നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

പൂത്തുലയുന്ന മരുഭൂമികൾ

ஒரு நூற்றாண்டுக்கு முன்பு, எத்தியோப்பியாவில் சுமார் 40 சதவிகிதம் பசுமையான காடுகள் இருந்தது. ஆனால் தற்போது அது 4 சதவிகிதமாக மாறியுள்ளது. மரங்களைப் பாதுகாக்கத் தவறிய நிலையில், பயிர்களுக்கான பரப்பளவை அகற்றுவது சுற்றுச்சூழல் நெருக்கடிக்கு வழிவகுத்தது. மீதமுள்ள பச்சை நிறத்தில் உள்ள பெரும்பாலான பகுதிகள் திருச்சபைகளினால் பாதுகாக்கப்படுகின்றன. பல நூற்றாண்டுகளாக, உள்ளூர் எத்தியோப்பியன் ஆர்த்தடாக்ஸ் டெவாஹிடோ திருச்சபைகள் தரிசு பாலைவனத்தின் மத்தியில் இந்த சோலைகளை வளர்த்து வருகின்றன. நீங்கள் வான்வழிப் படங்களைப் பார்த்தால், பழுப்பு நிற மணலால் சூழப்பட்ட பசுமையான தீவுகளைக் காணலாம். திருச்சபை தலைவர்கள் தேவனுடைய படைப்பான மரங்களைப் பராமரிப்பது தேவனுக்கு கீழ்படிதலின் பிரதிபலிப்பு என்று தங்களை உக்கிராணக்காரர்களாய் கருதுகின்றனர். 

ஏசாயா தீர்க்கதரிசி, ஒரு வறண்ட பாலைவனத்தில் கொடூரமான வறட்சியினால் பாதிக்கப்பட்ட இஸ்ரவேல் மக்களுக்கு எழுதுகிறார். மேலும் ஏசாயா, “வனாந்தரமும் வறண்ட நிலமும் மகிழ்ந்து, கடுவெளி களித்து, புஷ்பத்தைப்போலச் செழிக்கும்” (ஏசாயா 35:1) என்று தேவன் அவர்களுக்காய் முன்குறித்திருக்கிற எதிர்காலத்தை உரைக்கிறார். தேவன் தன்னுடைய ஜனத்தை சுகமாக்க விரும்புகிறார். அவர் பூமியையும் சுகமாக்க விரும்புகிறார். தேவன், “புதிய வானத்தையும் புதிய பூமியையும்” (ஏசாயா 65:17) உண்டாக்குவார். தேவனுடைய புதுப்பிக்கப்பட்ட உலகத்தில், வனாந்திரம் “மிகுதியாய்ச் செழித்துப் பூரித்து ஆனந்தக்களிப்புடன் பாடும்” (35:2). 

தேவனுடைய படைப்பின் மீதும் மக்களின் மீதும் அவர் காண்பிக்கும் அக்கறையானது நம்மையும் அவ்வாறு செய்வதற்கு தூண்டுகிறது. அவருடைய படைப்புகளை பராமரிப்பதின் மூலம் முழு உலகத்தையும் குணமாக்கும் அவருடைய பிரதான திட்டத்தின் அங்கத்தினர்களாய் நாம் மாறக்கூடும். அனைத்து வனாந்திரங்களையும் பூத்துக் குலுங்கச்செய்யும் தேவனுடைய திட்டத்தில் நாமும் பங்காளர்களாய் மாறலாம். 

 

യേശു - യഥാർത്ഥ സമാധാനസ്ഥാപകൻ

1862 ഡിസംബർ 30-ന് അമേരിക്കൻ ആഭ്യന്തരയുദ്ധം രൂക്ഷമായി. എതിർസൈന്യങ്ങൾ ഒരു നദിയുടെ ഇരുവശങ്ങളിലുമായി 640 മീറ്റർ അകലത്തിൽ നിലയുറപ്പിച്ചു. തീക്കുണ്ഠത്തിനു ചുറ്റും ഇരുന്നു തീകായുമ്പോൾ, ഒരു വശത്തുള്ള പട്ടാളക്കാർ അവരുടെ വയലിനുകളും ഹാർമോണിക്കകളും എടുത്ത് “യാങ്കി ഡൂഡിൽ’’ എന്ന് വിളിക്കുന്ന ട്യൂൺ മീട്ടാൻ തുടങ്ങി. മറുപടിയായി, മറുവശത്തുള്ള സൈനികർ “ഡിക്‌സി’’ എന്ന ട്യൂൺ വായിച്ചു. അതിശയകരമെന്നു പറയട്ടെ, ഇരുപക്ഷവും ഒരുമിച്ചുചേർന്ന് ഒരു സമാപന ട്യൂൺ വായിച്ചു: “ഹോം, സ്വീറ്റ് ഹോം.’’ പരസ്പരം നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശത്രുക്കൾ രാത്രിയിൽ പങ്കിട്ട സംഗീതം, സങ്കൽപ്പിക്കാനാവാത്ത സമാധാനത്തിന്റെ വെളിച്ചം വിതറി. എന്നിരുന്നാലും, സംഗീത ഐക്യം ഹ്രസ്വമായിരുന്നു. പിറ്റേന്ന് രാവിലെ, അവർ തങ്ങളുടെ സംഗീതോപകരണങ്ങൾ താഴെവെച്ച് റൈഫിളുകൾ എടുത്തു, 24,645 സൈനികർ മരിച്ചു.

സമാധാനം സൃഷ്ടിക്കാനുള്ള നമ്മുടെ മാനുഷികശ്രമങ്ങൾ അനിവാര്യമായും ദുർബലമാണ്. ശത്രുത ഒരിടത്ത് അവസാനിക്കുന്നത്, മറ്റൊരിടത്ത് കത്തിപ്പടരാൻ മാത്രമാണ്. ഒരു ബന്ധുത്വപരമായ തർക്കം ഒത്തുതീർപ്പിലെത്തുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കത്തിപ്പടരുന്നു. ദൈവമാണ് നമ്മുടെ ഏക ആശ്രയയോഗ്യനായ സമാധാനദാതാവ് എന്ന് തിരുവെഴുത്തു പറയുന്നു. യേശു അത് വ്യക്തമായി പറഞ്ഞു, ''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു'' (16:33). യേശുവിൽ നമുക്ക് സമാധാനമുണ്ട്. അവന്റെ സമാധാന ദൗത്യത്തിൽ നാം പങ്കുചേരുമ്പോൾ, ദൈവത്തിന്റെ അനുരഞ്ജനവും നവീകരണവുമാണ് യഥാർത്ഥ സമാധാനം സാധ്യമാക്കുന്നത്.

സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴികയില്ലെന്ന് ക്രിസ്തു പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (വാക്യം 33) എന്നവൻ കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്‌നങ്ങൾ പലപ്പോഴും വ്യർത്ഥമാകുമ്പോൾ, നമ്മുടെ സ്‌നേഹവാനായ ദൈവം (വാ. 27) ഈ സംഘർഷഭരിത ലോകത്തിൽ സമാധാനം ഉണ്ടാക്കുന്നു.

പട്ടണത്തിലെ സന്തോഷം

ഫ്രാൻസും അർജന്റീനയും 2022 ലെ ലോകക്കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ, “ചരിത്രത്തിലെ ഏറ്റവും വലിയ വേൾഡ് കപ്പ് മാച്ച്’’ എന്നു പലരും വിശേഷിപ്പിച്ച അതിശയകരമായ മത്സരം ആയി അതു മാറി. എക്‌സ്ട്രാ ടൈമിലേക്കു കളി നീണ്ടപ്പോഴും സ്‌കോർ 3-3 ൽ നില്ക്കുകയും പെനാൽറ്റി കിക്കിലേക്ക് നീങ്ങുകയും ചെയ്തു. അർജന്റീന വിജയ ഗോൾ നേടിയപ്പോൾ, രാജ്യം ഉത്സവത്തിമിർപ്പിലായി. ബ്യൂണസ് അയേഴ്‌സ് നഗരത്തിൽ തിങ്ങിനിറഞ്ഞ 10 ലക്ഷത്തിലധികം അർജന്റീനക്കാരുടെ തിരക്ക് നഗരപ്രാന്തത്തിലേക്കു നീണ്ടു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ ആർപ്പുവിളിയും സന്തോഷവും ചിത്രീകരിക്കുന്നവയായിരുന്നു. “ആഹ്ലാദ വിസ്‌ഫോടനത്താൽ’’ നഗരം വിറകൊണ്ടതായി ഒരു ബിബിസി റിപ്പോർട്ട് വിലയിരുത്തി.

