താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുമ്പോള്‍ മറിയയ്്ക്ക് യോസേഫുമായി നടത്തേണ്ട ആവശ്യം വരാതിരുന്ന ഒരു സംഭാഷണം ഇതാ: ”യോസേഫ്, നമ്മുടെ കുഞ്ഞിന് എന്ത് പേരിടണം?” ഒരു ജനനത്തിനായി കാത്തിരിക്കുന്ന മിക്ക ആളുകളില്‍ നിന്നും വ്യത്യസ്തമായി, ഈ കുഞ്ഞിനെ എന്ത് വിളിക്കും എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ചോദ്യമുണ്ടായിരുന്നില്ല.

മറിയയെയും തുടര്‍ന്ന് യോസേഫിനെയും സന്ദര്‍ശിച്ച ദൂതന്മാര്‍ കുഞ്ഞിന്റെ പേര് യേശു എന്നായിരിക്കുമെന്ന് രണ്ടു പേരോടും പറഞ്ഞു (മത്തായി 1:20-21; ലൂക്കൊസ് 1:30-31). യോസേഫിനു പ്രത്യക്ഷനായ ദൂതന്‍, ഈ പേര് സൂചിപ്പിക്കുന്നത് ‘അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടാകുന്നു’ എന്നു വിശദീകരിച്ചു.

അവനെ ”ഇമ്മാനൂവേല്‍” (യെശയ്യാവ് 7:14) എന്നും വിളിക്കും, അതിനര്‍ത്ഥം ”ദൈവം നമ്മോടുകൂടെ” എന്നാണ്, കാരണം അവന്‍ മനുഷ്യരൂപത്തിലുള്ള ദൈവമായിരിക്കും – ശീലകള്‍ ചുറ്റിയ ദൈവം. യെശയ്യാ പ്രവാചകന്‍ ”അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു” (9: 6) എന്നീ അധിക സ്ഥാനപ്പേരുകള്‍ വെളിപ്പെടുത്തി, കാരണം അവന്‍ അതെല്ലാം ആയിരിക്കും.

ഒരു പുതിയ ശിശുവിന് പേരിടുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്. എന്നാല്‍ ”മശിഹാ (ക്രിസ്തു) എന്നു പേരുള്ള യേശു” (മത്തായി 1:16) എന്നതുപോലെ ശക്തവും ആവേശകരവും ലോകത്തെ മാറ്റിമറിക്കുന്നതുമായ മറ്റൊരു പേര് മറ്റൊരു കുഞ്ഞിനും ഇട്ടിട്ടില്ല. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍” കഴിഞ്ഞതില്‍ നമുക്ക് എത്ര സന്തോഷം തോന്നുന്നു (1 കൊരിന്ത്യര്‍ 1:2)! രക്ഷിക്കുന്ന മറ്റൊരു പേരും ഇല്ല (പ്രവൃ. 4:12).

നമുക്ക് ഈ ക്രിസ്തുമസ് സീസണില്‍ യേശുവിനെ സ്തുതിക്കുകയും അവന്‍ നമുക്ക് എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം!