പുരാതന റോമിലെ പ്രശസ്ത തത്വചിന്തകനായിരുന്ന സെനെക്കയുടെ മേൽ (4 Bc- AD 65) ചക്രവർത്തിനി മെസ്സാലിന ഒരിക്കൽ വ്യഭിചാരക്കുറ്റം ആരോപിച്ചു. സെനറ്റ് അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചെങ്കിലും ചക്രവർത്തിയായ ക്ലൌദ്യോസ് അത് കോർസിക്കയിലേക്ക് നാടുകടത്തൽ ആക്കി കുറച്ചു; കാരണം ഒരുപക്ഷെ അതൊരു വ്യാജമായ ആരോപണമാകാമെന്ന് അദ്ദേഹം സംശയിച്ചിരിക്കാം. ഈ ശിക്ഷയിളവ് സെനെക്കയിൽ കൃതജ്‌ഞതയെക്കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം: “നരഘാതകർ , സ്വേച്ഛാധിപതികൾ, കള്ളന്മാർ, കൊള്ളക്കാർ, ദൈവനിന്ദകർ , രാജ്യദ്രോഹികൾ എന്നിവരെക്കാളെല്ലാം കുറ്റക്കാരാണ് നന്ദിയില്ലാത്തവർ ” എന്ന് അദ്ദേഹം എഴുതി.

സെനെക്കയുടെ സമകാലികനായ അപ്പൊസ്തലനായ പൗലോസ് ഇത് ശരിവെക്കുന്നു. റോമർ 1:21 ൽ പൗലോസ് എഴുതിയത് മനുഷ്യകുലത്തിന്റെ അധപതനത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കാൻ തയ്യാറായില്ല എന്നതാണ്. കൊലോസ്യയിലുള്ള സഭക്ക് എഴുതുമ്പോൾ വിശ്വാസികളോട് നന്ദിയുള്ളവരായിരിക്കണമെന്ന് 3 തവണ ആഹ്വാനം ചെയ്യുന്നുണ്ട്. നാം “സ്തോത്രത്തിൽ കവിഞ്ഞിരിക്കണം” (കൊലോ.2:7) എന്ന് എഴുതിയിരിക്കുന്നു. “ക്രിസ്തുവിന്റെ സമാധാനം” നമ്മുടെ ഹൃദയങ്ങളിൽ വാഴുമ്പോൾ നാം ” നന്ദിയുള്ളവരായും “ഇരിക്കണം. (3:15) യഥാർത്ഥത്തിൽ നമ്മുടെ പ്രാർത്ഥനയുടെ പ്രത്യേകതയായിരിക്കണം കൃതജ്‌ഞത . (4:2)

നമ്മോടുള്ള ദൈവത്തിന്റെ മഹാദയ നമ്മുടെ ജീവിത്തിന്റെ അടിസ്ഥാനം തന്നെയാണ്. അതുകൊണ്ട് അവിടുന്ന്‌ നമ്മുടെ സ്നേഹവും ആരാധനയും മാത്രമല്ല, കൃതജ്ഞതയുള്ള ഹൃദയവും സ്വീകരിക്കുവാൻ യോഗ്യനാണ്. എല്ലാ നല്ല ദാനവും ദൈവത്തിൽ നിന്നല്ലോ വരുന്നത്. (യാക്കോ.1:17)

ക്രിസ്തുവിൽ നമുക്ക് ലഭിച്ചിരിക്കുന്നതെല്ലാം വിചാരിച്ചാൽ നന്ദിയെന്നത് നമ്മുടെ ശ്വാസം പോലെ സ്വാഭാവികമായി ഉണ്ടാകണം. ദൈവത്തിന്റെ കൃപാദാനങ്ങളോട് നന്ദിയോടെ നമുക്ക് പ്രതികരിക്കാം.