2009 ല്‍, ലോസ് ആഞ്ചലസ് കൗണ്ടി, കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളില്‍ നിന്ന് ഈടാക്കുന്നതു നിര്‍ത്തലാക്കി. എങ്കിലും മുന്‍പ് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പു ചുമത്തപ്പെട്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ അത് അടയ്ക്കണമായിരുന്നു. അങ്ങനെ 2018 ല്‍ സകല ബാധ്യതകളും കൗണ്ടി റദ്ദാക്കി.

ചില കുടുംബങ്ങള്‍ക്ക്, കടം റദ്ദാക്കിയത് അവരുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ വലിയ ആശ്വാസമായി. അരുടെ വസ്തുവിന്മേലോ ശമ്പളത്തിന്മേലോ ബാധ്യതകളില്ലാതായത് അവരുടെ മേശയില്‍ ഭക്ഷണം എത്തുന്നതിനു കാരണമായി. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും കടം ഇളച്ചുകൊടുക്കാന്‍ ദൈവം കല്പിച്ചത് (ആവര്‍ത്തനപുസ്തകം 15:2). അവ ജനത്തെ എല്ലാക്കാലത്തും തളര്‍ത്താന്‍ ദൈവം ആഗ്രഹിച്ചില്ല.

യിസ്രായേല്യ സഹോദരന്മാര്‍ക്കു നല്‍കുന്ന പണയത്തിന്മേല്‍ പലിശ ഈടാക്കുന്നതു നിരോധിച്ചിരുന്നതിനാല്‍ (പുറപ്പാട് 22:25). അയല്ക്കാരന് വായ്പ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ലാഭമുണ്ടാക്കുക എന്നതല്ല മറിച്ച് മോശം വിളവ് കാരണം ദാരിദ്ര്യത്തിലായ ഒരാളെ സഹായിക്കുക എന്നതായിരിക്കണം. കടങ്ങള്‍ ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും സൗജന്യമായി ഇളച്ചുകൊടുക്കണം. തല്‍ഫലമായി, ജനത്തിനിടയില്‍ ദാരിദ്ര്യം കുറയും ((ആവര്‍ത്തനപുസ്തകം 15:4).

ഇന്ന്, യേശുവിലുള്ള വിശ്വാസികള്‍ ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. എങ്കിലും, സമൂഹത്തിനു സംഭാവന നല്‍കുന്ന വ്യക്തികളായി ചിലരെ ഉയര്‍ത്തിയെടുക്കുന്നതിനായി അവരുടെ കടം ഇളച്ചുകൊടുക്കാന്‍ ദൈവം പലപ്പോഴായി നമ്മെ ഉദ്യമിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്തരം കരുണയും ഔദാര്യവും നാം കാണിക്കുമ്പോള്‍, നാം ദൈവത്തിന്റെ സ്വാഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും ജനത്തിന് പ്രത്യാസ നല്‍കുകയും ചെയ്യുന്നു.