സന്തോഷം എല്ലായ്‌പ്പോഴും ഒരു അതിശയകരമായ സമ്മാനമാണ്. എന്നിരുന്നാലും, ഒരു പട്ടണത്തിന്, ഒരു ജനതയ്ക്ക് കൂടുതൽ ആഴത്തിലേക്കിറങ്ങുന്നതും നിലനില്ക്കുന്നതുമായ സന്തോഷം എങ്ങനെ അനുഭവിക്കാമെന്ന് സദൃശവാക്യങ്ങൾ വിവരിക്കുന്നു. “നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു’’ (11:10). മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പന പ്രകാരം യഥാർത്ഥമായി ജീവിക്കുന്നവർ സമൂഹത്തെ സ്വാധീനിക്കുവാൻ ആരംഭിക്കുമ്പോൾ അത് സുവാർത്തയുടെ അടയാളമായി മാറുന്നു, കാരണം അതിനർത്ഥം ദൈവിക നീതി പ്രബലപ്പെടുന്നു എന്നാണ്. അത്യാഗ്രഹം ഇല്ലാതെയാകുന്നു. ദരിദ്രർക്കു പിന്തുണ ലഭിക്കുന്നു. പീഡിതർ സംരക്ഷിക്കപ്പെടുന്നു. ദൈവം നിർദ്ദേശിക്കുന്ന ശരിയായ ജീവിതപാത പ്രബലപ്പെടുമ്പോൾ പട്ടണത്തിൽ സന്തോഷവും “അനുഗ്രഹവും’’ ഉണ്ടാകുന്നു (വാ. 11).

നാം ആത്മാർത്ഥമായി ദൈവിക പാതയിൽ ജീവിക്കുമ്പോൾ, അതിന്റെ ഫലം എല്ലാവർക്കും സുവാർത്ത എന്നതാണ്. നമ്മുടെ ജീവിത രീതി നമുക്കു ചുറ്റുമുള്ള സമൂഹത്തെ മെച്ചമുള്ളതും പൂർണ്ണതയുള്ളതും ആക്കും. ലോകത്തെ സൗഖ്യമാക്കുവാനുള്ള തന്റെ പ്രവൃത്തിയുടെ ഭാഗമാകാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. പട്ടണത്തിൽ സന്തോഷം കൊണ്ടുവരുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.

അടിസ്ഥാനങ്ങൾ വിട്ടു പോകരുത്

മക്ഡൊണാൾഡിന്റെ ക്വാർട്ടർ പൌണ്ടർ ബർഗർ ദശാബ്ദങ്ങളോളം ഫാസ്റ്റ് ഫുഡ് വിപണി ഭരിച്ചിരുന്നു. 1980 കളിൽ മറ്റൊരു കമ്പനി ഇവരെ താഴെയിറക്കുന്ന തന്ത്രവുമായി വന്നു. മക് ഡൊണാൾഡിന്റെ ബർഗറിന്റെ അതേ വിലക്ക് അതിനേക്കാൾ വലിപ്പമുള്ള തേർഡ് പൗണ്ട് ബർഗർ ആണ് എ& ഡബ്ളിയു എന്ന കമ്പനി വിപണിയിലിറക്കിയത്. ഗുണനിലവാര പരിശോധനയിലും ഇത് മികച്ചതായിരുന്നു. പക്ഷെ ഈ ബർഗർ പരാജയപ്പെട്ടുപോയി. ആരും ഇത് വാങ്ങിയില്ല. പതിയെ, കമ്പനി അത് നിർത്തലാക്കി. ഇതിന്റെ പരാജയ കാരണം പഠിച്ചപ്പോൾ മനസ്സിലായത് ഉപഭോക്താക്കൾ കരുതിയത് തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്നാണ്. ഒരു വലിയ ആശയം ആളുകൾക്ക് അടിസ്ഥാന ധാരണ തെറ്റിയതുകൊണ്ട് പരാജയപ്പെട്ടു.

