എന്റെ കസിൻ എന്നെ തന്നോടുകൂടെ ഒരു ഇനം ഇറാൽ മീനിനെ പിടിക്കാൻ വിളിച്ചപ്പോൾ, എനിയ്ക്ക് സഹായിക്കാൻ കഴിഞ്ഞില്ല എന്നാൽ അത് ആവേശഭരിതനാക്കി. താൻ എനിയ്ക്ക് ഒരു പ്ലാസ്റ്റിക് തൊട്ടി തരുമ്പോൾ ഗോഷ്ടി കാണിച്ചുകൊണ്ട്, “അടപ്പില്ലേ?” എന്ന് ചോദിച്ചു.

 ചൂണ്ടയും അതിൽ കോർക്കുന്ന ഇരയായ കോഴിയുടെ അവശിഷ്ടങ്ങളുടെ ചെറുസഞ്ചിയും എടുത്തുകൊണ്ട് അവൻ പറഞ്ഞു, “നിനക്ക് അതിന്റെ ആവശ്യമില്ല” എന്ന്. 

 പിന്നീട്, ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അവയിൽ ചെറിയവ ഒന്നിന് മീതെ ഒന്നായി കയറി ഏകദേശം നിറഞ്ഞിരിയ്ക്കുന്ന തൊട്ടിയിൽനിന്നും രക്ഷപെടുവാൻ വ്യർത്ഥമായി പരിശ്രമിക്കുന്നു, എന്തുകൊണ്ട് നമുക്ക് ഒരു അടപ്പിന്റെ ആവശ്യം വരാത്തത് എന്നു മനസ്സിലായി. എപ്പോഴെല്ലാം അവ വക്കോളം എത്തുന്നുവോ, മറ്റുള്ളവ അതിനെ വലിച്ചു താഴേയ്ക്കിടും.

 അവയുടെ ഗതി എന്നെ ഓർപ്പിച്ചത്, സമൂഹത്തിനാകെ ഉണ്ടാകേണ്ട പ്രയോജനം, നമ്മുടേതായ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി പരിഗണിയ്ക്കുന്നത് എത്ര നാശകരമാണെന്നതാണ്. പൌലൊസ് തെസ്സലൊനിക്യയിലുള്ള വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ, ഉയർത്തുന്നതിന്റെയും പരസ്പരാശ്രയത്തിന്റെയും ബന്ധങ്ങളുടെ ആവശ്യകത താൻ മനസ്സിലാക്കിയിരുന്നു. “ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്ന് താൻ അവരെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനിക്യർ 5:14).

 വിചാരപ്പെടുന്ന തങ്ങളുടെ സമൂഹത്തെ പ്രശംസിയ്ക്കുന്നു (വാക്യം 11), പൌലൊസ് അവരോട് ഒന്നുകൂടെ സ്നേഹത്തോടെയും സമാധാനപൂർണ്ണമായുള്ള ബന്ധങ്ങൾക്കായി പ്രോത്സാഹിപ്പിയ്ക്കുന്നു (വാക്യം 13–15). ക്ഷമയുടെയും ദയയുടെയും, അനുകമ്പയുടെയും, സംസ്ക്കാരം ഉണ്ടാക്കുന്നതിനായുള്ള പ്രയത്നം മറ്റുള്ളവരെ ദൈവവുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാക്കുകയും, ധൈര്യപ്പെടുത്തുകയും ചെയ്യുന്നു (വാക്യം 15, 23).

 ഇപ്രകാരമുള്ള സ്നേഹനിർഭരമായ ഐക്യത്തിലൂടെ സഭയ്ക്ക് വളരുവാനും ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാനും സാധിയ്ക്കും. ദൈവത്തെ വിശ്വാസികൾ ബഹുമാനിയ്ക്കുമ്പോൾ, മറ്റുള്ളവരെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ വലിച്ചു താഴെയിടുന്നതിന് പകരം കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധരാകുമ്പോൾ, നാമും നമ്മുടെ സമൂഹവും തഴയ്ക്കും.