ബിഥോവൻ (പ്രസിദ്ധനായ ഗാനരചയിതാവ്) ദ്വേഷ്യത്തിലായിരുന്നു.അദ്ദേഹത്തിന്റെ മൂന്നാമത്തെ സിംഫണിക്ക് “ ദ ബോണപാർറ്റേ” എന്ന പേരാണ്  വിചാരിച്ചിരുന്നത്. മതപരമായും, രാഷ്ട്രീയമായും, അരാജകത്വം നിലനിന്നിരുന്ന ഒരു കാലത്ത് നെപ്പോളിയനെ സ്വാതന്ത്ര്യത്തിന്റെ ഒരു വീരയോദ്ധാവായാണ് അദ്ദേഹം കണ്ടിരുന്നത്. പക്ഷേ ഫ്രഞ്ച് സേനാധിപതിയായ ബോണപാർറ്റേ , സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചപ്പോൾ, വിഖ്യാതനായ ഗാനരചയിതാവ് മനസ്സ് മാറ്റി. അദ്ദേഹത്തിന്റെ വീരനായകനെ നീചനും സ്വേച്ഛാധിപതിയുമായി തള്ളിപ്പറഞ്ഞു. ബോണപാർറ്റേയെ കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന യഥാർത്ഥ രൂപം വളരെ പ്രയാസപ്പെട്ട് മായിച്ചു കളയേണ്ടി വന്നത്, മനസ്സിൽ വലിയ മുറിവുണ്ടാക്കി.

യേശു ഒരു സാമൂഹിക, രാഷ്ട്രീയ പരിഷ്കർത്താവ് അല്ലെന്ന് മനസ്സിലായപ്പോൾ ആദിമ വിശ്വാസികളെ അത് വളരെ നിരാശപ്പെടുത്തിയിരിക്കാം.  സ്വേച്ഛാധിപതിയായ സീസറുടെ കനത്ത  നികുതി ഭാരവും സൈനീക സാന്നിദ്ധ്യവും ഇല്ലാത്ത ഒരു ജീവിതവും അവൻ സാധ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും നടന്നില്ല . വീണ്ടും ദശകങ്ങൾക്ക് ശേഷവും റോമാ സാമ്രാജ്യം ലോകത്തെ ഭരിച്ചുകൊണ്ടിരുന്നു. യേശുവിന്റെ  സന്ദേശ വാഹകരിൽ പേടിയും  ദൗർബല്യവും അവശേഷിച്ചു. അവന്റെ ശിഷ്യന്മാർ അപക്വമായവരും പിണക്കക്കാരുമായിരുന്നു (1  കൊരിന്ത്യർ 1 : 11 – 12 ; 3: 1- 3.).

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അതിനപ്പുറം, മാറ്റമില്ലാതെ നിലനിൽക്കുന്നതിനെ പൗലോസ് കണ്ടു. അവന്റെ ലേഖനങ്ങൾ തുടക്കത്തിലും ഒടുക്കത്തിലും ഉടനീളവും നിറഞ്ഞു നിന്നത്  ക്രിസ്തുവിന്റെ നാമം ആയിരുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു. അധികാരത്തോടെ വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്ത ക്രിസ്തു . എല്ലാറ്റിനേയും, എല്ലാവരേയും ന്യായം വിധിക്കുന്ന ക്രിസ്തു. പൗലോസ്  യേശുവിലായിരിക്കുന്ന വിശ്വാസികളോട് ആവശ്യപ്പെടുന്ന  ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം, ക്രൂശിതനായ ക്രിസ്തു എന്ന യാഥാർത്ഥ്യത്തിന്റെ അർത്ഥത്തിലും, അനുഭവത്തിലും അടിസ്ഥാനപ്പെട്ടവരായിരിക്കുവാനാണ് (2:2 ; 13: 1 – 13).

യേശുവിന്റെ യാഗത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ആ സ്നേഹം, യേശുവിനെ മറ്റൊരു തരത്തിലുള്ള നായകനാക്കി മാറ്റി. ലോകത്തിന്റെ ദൈവവും രക്ഷിതാവുമായവൻ,  തന്റെ ക്രൂശുമരണത്താൽ എല്ലാം മാറ്റി. യേശുവിന്റെ നാമം എല്ലാ  കാലത്തും, എല്ലാ നാമത്തിനും മേലായ നാമമായി , അറിയപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.