എളുപ്പത്തിൽ അടിസ്ഥാനങ്ങൾ തെറ്റിപ്പോകാനുള്ള സാധ്യതയെക്കുറിച്ച് യേശു മുന്നറിയിപ്പ് തന്നിട്ടുണ്ട്. യേശു ക്രൂശിക്കപ്പെടാനുള്ള ആഴ്ചയിൽ മതനേതാക്കൾ അവനെ കുടുക്കേണ്ടതിന് ഏഴ് തവണ വിവാഹിതയായി വിധവയായ ഒരു സ്ത്രീയെക്കുറിച്ചുള്ള സാങ്കല്പിക ചോദ്യവുമായി യേശുവിനെ സമീപിച്ചു (മത്തായി 22:23-28). ഈ സാങ്കല്പിക പ്രതിസന്ധി ഒരു പ്രശ്നമേ അല്ല എന്ന നിലയിൽ യേശു മറുപടി പറഞ്ഞു. കൂടാതെ, "തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട്" അവർക്ക് തെറ്റ് പറ്റുന്നു (വാ. 29) എന്നും പറഞ്ഞു. തിരുവെഴുത്തുകളുടെ പ്രഥമ ധർമ്മം നമ്മുടെ യുക്തിപരവും തത്വചിന്താപരവുമായ പ്രശ്നങ്ങൾക്ക് ഉത്തരം നല്കലല്ല, മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അതുവഴി അവനിൽ "നിത്യജീവൻ പ്രാപിക്കാനും" (യോഹ.5:39) വേണ്ടി നമ്മെ യേശുവിലേക്ക് നയിക്കലാണ്. ഈ അടിസ്ഥാന കാര്യം മതനേതാക്കന്മാർ വിട്ടു പോയി.

നമുക്കും ഈ പ്രശ്നം വരാം. ബൈബിളിന്റെ പ്രധാന ലക്ഷ്യം യേശുവുമായി ഒരു സജീവബന്ധം സാധ്യമാക്കുക എന്നതാണ്. ഇത് കണ്ടെത്താതെ പോകുന്നത് ഹൃദയഭേദകമാണ്.

ആനന്ദകരമായ ആശ്രയം

മൃഗപരിപാലന കേന്ദ്രത്തിൽ ദയാവധത്തിനായി കരുതിയിരുന്ന റൂഡി എന്ന നായയെ ഒരു സ്ത്രീ രക്ഷിച്ച് തന്റെ വളർത്തുനായയാക്കി. 10 വർഷത്തോളം ലിന്റയുടെ കിടക്കക്കരികെ ശാന്തനായി ഉറങ്ങിയിരുന്ന റൂഡി ഒരു ദിവസം പെട്ടെന്ന് അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖത്ത് നക്കി. ലിന്റ വഴക്കു പറഞ്ഞെങ്കിലും എല്ലാ രാത്രിയിലും റൂഡി ഇതേ പോലെ ചെയ്തുകൊണ്ടിരുന്നു. "പിന്നീട് ഞാൻ ഇരിക്കുന്ന സമയത്തൊക്കെ അവൻ എന്റെ മുഖത്ത് നക്കിത്തുടങ്ങി", ലിന്റ പറഞ്ഞു.

