കൈസർ ഔഗുസ്തൊസ് സ്മരിയ്ക്കപ്പെടുന്നത് റോമാ ചക്രവർത്തിമാരിൽ പ്രഥമനും ഏറ്റവും ഉന്നതനും എന്നതിലാകുന്നു. രാഷ്ട്രീയ വൈദഗ്ദ്ധ്യവും സൈനീക ശക്തിയുംകൊണ്ട് താൻ തന്റെ ശത്രുക്കളെ നിർമ്മൂലമാക്കുകയും, സാമ്രാജ്യത്തെ വിപുലീകരിക്കുകയും അയൽ രാജ്യങ്ങളാൽ താറുമാറാക്കപ്പെട്ട റോമിനെ വെള്ളകല്ലു കൊണ്ടുള്ള ശിലാപ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും നഗരമാക്കി മാറ്റി. റോമാ പൌരന്മാർ ആരാധനയോടെ ഔഗുസ്തൊസിനെ ദിവ്യ പിതാവും മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും എന്നു പരാമർശിച്ചു. തന്റെ നാല്പതു വർഷ ഭരണാവസാനത്തിൽ, തന്റെ ഔദ്യോഗീകമായുള്ള അവസാനവാക്കുകൾ ഇപ്രകാരമായിരുന്നു, “ഞാൻ റോമിനെ ഒരു കളിമൺ നഗരമായ് കണ്ടെത്തി, എന്നാൽ വെള്ളക്കല്ലു നഗരമായി അതിനെ ശേഷിപ്പിച്ചു.” തന്റെ പത്നിയുടെ വാക്കുകൾ അനുസരിച്ച്, എങ്ങനെയായിരുന്നാലും, തന്റെ അവസാന വാക്കുകൾ വാസ്തവത്തിൽ, ഞാൻ എന്റെ പങ്കു നല്ലതുപോലെ വഹിച്ചിട്ടുണ്ടോ? എങ്കിൽ ഞാൻ അരങ്ങത്തുനിന്ന് മറയുമ്പോൾ കൈകൊട്ടി അംഗീകരിക്കുക.”

 വലിയ കഥയിലെ സഹായി വേഷമാകുന്നു തനിയ്ക്ക് നല്കിയിരുന്നത് എന്ന് ഔഗുസ്തൊസ് അറിഞ്ഞില്ല. തന്റെ ഭരണത്തിന്റെ നിഴലിൽ, റോമാ സൈന്യത്തിന്റെ ഏതെങ്കിലും വിജയത്തിന്റെയോ, ക്ഷേത്രത്തിന്റെയോ, കളിക്കളത്തിന്റെയോ, കൊട്ടാരത്തിന്റെയോ രഹസ്യത്തെക്കാളും വലിയതു വെളിപ്പെടുത്തുവാൻ ആശാരിയുടെ മകൻ ഭൂജാതനായി (ലൂക്കൊസ് 2:1).

 എന്നാൽ യേശുവിനെ തന്റെ നാട്ടുകാർ മരണശിക്ഷ നടത്തുന്ന റോമാക്കാരോട് ക്രൂശിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്ന രാത്രിയിൽ യേശു അപേക്ഷിച്ച മഹത്വം ആർക്കു മനസ്സിലായി? (യോഹന്നാൻ 17:4–5). ആരാകുന്നു സ്വർഗ്ഗത്തിലും ഭൂമിയിലും എന്നെന്നേയ്ക്കും കൈകൊട്ടി പുകഴ്ത്തുന്ന മറഞ്ഞിരുന്ന അതിശയ യാഗത്തെ മുൻകൂട്ടി കണ്ടത്?

 ഇത് തികച്ചും ഒരു കഥയാകുന്നു. മൌഢ്യ സ്വപ്നങ്ങളുടെ പുറകേയും നാം നമ്മുടെയിടയിലുള്ളവരോട് തന്നെ ശണ്ഠയിട്ടുംകൊണ്ടിരുന്നപ്പോൾ നമ്മുടെ ദൈവം നമ്മെ കണ്ടെത്തി. ഒരു പരുക്കൻ കുരിശിനെക്കറിച്ച് ഒത്തൊരുമിച്ച് പാടുവാൻ നമ്മെ ആക്കിവെച്ചു.