടമാണ് - നല്ല കാര്യങ്ങളും അത്ര നല്ലതല്ലാത്ത കാര്യങ്ങളും. നമ്മുടെ പരസ്പര ആശ്രയത്വം മനസ്സിലാക്കാന്‍ പുതിയ നിയമത്തില്‍ 'അന്യോന്യം'' എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. ''സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം
മുന്നിട്ടുകൊള്ളുവിന്‍...തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍'' (റോമര്‍ 12:10, 16). നമ്മുടെ ബന്ധത്തിന്റെ വ്യാപ്തി 15-ാം വാക്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു: ''സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍.'

വംശഹത്യക്കിരയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ വേദനയുടെ ആഴവും വ്യാപ്തിയും നിസ്സാരമായിരുന്നേക്കാം, എന്നിരുന്നാലും ഇത് വ്യക്തിപരവും യഥാര്‍ത്ഥവുമാണ്. മേരിയുടെ വേദനയില്‍ അവള്‍ ചെയ്്തതു പോലെ, ദൈവം നമുക്കുവേണ്ടി ചെയ്തതുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനും നന്മയ്ക്കും വേണ്ടി അത് സ്വീകരിക്കാനും പങ്കിടാനും നമുക്കു കഴിയും.

നാം പൊടിയാണ്

ചെറുപ്പക്കാരനായ പിതാവിന്റെ ക്ഷമ നശിച്ചിരുന്നു. ''ഐസ്‌ക്രീം! ഐസ്‌ക്രീം!'' അയാളുടെ മുട്ടിലിഴയുന്ന കുട്ടി നിലവിളിച്ചു. തിങ്ങിനിറഞ്ഞ മാളിന്റെ നടുവിലെ ബഹളം ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ''ശരി, പക്ഷേ നമുക്ക് ആദ്യം മമ്മിക്കായി എന്തെങ്കിലും ചെയ്യണം'' പിതാവ് പറഞ്ഞു. ''ഇല്ല! ഐസ്‌ക്രീം!'' അപ്പോഴാണ് അവള്‍ അവരെ സമീപിച്ചത്: നല്ല വസ്ത്രം ധരിച്ച, ഹാന്‍ഡ്ബാഗിനു മാച്ച് ചെയ്യുന്ന ചെരിപ്പുകളുള്ള ഒരു സ്ത്രീ. ''അവന്‍ വലിയ വാശിക്കാരനാണ്,'' പിതാവ് പറഞ്ഞു. ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ചു, ''യഥാര്‍ത്ഥത്തില്‍, വലിയ വാശിക്കാരനാണ്
നിങ്ങളുടെ കുട്ടിയെ കിട്ടിയതെന്നു തോന്നുന്നു. അവന്‍ വളരെ ചെറുതാണെന്ന് മറക്കരുത്. നിങ്ങള്‍ ക്ഷമയോടെ അടുത്ത് നില്‍ക്കേണ്ടത് അവന് ആവശ്യമാണ്.'' ആ സാഹചര്യം സ്വയമേവ പരിഹരിക്കപ്പെട്ടില്ല, പക്ഷേ ഈ താല്ക്കാലിക വിരാമം അച്ഛനും മകനും ആവശ്യമായ ഒന്നായിരുന്നു.

ജ്ഞാനിയായ സ്ത്രീയുടെ വാക്കുകളുടെ പ്രതിധ്വനി 103-ാം സങ്കീര്‍ത്തനത്തില്‍ കേള്‍ക്കുന്നു. ദാവീദ് നമ്മുടെ ദൈവമായ കര്‍ത്താവിനെക്കുറിച്ച് എഴുതുന്നു, ''യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ'' (വാ. 8). 'മക്കളോട് കരുണയുള്ള'' ഒരു ഭൗമിക പിതാവിന്റെ രൂപം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവന്‍ തുടരുന്നു, അതിലുപരിയായി ''അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു'' (വാ. 13). നമ്മുടെ പിതാവായ ദൈവം ''നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു'' (വാ. 14). നാം ചെറിയവരും ദുര്‍ബലവുമാണെന്ന് അവനറിയാം.

നാം പലപ്പോഴും പരാജയപ്പെടുകയും ഈ ലോകം നമുക്കു നല്‍കുന്ന കാര്യങ്ങളില്‍ അതിശയിക്കുകയും ചെയ്യുന്നു. നമ്മുടെ പിതാവിന്റെ ക്ഷമ, എപ്പോഴും നിലനില്‍ക്കുന്ന, സമൃദ്ധമായ സ്‌നേഹം എന്നിവയെ അറിയുന്നത് എത്ര അത്ഭുതകരമായ ഉറപ്പാണ്.