റൂഡിയെ ഒരു പെരുമാറ്റ പരിശീലന കേന്ദ്രത്തിൽ കൊണ്ടു പോകണം എന്നവൾ കരുതി. അപ്പോഴാണ് അവൾ ഓർത്തത്, റൂഡി എപ്പോഴും തന്റെ താടിയുടെ ഒരേ സ്ഥലത്ത് തന്നെയാണല്ലോ നിരന്തരമായി നക്കിക്കൊണ്ടിരുന്നത് എന്ന കാര്യം. ഇത് അസാധാരണമായി തോന്നിയ ലിന്റ, ചെറിയ ജാള്യതയോടെ ഒരു ഡോക്ടറെ കാണാൻ പോയി. ആ ഭാഗത്ത് ചെറിയ ഒരു റ്റ്യൂമർ (ബോൺ കാൻസർ) ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. ഇനിയും വൈകിയിരുന്നെങ്കിൽ അത് മാരകമായേനെ എന്നും ഡോക്ടർ പറഞ്ഞു. റൂഡിയുടെ സഹജവാസനയെ ആശ്രയിച്ചതിൽ ലിന്റക്ക്‌ അപ്പോൾ അതിയായ സന്തോഷം തോന്നി.

ദൈവത്തിലുള്ള ആശ്രയം നമ്മെ ജീവനിലേക്കും ആനന്ദത്തിലേക്കും നയിക്കും എന്ന കാര്യം തിരുവെഴുത്ത് ആവർത്തിച്ച് പറയുന്നുണ്ട്. "യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും ..... ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ" (സങ്കീ. 40:4) എന്ന് സങ്കീർത്തകൻ പറയുന്നു. ചില തർജമകളിൽ അതിങ്ങനെയാണ്: 

"കർത്താവിനെ തന്റെ ആശ്രയമാക്കുന്നവർ സന്തോഷമുള്ളവരാകും. "സന്തോഷം എന്നത് സങ്കീർത്തനങ്ങളിൽ നുരച്ചുപൊന്തുന്ന ആനന്ദത്തിന്റെ പ്രവാഹത്തെയാണ് കാണിക്കുന്നത്.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ അതിന്റെ ആത്യന്തികഫലം ആഴമേറിയ തനതായ സന്തോഷമാണ്. ഈ ആശ്രയം തനിയെ വരുന്നതല്ല, അതിന്റെ ഫലം എപ്പോഴും നാം സങ്കല്പിക്കുന്നത് ആയിരിക്കുകയുമില്ല. എന്നാൽ ദൈവത്തിൽ നാം ആശ്രയിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്തതിൽ നാം സന്തോഷമുള്ളവർ തന്നെയായിരിക്കും.

ദൈവം നല്കിയവയുടെ വിനിയോഗം

ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റി ഹോൾ 1920 ലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു നിർമ്മിതിയാണ്. മൈക്കലാഞ്ചലോ ദാവീദ് ശില്പം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മാർബിൾ വെട്ടിയ അതേ ക്വാറിയിൽ നിന്നാണ് ഈ നിർമ്മിതിയുടെ പടവുകൾക്കുള്ള മാർബിളും കൊണ്ടുവന്നത്. സെന്റ്. മാർക്ക് ബസിലിക്കയും ചെമ്പുകൊണ്ടുള്ള താഴികക്കുടവും ഒക്കെ ദക്ഷിണാർദ്ധഗോളത്തിലെത്തന്നെ ഏറ്റവും വലിയ നിർമ്മിതികളായിരുന്നു. ഗോപുരത്തിന്റെ ശ്യംഗത്തിൽ ഭീമാകാരനായ ഒരു സമാധാന ദൂതന്റെ പ്രതിമ സ്ഥാപിക്കാനും നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നു. പക്ഷെ അതിനുള്ള പണം കണ്ടെത്താനായില്ല. പ്ളമ്മർ ആയ ഫ്രെഡ് ജോൺസൻ അതിന് പരിഹാരം കണ്ടെത്തി. ഒരു പഴയ വീപ്പയും ഒരു വിളക്കു കാലും മറ്റ് ചില പാഴ് ലോഹങ്ങളും ഒക്കെ ചേർത്ത് ടവറിന്റെ മുകളിൽ അവർ നിർമ്മിച്ച മാസ്മരിക ശില്പം 100 വർഷത്തോളം ശ്രദ്ധയാകർഷിച്ച് നിലനിന്നു.

