എന്റെ മകൾ സാധാരണെയേക്കാൾ അല്പം നേരത്തെ പള്ളിക്കൂടത്തിൽ പോകുവാൻ ഒരുങ്ങി, അതുകൊണ്ട് അവൾ ഞങ്ങൾ പോകുന്ന വഴിയിൽ കാപ്പിക്കടയുടെ മുമ്പിൽ നിറുത്താമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ വാഹനം ഓടിയ്ക്കാനുള്ള പാതയോടു അടുത്തുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, “ഈ പ്രഭാതത്തിൽ ചില സന്തോഷം പ്രസരിപ്പിയ്ക്കുവാൻ നിനക്ക് തോന്നുന്നുണ്ടോ?” അവൾ പറഞ്ഞു, “തീർച്ചയായും.”

 ഞങ്ങൾക്ക് ആവശ്യമുള്ളത് കാപ്പിക്കടയിൽ പറഞ്ഞു, എന്നിട്ട് കാപ്പിക്കടയിൽ കാപ്പി ഉണ്ടാക്കുന്ന ആൾ പറഞ്ഞതനുസരിച്ച് ഞങ്ങൾക്കുള്ളത് ഇരിയ്ക്കുന്ന ഇടത്തുള്ള ജാലകം വലിച്ചു. ഞാൻ പറഞ്ഞു, “ഞങ്ങളുടെ പണം തരുന്നതോടൊപ്പംതന്നെ ഞങ്ങളുടെ പിറകിലുള്ള യുവതിയുടേതും തരാം” എന്റെ മകളുടെ മുഖത്ത് ഒരു വലിയ ചിരി പടർന്നു.

 കാര്യങ്ങളുടെ വലിയ പദ്ധതിയിൽ, ഒരു കോപ്പ ചായ ധാരാളിത്തമായെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ അങ്ങനെയാണോ? ഇതായിരിക്കുമോ യേശുവിന് “ചെറിയ ഒരുത്തന്” എന്ന് താൻ സംബോധന ചെയ്തവർക്ക് വേണ്ടി കരുതുവാനുള്ള തന്റെ ആഗ്രഹം നമ്മിലൂടെ സഫലമാക്കുവാനുള്ള ഒരു വഴി? എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. (മത്തായി 25:40). ഇതാ ഒരു ചിന്ത: എപ്രകാരമാകുന്നു നമ്മുടെ പുറകിലുള്ളതോ അടുത്തുള്ള നിരയിൽ നില്കുന്നതോആയ വ്യക്തിയെ കേവലം യോഗ്യനായ സ്ഥാനാർത്ഥിയായി കാണുക? എന്നിട്ട് “എന്തെങ്കിലും” ചെയ്യുക – ഒരുപക്ഷെ ഒരു കോപ്പ കാപ്പിയായിരിയ്ക്കാം, ഒരുപക്ഷെ അതിലും വലിയതായിരിയ്ക്കാം, ഒരുപക്ഷെ കുറഞ്ഞതുമായിരിയ്ക്കാം. എന്നാൽ യേശു, “നിങ്ങൾ ചെയ്തേടത്തോളം എല്ലാം” (വാക്യം 40) എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരെ സേവിക്കുമ്പോൾ, തന്നെ സേവിക്കുന്നു എന്നുള്ളത് നമുക്കു തരുന്ന വലിയ സ്വാതന്ത്ര്യം ആകുന്നു.

 അങ്ങനെ ഞങ്ങൾ വാഹനം ഒടിച്ചു മാറുമ്പോൾ, ഞങ്ങളുടെ പുറകിൽ നിന്നിരുന്ന ആ യുവതിയുടെയും കാപ്പി കൈമാറുമ്പോൾ കാപ്പി ഉണ്ടാക്കുന്ന ആളിന്റെയും മുഖം കണ്ടു. അവർ ഇരുവരും ചേർന്ന് നിന്നുകൊണ്ട് പുഞ്ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു.