വലിയതോ (ചെറുതോ!) ആയ സഞ്ചാരത്തിൽ, സംഘത്തിൽ ആരെങ്കിലും, “നാം അവിടെ ഇതുവരെ എത്താറായില്ലേ?” അല്ലെങ്കിൽ “ഇനി എത്ര ദൂരമുണ്ട്?” എന്ന് ചോദിക്കുന്നത് അസാധാരണമല്ല. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ആകാംക്ഷയിൽ ഇത്തരം ആഗോള വ്യാപകമായ ചോദ്യങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ചുണ്ടിൽനിന്നും കേൾക്കാത്തവരാരുണ്ട്? എന്നാൽ തങ്ങളുടെ മാറുന്ന അന്തമില്ലാത്ത ക്ലേശകരമായ ജീവിത വെല്ലുവിളികളിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇതു പോലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിതരാകുന്നു.

 സങ്കീർത്തനം 13-ൽ ദാവീദ് ഇതുപോലുള്ള അവസ്ഥയിലായിരുന്നു. രണ്ടു വാക്യങ്ങളിലായി (വാക്യം 1–2), നാല് പ്രാവശ്യം – താൻ മറക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും തോല്പിക്കപ്പെടുകയും ചെയ്തപ്പോൾ – “എത്രത്തോളം?” എന്നു വിലപിയ്ക്കുന്നു. വാക്യം രണ്ടിൽ, താൻ ചോദിയ്ക്കുന്നു, “എത്രത്തോളം ഞാൻ എന്റെ വിചാരങ്ങളുമായ് മല്ലടിയ്ക്കേണ്ടതായി വരും?” വിലാപം ഉൾപ്പെടുന്ന ഇതുപോലുള്ള സങ്കീർത്തനം, പ്രത്യക്ഷമായി നമുക്ക് നമ്മുടേതായ പ്രശ്നവിഷയങ്ങളുമായി ആരാധനാപൂർവ്വം കർത്താവിന്റെയടുക്കൽ വരാനുള്ള അനുവാദം നല്കിയിരിക്കുന്നു. എന്നിരിയ്ക്കിലും, ദൈവത്തേക്കാൾ മെച്ചമായ വ്യക്തി വേറെ ആരുണ്ട്, സുദീർഘമായ നമ്മുടെ മാനസിക പിരിമുറക്കങ്ങളിൽ സംസാരിയ്ക്കുവാൻ? നമുക്ക് നമ്മുടെ ജീവിതപ്രയാസങ്ങളോടുകൂടെ രോഗവും, വ്യാകുലതയും, തന്നിഷ്ടക്കാരായ പ്രിയപ്പെട്ടവരും, രക്തബന്ധങ്ങളുമായുള്ള വൈഷമ്യങ്ങളും തന്റെയടുക്കൽ കൊണ്ടുവരാം.

 നമ്മൾ ചോദ്യങ്ങൾ അഭിമുഖികരിക്കുമ്പോൾ ആരാധിയ്ക്കാതിരിയ്ക്കേണ്ട ആവശ്യമില്ല. സ്വർഗ്ഗസ്ഥനായ പരമാധികാരിയായ ദൈവം നമ്മുടെ മനഃക്ലേശം നിറഞ്ഞ ചോദ്യങ്ങൾ തന്റെയടുക്കൽ കൊണ്ടുവരുവാൻ നമ്മെ സ്വാഗതം ചെയ്യുന്നു. ഒരുപക്ഷെ, ദാവീദിനെപ്പോലെ, തക്കസമയത്ത് നമ്മുടെ പ്രശ്നവിഷയങ്ങൾ, യാചനകളായും, ആശ്രയത്തിന്റെയും, കർത്താവിനോടുള്ള സ്തുതിയുടെയും പ്രകടനങ്ങളായും രൂപാന്തരപെടട്ടെ (വാക്യം 3–6).