തന്റെ കയ്യിൽ ഉണ്ടായിരുന്നവ ഉപയോഗിച്ച ഫ്രെഡ് ജോൺസനെപ്പോലെ, നമുക്കും, നമ്മുടെ പക്കൽ ഉള്ള ചെറുതും വലുതുമായ വിഭവങ്ങൾ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ കഴിയും. ദൈവം മോശയോട് ഇസ്രായേലിനെ ഈജിപ്തിൽ നിന്നും പുറത്തേക്ക് നയിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശെ തടസ്സവാദം ഉന്നയിച്ചു: അവർ എന്റെ വാക്ക് കേൾക്കാതെയിരിക്കും (4:1) എന്ന് പറഞ്ഞു. ദൈവം ചോദിച്ചു: 

"നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?"(വാ.2). മോശെയുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വടി മാത്രമായിരുന്നു. ആ വടി നിലത്തിടാൻ ദൈവം പറഞ്ഞു. "അത് ഒരു സർപ്പമായിത്തീർന്നു"(വാ.3). അപ്പോൾ അതിന്റെ വാലിൽ പിടിക്കാൻ മോശെയോട് പറഞ്ഞു. പിടിച്ചപ്പോൾ അത് വടിയായി മാറി. തന്റെ വടി മാത്രം എടുത്തു കൊണ്ട്, ബാക്കി കാര്യം ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ മതിയെന്നാണ് ദൈവം പറഞ്ഞത്. മോശെയുടെ കയ്യിലുള്ള വടി ഉപയോഗിച്ച് ദെെവം ഇസ്രായേലിനെ ഈജിപ്തിൽ നിന്നും രക്ഷിക്കാനിരിക്കയായിരുന്നു (7:10-12; 17:5-7).

നമ്മുടെ കൈവശമുള്ളത് നിസ്സാരമെന്ന് നമുക്ക് തോന്നിയാലും ദൈവം ഉപയോഗിച്ചാൽ അത് തികച്ചും മതിയായതാകും. അവിടുന്ന് നമ്മുടെ ലളിതമായ വിഭവങ്ങളെ തന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും.

ഒരുമിച്ചായിരിക്കുന്നതാണ് നല്ലത്

ഒരു ഫോട്ടോഗ്രാഫർ വർഷങ്ങളോളം സ്റ്റാർലിങ്ങുകളുടെയും (ഇരുണ്ട നിറമുള്ള ഒരു ചെറിയ പക്ഷി), അവയുടെ 'മർമറേഷൻസ്' എന്ന് വിളിക്കപ്പെടുന്ന, ആകാശത്ത് ഒരുമിച്ചുള്ള പറക്കലിന്റെയും ദൃശ്യവിസ്മയങ്ങൾ ക്യാമറയിൽ പകർത്തി. അതിൽ ആയിരക്കണക്കിന് സ്റ്റാർലിങ്ങുകൾ ഒരുമിച്ച് ആകാശത്ത് ഒഴുകിനീങ്ങുന്നതുപോലെ പറക്കുന്നു. ഈ അത്ഭുതം വീക്ഷിക്കുന്നത് ഒരു ചിട്ടപ്പെടുത്തിയ ചുഴലിക്കാറ്റിന്റെയോ, തിരമാലയുടെയോ അടിയിൽ ഇരിക്കുന്നതുപോലെയാണ് അല്ലെങ്കിൽ, കാലിഡോസ്കോപ്പിലേക്ക് ഒഴുകുന്ന കൂറ്റൻ ഇരുണ്ട പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡിസൈൻ പോലെയാണ്. ഡെന്മാർക്കിൽ, അവർ ഈ സ്റ്റാർലിങ് അനുഭവത്തെ ‘ബ്ലാക്ക് സൺ’ എന്ന് വിളിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സ്റ്റാർലിങ്ങുകൾ അവയുടെ ഏറ്റവും അടുത്ത സഹചാരിയെ എങ്ങനെ നൈസർഗ്ഗികമായി പിന്തുടരുകയും, തൊട്ടുരുമ്മി പറക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.  ഒരു പക്ഷിക്ക് പിഴവ് പറ്റിയാൽ, അവയ്ക്ക് വലിയ ദുരന്തം സംഭവിക്കും. ഏതുവിധമായാലും പരസ്പരം സംരക്ഷിക്കാൻ സ്റ്റാർലിംഗുകൾ ഒരുമിച്ചു പറക്കുന്നു. ഒരു പരുന്ത് താഴേക്കിറങ്ങുമ്പോൾ, ഒറ്റയ്ക്കായാൽ അവയെ എളുപ്പത്തിൽ പിടിച്ചു കൊണ്ടുപോകാൻ കഴിവുള്ള ആ പരുന്തിനെ തോൽപ്പിച്ചുകൊണ്ട്, ഈ ചെറിയ പക്ഷികൾ ഇടതിങ്ങിയ ആകൃതിയിലേക്ക് വന്നു കൂട്ടമായി പറക്കുന്നു.

നമ്മൾ ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഒരുമിച്ച് കഴിയുന്നത്. സഭാപ്രസംഗി പറയുന്നു, "ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു;...വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും;...രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും;" (4:9-11). ഒറ്റതിരിഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ടവരും എളുപ്പത്തിൽ വേട്ടക്കാരന് ഇരയായിടുകയും ചെയ്യും. തനിച്ചായിരിക്കുമ്പോൾ, നാം  എളുപ്പത്തിൽ ഇരകളായിപ്പോകും. മറ്റുള്ളവരുടെ സാന്ത്വനമൊ സംരക്ഷണമോ ഇല്ലെങ്കിൽ നമ്മൾ ദുർബലരാണ്.

എന്നാൽ സഹജീവികളോടൊപ്പമാണെങ്കിൽ, നാം സഹായം കൊടുക്കുകയും  സ്വീകരിക്കുകയും ചെയ്യുന്നു. സഭാപ്രസംഗി പറയുന്നു, "ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല." (വാക്യം 12). ദൈവം നമ്മെ നയിക്കുന്നതുപോലെ നമ്മൾ ഒരുമിച്ചുള്ളതാണ് നല്ലത്.

അവശിഷ്‌ടത്തിൽ നിന്ന് സൗന്ദര്യത്തിലേക്ക്

എന്റെ ഭാര്യ മിസ്കയ്ക്ക് എത്യോപ്യയിൽ നിന്നുള്ള ഒരു നെക്ലേസും കാതിലണിയുന്ന റിങ്ങും ഉണ്ട്. അവയുടെ ഗംഭീരമായ ലാളിത്യം, തനതായ കലാചാതുര്യം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ആഭരണങ്ങളുടെ കഥയാണ് ഏറ്റവും വിസ്മയിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി രൂക്ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം കാരണം, എത്യോപ്യയുടെ മണ്ണ്, പീരങ്കിയുണ്ടയുടെയും വെടിയുണ്ടയുടെയും അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ, എത്യോപ്യക്കാർ കത്തിക്കരിഞ്ഞ സ്ഥലങ്ങൾ അടിച്ചുവാരുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കരകൗശല വിദഗ്ധർ വെടിയുണ്ടയുടെ പുറംതോട് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നു.

ഈ കഥ കേട്ടപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തം ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന മീഖായുടെ വാക്കുകളുടെ പ്രതിധ്വനികൾ ഞാൻ കേട്ടു. ഒരു ദിവസം, പ്രവാചകൻ പ്രഖ്യാപിച്ചു, "അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;" (4:3). കൊല്ലാനും, അംഗഭംഗം വരുത്താനുമുള്ള ഉപകരണങ്ങൾ, ദൈവത്തിന്റെ ശക്തമായ പ്രവർത്തനം നിമിത്തം, ജീവനെ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി രൂപാന്തരപ്പെടും. ദൈവത്തിന്റെ വരാനിരിക്കുന്ന ദിവസത്തിൽ, "ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല." (വാക്യം 3).

മീഖായുടെ പ്രഖ്യാപനം അന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പുരാതന ഇസ്രായേലിനെപ്പോലെ, നമ്മളും അക്രമത്തെയും യുദ്ധത്തെയും അഭിമുഖീകരിക്കുന്നു. ലോകത്തെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു. എന്നാൽ തന്റെ കാരുണ്യത്താലും സൗഖ്യത്താലും ഈ വിസ്മയകരമായ ദിവസം വരുമെന്ന് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഈ സത്യം ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുക എന്നതാണ് നമ്മുടെ കാര്യം. അവശിഷ്ടങ്ങളെ മനോഹരമായ വസ്‌തുക്കളാക്കി മാറ്റിക്കൊണ്ട് ഇപ്പോൾത്തന്നെ അവന്റെ ജോലി ഏറ്റെടുക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.

ഇന്നത്തെ ബൈബിൾ വായന

2011-ൽ ഭൂകമ്പം മൂലമുണ്ടായ, ജപ്പാനിലെ ഫുകുഷിമ ഡെയ്‌ചി ആണവ ദുരന്തം, വൻതോതിൽ വിഷവസ്തുക്കൾ പുറത്തുവിടുകയും 150,000-ത്തിലധികം താമസക്കാരെ ഒഴിപ്പിക്കാൻ കാരണമാകുകയും ചെയ്തു. ഒരു പ്രദേശവാസി പറഞ്ഞു, "അദൃശ്യമായ ഒരു മഞ്ഞ് ഫുകുഷിമയിൽ വീണു, പ്രദേശത്തെ മൂടുന്നത് പോലെയാണ് ഇത്." പ്ലാന്റിൽ നിന്ന് ഉയർന്ന വികിരണം, മൈലുകൾ അകലെയുള്ള വിളകൾ, മാംസം, ഇന്റർനെറ്റ് എന്നിവയെ ബാധിച്ചു. വിഷബാധയ്‌ക്കെതിരെ പോരാടാൻ പ്രദേശവാസികൾ, വികിരണം വലിച്ചെടുക്കാൻ കഴിവുള്ള സൂര്യകാന്തി നടാൻ തുടങ്ങി. അവർ രണ്ട് ലക്ഷത്തിലധികം വിത്തുകൾ നട്ടുപിടിപ്പിച്ചു. ദശലക്ഷക്കണക്കിന് സൂര്യകാന്തികൾ ഇപ്പോൾ ഫുകുഷിമയിൽ വിരിഞ്ഞുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ രൂപകൽപ്പനയിലൂടെ പ്രവർത്തിക്കുന്ന സൂര്യകാന്തി, ലോകത്തെ മുഴുവൻ സുഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യേശുവിന്റെ സ്വന്തം പ്രവർത്തനത്തിന് സമാനമായി ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. ക്രിസ്തു "നമ്മുടെ വേദനകളെ" സ്വന്തം ശരീരത്തിലേക്ക് എടുക്കുകയും "നമ്മുടെ രോഗങ്ങളെ" വഹിക്കുകയും ചെയ്തു (യെശയ്യാവ് 53:4). നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും അക്രമങ്ങളും വിഷവസ്തുക്കളും—മനുഷ്യരായ നാം നമ്മെത്തന്നെ നശിപ്പിക്കുന്ന എല്ലാ വഴികളും, അവൻ തന്നിലേക്ക് വലിച്ചെടുത്തു. അവൻ നമ്മുടെ എല്ലാ തെറ്റുകളും ഉൾക്കൊള്ളുന്നു. ക്രൂശിൽ, യേശു "മുറിവേറ്റു"—അവന്റെ തെറ്റിന് വേണ്ടിയല്ല, മറിച്ച് "നമ്മുടെ അതിക്രമങ്ങൾ" നിമിത്തമാണ് (വാ. 5). അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചതിനാൽ, നമുക്ക് സുഖം പ്രാപിക്കാൻ കഴിയും. "അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു." (വാക്യം 5).

ക്രിസ്തു ദൂരെ നിന്ന് നമ്മോട് ക്ഷമിക്കുക മാത്രമല്ല, നമ്മുടെ തിന്മകളെല്ലാം അവൻ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. യേശു അതെല്ലാം നിർവീര്യമാക്കുന്നു. അതോടൊപ്പം അവൻ നമ്മെ ആത്മീയമായി സുഖപ്പെടുത്തുന്നു.

സെയ്ന്റ് നിക്ക്

സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ  അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു. 

ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു - അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ''തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു'' (വാ. 21)

നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്.